മോദിയുടെ തണലിൽ അദാനിയുടെ കുതിപ്പ് ശരവേഗത്തിൽ; ഒരു വർഷം കൊണ്ട് നേടിയത് 44000 കോടി; ഇന്ത്യൻ കോടീശ്വരന്മാരിൽ പത്താം സ്ഥാനത്ത്; അംബാനിയെയും മറികടന്ന് മുന്നേറാൻ ഒരുങ്ങുന്ന തുറമുഖ ഓപ്പറേറ്ററുടെ അത്ഭുത വളർച്ചയുടെ കഥ
ഓഹരി ക്കമ്പോളത്തിലെ കുതിച്ചുചാട്ടം പല ഇന്ത്യൻ ധനിക ബിസിനസുകാരെയും റെക്കോഡ് ഉയരത്തിലേക്കു നയിച്ചിരിക്കാം. എന്നാൽ ഗുജറാത്ത് ആസ്ഥാനമായ ഗൗതം അദാനിയോളം വളർച്ച കൈവരിച്ച ആരുമുണ്ടാവില്ല. വെറും ഒരു വർഷത്തിനുള്ളിൽ 152% ആണ് അദാനിയുടെ സ്വത്തുപൊലിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിക്ക് സഞ്ചരിക്കാൻ സൗജന്യമായി സ്വകാര്യ വിമാനം അനുവദിച്ച ഈ വ്യവസായി ഇന്ന് ഒരു വർഷം കൊണ്ട് സ്വരുക്കൂട്ടിയത് 44,000 കോടി രൂപയുടെ ആസ്തിയാണ്.
ചൈന ആസ്ഥാനമായ ലക്ഷ്വറി പബ്ലിഷിങ് ആൻഡ് ഇവന്റ്സ് ഗ്രൂപ്പ് ആയ ഹുരൂൺ ഗ്രൂപ്പ് വർഷം തോറും പുറത്തുവിടുന്ന ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ പുതുതായി സ്ഥാനം പിടിച്ചയാളാണ് അദാനി. അതിൽ പ്രത്യേകിച്ചു പുതുമയൊന്നുമില്ല. നമുക്കു് നേരത്തെ അറിയാവുന്ന കാര്യം ആധികാരികമായി രേഖപ്പെടുത്തപ്പെട്ടു എന്നേയുള്ളൂ. ഇന്ത്യ ഇൻകോർപ്പറേറ്റഡിലെ വമ്പൻ കളിക്കാരിൽ ഒരാളാണ് നിലവിൽ ഗൗതം അദാനി. ആ നിരയിലേക്കു് അദ്ദേഹം എങ്ങനെ എത്തിച്ചേർന്നു എന്നറിയുന്നതിലേ, ഒരു കൗതുകം അവശേഷിക്കുന്നുള്ളൂ.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കൽക്കരി വ്യാപാരി മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഓപ്പറേറ്ററുമാണ് അദാനി. ബിസിനസുകാരൻ എന്ന നിലയിലെ ഈ ആകാശം മുട്ടുന്ന വിജയം ഭരണാധികാരികളുമായുള്ള ആഴമേറിയ ബന്ധങ്ങളുടെയും കൃത്യമായ ഉദ്ദേശ്യത്തോടെ തന്നെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലുള്ള പ്രാവീണ്യത്തിന്റെയും ഫലമാണ്. വലിയ വിമർശനങ്ങൾ ഇക്കാര്യത്തിലൊക്കെ ഉയർന്നിട്ടുണ്ടെങ്കിലും അദാനി അവയ്ക്കൊന്നിനും ചെവികൊടുക്കുന്നുമില്ല. മുകൾത്തട്ടിലേക്കുള്ള അദാനിയുടെ പൊടുന്നനെയുള്ള ആരോഹണം ഇന്ത്യയുടെ പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ ഉയർച്ചയ്ക്ക് ഒപ്പമാണ് എന്നത് ശ്രദ്ധേയം.
വെറും പന്ത്രണ്ടുവർഷംകൊണ്ടാണ് ഗുജറാത്തിൽ നിന്ന് നൂറുകോടി ഡോളർ മതിക്കുന്ന സാമ്രാജ്യം ഗൗതം അദാനി പടുത്തുയർത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവിനോട് അടുത്തുനിൽക്കുന്ന കാലാവധി. വാണിജ്യവും വ്യവസായവും സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്ന 1980കളിൽ ഇറക്കുമതി-കയറ്റുമതി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന അദാനി, ഇന്ന് 75,659 കോടി രൂപയുടെ ബിസിനസിന് ഉടമയാണ്.
