സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ എടുത്തുസെന്റ് സ്റ്റീഫൻസിൽ പഠനം; രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ജീവിതം അടിച്ചുപൊളിച്ച് അഭിഷേക് ബച്ചന്റെ ആത്മസുഹൃത്തായി; മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് തിരച്ചിൽ തുടരുമ്പോഴും ഹാർവാർഡിലും ട്രിനിറ്റിയിലും ഉന്നതവിദ്യാഭ്യാസം നടത്തി രാഷ്ട്രീയക്കാർക്ക് മാതൃകയായി; ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കാനില്ല; അളവറിഞ്ഞ് നാഴി നിറച്ച് പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തിയ രാഹുൽ ഗാന്ധിയുടെ ജീവിതം ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒരു നാണം കുണുങ്ങിയാണോ? പലരും പ്രകടിപ്പിക്കാറുള്ള സംശയമാണിത്. ഒരുപക്ഷേ അതിവാചാലനായ, പ്രസംഗങ്ങളിൽ മാസ്മരികത സൃഷ്ടിക്കുന്ന നരേന്ദ്ര മോദിയുമായി പലപ്പോഴും താരതമ്യം ചെയ്യുന്നതുകൊണ്ടാവാം ഇങ്ങനെ തോന്നുന്നത്. 2017 ഡിസംബർ 11 ന് കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുലിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് തികഞ്ഞ അംഗീകാരം കൈവന്നിരിക്കുന്നു. ഛത്തീസ്ഗഡും, രാജസ്ഥാനും കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയിരിക്കുന്നു.
പപ്പുമോൻ എന്ന് എതിരാളികൾ അധിക്ഷേപിക്കാറുള്ള രാഹുലിന്റെ ഉദയമാണിത്. രാഹുൽ അന്തർമുഖനാണെന്ന് കൂട്ടുകാർ പറയില്ല. ജനങ്ങളുമായി അധികം സംസാരിക്കാൻ കൂട്ടാക്കാത്ത ഗാന്ധി കുടുംബത്തിൽ നിന്ന് വരുന്ന രാഹുൽ ഏതായാലും ഇപ്പോൾ പഴയതുപോലെയല്ല. സുരക്ഷാകാരണങ്ങളാലാണ് എന്നും ജനങ്ങളിൽ നിന്ന് അകന്നുനിന്നത്. അത് സ്വന്തം കുടുംബത്തിൽ സംഭവിച്ച ദുരന്തങ്ങളുടെ പശ്ചത്താലത്തിൽ കൂടിയാവാം. ഇപ്പോൾ അദ്ദേഹം കാര്യങ്ങൾ കൂടുതലായി തുറന്നുപറയുന്നു, പ്രതികരിക്കുന്നു, മോദി സർക്കാരിന്റെ നയങ്ങളെ തുറന്ന് എതിർക്കുന്നു. പടി പടിയായുള്ള വളർച്ചയാണ് രാഹുലിന്റേതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഭാവി പ്രധാനമന്ത്രിയെന്ന് സ്വയം വിശേഷിപ്പിക്കാറില്ല രാഹുൽ. എന്നാൽ, ആ ചുമതല കൈവന്നാൽ മടിച്ചുനിൽക്കില്ലെന്നും സമീപകാലത്ത് മനസ്സുതുറന്നിരുന്നു.
സ്കൂളിലെ ശരാശരിക്കാരന് രാഷ്ട്രീയം ഇപ്പോഴും പരീക്ഷണം
സ്കൂളിൽ ശരാശരിയിൽ താഴെ മാത്രമുള്ള ഒരു വിദ്യാർത്ഥിയായിരുന്നു രാഹുൽ ഗാന്ധി. മുത്തശ്ശിയും മുൻ പ്രധാന മന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെയും പിതാവും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ കണ്ട് വളർന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ കുട്ടിക്കാലം. കുടുംബത്തിലെ എല്ലാവരും തന്നെ കോൺഗ്രസ് അദ്ധ്യക്ഷന്മാരും.
