2008ൽ കൊടുത്ത 100 ചെറിയ നിർദ്ദേശങ്ങൾ ഇന്ത്യൻ പരിഷ്കരണങ്ങളുടെ ചുക്കാനായി; നടപ്പിലാക്കുന്നതിൽ വീഴ്ച വന്നപ്പോൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ ഗവർണറായി; മൂന്നുകൊല്ലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച രഘുറാം രാജൻ പടിയിറങ്ങുന്നത് തുടങ്ങിയ പരിഷ്കാരങ്ങൾ തുടർന്നും ഉറപ്പാക്കിയ ശേഷം
മറുനാടൻ ഡെസ്ക്
മുംബൈ: സുബ്രഹ്മണ്യം സ്വാമിയുമായുണ്ടായ പോരിനെ തുടർന്നാണ് രഘുറാം രാജന് റിസർവ്ബാങ്ക് പദവി നഷ്ടപ്പെടുന്നതെന്ന് വലിയ പ്രചാരമുണ്ടായപ്പോൾ സ്വാമി സന്തോഷിച്ചെങ്കിലും അതുപോലെതന്നെയായിരുന്നു രാജന്റെ സ്ഥിതിയും. കാരണം 2008ൽ യുപിഎ സർക്കാരിന്റെ കാലംമുതൽ ഉപദേഷ്ടാവായി ഇന്ത്യയിൽ എത്തിയ ഷിക്കാഗോയിലെ പ്രൊഫസർ അന്ന് കൈപ്പിടിയിലൊതുക്കി കൊണ്ടുവന്ന നൂറ് ഐഡിയകളിലേറെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നടപ്പാക്കിക്കഴിഞ്ഞ ശേഷമാണ് ഇപ്പോൾ വിട പറയുന്നത്.
സ്വാമിയുടെയല്ല, ആരുടേയും എതിർപ്പുകൾ വകവയ്ക്കാതെ തന്ത്രപരമായി അദ്ദേഹം ഇന്ത്യൻ സാമ്പത്തികരംഗത്തെ പൊളിച്ചെഴുതി. ഉപദേഷ്ടാവായി യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കാനാകാതിരുന്ന കാര്യങ്ങൾ മുന്നുവർഷക്കാലത്തെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തിരുന്ന് വിജയകരമായി നടപ്പാക്കി. അവ തുടർന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിക്കുമെന്ന് ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങലും.
അടിസ്ഥാനപരമായി ഞാനൊരു അദ്ധ്യാപകനാണെന്നും റിസർവ് ബാങ്ക് ഗവർണറെന്നത് തന്റെ സൈഡ് ജോലി മാത്രമാണെന്നും അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ രഘുറാം രാജൻ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യ ഉദാരവൽക്കരണ പാതയിൽ സഞ്ചരിച്ചുതുടങ്ങുന്ന 1991ന് ശേഷം ഏറ്റവും കുറച്ചുകാലം റിസർവ് ബാങ്ക് പദവിയിലിരുന്ന രഘുറാം രാജനെ സംബന്ധിച്ചിടത്തോളം ഇക്കാലം തന്റെ കരിയറിലെ ചെറിയൊരു വ്യതിയാനം മാത്രമായിരുന്നു. ഇക്കാലത്ത് റിസർവ് ബാങ്കിന്റെ എക്കാലത്തേയും പ്രായംകുറഞ്ഞ മേധാവിയായിരിക്കെ രഘുറാം രാജൻ പൊതുതാൽപര്യത്തിനു വേണ്ടി നിലകൊള്ളുന്ന ബുദ്ധിജീവി പരിവേഷത്തിലേക്ക് മാറുകയും ചെയ്തു.
യഥാർത്ഥത്തിൽ തന്റെ ചിന്തകളും ആശയങ്ങളും നടപ്പാക്കുന്നതിന് അദ്ദേഹം സ്വയം കണ്ടെത്തിയ പാതയായിരുന്നു റിസർവ് ബാങ്ക് ഗവർണർ പദവി. ഇന്ത്യൻ സർക്കാരിന്റെ ഉപദേഷ്ടാവായി 2008 കാലത്ത് വന്നപ്പോൾ രാജൻ സമർപ്പിച്ച പദ്ധതികൾ പലതും നടപ്പാക്കപ്പെട്ടില്ല. ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന രഘുറാം രാജനെ 45-ാം വയസ്സിൽ യുപിഎ സർക്കാർ സാമ്പത്തിക കൺസൾട്ടന്റായി നിയമിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിന് നൂറിന ചുവടുവയ്പുകളാണ് നിർദ്ദേശിച്ചത്.
