യാത്രകളോട് ഏറ്റവും അഭിനിവേശം ഉണ്ടായിരുന്നത് പ്രവീണിന്; എൻജിനിയറിങ് പഠനകാലം മുതലുള്ള സുഹൃത്തുക്കളുമായുള്ള നേപ്പാൾ യാത്ര പ്ലാൻ ചെയ്തതും പ്രവീൺ മുൻകൈയെടുത്ത്; ദുരന്തത്തിൽ കലാശിച്ചത് കോളേജ് കാലത്തെ കൂട്ടുകാർ കുടുംബത്തോടൊപ്പം നടത്തിയ ആദ്യയാത്ര; ഒരിക്കലും തീരാത്ത നോവ് ഓർമ്മകൾ ബാക്കിവെച്ച് 'ജനുവരിപ്പൂക്കളായി' കുഞ്ഞു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം പ്രവീണിന്റെ മടക്കമില്ലാത്ത യാത്ര; ഉറ്റ സുഹൃത്തുക്കൾ നേപ്പാളിൽ വെച്ച് വിട്ടകന്നപ്പോൾ ഹൃദയം പൊട്ടി ചങ്ങാതിമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എൻജിനീയറിങ് കോളേജ് കാലത്തെ സൗഹൃദമായിരുന്നു പ്രവീണും രഞ്ജിത്ത് കുമാറും അടങ്ങുന്നവർ. വിശാലമായ സുഹൃദ് ബന്ധങ്ങളിൽ ഇനി രണ്ട് സുഹൃത്തുക്കളില്ല എന്നോർക്കുമ്പോൾ നെഞ്ചു പിടയുകയാണ് ചങ്ങാതിമാർക്ക്. കൂട്ടത്തിൽ എന്നും യാത്രകളെ ഇഷ്ടപ്പെട്ടിരുന്നത് പ്രവീണായിരുന്നു. പ്രവീണിന്റെ ശീലത്തിന് ഒപ്പം നിൽക്കുകയായിരുന്നു സുഹൃത്തുക്കളും. അതുതന്നെയാണ് ഉത്സവത്തിനായി വീട്ടിലെത്തുംമുമ്പ് അദ്ദേഹത്തെ മറ്റൊരു യാത്രയ്ക്കു സുഹൃത്തുക്കളെ പ്രവീൺ പ്രേരിപ്പിച്ചതും. എൻജിനിയറിങ് പഠനകാലത്തെ സൗഹൃദംപുതുക്കൽ കൂടിയായിരുന്നു ഈ യാത്ര. നേപ്പാളിൽനിന്നു മടങ്ങിയെത്തി കുടുംബവീടിനടുത്തുള്ള ക്ഷേത്രോത്സവവും കഴിഞ്ഞ് മടങ്ങാനായിരുന്നു പദ്ധതി. യാത്രകളെ സ്നേഹിച്ച അദ്ദേഹം ഒരു യാത്രയ്ക്കിടെത്തന്നെ എന്നെന്നേക്കുമായി വിട്ടകന്നുവെന്നു പറയുമ്പോൾ സുഹൃത്ത് കൃഷ്ണകുമാറിന്റെ വാക്കുകളിടറി.
പഠിക്കുന്ന കാലത്തുതന്നെ സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ പോകുന്ന പതിവുണ്ടായിരുന്നു പ്രവീണിന്. വിവാഹംകഴിഞ്ഞതോടെ ഇത്തരം ഉല്ലാസയാത്രകൾ കുടുംബയാത്രകളായി മാറി. പ്രവീൺ വർഷത്തിലൊരിക്കലെങ്കിലും ജോലിത്തിരക്കിൽനിന്നകന്ന് കുടുംബത്തെയുംകൂട്ടി യാത്രപോകുമായിരുന്നു. കഴിഞ്ഞയാഴ്ച എറണാകുളത്ത് എത്തിയശേഷമാണ് കുടുംബത്തോടൊപ്പം വെള്ളിയാഴ്ച നേപ്പാളിലേക്കു പോയത്. നേപ്പാളിൽനിന്നു മടങ്ങി തിരുവനന്തപുരത്തെത്തി വീടിനടുത്തെ ക്ഷേത്രത്തിലെ ഉത്സവവും കഴിഞ്ഞ് തിരികെ ദുബായിലേക്കു പോകാനായിരുന്നു പദ്ധതിയെന്നു പ്രവീണിന്റെ സുഹൃത്തുക്കൾ പറയുന്നു. ഡാർജിലിങ്ങിലെത്തി സുഹൃത്തും സഹപാഠിയുമായ രാംകുമാറിനെ കണ്ട ശേഷമാണു നേപ്പാളിലേക്കു പോയത്.
