ജോലി തേടി കെനിയയിൽ എത്തിയത് 1986ൽ; കിഴക്കൻ ആഫ്രിക്കയിൽ വിദ്യാഭ്യാസ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു; ഒടുവിൽ ആത്മകഥയായ 'റെയിൻബോസ് ഇൻ മൈ ക്ലൗഡ്സ്' സർവകലാശാലയുടെ പാഠപുസ്തകവും: മലയാളി വിദ്യാഭ്യാസപ്രവർത്തക രാധിക ലീയെ കെനിയ ആദരിച്ചത് ഇങ്ങനെ
കൊച്ചി: ജോലി തേടി ഈ മലയാളി അദ്ധ്യാപിക കെനിയയിൽ എത്തിയത് 1986ലാണ്. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം തന്നെ ഇവർ മാറ്റിവച്ചു. എല്ലാത്തിനും അംഗീകാരമെന്ന നിലയിൽ ഇതാ ഈ അദ്ധ്യാപികയുടെ ആത്മകഥ ഒരു സർവകലാശാല പാഠപുസ്തകമായി എടുത്തിരിക്കുന്നു.
മലയാളി എഴുത്തുകാരിയും വിദ്യാഭ്യാസപ്രവർത്തകയുമായ രാധിക ലീയ്ക്കാണു കെനിയയിലെ നെയ്റോബി സർവകലാശാലയുടെ അംഗീകാരം ലഭിച്ചത്. രാധികയുടെ ആത്മകഥയായ 'റെയിൻബോ ഇൻ മൈ ക്ലൗഡ്സ്' പാഠപുസ്തകമാക്കാൻ അധികൃതർ തീരുമാനിച്ചു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയായ ഈ എഴുത്തുകാരിയുടെ ആത്മകഥ രണ്ടാഴ്ച മുമ്പാണു പുറത്തിറങ്ങിയത്. കേരളത്തിൽ ജനിച്ച് വളർന്ന് കെനിയയിൽ വിദ്യാഭ്യാസ പ്രവർത്തകയായി മാറിയ രാധിക ലീ പ്രവർത്തിച്ച മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വത്തിന് ഉടമയാണ്. വിദ്യാഭ്യാസ വിദഗ്ധ, ഭാര്യ, അമ്മ, സുഹൃത്ത് എന്നി നിലകളിലെ ജീവിതാനുഭവങ്ങളാണ് 'റെയിൻബോസ് ഇൻ മൈ ക്ലൗഡ്സി'ലൂടെ വിവരിക്കുന്നത്.
മൂന്ന് പുസ്തകങ്ങളുടെ പരമ്പരയാണ് ഈ സമാഹാരം. ജോലിതേടി 1986ൽ കെനിയയിൽ എത്തപ്പെട്ടത് മുതൽ സ്വാംശീകരിക്കപ്പെട്ട ജീവിതാംശങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രാധിക ലീ പറയുന്നു. നെയ്റോബി യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ എം.എ. ലിറ്ററേച്ചർ ഓട്ടോബയോഗ്രാഫിക് സ്റ്റഡീസിലാണ് അടുത്ത സെമസ്റ്റർ മുതൽ രാധിക ലീയുടെ ആത്മകഥ പാഠപുസ്തകമാക്കുക. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം രാധികയ്ക്കു ലഭിച്ചു.
മൂന്നുപതിറ്റാണ്ടിലേറെയായി കെനിയയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രാധിക 2008 ൽ പ്രവർത്തനം ആരംഭിച്ച നെയ്റോബി ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപക കൂടിയാണ്. കിഴക്കനാഫ്രിക്കയിലെ ആദ്യ ഇസ്കൂൾ സ്ഥാപിച്ചതിന്റെ ഖ്യാതിയും രാധികയുടെ പേരിലാണ്. നിർധനരായ ക്യാൻസർ രോഗികളെ സഹായിക്കാനുള്ള കാറ്റ്സി എന്ന സംഘടനയുടെ സ്ഥാപകയും ഇവരാണ്.
ഒരു പതിറ്റാണ്ടെടുത്താണ് ആത്മകഥയുടെ രചന രാധിക പൂർത്തിയാക്കിയത്. പുസ്തകത്തിൽനിന്നു ലഭിക്കുന്ന വരുമാനം ക്യാൻസർ രോഗികളുടെ സഹായത്തിനായി കൈമാറുമെന്നും രാധിക പറഞ്ഞു. മുപ്പതു വർഷങ്ങൾക്ക് മുമ്പാണ് കൊച്ചി വൈപ്പിൻ സ്വദേശിയായ രാധിക ജോലിയുമായി ബന്ധപ്പെട്ടു കെനിയയിലെ നെയ്റോബിയിൽ എത്തുന്നത്. ജോലിയും ഒപ്പം സാമൂഹ്യപ്രവർത്തനവുമായി തുടങ്ങിയ കെനിയൻ ജീവിതത്തിവും അതിനു മുൻപുള്ള കേരളത്തിലെ ജീവിതവും അനുഭവങ്ങളാക്കിയാണ് മൂന്ന് പാർട്ടുകളിലായി റെയിൻബോ ഇൻ മൈ ക്ലൗഡ്സ് രാധിക എഴുതി പൂർത്തിയാക്കിയത്.