അക്കങ്ങൾ ഇവിടെ കഥ പറയും: 13 വർഷം മുമ്പ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാവുമ്പോൾ അഞ്ചുരൂപ മാത്രം വിലയുണ്ടായിരുന്ന അദാനി എന്റർപ്രൈസസിന്റെ ഓഹരിക്ക് ഇന്ന് 786 രൂപയാണ് വില. 2013 സെപ്റ്റംബർ 13ന് മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യം 265% ആണ് കുതിച്ചുകയറിയത്. കമ്പനിയുടെ ടേൺഓവർ ആവട്ടെ, 20 മടങ്ങു വളർന്ന് 55,067 കോടിയായി.
അദാനി അവരുടെ പ്രത്യേക സാമ്പത്തിക മേഖല പണിയുന്നതും ഇന്ത്യയിലെ തങ്ങളുടെ താപവൈദ്യുത നിലയങ്ങൾക്ക് തുടർച്ചയായി ആവശ്യമായ കൽക്കരിയുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും കൽക്കരി ഖനികൾ വാങ്ങുന്നതും ഗൾഫ് ഓഫ് കച്ചിൽ ഏഷ്യയിലെ ഏറ്റവും വലിയ കൽക്കരി ഇറക്കുമതി തുറമുഖമായ മുന്ദ്ര പോർട്ട് സ്ഥാപിക്കുന്നതും മറ്റും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്. ആ തുറമുഖം ഇന്ന് വാഹനങ്ങളും രാസവസ്തുക്കളും മുതൽ ഊർജ്ജാവശ്യത്തിനുള്ള കൽക്കരി വരെ സകലതും കൈകാര്യം ചെയ്യുന്നു. സംസ്ഥാന സർക്കാർ നട്ടുനനച്ചു പരിപാലിക്കുന്ന പണം കായ്ക്കുന്ന മരം എന്നാണ് പെടാവിലയ്ക്കു ലഭ്യമായ ഭൂമിയിൽ കെട്ടിപ്പടുത്ത ഈ തുറമുഖത്തെ രാഷ്ട്രീയ എതിരാളികൾ ആക്ഷേപിക്കുന്നത്.
അദാനിയാവട്ടെ, ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു. താൻ ചതുരശ്ര മീറ്ററിന് 15 രൂപ ശരാശരി മുടക്കിയാണ് മോദി സർക്കാരിന്റെ കാലത്ത് ഭൂമി വാങ്ങിയതെന്നും എന്നാൽ അതിനു മുമ്പ് 90കളിൽ കോൺഗ്രസ് ഗുജറാത്ത് ഭരിക്കുമ്പോൾ തനിക്ക് ചതുരശ്ര മീറ്ററിന് 10 പൈസയ്ക്ക് (Rs. 0.1 per sq.mt) ഭൂമി ലഭിച്ചിരുന്നുവെന്നും ഏപ്രിലിൽ സിഎൻഎൻ ഐബിഎന്നിനു നൽകിയ അഭിമുഖത്തിൽ അദാനി അവകാശപ്പെട്ടിരുന്നു. ഭൂമി വികസിപ്പിക്കുന്നതിനു മുമ്പും അതിനു ശേഷവുമുള്ള അതിന്റെ മൂല്യം താരതമ്യപ്പെടുത്തുന്നത് നീതിയല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
"മോദി അധികാരത്തിലെത്തുന്നതിനു പത്തുവർഷം മുമ്പ് - അന്നത്തെ കോൺഗ്രസ് ഭരണത്തിന്റെ കീഴിൽ - അദാനി ഗ്രൂപ്പ് ഇവിടെ ഭൂമി വാങ്ങിത്തുടങ്ങിയതാണ്. അന്നുമുതൽ തന്നെ മുന്ധ്ര തുറമുഖം വികസിപ്പിച്ചു തുടങ്ങിയിരുന്നു. ചതുരശ്ര മീറ്ററിന് ഒരു രൂപയായിരുന്നു (sic) അന്നുവില. മോദി സർക്കാരിന്റെ കാലത്ത് അത് 15 രൂപയാക്കി ഉയർത്തി.കൃഷിയോഗ്യമല്ലാത്ത തരിശ്ശുനിലമായിരുന്നു, ഇത്. ഭൂമിയുടെ ഡവലപ്മെന്റ് കോസ്റ്റ് അതിഭീമമായിരുന്നു. ഒരുതരത്തിലുള്ള മുൻഗണനയും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല," അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വികസനത്തിലുള്ള മോദിയുടെ ഊന്നൽ തന്റെ സാമ്രാജ്യത്തിനു തീർച്ചയായും പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അദാനി സമ്മതിക്കും. എന്നാൽ ഒരുതരത്തിലുമുള്ള അനർഹമായ ആനുകൂല്യം തങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് അതേ ശ്വാസത്തിൽ അദ്ദേഹം വിശദീകരിക്കും. അദാനിയുടെ വീക്ഷണത്തിൽ ഭരണകൂടത്തോടു ചേർന്ന് പ്രവർത്തിക്കുന്നത് ഒരു തരത്തിലും തന്നെ ഒരു ശിങ്കിടി മുതലാളിത്തത്തിന്റെ പ്രതിനിധിയാക്കുന്നില്ല.