മഹത്തായ പാരമ്പര്യമുള്ള രാജ്യത്തെ പ്രധാന പാർട്ടികളിലൊന്നായ കോൺഗ്രസിന്റെ തലപ്പത്ത് രാഹുൽ എത്തുമ്പോൾ അതിനെ ആശങ്കയോടെ നോക്കിക്കാണുന്നവരും നിരവധിയാണ്. അലസമായുള്ള രാഹുലിന്റെ രീതികൾ തന്നെ, നെഹ്രുവിനെയോ ഇന്ദിരയെയോ അല്ലെങ്കിൽ രാജീവിനെയോപോലെയല്ല രാഹുൽ. പൊതുവേ അശ്രദ്ധനാണ് അദ്ദേഹം. രാഹുലിനെ സംബന്ധിച്ച് അധികാരമെന്നത് പാരമ്പര്യസ്വത്താണ്, ഉത്തരവാദിത്വമല്ല. അധികാരത്തുടർച്ച അയാൾക്കിപ്പോഴും ഒരു പരീക്ഷണമാണ്.
കുട്ടിക്കാലവും സ്കൂൾ ജീവിതവും
രാഹുൽ ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലെ സെന്റ് കൊളമ്പിയാസ് സ്കൂളിലായിരുന്നു. പിന്നീട് 1981 മുതൽ 1983 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ഡൂൺ സ്കൂളിലും വിദ്യാഭ്യാസം നടത്തി. പിന്നീട് ഡൽഹിയിലെ മോഡൽ സ്കൂളിലായി രാഹുലിന്റെ പഠനം. ശരാശരിയിൽ താഴെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ഡൽഹിയിലെ മോഡൽ സ്കൂളിൽ പഠിച്ചു വളർന്ന രാഹുൽ ഗാന്ധി. ഏതു നേരവും കളിച്ചു നടക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സാധാരണ വിദ്യാർത്ഥി. ഡൽഹിയിലെ ഏറ്റവും നല്ല സ്കൂളുകളിൽ ഒന്നിൽ പഠിച്ചിട്ടും രാഹുൽ പറയത്തക്ക കേമനായ വിദ്യാർത്ഥിയൊന്നുമായിരുന്നില്ല.
താൽപര്യം സ്പോർട്സിൽ
വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ സ്പോർട്സിനെയാണ് രാഹുൽ അക്കാലത്ത് സ്നേഹിച്ചിരുന്നത്. ഷൂട്ടിങ്, ബാഡ്മിന്റൺ, ടെന്നിസ്, ഗോൾഫ്, സ്ക്വാഷ്, ഹാർപൂൺ തുടങ്ങി കായികവിനോദങ്ങളിലായിരുന്നു രാഹുലിന് പ്രിയം. ഷൂട്ടിങ്ങിൽ എട്ട് മെഡലുകളും ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 32-ാം സ്ഥാനവും രാഹുൽ എന്ന കൗമാരക്കാരൻ നേടിയിരുന്നു. അങ്ങനെ സ്പോർട്സ് ക്വാട്ടയിലാണ് രാഹുലിന് സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രവേശനം ലഭിച്ചത്.
സെന്റ് സ്റ്റീഫൻസ് കോളേജിലെ യൗവ്വനം
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു രാഹുൽ കോളേജ് വിദ്യാഭ്യാസം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ കോളേജിൽ പ്രവേശനം ലഭിക്കുവാൻ രാഹുലിന്റെ സ്കൂൾ ഫൈനൽ പരീക്ഷയിലെ മാർക്കോ വീടിന്റെ പ്രശസ്തിയോ മതിയായിരുന്നില്ല. സ്കൂൾ പരീക്ഷയിൽ 61 ശതമാനം മാത്രം മാർക്ക് നേടിയ രാഹുലിന് സ്പോർട്സ് ക്വാട്ടയിലാണ് കോളേജ് അധികൃതർ പ്രവേശനം നൽകിയത്. സാമ്പത്തിക ശാസ്ത്രത്തിനു 49 ശതമാനവും, ഗണിതത്തിന് 41 ശതമാനവും മാത്രമായിരുന്നു രാഹുലിന്റെമാർക്ക്.എന്നാൽ സെന്റ് സ്റ്റീഫൻസിലെ രാഹുലിന്റെ പഠനം അധിക കാലം തുടർന്നില്ല. ഒരു വർഷത്തിനു ശേഷം രാഹുൽ സെന്റ് സ്റ്റീഫൻസ് വിട്ടു. തുടർന്ന് ഹാവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുക്കുന്നതിന് അമേരിക്കയിലേയ്ക്കു പോയി. പിന്നീട് ട്രിനിറ്റിയിൽന്ന് ഡവലപ്മെന്റ് ഇക്കണോമിക്സിലും ബിരുദം നേടി. ഇക്കാലത്ത് അത്യപൂർവ്വമായാണ് രാഹുൽ പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടത്
അഭിഷേക് ബച്ചനുമായി അടിച്ചു പൊളിച്ചുള്ള കൗമാര കാലം
അടിച്ചു പൊളിച്ചുള്ള കൗമാരക്കാലം തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടേത്. അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനായിരുന്നു കൗമാര കാലത്ത് രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ. അഭിഷഏകിനെ കൂടാതെ സുമൻ ദുബയുടെ മകൻ അമിതാഭും രാഹുലിന്റെ സൗഹൃദത്തിൽ ഉൾപ്പെടുന്നു.
