വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്; പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും; മക്കളെ വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
നീരജ ജാനകി, മുരളി തുമ്മാരുകുടി
കുറച്ചുനാൾ മുൻപ് ഒരു വിദേശ വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കാനായി ഞാൻ എറണാകുളത്ത് പോയി. സെമിനാർ ഹാളിലേക്ക് നടക്കുന്ന വഴി കുറെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാരുടെ ബൂത്തുകൾ ഉണ്ടായിരുന്നു. ആ വഴിയേ നടന്ന എന്നെ അവർ പിടിച്ചു നിർത്തി. വിദേശങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസ അവസരങ്ങളെ പ്രമോട്ട് ചെയ്യുന്നവരായിരുന്നു അവരിൽ ഭൂരിഭാഗവും.
'സാർ മകനാണോ മകൾക്കാണോ അഡ്‌മിഷൻ വേണ്ടത് ?'
എന്താണ് അവരുടെ രീതി എന്നറിയാൻ ഞാൻ ആദ്യത്തെ ആളോട് പറഞ്ഞു
'മകൾക്ക് വേണ്ടിയാണ്'
'സാർ, എന്നാൽ ഫിലിപ്പീൻസ് ആണ് ബെസ്റ്റ്. പെൺകുട്ടികൾക്ക് നല്ല സ്വാതന്ത്ര്യവും സുരക്ഷയും ഉള്ള സ്ഥലമാണ്.'
'പക്ഷെ ഈ വിദേശത്തൊക്കെ പഠിച്ചാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റുമോ?''
'ഇതെന്ത് ചോദ്യം സാർ, മനുഷ്യശരീരം എല്ലായിടത്തും ഒരുപോലെയല്ലേ? അവിടെ പഠിക്കുന്നതും ഇവിടെ പഠിക്കുന്നതും മെഡിസിൻ തന്നെയാണ്.'
പിന്നെയങ്ങോട്ട് ഫിലിപ്പീൻസിനെക്കുറിച്ചുള്ള വർണ്ണനയായിരുന്നു.
ബ്രോഷർ വാങ്ങി എന്റെ ഫോൺ നന്പറും കൊടുത്ത് ഞാൻ മുന്നോട്ടുനീങ്ങി. അഞ്ചു മീറ്ററിനകം അടുത്ത ആൾ എന്നെ പിടുത്തമിട്ടു.
'സാർ മകനാണോ മകൾക്കാണോ അഡ്‌മിഷൻ വേണ്ടത്?'
'മകന് വേണ്ടി'
'സാർ ജോർജിയ ആണ് ബെസ്റ്റ്, അവിടെ പഠിച്ചാൽ നേരെ അമേരിക്കയ്ക്ക് പോകാം.'
'ജോർജിയയിൽ മെഡിസിൻ പഠിച്ചാൽ എങ്ങനെയാണ് അമേരിക്കയ്ക്ക് പോകാൻ പറ്റുന്നത്?'
'സാർ, ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള കോളേജായതിനാൽ ലോകത്തെവിടെ ചെന്നാലും അതിന് അംഗീകാരമുണ്ട്.'
