ആഭ്യന്തര ഉൽപാദനത്തിൽ ബ്രിട്ടനെ ഇന്ത്യ തോൽപ്പിച്ചതിന്റെ ക്രെഡിറ്റ് മന്മോഹൻസിംഗിന്; ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗംകൂടിയത് 1991ൽ ധനമന്ത്രിയായതോടെ മന്മോഹൻ കൊണ്ടുവന്ന പരിഷ്കരണങ്ങളിലൂടെ; പാവ പ്രധാനമന്ത്രിയെന്ന് കളിയാക്കിയ ധനതന്ത്രജ്ഞൻ രാജ്യത്ത് നടത്തിയത് നിശബ്ദ വിപ്ളവം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പിന്നിട്ട 150 വർഷ കാലത്തിനിടെ ആദ്യമായി ആദ്യമായി ഇന്ത്യ ബ്രിട്ടനെ ആഭ്യന്തര ഉത്പാദനത്തിൽ മറികടന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി മാറിയതിന്റെ റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. രാജ്യത്തെ ഇത്തരമൊരു നേട്ടത്തിലെത്തിക്കാൻ പര്യപ്തമായത് 1991ൽ ധനമന്ത്രിയായിരുന്ന കാലം മുതൽ കോൺഗ്രസ് നേതാവ് മന്‍മോഹൻസിങ് നടപ്പിലാക്കിയ ധനനയങ്ങളാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
പിന്നിട്ട കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് രാജ്യത്ത് വളർച്ചാമുരടിപ്പാണ് ഉണ്ടാകുന്നതെന്ന വിമർശനം പലകുറി ഉയർന്നെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) താഴോട്ടുപോകാതെ പിടിച്ചുനിർത്താൻ മന്മോഹൻസിംഗിന് കഴിഞ്ഞതായും അതിന്റെ പരിണിതഫലമായാണ് രാജ്യം ഇപ്പോൾ ഇന്ത്യയെ കീഴടക്കി ഭരിച്ച ബ്രിട്ടനെപ്പോലും മറികടന്നുള്ള പുരോഗതി കൈവരിച്ചതെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന് പ്രത്യേകിച്ച് സഹായിച്ചത് മന്മോഹൻ കൊണ്ടുവന്ന സ്വതന്ത്ര മാർക്കറ്റ് ഇക്കോണമിയായിരുന്നു. വിദേശ ഇടപെടലുകൾക്ക് വിപണി തുറന്നുകൊടുത്ത നയം അന്ന് പരക്കെ എതിർക്കപ്പെട്ടെങ്കിലും അന്നുമുതലുള്ള വിദേശ മൂലധനത്തിന്റെ വരവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടത്തിന്റെ ആണിക്കല്ലായത്.
കറൻസി നിരോധനം മൂലം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് രണ്ടു ശതമാനത്തിലേറെ താഴോട്ടുപോകുമെന്ന് അടുത്തിടെ പാർലമെന്റിൽ സംസാരിച്ചപ്പോൾ സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്‍മോഹൻസിങ് ചൂണ്ടിക്കാട്ടിയത് വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷാംഗമെന്ന നി്ലയിലല്ല, മറിച്ച് മോദി കൊണ്ടുവന്ന കറൻസി നിരോധനം രാജ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന തന്റെ അറിവിന്റെ വെളിച്ചത്തിൽ മന്മോഹൻ അക്കമിട്ട് വ്യക്തമാക്കുകയായിരുന്നു പാർലമെന്റിൽ. സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ അവരുടെ നയങ്ങൾ നടപ്പാക്കുന്ന പാവ പ്രധാനമന്ത്രി മാത്രമാണ് മന്മോഹൻ എന്നായിരുന്നു അദ്ദേഹം മുമ്പ് പലപ്പോഴും വിമർശനങ്ങൾ നേരിട്ടത്.