"ശിങ്കിടി മുതലാളിത്തം (crony capitalism) ഉണ്ടാകാൻ പാടില്ല. ഞാൻ തീർച്ചയായും അത് അംഗീകരിക്കുന്നു. പക്ഷെ എങ്ങനെയാണ് നിങ്ങൾ ശിങ്കിടി മുതലാളിത്തത്തെ വർണ്ണിക്കുന്നത് എന്നതു വേറെ കാര്യമാണ്," വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് ഈ വർഷമാദ്യം നൽകിയ അഭിമുഖത്തിൽ അദാനി പറയുന്നു. "നിങ്ങൾ അടിസ്ഥാനപരമായി, സർക്കാരുമായി അടുത്തു പ്രവർത്തിക്കുന്നു എന്നതിനാൽ മാത്രം അത് ശിങ്കിടി മുതലാളിത്തം ആവുന്നില്ല." ഗുജറാത്തിനെ ഒരു ഭീമൻ വ്യാവസായിക ഊർജ്ജകേന്ദ്രമാക്കി വളർത്താൻ സഹായകമായ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കമ്പനികളുടെ ഉടമയായ ഗൗതം അദാനി അഭിമുഖത്തിൽ പറഞ്ഞു.
"കച്ചവടത്തിൽ നിന്നും ചരക്കുനീക്കത്തിലേക്ക്, വലിയ സ്വപ്നങ്ങൾ കണ്ട് തീർത്തും ജൈവീകമായ രീതിയിൽ അളവുവർദ്ധിപ്പിച്ചുള്ള അദാനിയുടെ വളർച്ച തീർത്തും ഇന്ത്യൻ രീതിയാണെന്നു പലരും വാദിക്കും. എന്നാൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കുമറിയാം, അഴിമതി നടപ്പുരീതിയാണെന്നും പണമടങ്ങിയ സ്യൂട്ട് കേസുകൾ ധാരാളമായി കടത്താറുണ്ടെന്നും..." ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ പറയുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ രാഷ്ട്രീയ സ്വാധീനമില്ലാതെ ഇന്ത്യയിൽ ആരും വലുതാകുന്നില്ല. അതുകൊണ്ടാണ്, ഗുജറാത്ത് നിക്ഷേപകാന്തിക സംസ്ഥാനമാകുമ്പോഴും, അദാനിയെ പോലെയുള്ള വ്യവസായികളെ അതിരുകടന്ന് പ്രീതിപ്പെടുത്തുന്നതിൽ പലപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുന്നത്.
ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നതിനു നൽകേണ്ടിവരുന്ന വിലയാകാം ഭരണകൂട പരിലാളനം. എന്നാൽ അതെല്ലായ്പ്പോഴും നല്ല നയത്തിനു പകരമാവില്ല. പാരിസ്ഥിതിക ക്ലിയറൻസുകൾ കൂടാതെ വലിയ തോതിലുള്ള ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ ഗുജറാത്തിൽ അദാനി ഗ്രൂപ്പ് നടപ്പിലാക്കുമ്പോൾ മോദി സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് മുഖം തിരിച്ചിരുന്നു. കണ്ടൽക്കാടുകൾ വെട്ടിവെളുപ്പിക്കുക, വേണ്ടവണ്ണം ട്രീറ്റ് ചെയ്യാത്ത അഴുക്കുവെള്ളം ഒഴുക്കിവിട്ട് ഉള്ള ജലംകൂടി മലിനമാക്കുക തുടങ്ങി തീരദേശ പരിപാലന നിയമമൊട്ടാകെ കാറ്റില്പറത്തി, മുന്ദ്ര പോർട്ട് പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലെ തീരദേശമാകെ നാശോന്മുഖമാക്കിയതിനെച്ചൊല്ലി പാരിസ്ഥിതിക പ്രവർത്തകരും അദാനിയും തമ്മിൽ വലിയ ഈശാപോശകളാണുണ്ടായത്.
