ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..... ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.....എൺപതുകളിൽ ക്യാമ്പസുകളിൽ പ്രണയം തീർത്ത ചില്ല്; കയ്യൂരിന്റെ കാർക്കശ്യവുമായി മീനമാസത്തിലെ സൂര്യൻ; തൊഴിലില്ലായ്മയുടെ രോദനമായി പ്രേംനസീറിനെ കാണാനില്ല; രാജാധികാരത്തിന്റെ വേദന തീർത്ത സ്വാതിതിരുന്നാൾ; സ്ത്രീപക്ഷത്തിന്റെ വേനലും കുലവും മഴയും; ലെനിൻ രാജേന്ദ്രൻ സൃഷ്ടിച്ചത് നവയുഗ വിപ്ലവം; വിടവാങ്ങുന്നത് ഋതുക്കളുടെ ചലച്ചിത്രകാരൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഋതുക്കളുടെ ചലച്ചിത്രകാരനാണ് ലെനിൻ രാജേന്ദ്രൻ. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തുമ്പോഴും എൺപതുകളിലെ റൊമാന്റിക് സിനിമകളുടെ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. ചില്ലും വേനലും യുവാക്കളിലേക്ക് പെയിതിറക്കിയത് പ്രണയമായിരുന്നു. ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ... തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം .. ഒൻവിയുടെ ഈ വരികളിലൂടെ ലെനിൻ രാജേന്ദ്രൻ ഒരുക്കിയത് പ്രണയത്തിന്റെ തീർത്താൽ തീരാത്ത വസന്തകാല ഓർമ്മകളായിരുന്നു.
ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.. എന്ന ചില്ലിലെ ഗാനവും യുവാക്കളുടെ നാവിൻ തുമ്പിൽ നിറഞ്ഞത് സ്നേഹത്തിന്റെ വസന്തവുമായാണ്. അങ്ങനെ എൺപതുകളിൽ കാമ്പസുകളെ സിനമയിലൂടെ പ്രണയത്തിന്റെ പുതുതലത്തിലെത്തിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. ഇതിനൊപ്പമാണ് സിനിമയിൽ കാൽപനികതയ്ക്ക് അപ്പുറം ഇടതുപക്ഷ രാഷ്ട്രീയത്തെ ഉറച്ച നിലപാടോടെ അവതരിപ്പിച്ചത്. ജന്മിത്വവും സ്ത്രീ സമത്വത്തിന്റെ ആവശ്യകതയുമെല്ലാം നാല് പതിറ്റാണ്ട് മുമ്പേ മലയാളികളിലേക്ക് ചലച്ചിത്ര ഭാഷ്യത്തിലൂടെ എത്തിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. കേരളാ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാനായും ലെനിൻ രാജേന്ദ്രൻ ശ്രമിച്ചത് നവ സനിമകളുടെ ഉയർത്തെഴുന്നേൽപ്പിന് ഇടമുണ്ടാക്കാനാണ്. ഇതിനിടെയാണ് മരണം വിപ്ലവ സിനിമാക്കാരന്റെ വഴിയിൽ വില്ലനായെത്തുന്നത്. അറുപത്തിയേഴാം വയസിൽ വിടവാങ്ങുമ്പോഴും മലയാള സിനിമയുടെ ചരിത്രത്തിൽ മരിക്കാത്ത ഓർമ്മകളായി തന്നെ ലെനിൻ രാജേന്ദ്രന്റെ പുരോഗമന പക്ഷത്തുള്ള സിനിമകൾ നിലനിൽക്കും.
പുതിയചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ എക്കാലവും ഇടതുപക്ഷ - പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. ഒറ്റപ്പലത്ത് കെ ആർ നാരയണനെതിരെ ലോക്സഭയിലെ മത്സരത്തിനിറങ്ങുമ്പോൾ ജയം അകലെയാണെന്ന് തിരിച്ചറിഞ്ഞ സംവിധായകനായിരുന്നു അദ്ദേഹം. അപ്പോഴും നെഞ്ചിലേറ്റിയ പ്രസ്ഥാനത്തിന് വേണ്ടി പോരാട്ടത്തിന് മുന്നിൽ നിന്നു. രണ്ട് തവണയാണ് ഒറ്റപ്പാലത്ത് മത്സരിച്ചത്. ഇതിന് വേണ്ടി കേരളാ ഫിനാൻഷ്യൽ എന്റർപ്രൈസിലെ ഒന്നാന്തം ജോലിയും വേണ്ടെന്ന് വച്ചു. പിഎ ബക്കറായിരുന്നു ലെനിൻ രാജേന്ദ്രൻ ഏക സിനിമാ ഗുരു. കമ്മ്യൂണിസത്തിലേക്ക് ആഴ്ന്നിറങ്ങിയ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ പ്രവർത്തനത്തിനിടെയിലും സിനിമ രാജേന്ദ്രന്റെ മനസിലില്ലായിരുന്നു. ബക്കറിനെ കണ്ടതോടെ സിനിമയിലൂടെ വിപ്ലവം തീർക്കാമെന്ന് ഈ കമ്മ്യൂണിസ്റ്റ് മനസ്സ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ബക്കറിനൊപ്പം നിന്ന് ക്യാമറയ്ക്ക് പിന്നിലൂടെ കാഴ്ചകൾ കണ്ടതും അവതരിപ്പിച്ചതും.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ജനനം, നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്കൂളിൽ ആണ്. മാരനെല്ലൂർ സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം. അച്ഛൻ വേലുകുട്ടി പട്ടാളത്തിലായിരുന്നു. തന്റെ ആദ്യ ചിത്രം മുതൽ മഴയെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം . ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിൻ രാജേന്ദ്രൻ. പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങൾ, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനൽ ,ചില്ല് തുടങ്ങിയ ചിത്രങ്ങൾ, 1940 കളിലെ ജന്മിത്വ വിരുദ്ധപ്രസ്ഥാനം മുൻനിർത്തി ചെയ്ത മീനമാസത്തിലെ സൂര്യൻ ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിർമ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.