പത്തിലധികം കൺസൾട്ടൻസികളോട് ഞാൻ വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെപ്പറ്റി സംസാരിച്ചു. ഏറ്റവും എളുപ്പത്തിൽ നമ്മെ അവർ ഉദ്ദേശിക്കുന്ന രാജ്യത്തെത്തിക്കാനുള്ള വിവരങ്ങളാണ് (പലപ്പോഴും അർത്ഥസത്യങ്ങൾ) പ്രധാനമായും അവർ തന്നത്. സത്യത്തിൽ ഓരോ രാജ്യങ്ങളും ആർക്കെല്ലാം അവിടെ മെഡിക്കൽ പ്രാക്ടീസ് ചെയ്യാം എന്ന കാര്യത്തിൽ കർശന നിബന്ധനകൾ വച്ചിട്ടുണ്ട്. ഇന്ത്യയിൽ പഠിച്ച ഒരു ഡോക്ടർക്ക് നേരിട്ട് ഗൾഫിലോ, ജർമ്മനിയിലോ, അമേരിക്കയിലോ പോയി നേരിട്ട് പ്രാക്ടീസ് ചെയ്യാൻ പറ്റില്ല, തിരിച്ചും. ഓരോ രാജ്യത്തും ഈ വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കും. മനുഷ്യ ശരീരം ഒരുപോലെയാണോ, മരുന്നുകൾ ഒരു പോലെയാണോ, കോളേജ് ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റിലുള്ളതാണോ എന്നതൊന്നും പ്രസക്തമല്ല. ഈ അടിസ്ഥാന അറിവില്ലാതെ വിദേശത്ത് മെഡിസിൻ പഠിക്കാൻ പോകുന്നത് കുട്ടികളുടെ ഭാവി കുഴപ്പത്തിലാക്കും, കുടുംബത്തിന് വലിയ സാന്പത്തിക ബാധ്യതയുമുണ്ടാക്കും.
എന്തുകൊണ്ട് മറ്റു രാജ്യങ്ങൾ?
സാധാരണയായി ആളുകൾ വിദേശത്തു പഠിക്കാൻ പോകുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഇന്ത്യയ്ക്കു പുറത്തു ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിച്ചാണ്. എന്നാൽ വിദേശത്തുപോയി മെഡിസിൻ പഠിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത് പ്രധാനമായും മറ്റു ചില കാരണങ്ങളാണ്.
1. നിലവിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 539 കോളേജുകളിലായി ഏകദേശം എഴുപതിനായിരത്തിനു മുകളിൽ എം.ബി.ബി.എസ്. സീറ്റുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 270 തോളം ഗവൺമെന്റ് മെഡിക്കൽ കോളേജുകളും 260 തോളം പ്രൈവറ്റ് മെഡിക്കൽ കോളേജുകളും. എന്നാൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾക്ക് ആനുപാതികമല്ലാത്ത വിധത്തിൽ, പതിനഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ ഓരോ വർഷവും പ്രവേശനം നേടാൻ ശ്രമിക്കുന്നു. പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ലഭ്യമായ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള ഈ അന്തരമാണ് മെഡിസിൻ പഠനത്തിനായി വിദേശത്തുപോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.
2. മെഡിക്കൽ പ്രവേശന പരീക്ഷ പാസാകാൻ പറ്റാത്തവരാണ് മറ്റൊരു കൂട്ടർ. 2018 ന് മുൻപ് വിദേശത്തു മെഡിസിൻ പഠിക്കണമെങ്കിൽ 'നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്സാമിനേഷൻ' (NEET) പാസ്സാകേണ്ടതില്ലായിരുന്നു. ഇപ്പോൾ പോലും വിദേശ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകാനുള്ള സാധ്യതയുണ്ടെങ്കിൽ, നമ്മുടെ പ്രവേശന പരീക്ഷ പാസ്സാകണമെന്ന നിബന്ധന വിദേശ രാജ്യങ്ങളിലെ മെഡിക്കൽ കൊളേജുകൾക്ക് ഇല്ല.
3. NEET പരീക്ഷ പാസ്സായാലും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് താങ്ങാൻ കഴിയാതെ വരികയും, ഈ പ്രൊഫഷനോട് താല്പര്യം നിലനിൽകുകയും ചെയ്യുന്ന സാഹചര്യമാണ്. ഇന്ത്യയിലെ ഒരു സ്വകാര്യ മെഡിക്കൽകോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് പൂർത്തിയാക്കാൻ ഏകദേശം അറുപതു ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവാകാം. ഇതേസമയം മുപ്പത് ലക്ഷം രൂപ ചെലവിൽ എം ബി ബി എസ് പാസ്സാകാൻ കഴിയുന്ന രാജ്യങ്ങളുണ്ട്.
