അടിയന്തരവാസ്ഥയിൽ ഇന്ദിരയെ പ്രതിസ്ഥാനത്ത് നിർത്തിയ ധീരൻ; ബോഫോഴ്സിലെ സ്വിസ് അക്കൗണ്ടിൽ ക്വത്ത്റോക്കിയെ കുടുക്കിയപ്പോൾ ഭരണക്കാരുടെ കണ്ണിലെ കരടായി; ഹർഷദ് മേത്തയെ തളച്ച് തിരിച്ചറിഞ്ഞത് ഫെയർ ഗ്രോത്ത് ഫിനാൻഷ്യൽ സർവ്വീസിൽ ചെട്ടിയാരുടെ ഷെയറുകൾ; ചിദംബരം കോപം കൊണ്ട് കലി തുള്ളിയപ്പോൾ പുല്ലു പോലെ സിബിഐ ജോലി വലിച്ചെറിഞ്ഞത് ആത്മാഭിമാനം ഉയർത്തിപ്പിടിച്ച്; വിടവാങ്ങിയത് നേര് മാത്രം പറഞ്ഞ കുറ്റാന്വേഷകൻ; തിരുവില്വാമലക്കാരൻ കെ മാധവൻ പകരക്കാരില്ലാത്ത മാതൃക
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബൊഫോഴ്സ് ഇടപാട്, ഓഹരി കുംഭകോണം... ഇന്ത്യൻ ക്രിക്കറ്റിലെ ശുദ്ധീകരണം... ഇന്ത്യാക്കാരെ നേരറിയിച്ച നേരിന്റെ വഴിയേ നടന്ന കുറ്റാന്വേഷകനായിരുന്നു കെ മാധവൻ. സിബിഐ മുൻ ജോയിന്റ് ഡയറക്ടർ. തിരുവില്വാമല കൊല്ലാക്കൽ കുടുംബാംഗം. സത്യസന്ധനായ ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ട കെ മാധവനെ ബൊഫോഴ്സ്, ഓഹരി കുംഭകോണം എന്നിവയുടെ അന്വേഷണത്തിനിടെ ചുമതലയിൽനിന്ന് നീക്കിയത് സത്യം പൂർണ്ണമായും പുറത്തു വരാതിരിക്കാനായിരുന്നു. ഭോപാൽ വാതകദുരന്തക്കേസും ഇദ്ദേഹമാണ് അന്വേഷിച്ചത്. ഓഹരികുംഭകോണക്കേസ് അന്വേഷിച്ചുവരവെ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് 1992ൽ സ്വയം വിരമിച്ചു. പിന്നീട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ബിസിസിഐ അഴിമതി കേസിൽ കോടതി അന്വേഷണ കമീഷനായി നിയമിച്ചപ്പോൾ അതിലും സത്യം കണ്ടെത്തി. അങ്ങനെ ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തിളങ്ങും അധ്യായമായിരുന്നു മാധവൻ. ഒരു സിബിഐ ഡയറിക്കുറിപ്പ്.
അന്വേഷണ ഉദ്യോഗസ്ഥന്മാർക്കു നല്ല മാതൃകയും പാഠപുസ്തകവുമായിരുന്നു ഈ മലയാളി. രാഷ്ട്രീയ സമ്മർദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടു മടക്കാതെയും നട്ടെല്ലു വളയ്ക്കാതെയും തലയുയർത്തിപ്പിടിച്ചു നിന്ന അഭിമാന താരകം. ഈ നക്ഷത്രമാണ് വിടവാങ്ങുന്നത്. മലയാളിയെ സിബിഐയുമായി അടുപ്പിച്ച ഓഫീസർ. കെ മധു ചിത്രമായ സിബിഐ ഡയറിക്കുറിപ്പിലൂടെ കണ്ടതൊന്നും വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് ഈ കുറ്റാന്വേഷകന്റെ ജീവിതം. 197779 കാലത്ത് സിബിഐയിൽ എസ്പി ആയിരുന്ന മാധവന് അടിയന്തരാവസ്ഥക്കാലത്തെ പല അതിക്രമങ്ങളുടെയും അന്വേഷണത്തിന്റെ ചുമതല ഉണ്ടായിരുന്നു. ചില കേസുകളിൽ ഇന്ദിരാഗാന്ധി പ്രതിസ്ഥാനത്തുണ്ടായിരുന്നു. 1980 ജനുവരി 14ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലേക്കു തിരിച്ചെത്തി. ഇതോടെ കഷ്ടകാലവും തുടങ്ങി. അർഹിച്ചതെല്ലാം തട്ടിയെടുത്തു. അപ്പോഴും തളർന്നില്ല. കർമ്മനിരതനായി അന്വേഷണം തുടർന്നു.