മുമ്പ് റിസർവ് ബാങ്ക് ഗവർണറും പിന്നീട് 1991ൽ ധനമന്ത്രിയും അതിനുശേഷം 2004ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയപ്പോഴുമെല്ലാം ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായകമായ ഇടപെടലുകൾ മന്‍മോഹൻസിങ് നടത്തിയതിന്റെ തെളിവായി മാറുകയാണ് ഇപ്പോൾ ഇന്ത്യ കൈവരിച്ച നേട്ടം. മന്മോഹൻ കൊണ്ടുവന്ന പരിഷ്കാരങ്ങൾ 2020ഓടെ ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടക്കാൻ പര്യപ്തമാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ധനമന്ത്രിയായിരിക്കെ മന്മോഹൻ കൊണ്ടുവന്ന പരിഷ്കാരങ്ങൾ പടിപടിയായി ജിഡിപി ഉയർത്തിക്കൊണ്ടുവന്നു. 2004ൽ പ്രധാനമന്ത്രിയായി രണ്ടുവർഷം പിന്നിട്ടതോടെ തന്നെ ആഭ്യന്തര ഉൽപാദനത്തോത് എട്ടിനു മുകളിൽ എത്തിയിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യകാലംവരെ ഇത് നല്ല നിലയിൽ നിലനിർത്തുകയും ചെയ്തു. ഒന്നു തളർന്ന ജിഡിപി വളർച്ച പിന്നീട് പത്തുവരെ ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ബ്രെക്സിറ്റിനെ തുടർന്ന പൗണ്ടിനുണ്ടായ മൂല്യച്യുതിയാണ് ഇന്ത്യയ്ക്ക് ബ്രിട്ടനെ മറികടക്കുന്നതിൽ കാര്യങ്ങൾ എളുപ്പമാക്കിയത്. ബ്രെക്സിറ്റിന്റെ പ്രശ്നങ്ങളെ തുടർന്ന് ബ്രിട്ടന്റെ വളർച്ച താഴോട്ടുപോയതുമാണ് ഇതിന് കാരണമെന്നു വിലയിരുത്തി ഫോബ്സ് മാഗസിനാണ് ഇന്ത്യ ബ്രിട്ടനെ മറികടന്ന കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയെയുൾപ്പെടെയുള്ള രാജ്യങ്ങളെ കോളനിവാഴ്ചക്കാലത്ത് അടക്കിഭരിച്ച രാജ്യമാണ് ബ്രിട്ടൻ. അവർ ഇന്ത്യഭരിച്ച കാലത്തുൾപ്പെടെ ഏതാണ്ട് 150 വർഷക്കാലത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ബ്രിട്ടനേക്കാൾ ആഭ്യന്തര ഉൽപാദനത്തിൽ വളർച്ച രേഖപ്പെടുത്തുന്നത്. 2020 ആകുമ്പോഴേക്കും ഇന്ത്യ ബ്രിട്ടനെ വളർച്ചാ നിരക്കിൽ മറികടക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ പൗണ്ടിന്റെ മൂല്യച്യുതി കാര്യങ്ങൾ വേഗത്തിലാക്കി. ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ ഇരുരാജ്യങ്ങളുടെയും കറൻസികളിൽ ഈ വ്യത്യാസം പ്രകടമാണ്. ബ്രിട്ടന്റെ 2016ലെ മൊത്തം ആഭ്യന്തര ഉൽപാദനമായി കണക്കാക്കുന്നത് 1.87 ലക്ഷം കോടി ബ്രിട്ടീഷ് പൗണ്ടാണ്. ഒരു ഡോളറിന്റെ മൂല്യം 0.81 പൗണ്ടാണിപ്പോൾ. അപ്പോൾ ബ്രിട്ടീഷ് ജിഡിപി 2.29 ലക്ഷം കോടിയാണെന്ന് കണക്കാക്കാം.
സമാനമായ രീതിയിൽ ഇന്ത്യയുടെ ജിഡിപി 153 ലക്ഷം കോടിയാണ്. ഒരു ഡോളറിന്റെ മൂല്യം 66.6 രൂപയെന്ന നിലയിൽ ഇന്ത്യയുടെ ജിഡിപി 2.3ലക്ഷം കോടി ഡോളറായിക്കഴിഞ്ഞു. ഇത്തരത്തിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി എന്നുതന്നെ പറയാവുന്ന തരത്തിൽ ബ്രിട്ടന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തെ മറികടക്കുകയായിരുന്നു. ഇപ്പോൾ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യ യുണൈറ്റഡ് കിങ്ഡത്തിനെ മറികടന്നതെങ്കിലും ഈ അകലം കൂടിവരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ച വർഷത്തിൽ ആറുമുതൽ എട്ടുശതമാനമെന്ന നിരക്കിൽ മുന്നേറുന്നതിനാൽ ബ്രിട്ടനെ ഇന്ത്യ കൂടുതൽ പിൻതള്ളുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ബ്രിട്ടന്റെ വളർച്ച 2020വരെ വർഷത്തിൽ ഒന്നുമുതൽ രണ്ടുശതമാനമെന്ന നിലയിലേ മുന്നേറൂ എന്നാണ് വിലയിരുത്തൽ.അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്കു ശേഷം ബ്രിട്ടനെ പിൻതള്ളി ആഭ്യന്തര ഉൽപാദനത്തിൽ ലോകത്തെ അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയത് അഭിമാനാർഹമായ നേട്ടമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചിരുന്നു.
അതേസമയം, ജിഡിപിയുടെ കാര്യത്തിൽ ബ്രിട്ടനെ പിന്തള്ളിയെങ്കിലും ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടില്ല. യുകെയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലാണ് എന്നതുതന്നെ കാരണം. പക്ഷേ, ജനസംഖ്യാവർദ്ധനവിന്റെ തോത് കുറച്ചുകൊണ്ടുവരാനും രാജ്യം ശ്രമിക്കുന്ന സാഹചര്യത്തിൽ നില മെച്ചപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
മാത്രമല്ല 35 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യവുമുള്ളതിനാൽ യുവതയുടെ ഊർജം രാജ്യപുരോഗതിക്ക് മുതൽക്കൂട്ടാകും. സമാന സാഹചര്യമുള്ള ചൈന ബ്രിട്ടനേക്കാളും സാമ്പത്തിക വളർച്ച കൈവരിച്ചകാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുൻ കോൺഗ്രസ് സർക്കാരുകൾ ആണോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