ഏതൊക്കെ രാജ്യങ്ങൾ?
നമ്മുടെ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ താഴെ പറയുന്നു.
· ചൈന
· റഷ്യ
· ഉക്രൈൻ
· ജോർജിയ
· യു.എ.ഇ
· താജികിസ്താൻ
· ഖസാക്കിസ്ഥാൻ
· കിർഗിസ്ഥാൻ
· ഫിലിപ്പീൻസ്
· ബംഗ്ലാദേശ്
· നേപ്പാൾ
· കരീബിയൻ രാജ്യങ്ങൾ
· പോളണ്ട്
· ബലാറുസ്
മെഡിക്കൽ വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര തലത്തിൽ ചിലവുകുറഞ്ഞതും ഏറ്റവും ഡിമാൻഡ് ഉള്ളതുമായ രാജ്യങ്ങളിലൊന്നാണ് ചൈന. നിലവിൽ ഇരുപത്തി മൂവായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനീസ് യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നുണ്ട്. ഇതിൽ ഇരുപതിനായിരത്തോളം എം.ബി.ബി.എസ്സ് വിദ്യാർത്ഥികളാണ്. ഇതിലെ സാധ്യതകൾ മുന്നിൽക്കണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം (MOE) രാജ്യത്തെ നാല്പത്തിയഞ്ചു കോളേജുകൾക്ക് എം.ബി.ബി.എസ് കോഴ്‌സുകൾ ഇംഗ്ലീഷിൽ പഠിപ്പിക്കുവാനുള്ള അംഗീകാരം നൽകി. ഈ യൂണിവേഴ്‌സിറ്റികൾക്കു മാത്രമേ ഇനി മുതൽ വിദേശവിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകാൻ കഴിയൂ. റഷ്യ, ഉക്രൈൻ, തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്രതലത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ട്.
ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ (FMGE)
നേരത്തെ പറഞ്ഞതുപോലെ മെഡിസിൻ ഒരു പോർട്ടബിൾ ഡിഗ്രി അല്ലാത്തതിനാൽ, ഇന്ത്യയിലേക്ക് മടങ്ങിവന്നാൽ ചില നിബന്ധനകളനുസരിച്ചേ പ്രാക്ടീസ് ചെയ്യാനാവൂ. യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂ സീലാൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരൊഴികെ മറ്റെല്ലാ രാജ്യത്തു നിന്നുമുള്ള മെഡിക്കൽ ബിരുദധാരികൾ, ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ (FMGE) പാസ്സാകേണ്ടതുണ്ട് (https://cdn3.digialm.com//EForms/configuredHtml/1815/60431//Index.html). ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എഫ്.എം.ജി.ഇ ജയിച്ചാൽ മാത്രം പോരാ. അംഗീകാരമുള്ള ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ കോളേജിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പു കൂടി ചെയ്താലേ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കൂ.
കൂടുതൽ വിദ്യാർത്ഥികളെ ചേർക്കേണ്ടതിലേക്കായി ലാഭം മാത്രം ലക്ഷ്യമായുള്ള ചില ഏജൻസികൾ എഫ്.എം.ജി.ഇ പാസ്സാവുക എന്നത് ഒരു നിസ്സാര കാര്യമാണെന്നും പാസായാലുടൻ ഇന്ത്യയിൽ ജോലിചെയ്യാമെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചേക്കാം. യാഥാർഥ്യം ഇതല്ല!