നാണ്യപ്പെരുപ്പവും വിലക്കയറ്റവും, ബോണ്ട് മാർക്കറ്റ് വിപുലപ്പെടുത്തൽ, ഗവൺമെന്റ് ബാങ്കുകൾക്ക് ശക്തമായ ബോർഡുകളുടെ രൂപീകരണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ. പക്ഷേ, രാജന്റെ നിർദ്ദേശങ്ങൾ പലതും നടപ്പായില്ല. ഇതിനുപിന്നാലെയാണ് 2013ൽ അദ്ദേഹം റിസർവ്ബാങ്ക് ഗവർണറായി നിയമിതനാകുന്നത്. അതോടെ തന്റെ അജണ്ട നടപ്പാക്കാൻ രഘുറാം രാജൻ കച്ചകെട്ടിയിറങ്ങി.
ബാങ്കിങ് രംഗത്ത് മത്സരം വർദ്ധിപ്പിക്കലും പുതിയ ആശയങ്ങൾ നടപ്പാക്കലും ബാലൻസ് ഷീറ്റുകളുടെ ശുദ്ധീകരണവുമെല്ലാം നടപ്പാക്കി. പുതിയ സാമ്പത്തികനയത്തിന് ചട്ടക്കൂടൊരുക്കി. കടക്കാർക്ക് പലിശനിരക്കുകളിലെ മാറ്റത്തിന്റെ ഗുണങ്ങൾ വേഗത്തിലെത്തിക്കുന്നതിനും നടപടിയുണ്ടായി. ഇത്തരത്തിൽ ഇന്ത്യൻ സാമ്പത്തികരംഗത്തെ, പ്രത്യേകിച്ച് ബാങ്കിങ് രംഗത്തെ അടിമുടി ഉടച്ചുവാർത്താണ് രാജൻ പടിയിറങ്ങുന്നത്.
തനിക്കുശേഷവും ഈ നടപടികൾക്ക് കാലിടറാതിരിക്കാൻ വേണ്ട മുൻകരുതലുമെടുത്താണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ഇനി ഒരു ഗവർണർക്കുമാത്രമായി പരിഷ്കരണങ്ങൾ ഏർപ്പെടുത്താനോ സാമ്പത്തികരംഗം മാറ്റിയെഴുതാനോ കഴിയില്ല. രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഒരു സമിതി അദ്ദേഹം തന്ത്രപരമായി രൂപീകരിച്ചുകഴിഞ്ഞു. താൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നീങ്ങുമെന്നും കുറച്ചുകൂടി വ്യക്തവും പ്രവചനപരവും സ്ഥിരവുമായ നിരക്കുകൾ സാമ്പത്തികരംഗത്തുണ്ടാകുകയും ബോണ്ട് മാർക്കറ്റുകളുടെ വികസനത്തിന് ഇത് സഹായകമാകുകയും ചെയ്യുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
സാധാരണക്കാരുൾപ്പെടെ വായ്പയെടുക്കുന്നവർക്ക് ഉപകാരപ്രദമായിരുന്നു രാജന്റെ സമീപനങ്ങൾ. ലോണുകളിലെ പലിശനിരക്കിൽ ഓരോ മാസവും കുറവുവരാവുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. ബാങ്കുകൾ പലിശ നിരക്കുകൾ തീരുമാനിക്കുന്ന നിലയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ ഇക്കാര്യം റിസർവ് ബാങ്കിന്റെ വരുതിയിലേക്ക് രാജൻ മാറ്റി. ബാങ്കുകൾ സ്ഥിരമായി ഫണ്ടുകളുടെ മൂല്യം നിർണയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ കടക്കാരിലേക്ക് കൈമാറുകയും വേണമെന്ന നില വരുന്നതോടെ പലിശ നിരക്കുകൾ പ്രതിമാസം മാറുന്ന സ്ഥിതി വന്നുകൊണ്ടിരിക്കുകയാണ്.