ലോകത്ത് എവിടെയും ഒരു സ്ത്രീയുടെ വിഷമങ്ങളും ജീവിത ചുഷണങ്ങളും ഒരു പോലെ തന്നെയാണെന്ന് രാധികപറയുന്നു. അത് താൻ ജീവിതത്തിലെ യാത്രകളും അനുഭവങ്ങളിലുടെയും കണ്ടെത്തിയ സത്യമാണെന്നും രാധിക മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീ ശക്തീകരണം എങ്ങനെ സ്വന്തം ജിവിതത്തിലൂടെ സാധിക്കുമെന്ന് രാധിക സ്വന്തം ആത്മ കഥയിലുടേ
തെളിയിക്കുന്നു. ഇൻ മൈ ക്ലൗഡ്സ് എന്ന ആത്മകഥയിൽ കേരളവും തന്റെ ജീവിതവും അവിഭാദ്യമായി താൻ പ്രതിപാതിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സംസ്കാരവും ജിവിത രീതിയും പ്രകടമാക്കുന്ന ബന്ധങ്ങളുടെ വിലയും വിശ്വാസവും മറ്റു നാടുകളിൽ ഇല്ലെന്നും അത് ഈ നാടിന്റെ മാത്രം പ്രത്യേകതയാണെന്നും ആത്മകഥയുടെ രചന പൂർത്തീകരിക്കാനായി ഒരു പതിറ്റാണ്ട് ഇതിനു പുറകെ ആയിരൂന്നുവെന്നും രാധിക പറയുന്നു. കേരളത്തിന്റെ സംസ്ക്കാര രീതികൾ തന്റെ ബുക്കിൽ താൻ ഉൾപെടുത്തിയിട്ടുണ്ട് അത് ലോകം മുഴുവൻ ശ്രദ്ധ നേടേണ്ട ഒരു കാര്യമാണെന്നും രാധിക പറയുന്നു.
കിഴക്കൻ ആഫ്രിക്കയിലെ ആദ്യ ഇ സ്കൂൾ സ്ഥാപക കുടിയാണ് രാധിക നെയ്റോബിയിൽ 17 എക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന നെയ്റോബി ഇന്റർനാഷണൽ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അവിടെ സാംസങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്ന മകന്റെയും സഹായമുണ്ട്. ഇനിയുള്ള വിദ്യാഭാസ രീതികളിൽ ഇന്റർനെറ്റ് ഇല്ലാതെ മുന്നോട്ടു പോകുവാൻ സാധിക്കില്ല എന്നുള്ള ബോധ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു പഠന രീതിക്ക് രാധിക തുടക്കമിട്ടത്. നെയ്റോബിയിൽ ആയതുകൊണ്ട് 44 രാജ്യങ്ങളിലെ ആളുകൾ ഇവിടെ ജീവിക്കുന്നു. അതോടൊപ്പം ഒരുപാടു രാജ്യങ്ങളുടെ എംബസികളും ഇവിടെ പ്രവർത്തിക്കുന്നു ഇവരുടെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽ പഠിക്കുന്നത്. മൂന്നു കാമ്പസുകളിലായി തിരിച്ച നെയ്റോബി ഇന്റർ
നാഷണൽ സ്കൂളിൽ 600 കുട്ടികൾ പഠിക്കുന്നു.
ലാപ്ടോപ്പുകളുമായി എത്തുന്ന വിദ്യാർത്ഥികളാണ് ഇവിടെഉള്ളതെക്കിലും ഒരു പരിപൂർണ ഇ സ്കൂൾ ആണെങ്കിലും സ്കൂൾ ആണെങ്കിലും കേരളത്തിൽ താൻ പഠിച്ച സ്കൂൾ സംസ്കാരങ്ങൾ പാലിക്കപെടുന്ന വിദ്യാലയമാണ് നെയ്റോബിയിലെ തന്റെ സ്കൂൾ എന്നും രാധിക പറയുന്നു. രാധികയുടെ ജീവിത കഥ പാഠമാക്കാൻ വിദ്യാർത്ഥികൾ ഒരുങ്ങുമ്പോൾ അതോടൊപ്പം ഒരു പുതു വിദ്യാഭ്യാസ രീതി ലോകത്തിനു സമർപ്പിക്കാൻ അഫ്രികയിൽ തുടക്കം കുറിക്കുകയാണ് രാധിക തന്റെ നെയ്റോബി ജീവിതത്തിലൂടെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