ഇന്ത്യയിൽ ഒരു വർഷം ഏകദേശം പന്ത്രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ അറ്റൻഡ് ചെയ്യുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കഴിഞ്ഞ കുറേ വർഷങ്ങളായി എഫ്.എം.ജി.ഇ എക്‌സാമിലെ ശരാശരി വിജയശതമാനം 20 ശതമാനത്തിൽ കൂടിയിട്ടില്ലെന്നതാണ് (http://www.newindianexpress.com/nation/2019/mar/19/pass-percentage-of-foreign-medical-students-abysmal-in-last-five-years-rti-1952882.html). 2018 വരെയുള്ള കണക്കുകളിൽ എഫ്.എം.ജി.ഇ എഴുതിയിരിക്കുന്ന വിദ്യാർത്ഥികളിൽ കൂടുതലും ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ബിരുദമെടുത്തവരാണ്. ഉക്രൈൻ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ധാരാളം അപേക്ഷകരുണ്ട്. പക്ഷെ, ഇവരിൽ ഏകദേശം 15 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതേ വർഷങ്ങളിൽ താരതമ്യേന കൂടുതൽ വിജയശതമാനം യു.എ.ഇ (ഏകദേശം 36 ശതമാനം), ബംഗ്ലാദേശ് (ഏകദേശം 27 ശതമാനം) എന്നീ രാജ്യങ്ങളിൽ പഠിച്ചവർക്കാണ്. പല രാജ്യങ്ങളിലെയും കുറഞ്ഞ വിജയശതമാനം, അവിടങ്ങളിലെ പഠന നിലാവാരത്തിലേക്കാവാം വിരൽ ചൂണ്ടുന്നത്.
എഫ് എം ജി ഇ പാസ്സായില്ലെങ്കിൽ എന്താണ് കുഴപ്പം?
മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ എന്നത് ബുദ്ധിമുട്ടാണെങ്കിലും അത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാണമെങ്കിൽ മാത്രമുള്ള പ്രശ്‌നമാണല്ലോ. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് FMGE പാസ്സാകുന്നത് നിർബന്ധമല്ല. അതുകൊണ്ട് തന്നെ വിദേശ വിദ്യാഭ്യാസം വലിയ റിസ്‌ക് അല്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങിവരാതെ വിദേശത്തു ജോലിചെയ്യാനാണ് താല്പര്യമെങ്കിൽ ചില വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്.
നിങ്ങൾ പഠിച്ച രാജ്യത്തു തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ അവിടത്തെ ജോലി സാധ്യത, രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി എന്നിവ പരിഗണിക്കണം. ഇന്ത്യക്കാർ പ്രധാനമായും മെഡിക്കൽ വിദ്യാഭ്യാസത്തിന് പോകുന്ന രാജ്യങ്ങളിൽ ജോലികിട്ടാനുള്ള സാധ്യതയും കിട്ടിയാൽ ലഭ്യമാകുന്ന വരുമാനവും വളരെ കുറവാണ്. ബംഗ്ലാദേശിലോ ചൈനയിലോ ഉക്രൈനിലോ പഠിക്കുന്‌പോൾ അവിടെ പ്രാക്ടീസ് ചെയ്യാൻ അനുമതി കിട്ടിയാൽത്തന്നെ കിട്ടുന്ന വരുമാനം കൊണ്ട് നാട്ടിലെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ പറ്റുമോ എന്ന് അന്വേഷിക്കണം.
ഇന്ത്യയിൽ FMGE പരീക്ഷ പാസ്സായില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ പോയി പ്രാക്ടീസ് ചെയ്യാമല്ലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇതും പ്രായോഗികമല്ല. ഫിലിപ്പീൻസിലെ ബിരുദവുമായി പോയാൽ അമേരിക്കയിലും, യുക്രെയ്‌നിലെ ബിരുദവുമായി ചെന്നാൽ ജർമ്മനിയിലും നേരിട്ട് പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. അവിടെയും പല വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രവേശന പരീക്ഷകൾ, തുടർ പഠനങ്ങൾ, തുടർ പരിശീലനം ഒക്കെ വേണ്ടിവരും. പലയിടത്തും വിഷയത്തിലെ അറിവിനോടൊപ്പം ഭാഷയിലും പ്രാവീണ്യം നേടണം. കുറച്ചു പണം ലാഭം നോക്കി വിദേശത്ത് പോയാൽ അനവധി വർഷവും ധാരാളം പണവും വേണ്ടിവരും മറ്റേതെങ്കിലും രാജ്യത്ത് മെഡിസിൻ പ്രാക്സ്റ്റീസ് ചെയ്യാൻ.
വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ലെങ്കിലും ഹോസ്പിറ്റൽ മാനേജ്മെന്റ്, പബ്ലിക് ഹെൽത്ത്, മെഡിക്കൽ റിസർച്ച് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാമല്ലോ എന്ന് ആശ്വസിക്കുന്നവരുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണെങ്കിലും ഹോസ്പിറ്റൽ മാനേജ്മെന്റ്, പബ്ലിക് ഹെൽത്ത്, മെഡിക്കൽ റിസർച്ച് തുടങ്ങിയവയാണ് താല്പര്യമെങ്കിൽ അതിന് വിദേശത്ത് പോയി മെഡിക്കൽ ഡിഗ്രി എടുക്കേണ്ട കാര്യമില്ല. അതിനുവേണ്ട മാർഗ്ഗങ്ങൾ നാട്ടിലുമുണ്ടല്ലോ.
ചരുക്കിപ്പറഞ്ഞാൽ വിദേശത്തെ എം ബി ബി എസ് പഠനം അല്പം റിസ്‌ക്കുള്ള പരിപാടിയാണ്. കുട്ടികളുടെ കരിയറിനെയും കുടുംബത്തിന്റെ സാന്പത്തിക സ്ഥിതിയെയും കുഴപ്പത്തിലാക്കാൻ ഈ തീരുമാനം വഴിവെക്കും. അതുകൊണ്ട് നാട്ടിൽ അഡ്‌മിഷൻ കിട്ടാതെ വരുന്‌പോൾ ഒരു റിസ്‌കുമില്ലാതെ ഏറെ സാന്പത്തികലാഭമുള്ള ഒരു കുറുക്കുവഴിയായി വിദേശ മെഡിക്കൽ പഠനത്തെ കാണരുത്. സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടോ, കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയോ, കൺസൾട്ടന്റുമാർ പറയുന്നത് കേട്ടോ നിങ്ങൾ വിദേശത്ത് പോകാൻ തീരുമാനിക്കുന്നുവെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. വിദേശത്ത് എം.ബി.ബി.സ് പഠനത്തിനു പോകുന്‌പോൾ തീർച്ചയായും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) യുടെ നിർദ്ദേശങ്ങൾ വായിച്ചു മനസിലാക്കുക. വിദേശത്തേയ്ക്ക് വിദ്യാർത്ഥികളെ അയക്കുന്ന ഒരു ഏജൻസിക്കും എം.സിഐ യാതൊരുവിധ അംഗീകാരവും നൽകുന്നില്ല. എന്നാൽ എം.സിഐ യുടെ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കുട്ടികളെയും മാതാപിതാക്കളെയും പലരും സമീപിക്കാം. കൂടാതെ, എം.സിഐ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന യൂണിവേഴ്‌സിറ്റികൾ/കോളേജുകൾ ഏതൊക്കെയെന്നു വായിച്ചു മനസിലാക്കുക. https://www.mciindia.org/CMS/information-desk/for-students-to-study-in-abroad
2. എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാർ പറയുന്ന കാര്യങ്ങൾ അപ്പടി വിശ്വസിക്കരുത്. അവർ പറയുന്ന കാര്യങ്ങൾക്ക് ഇന്റർനെറ്റിൽ അന്വേഷിച്ചോ അറിവുള്ളവരോട് ചോദിച്ചോ കൃത്യത വരുത്തുക. ഏതെങ്കിലും രാജ്യത്തേക്ക് ഒരു കൺസൾട്ടൻസി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ ആ കൺസൾട്ടൻസി വഴി ആ രാജ്യത്ത് മുൻപ് എത്തി പരിശീലനം നടത്തിയവരുടെ വിവരങ്ങൾ ചോദിക്കുക. അവരെ വിളിച്ചു കാര്യങ്ങൾ മനസ്സിലാക്കുക.