സാമൂഹികമാധ്യമങ്ങളിൽ സജീവമാണെങ്കിലും യാത്രയ്ക്കിടെതന്നെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്ന സ്വഭാവം പ്രവീണിനുണ്ടായിരുന്നില്ലെന്നു കൃഷ്ണകുമാർ പറഞ്ഞു. യാത്രകൾ കഴിഞ്ഞുവന്ന ശേഷമാണ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇക്കുറിയും അങ്ങനെത്തന്നെയാകാം അദ്ദേഹം ചിന്തിച്ചത്. അതുകൊണ്ടാകണം നേപ്പാളിലേക്കുപോയിട്ടും ആരും അറിയാതിരുന്നത്. പ്രവീണിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൊന്നും അദ്ദേഹം ഒരു ചിത്രവും ഇതുവരെ പങ്കുവെച്ചിട്ടില്ല.
2000-2004-ൽ പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന പ്രവീൺ പഴയ സഹപാഠികളെ കണ്ടെത്തി ഒരുമിച്ചുകൂടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. 56 പേരിൽ എട്ടുപേരൊഴികെ മറ്റുള്ളവരെയൊക്കെ കണ്ടെത്താൻ പ്രവീൺ ഉൾപ്പെടുന്ന സുഹൃദ് സംഘത്തിനു കഴിഞ്ഞു. പ്രവീൺതന്നെയാണ് പലരുടെയും ഫോൺനമ്പർ കണ്ടെത്തി വിളിച്ചതും മറ്റുള്ളവർക്ക് പങ്കുവച്ചതെന്നും സുഹൃത്തായ സന്ദീപ് പറഞ്ഞു.
എൻജിനിയറിങ് കോളേജിൽ ഒന്നിച്ചു പഠിച്ചവർ ഏറെ സന്തോഷത്തോടെ കുടുംബത്തോടൊപ്പം നടത്തിയ ആദ്യയാത്രയായിരുന്നു അപകടത്തിൽ കലാശിച്ചതും. പലയിടങ്ങളിൽ പാർക്കുന്നവർ പല ഭാഗത്തു നിന്നായി എത്തി ഒത്തുചേർന്നുനടത്തിയ യാത്രയ്ക്കൊടുവിൽ മടങ്ങുന്നത് പ്രിയപ്പെട്ട എട്ടുപേർ കൂടെയില്ലാതെയാണ്. പഠനാകാലത്തെ സൗഹൃദം സൂക്ഷിച്ചിരുന്ന പ്രവീൺ ഇടയ്ക്കിടെ ഒത്തുകൂടലും യാത്രകളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ, കുടുംബത്തെ ഒപ്പംകൂട്ടിയുള്ള ആദ്യയാത്ര നേപ്പാളിലേക്കു തീരുമാനിച്ചു. ഡൽഹിയിൽ ഒത്തുകൂടി പോവാൻ പദ്ധതിയിട്ടു. പ്രവീൺ ദുബായിൽ നിന്നെത്തി. പ്രവീണിന്റെ ഭാര്യയും കുട്ടികളും കൊച്ചിയിൽനിന്നും ഡൽഹിയിലെത്തുകയായിരുന്നു.
ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ബുധനാഴ്ച കാഠ്മണ്ഡുവിൽ നിന്നു മടങ്ങാനായിരുന്നു പദ്ധതി. തിങ്കളാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് ദാമനിലെത്തിയത്. നല്ല തണുപ്പുണ്ടായിരുന്നു. രാത്രിഭക്ഷണത്തിനു ശേഷം ഞങ്ങൾ മുറികളിലേയ്ക്കുപോയി. പ്രവീണിന്റെ മുറിയിൽ റൂം ഹീറ്റർ ലഭ്യമല്ലാത്തതിനാൽ വലിയ ടവർ ഹീറ്റർ ഹോട്ടലുകാർ അവിടെ വെച്ചുകൊടുത്തു. സ്വന്തം മുറിയിൽ ഹീറ്റർ പ്രവർത്തിക്കാത്തതിനാൽ രഞ്ജിത് കുടുംബത്തോടൊപ്പം പ്രവീണിന്റെ മുറിയിലേയ്ക്കു മാറി. നേരത്തേ നല്ല ഉറക്കം പിടിച്ച മൂത്തമകൻ മാധവ് മറ്റുള്ളവർക്കൊപ്പമായിരുന്നു. ഞങ്ങൾ രാവിലെ ഉറക്കമുണർന്നു ചെന്നുനോക്കുമ്പോൾ ആ മുറിയിലുള്ളവരെല്ലാം അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് ഇവരുടെ നാട്ടിലുള്ള സുഹൃത്തുക്കളായ പ്രതാപനും പ്രശാന്തും ചൊവ്വാഴ്ചതന്നെ കാഠ്മണ്ഡുവിലെത്തി. ദുബായിൽനിന്ന് ആനന്ദ്, ബാലഗോപാൽ എന്നീ സുഹൃത്തുക്കൾ ബുധനാഴ്ചയെത്തും.