മാധവൻ നടത്തിയ അന്വേഷണത്തിന് ആ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്തുത്യർഹ സേവനത്തിനു പൊലീസ് മെഡൽ നൽകാനുള്ള തീരുമാനമായി. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പോയ ഫയൽ മടങ്ങിവന്നപ്പോൾ മാധവന്റെ പേരു മാത്രം വെട്ടിയിരുന്നു. അതായിരുന്നു ഇന്ദിരയുടെ പക. പിന്നീട് 5 വർഷം കാത്തിരുന്ന ശേഷമാണ് 1985ൽ പൊലീസ് മെഡൽ ലഭിച്ചത്. ഓഹരി കുംഭകോണക്കേസ് അന്വേഷിച്ച മാധവന് അതു പൂർത്തിയാക്കാനാവാത്ത വിധം രാഷ്ട്രീയ സമ്മർദം ഉയർന്നപ്പോൾ 1992 നവംബർ ഒന്നിനു സ്വയം വിരമിച്ചു. അന്വേഷണം രാഷ്ട്രീയക്കാരിലേക്ക് നിങ്ങുമെന്ന ഘട്ടത്തിലായിരുന്നു ഇത്. അപ്പോഴാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ 1997 വരെ ഈ മെഡൽ മാധവനു നൽകിയില്ല. 1997ൽ ജോഗീന്ദർ സിങ് സിബിഐ ഡയറക്ടർ ആയപ്പോഴാണ് മാധവനെ അവാർഡിനായി വിളിക്കുന്നതും പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡ അതു നൽകുന്നതും.
1990 ജനുവരി ഒന്നിനാണ് അന്ന് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന മാധവനെ ബൊഫോഴ്സ് ആയുധക്കോഴക്കേസ് ഏൽപിക്കുന്നത്. ബൊഫോഴ്സ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ മാധവൻ സ്വിസ് സർക്കാരിനു മേൽ സമ്മർദം ചെലുത്തി. ഇതോടെ ഒക്ടോവിയോ ക്വത്ത്റോക്കി ആരുമറിയാതെ ഇന്ത്യ വിട്ടുപോയി. ബൊഫോഴ്സ് കേസിൽ സർക്കാരിന്റെ അഡീഷനൽ അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞതു ശരിയല്ല എന്നു കണ്ടപ്പോൾ മാധവൻ എതിർത്തു. പിന്നാലെ പി. വി. നരസിംഹറാവു പ്രധാനമന്ത്രി ആയതോടെ മാധവനെ അന്വേഷണത്തിൽ നിന്നു മാറ്റി. ഇത് ഏറെ വിവാദമായി. അല്ലെങ്കിൽ അന്ന് തന്നെ ബോഫോഴ്സിലെ ശരി ഇന്ത്യ അറിഞ്ഞേനെ. 1992 മേയിൽ മാധവനെ ഓഹരി കുംഭകോണം അന്വേഷണം ഏൽപിച്ചു. ഹർഷദ് മേത്തയുടെ അക്കൗണ്ടുകളുടെ അന്വേഷണം എത്തിയത് രാഷ്ട്രീയക്കാരിലേക്കായിരുന്നു.