3. പഠനത്തിന്റെ ചെലവ് പറയുന്‌പോൾ ഫീസ് കൂടാതെ വരുന്ന ചെലവുകളുടെ കാര്യവും പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കണം. യാത്ര, താമസം, ഭക്ഷണം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങൾ ഇതൊക്കെ ഭാരിച്ച ചെലവാകാം.
4. വിദേശ യൂണിവേഴ്‌സിറ്റികൾ എല്ലാംതന്നെ മികച്ചവയാണെന്നു കരുതരുത്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ് നിലവാരം അറിഞ്ഞിരിക്കണം. ഇതിനായി ഒരു അന്താരാഷ്ട്ര റാങ്കിങ് ഏജൻസിയുടെ പഠനങ്ങൾ പരിശോധിക്കാവുന്നതാണ്. ടൈം ഹയർ എഡ്യൂക്കേഷൻ റാങ്കിങ്, ഷാങ്ഹായ് റാങ്കിങ് എന്നിവ ഉദാഹരണങ്ങളാണ്. പാഠ്യവിഷയങ്ങൾ, പഠനമികവ്, അദ്ധ്യാപനം, തുടങ്ങി പല കാര്യങ്ങളിലുമുള്ള യൂണിവേഴ്‌സിറ്റിയുടെ പ്രകടനം വേർതിരിച്ചറിയാനാവും. പോകുന്ന കോളേജ് തീരുമാനിക്കുന്നതിന് മുൻപ് ആ സ്ഥാപനത്തെ ഗൂഗിൾ ചെയ്ത് അവിടുത്തെ പ്രത്യേക പ്രശ്‌നങ്ങൾ മനസ്സിലാക്കണം.
5. ലോകാരോഗ്യ സംഘടന ഇപ്പോൾ മെഡിക്കൽ കോളേജുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. World Federation for Medical Education (WFME) and the Foundation for Advancement of International Medical Education and Research (FAIMER) എന്നീ സംഘടനകൾ സംയുക്തമായി World Directory of Medical Schools പ്രസിദ്ധീകരിക്കുന്നുണ്ട്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം ഈ ലിസ്റ്റിലുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം. (കൂടുതൽ അറിയുവാൻ https://www.wdoms.org/ സന്ദർശിക്കൂ).
6. ഏത് രാജ്യത്താണോ പഠിക്കാൻ പോകുന്നത് ആ രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റേതൊക്കെ രാജ്യങ്ങളിലാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് എന്നന്വേഷിക്കുക. സാന്പത്തികമായി ഉന്നതിയും തൊഴിൽ സാധ്യതയുമുള്ള മറ്റേതെങ്കിലും രാജ്യത്ത് അവിടുത്തെ ബിരുദങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരു നല്ല ഓപ്ഷനാണ്.
മെഡിക്കൽ പരിശീലനത്തിന്റെ കാര്യത്തിൽ ആളുകൾ എത്രമാത്രം കുറുക്കുവഴികൾ തേടുന്നു എന്നതിനെ പറ്റി അടുത്ത കാലത്ത് വളരെ അതിശയകരമായ ഒരു കാര്യം വായിച്ചു. അഞ്ചു വർഷം വിദേശത്ത് പഠിച്ചു എന്ന് പറഞ്ഞ ചില കുട്ടികളുടെ പാസ്സ്‌പോർട്ടിൽ അക്കാലത്ത് രാജ്യത്തിന് പുറത്തായിരുന്നതിന്റെ രേഖകൾ ഇല്ലായിരുന്നു. അതായത് ചില 'വിദേശ' മെഡിക്കൽ കോളേജുകളിലെ പരിശീലനം നടക്കുന്നത് ഇന്ത്യയിലെ ചില കേന്ദ്രങ്ങളിൽ ആണത്രേ. ഇത്തരം വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നെങ്കിലും ഇക്കാര്യം പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