കേരളത്തിലെ ഇടതുപക്ഷ സിനിമാ പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു ലെനിൻ രാജേന്ദ്രൻ. അപ്പോഴും ആർക്കും ഈ സംവിധായകനെ സമീപിക്കാൻ കഴിയുമായിരുന്നു. ബക്കർ മുമ്പോട്ട് വച്ച സിനിമകളിലെ ഇടതു പക്ഷ രാഷ്ട്രീയത്തിന് പുതു തലം നൽകാൻ സ്വാതിതിരുന്നാൾ എന്ന ചരിത്ര പുരുഷനേയും കണ്ടെത്തി. കമൽഹാസനെ സ്വാതിതിരുന്നാളായി അവതരിപ്പിക്കണമെന്നായിരുന്നു ലെനിൻ രാജേന്ദ്രന്റെ മോഹം. അത് നടന്നില്ല. കേരളീയജീവിതത്തിന്റെ സമസ്തമേഖലകളിലും ആഴത്തിൽ സ്വാധീനം സൃഷ്ടിച്ചതാണ് ഇടതുപക്ഷരാഷ്ട്രീയം. തോപ്പിൽ ഭാസിയുടെ നാടകങ്ങൾ പലതും സിനിമയായപ്പോൾ, ഒരു പ്രസ്ഥാനമെന്ന നിലയിൽ രാഷ്ട്രീയസിനിമ മലയാളത്തിൽ ശക്തി പ്രാപിച്ചു. തകഴിയുടെ നോവലുകളുടെ ചലച്ചിത്രാവിഷ്കാരവും പ്രധാനമാണ്. എഴുപതുകളിൽ പി.എ.ബക്കർ, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളെത്തി. അവ തീവ്ര ഇടതുധാരയെയാണു അടയാളപ്പെടുത്തിയത്. ഇവരുടെ സിനിമകളുടെ ആധുനികമുഖമാണ് ലെനിൻ രാജേന്ദ്രൻ വെള്ളിത്തിരയിൽ വരച്ചു കാട്ടിയത്.
1981 ൽ പുറത്തുവന്ന വേനലാണ് ലെനിൻ രാജേന്ദ്രന്റെ ആദ്യ ചിത്രം. ചില്ല്(1982), പ്രേം നസീറിനെ കാൺമാനില്ല (1983), മീനമാസത്തിലെ സൂര്യൻ(1985), സ്വാതി തിരുനാൾ(1987), പുരാവൃത്തം(1988), വചനം(1989) തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രമേയങ്ങളുടെ വൈവിധ്യംകൊണ്ടുതന്നെ ശ്രദ്ധേയമായി. സ്ത്രീയുടെ കർതൃത്വത്തെക്കുറിച്ചുള്ള പുരുഷാധികാര സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ് ലെനിൻ രാജേന്ദ്രൻ രണ്ടാമത്തെ ചിത്രമായ ചില്ലിലും (1982) ചർച്ചയാക്കിയത്. ശിഥിലമായ ദാമ്പത്യവും പിന്തുടരുന്ന കുറ്റബോധവും നീറ്റിയ രാമജീവിതം സമകാലിക മര്യാദാപുരുഷോത്തമന്മാരിലൂടെ ആവർത്തിക്കുന്നതെങ്ങനെയെന്ന് ചില്ല് കാട്ടിത്തരുന്നു. എൺപതുകളിലും പിന്നീടും മലയാള സിനിമയിൽ ആവർത്തിക്കപ്പെട്ട പ്രമേയമായിരുന്നു തൊഴിൽ ഇല്ലായ്മ. തൊഴിലിനെ നിലനിൽപ്പിന്റെയും, ജീവിതാവസ്ഥയുടെ പരിവർത്തനത്തിന്റെയും പൊതുമൂലധനമായും സ്വത്വപ്രകാശനത്തിന്റെ ഇടമായും തിരിച്ചറിയുന്ന ചലച്ചിത്രമായിരുന്നു പ്രേം നസീറിനെ കാൺമാനില്ല.