ജനുവരിയുടെ നെമ്പരപ്പൂക്കളായി കുരുന്നുകൾ..
ജനുവരിയിൽ ജനിച്ചവർ.. മരണവും ഒരു ജനുവരിയിൽ... വിധിയുടെ വിളയാട്ടമാകാം.. കുഞ്ഞുശ്രീഭദ്രയും ആർച്ചയും അഭിനവും നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ചു വീണപ്പോൾ ആ കുഞ്ഞുങ്ങലെ ഓർത്ത് നെഞ്ചു പിടയുകയാണ് മലയാളക്കരയ്ക്ക്. ജനുവരി മൂന്നിനായിരുന്നു ശ്രീഭദ്രയുടെ ജന്മദിനം. അഭിനവ് 15-ന് ജന്മദിനം ആഘോഷിച്ചപ്പോൾ 31-നാണ് ആർച്ചയുടെ ജന്മദിനം. ഇവർക്ക് ജന്മദിനാഘോഷവും സമ്മാനവുമായാണ് പ്രവീണും ശരണ്യയും നേപ്പാളിലേക്കു വിനോദയാത്ര സംഘടിപ്പിച്ചത്. അത് അന്ത്യയാത്രയായല്ലോ എന്നോർക്കുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് അവരുടെ അദ്ധ്യാപകർ.
എൽ.കെ.ജി. വിദ്യാർത്ഥിയായ അഭിനവ് പഠിക്കുന്ന എളമക്കര സരസ്വതി വിദ്യാനികേതനിലെ അദ്ധ്യാപിക ഹേത്തലിന്റെ വാക്കുകൾ സങ്കടത്താൽ മുറിഞ്ഞു. അതേ വികാരമായിരുന്നു ശ്രീഭദ്രയുടെ ക്ലാസ് ടീച്ചറായ ലൈലയ്ക്കും: ''വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞുപോകുമ്പോൾ വലിയ സന്തോഷത്തിലായിരുന്നു ശ്രീഭദ്ര. അച്ഛൻ വന്നിട്ടുണ്ടെന്നും നേപ്പാളിലേക്കു ടൂർ പോകുകയാണെന്നും അവൾ പറഞ്ഞു. മിക്കവാറും ഒരാഴ്ച കഴിഞ്ഞേ ക്ലാസിൽ വരികയുള്ളൂവെന്നും പറഞ്ഞാണ് യാത്രപറഞ്ഞു പോയത്. എന്റെ കുട്ടി...'' സങ്കടത്താൽ ലൈലയ്ക്കും വാക്കുകൾ പൂർത്തിയാക്കാനായില്ല.
സാധാരണഗതിയിൽ അപ്പൂപ്പനാണ് കുട്ടികളെ സ്കൂളിൽ കൊണ്ടുവന്നു വിടാറുള്ളത്. എന്നാൽ, വ്യാഴാഴ്ച രാവിലെ അച്ഛൻ പ്രവീണാണ് കുട്ടികളെ കൊണ്ടുവന്നത്. രാവിലെ കുട്ടികളുടെ ക്ലാസ് ടീച്ചർമാരെ കണ്ട് അടുത്തയാഴ്ചത്തെ അവധിയുടെ കാര്യം പ്രവീൺ സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ എ. ചെന്താമരാക്ഷൻ പറഞ്ഞു. എപ്പോഴും ഫ്ളാറ്റുകളുടെ മുന്നിൽവന്ന് ബെല്ലടിച്ചിരുന്ന കുട്ടികളുടെ കളിചിരികളാണ് പ്രവീണും കുടുംബവും താമസിച്ചിരുന്ന ഫ്ളാറ്റിലെ അയൽക്കാരനായ ഡോണിന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