1990കളുടെ ആദ്യം ഹർഷദ് മേത്ത ബാങ്കുകളെ വഞ്ചിച്ച് 4000 കോടി രൂപയോളം തട്ടിച്ചതിനുശേഷം ഉണ്ടായ ഏറ്റവും വലിയ കുംഭകോണമാണിത്. 7000 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് കണക്കാക്കപ്പെട്ടത്. ഓഹരി കമ്പോളത്തിൽ ഇടപെട്ട് കച്ചവടം നടത്തി ലാഭം ഉണ്ടാക്കാനായിരുന്നു ഹർഷദ് മേത്ത ബാങ്കുകളിൽനിന്ന് പണം മോഷ്ടിച്ചെടുത്തത്. ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളിൽ അക്കാലത്ത് നിലനിന്ന സാമ്പത്തിക ജാഗ്രത എത്രത്തോളമായിരുന്നു എന്ന് അത് വെളിവാക്കി. ഈ ചർച്ചയാണ് രാഷ്ട്രീയക്കാരിൽ അലോസരമുണ്ടാക്കിയത്. കൃത്യമായ വ്യക്തികളിലേക്ക് അന്വേഷണം നീണ്ടതോടെ മാധവൻ സർക്കാരിന് അനഭിമതനായി. അന്നാണ് പി. ചിദംബരത്തിനു രാജിവയ്ക്കേണ്ടി വന്നത്. ഈ രാജിയായിരുന്നു മാധവന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഹർഷദ് മേത്തയുടെ ഓഹരി കുംഭകോണത്താൽ കുപ്രസിദ്ധി നേടിയ ഫെയർ ഗ്രോത്ത് ഫിനാൻഷ്യൽ സർവ്വീസിൽ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകൾ ഉണ്ടെന്ന് തെളിഞ്ഞത് ഏറെ വിവാദമായിരുന്നു. യഥാർത്ഥത്തിൽ ഓഹരി കുംഭകോണത്തിൽ ഹർഷദ് മേത്ത തെറ്റുകാരനാണെങ്കിൽ പി ചിദംബരവും തെറ്റുകാരൻ തന്നെയാവേണ്ടതായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. അതിൽ നിന്ന് അതി സാമർത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാൻ ചിദംബരത്തിന് കഴിഞ്ഞു. ഇതിന് കാരണവും മാധവന്റെ സിബിഐയിൽ നിന്നുള്ള രാജിയായിരുന്നു. രാഷ്ട്രീയ സമ്മർദം സഹിക്കവയ്യാതെ മാധവൻ സ്വയം വിരമിച്ചുവെന്ന് അന്ന് തന്നെ വ്യക്തവുമായിരുന്നു. സിബിഐയെ സർക്കാരിന്റെ നിയന്ത്രണത്തിൽനിന്നു മാറ്റണമെന്നും സെൻട്രൽ വിജിലൻസ് കമ്മിഷനു കീഴിൽ കൊണ്ടുവരണമെന്നും മാധവന്റെ നിർദ്ദേശമായിരുന്നു. 1998ൽ ഓർഡിനൻസിലൂടെ സർക്കാർ അതിനു തയാറായി.
ഇതു പോലെ രാജേന്ദ്ര സിങ് സേഠിയുടെ ബാങ്ക് തട്ടിപ്പു കേസ് അന്വേഷിച്ചപ്പോഴാണ് മാധവൻ നിലവിലുള്ള ബാങ്ക് ഡ്രാഫ്റ്റുകളുടെയും റിസർവ് ബാങ്കിന്റെ എക്സ്ചേഞ്ച് കൺട്രോൾ ഫോമുകളുടെയും രൂപം മാറ്റണമെന്നു ശുപാർശ ചെയ്തത്. നാം ഇന്നു കാണുന്ന ഡ്രാഫ്റ്റുകളുടെ രൂപം അങ്ങനെ വന്നതാണ്. മദ്രാസ് ലയോള കോളജിൽനിന്ന് ബിരുദാനന്തര ബിരുദം. തുടർന്ന് നിയമ പഠനം. 1963ലാണ് സിബിഐയിൽ കയറിയത്. മൂന്നുദേശസാത്കൃത ബാങ്കുകൾ ഉൾപ്പെട്ട രാജേന്ദ്ര സിങ് വഞ്ചനക്കേസ്, ഔദ്യോഗിക രഹസ്യം ചോർത്തിയതുസംബന്ധിച്ച ഗുരുമൂർത്തി കേസ്, ഭോപാൽ വാതകദുരന്തം, രാഷ്ട്രീയ കാരണങ്ങളാൽ നിർത്തിവെക്കേണ്ടിവന്ന ഫ്രഞ്ച്-യു.എസ് കമ്പനികളുടെ ക്വട്ടേഷൻ കേസ്, 1971ലെ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പുകേസ് തുടങ്ങിയ അന്വേഷണങ്ങളിലും സിബിഐയുടെ ഭാഗമായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 12.15ന് ഡൽഹിയിൽ വച്ചായിരുന്നു മാധവന്റെ അന്ത്യം. സംസ്കാരം ശനിയാഴ്ച (18-1-2020) രാത്രി എട്ടുമണിക്ക് ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