ചരിത്രത്തിലേക്കുള്ള പുനസന്ദർശനമായിരുന്നു മീനമാസത്തിലെ സൂര്യൻ (1985), സ്വാതി തിരുന്നാൾ (1987) എന്നീ ചലച്ചിത്രങ്ങൾ. കയ്യൂർ സമരമാണ് 'മീനമാസത്തിലെ സൂര്യനി'ൽ പ്രമേയമായത്. കൊടിയ പൊലീസ് പീഡനങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും സംഘർഷഭരിതമായ കാലമായിരുന്നു കമ്മ്യൂണിസ്റ്റ് മനസുമായി മീനമാസത്തിലെ സൂര്യനിലൂടെ വരച്ചു കാട്ടിയത്. ചരിത്രത്തോടുള്ള വസ്തുതാപരവും വൈകാരികവുമായ സമീപനത്തിന്റെ തുടർച്ചയായിരുന്നു് സ്വാതിതിരുനാൾ. രാജാവിനെ രാജ്യ-ദേശ ചരിത്രത്തിൽനിന്ന് മോചിപ്പിച്ച് കലാചരിത്രത്തിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ചരിത്രത്തിന്റെ വസ്തുതാപരമായ അന്വേഷണത്തിനല്ല, ആത്മനിഷ്ഠതയിലൂന്നിയ ചരിത്രവ്യാഖ്യാനത്തിനാണ് ചലച്ചിത്രകാരൻ ശ്രമിക്കുന്നത്.
പുരാവൃത്തം (1988), വചനം (1989), അന്യർ(2003) എന്നിവ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ ആവർത്തിക്കുന്ന അധികാരത്തിന്റെ ഘടനയിലേയ്ക്കായിരുന്നു വിരൽ ചൂണ്ടിയത്. സി വി ബാലകൃഷ്ണന്റെ കഥയെ ആധാരമാക്കിയാണ് പുരാവൃത്തം ഒരുക്കിയിരിക്കുന്നത്. സ്ത്രീയുടെ ആത്മാന്വേഷണത്തിന്റെ ദൃശ്യാഖ്യാനമെന്ന നിലയിലാണ് ലെനിൻ രാജേന്ദ്രന്റെ 'കുല'വും(1996) 'മഴ'യും (2000) ശ്രദ്ധേയമാകുന്നത്. സി വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ്മ' എന്ന നോവലിലെ മിഴിവുറ്റ കഥാപാത്രമായ സുഭദ്രയുടെ ജീവിതമാണ് കുലത്തിന്റെ ഇതിവൃത്തം. മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി' മഴയായി ദൃശ്യാവിഷ്കാരം നേടുന്നു. എം മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികൾ' (1992) അൽഫോസച്ചന്റെ ദേശ- സ്വത്വ സംഘർഷത്തിന്റെ ആവിഷ്കാരമാണ്.
മഴയിലെ ഒരു സംഭാഷണം ഇങ്ങനെയാണ്. 'വിവാഹത്തിനുമുമ്പ് എനിക്കൊരു പ്രണയബന്ധമുണ്ടായിരുന്നു; വിവാഹസമയത്ത് ഞാൻ കന്യകയുമായിരുന്നു; എന്നാലതിൽ ഞാനിപ്പോൾ ദുഃഖിക്കുന്നു'. മാധവിക്കുട്ടിയുടെ രചനകളിൽ തെളിഞ്ഞുകാണുന്ന പ്രണയരതി കാമനയുടെ വിധ്വസംക സ്വാതന്ത്ര്യത്തെ അതേ ആഴത്തിൽ ആവിഷ്കരിക്കുകയായിരുന്നു മഴ. എം മുകുന്ദന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് 'ദൈവത്തിന്റെ വികൃതികൾ'. ദേശീയതയും ദേശവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ പ്രമേയം. ദേശം എന്ന കാമനാലോകം ദേശീയതയുടെ രാഷ്ട്രീയ ഭൂപടത്തിനുള്ളിൽ കുഴമറിയുന്നതെങ്ങനെയെന്ന് ചലച്ചിത്രം അന്വേഷിക്കുന്നു. ചാക്രികവും രേഖീയവുമായ കാലബോധത്തിനുള്ളിൽ നിന്ന് തെരഞ്ഞെടുത്തതാണ് ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്രങ്ങൾ. മഴയ്ക്കുശേഷം, രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) എന്നിങ്ങനെ അത് കാലത്തെ തിരഞ്ഞെടുക്കുന്നു.
(കടപ്പാട്: ലെനിൻ രാജേന്ദ്രന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച 'സിനിമയുടെ വേനലും മഴയും' എന്ന പുസ്തകം)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്