ഗുജറാത്ത് ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും സെസിനുള്ളിൽ ഫാക്റ്ററികൾ തുടങ്ങിയ കമ്പനികളോട് അവ നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തതിനെ തുടർന്ന് മുന്ദ്രയിലെ അദാനിയുടെ വളർന്നു പന്തലിച്ചുകൊണ്ടിരുന്നു പ്രത്യേക സാമ്പത്തിക മേഖല ഏറെക്കുറെ നിശ്ചലാവസ്ഥയിലായിരുന്നു. അദാനി തുടർന്ന് സുപ്രീം കോടതിയിൽഅപ്പീൽനൽകിയെങ്കിലും കീഴ്ക്കോടതി വിധി അസ്ഥിരപ്പെടുത്താൻ വിസമ്മതിച്ച അവർ നിലവിലുള്ള പ്രവർത്തനങ്ങൾമാത്രം തുടരാൻ അനുവദിക്കുകയും കൂടുതൽ വിപുലീകരണമോ നിർമ്മാണപ്രവർത്തനങ്ങളോ പാടില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അദാനി പോർട്ട്സിനും സ്പെഷ്യൽഇക്കണോമിക് സോണിനും ആവശ്യമായ പാരിസ്ഥിതിക ക്ലിയറൻസ് നൽകണമോ വേണ്ടയോ എന്നു വ്യക്തമായി പരിശോധിച്ച ശേഷം നിയമവിധേയമായ തീരുമാനം എടുക്കാൻ അപ്പെക്സ് കോടതി കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിനു നിർദ്ദേശം നൽകുകയുമുണ്ടായി.
എന്നിരിക്കിലും, മോദി കേന്ദ്രത്തിൽഅധികാരമേറ്റ് രണ്ടുമാസം കഴിഞ്ഞപ്പോൾ, സർക്കാർ ആവശ്യമായ പാരിസ്ഥിതിക ക്ലിയറൻസുകളെല്ലാം നൽകി അദാനിയുടെ എല്ലാ ലംഘനങ്ങളേയും നിയമപരമാക്കി. ജൂലൈ 16ന് വന പരിസ്ഥിതി മന്ത്രാലയം പ്രത്യേക സാമ്പത്തിക മേഖയ്ക്ക് പാരിസ്ഥിതിക ക്ലിയറൻസ് നൽകി. അതും കടന്ന്, കടൽവെള്ളം ശേഖരിച്ച് ഉപ്പുരസം മാറ്റിശുദ്ധീകരിക്കാനും മാലിന്യങ്ങളെ തിരിച്ചൊഴുക്കാനും പൈപ്പ്ലൈൻ സ്ഥാപിക്കാനും ഉള്ളപദ്ധതിക്കായി കോസ്റ്റൽ റെഗുലേഷൻ സോൺ സംബന്ധമായ നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.
ഇത്തരം ചോദ്യങ്ങൾ മാറ്റിനിർത്തുമ്പോൾ തന്നെ, ബിസിനസുകാരൻ എന്ന നിലയിലെ അദാനിയുടെ കഴിവ് അനന്യമാണ്; വിജയം അർഹിക്കുന്നതും. കോളജ് ഡ്രോപ് ഔട്ട് എന്ന നിലയിൽനിന്നും സ്വന്തം കഴിവുകൊണ്ട് സംരംഭകനായി മാറുകയും നിർദ്ദിഷ്ട സമയത്തിനുള്ളിൽ അധികച്ചെലവില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൽ മികച്ച ട്രാക് റെക്കോഡ് ഇടുകയും ചെയ്ത ചരിത്രമുണ്ട്, അദാനിക്ക്. വ്യാവസായിക ധനം പലപ്പോഴും പാരമ്പര്യസിദ്ധമായ ഇന്ത്യയിൽ പൂജ്യത്തിൽനിന്നു തുടങ്ങിയ അദാനി 9 ബില്യൻ ഡോളർ വരുമാനമുള്ള ഊർജ്ജ, ഖനന, തുറമുഖ ഭീമനായി വളരുകയും അതുകൊണ്ടൊന്നും അടങ്ങില്ല എന്നു തുടരെ വെളിവാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായി മാറുക എന്ന ലക്ഷ്യത്തോടെ 12,500 കോടി രൂപയുടെ വൈദ്യുത പ്ലാന്റ് ഒഡീഷയിൽസ്ഥാപിക്കാനുള്ള പദ്ധതി അദാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2017-ഓടെ ഒഡീഷയിൽ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനും 2019 ഓടെ പ്ലാന്റ് പൂർണ്ണ പ്രവർത്തനക്ഷമത കൈവരിക്കാനുമാണ് പ്ലാൻ. നിലവിൽ തങ്ങളുടെ ഊർജ്ജപദ്ധതികളുടെ നടത്തിപ്പിനായി പ്രതിവർഷം 100 മില്യൻ ടൺ കൽക്കരിയാണ് കമ്പനി ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. 2020ഓടെ അദാനി ഗ്രൂപ്പിന്റെ കൽക്കരി ഇറക്കുമതി ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ചുരുക്കിപ്പറഞ്ഞാൽ അതിസമ്പന്നപ്പട്ടികയിലെ മറ്റുള്ള പേരുകാർക്ക് അധൈര്യപ്പെടാൻ വളരെ വളരെ കാരണങ്ങളുണ്ടെന്നുതന്നെ!
(കടപ്പാട്: ഫസ്റ്റ് പോസ്റ്റ്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്