സാമ്പത്തിക സേവനങ്ങളിലാണ് രാജൻ വിപഌവകരമായ മാറ്റങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗത്തുകൊണ്ടുവന്നത്. രാജൻ അധികാരമേൽക്കുന്നതിന് മുമ്പ് എസ്എംഎസ് കോഡിലൂടെ ഒരു എടിഎം കാർഡുടമയ്ക്ക് പണം പിൻവലിക്കാൻ അവസരമൊരുക്കണമെന്ന് ഒരു സ്വകാര്യ ബാങ്ക് അനുമതി തേടിയിരുന്നു. പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടുമെന്നു പറഞ്ഞ് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നില്ല. പക്ഷേ, അതിൽ പേടിക്കാനൊന്നുമില്ലെന്നുമില്ലെന്ന നിലപാടാണ് രാജൻ കൈക്കൊണ്ടത്. കാഷ് ഔട്ട് എന്നത് വളരെ നിർണായകമാണെന്നാണ് രാജൻ ഇതിൽ പ്രതികരിച്ചത്. ഫോർമൽ ബാങ്കിംഗിന് അവസരമില്ലാത്ത വലിയൊരുവിഭാഗം രാജ്യത്തുണ്ടെന്നത് അദ്ദേഹം പരിഗണിച്ചു.ഇടപാടുകാരനെ തിരിച്ചറിയാൻ വേണ്ട സുരക്ഷാ ഏർപ്പാടുകൾ സിസ്റ്റം സ്വീകരിക്കണമെന്നു മാത്രമായിരുന്നു നിബന്ധന. ഇതുപോലെ നൂതനാശയങ്ങൾ നിരവധിയാണ് ബാങ്കിങ് മേഖലയിൽ നടപ്പായത്.
മൊബൈൽ ബാങ്കിങ് രംഗത്തും ഇതുപോലെ നിരവധി പരിഷ്കരണങ്ങൾ കടന്നുവന്നു. മൊബൈൽ കമ്പനികളുടെ റീച്ചാർജ് നെറ്റ് വർക്കുകൾ രാജ്യത്തെമ്പാടും വേരുറപ്പിച്ച സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്തിയുള്ള ബാങ്കിങ് രീതിക്കാണ് അതിവേഗ വളർച്ചയുണ്ടായത്. ബാങ്കുകളുമായി ബന്ധമില്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ ബാങ്കിംഗിന്റെ നേട്ടങ്ങൾ മനസ്സിലാക്കിക്കാൻ ഈ തന്ത്രം ഏറെ പ്രയോജനപ്പെട്ടു.
പക്ഷേ പൂർണ അധികാരമുള്ള ബാങ്കിങ് ലൈസൻസിനായി മൊബൈൽ കമ്പനികൾ വാശിപിടിച്ചു. ഇതിൽ പലതും വിദേശ കുത്തകകളുടെ കയ്യിലായതിനാൽ ഇത്തരം അനുമതി നൽകാൻ വിഷമം നേരിട്ടു. പക്ഷേ, രാജൻ ടെലികോം കമ്പനികൾക്ക് ട്രാൻസാക്ഷൻ സൗകര്യത്തോടെ പെയ്മെന്റ് ബാങ്കുകൾ തുടങ്ങാൻ അനുമതി നൽകി. പക്ഷേ, ലോൺ സൗകര്യം നൽകരുതെന്ന് കർശന നിബന്ധനവച്ചതോടെ മൊബൈൽ കമ്പനികളുടെ ബാങ്കിങ് വൻ വിപഌവമായി മാറി.
ഇതുപോലെ തന്നെയായിരുന്നു മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ കാര്യവും. ഇവയ്ക്കും ചെറിയതോതിൽ ബാങ്കിങ് സ്ഥാപനങ്ങളുടെ അധികാരങ്ങൾ നൽകി. സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ് നൽകിയപ്പോൾ രാജൻ പറഞ്ഞത് ഇങ്ങനെ. ലൈസൻസിലെ ആദ്യ വാക്കുപോലെ ചെറിയ തുകയുടെ ലോണുകളെ ഇവയ്ക്ക് കൊടുക്കാൻ അധികാരമുണ്ടാകൂ. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് പ്രയോജനപ്രദമായി. ചെറുകിട ലൈസൻസ് ഉപയോഗിച്ച് വൻകിട സ്ഥാപനങ്ങളായി പലതിനും വളരാനുള്ള സാധ്യതയും നിലനിർത്തിയായിരുന്നു ലൈസൻസ് നൽകൽ.
ഇത്തരത്തിൽ തന്റെ മൂന്നുവർഷക്കാലത്തെ പദവിയൊഴിഞ്ഞ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ തലപ്പത്തുനിന്ന് പടിയിറങ്ങുമ്പോഴും രാജൻ മുറുകെ പിടിക്കുകയാണ് അതിന്റെ കടിഞ്ഞാൺ തന്റെ കയ്യിൽത്തന്നെ. ഇനിയൊരു റിസർവ് ബാങ്ക് ഗവർണർക്ക് ഉടച്ചുമാറ്റാൻ കഴിയാത്തവണ്ണം ബാങ്കിങ് മേഖലയെ അത്രമാത്രം വികസിപ്പിച്ചുകൊണ്ടും ജനകീയമാക്കിയുമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്