പിതാവിന്റെ മരണത്തോടെ സുരക്ഷാ വലയത്തിൽ
1991ൽ പിതാവ് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ വെച്ച് കൊല്ലപ്പെട്ടതോടെ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും ശക്തമായ സുരക്ഷാ വലയത്തിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ രാഹുലോ പ്രിയങ്കയോ അധികമായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
കൊളമ്പിയൻ സുന്ദരിയും വിവാദവും
ഹർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് രാഹുൽ പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എങ്കിലും ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരൻ വിവാദത്തിൽ നിറഞ്ഞു. ഒരു കൊളംബിയൻ പെൺകുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ചുള്ളതായിരുന്നു രാഹുലിനെ അക്കാലത്ത് മാധ്യമങ്ങളിൽ നിറച്ച് നിർത്തിയത്. കൊളമ്പിയൻ പെൺകുട്ടിയമായി രാഹുൽ കറങ്ങി നടക്കുന്ന പടങ്ങളും പുറത്തു വന്നു. ഇതോടെ ഈ കുട്ടിയുമായി ഉടൻ വിവാഹം നടക്കും എന്നായിരുന്നു അന്ന് വാർത്തകൾ വന്നത്.
2004ൽ മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ സ്പാനിഷ് ഗേൾഫ്രണ്ടായ വെറോണിക്ക് കാർട്ടെല്ലിയെ കുറിച്ചു പറഞ്ഞു. ആർക്കിടെക്ടായ വെനിൻസ്വലക്കാരി വേറോണിക്കിന് പിന്നാലെ ഇതോടെ മാധ്യമങ്ങളും കൂടി. അമ്മ എന്ന നിലയിൽ സോണിയാ ഗാന്ധി രാഹുലിന്റെ വ്യക്തിജീവിതത്തിലും ഇഷ്ടങ്ങളിലും ഒരിക്കലും കൈകടത്തിയിരുന്നില്ലെന്ന് കുടുംബത്തോട് അടുത്ത വ്യക്തികൾ വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊഫഷണൽ ജീവിതം
അമേരിക്കയിലെ ബിരുദ പഠനത്തിന് ശേഷം ലണ്ടനിലെ മോണിറ്റർ ഗ്രൂപ്പിൽ മൂന്ന് വർഷക്കാലം ജോലി നോക്കി. മാനേജ്മെന്റ് ഗുരു മൈക്കൾ പോർട്ടറാണ് ഇതിന്റെ സഹസ്ഥാപകൻ. മൂന്നു വർഷത്തെ ഇവിടുത്തെ ജോലി രാഹുലിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പാർട്ടിയുടെ പ്രവർത്തനങ്ങളിലും നടപടികളിലും അങ്ങനെയാണ് മാനേജ്മെന്റ് സമീപനം കൊണ്ടുവരുന്നത്. വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു, യൂത്ത് കോൺഗ്രസ് ഉടച്ചുവാർക്കുന്നതും മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിലെ അനുഭവങ്ങളുടെ പുറത്തായിരുന്നു
2002ൽ ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി മുംബൈയിലെ ബാക്കോപ്സ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിലും ഡയറക്ടറായി സേഹസ്ഥാപകൻ. മൂന്നു വർഷത്തെ ഇവിടുത്തെ ജോലി രാഹുലിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പിന്നീടാണ് രാഷ്ട്രീയ രംഗത്തേക്ക് രാഹുൽ ചുവട് മാറ്റിപ്പിടിച്ചത്.
രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം
സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി അമേഠിയിൽ മത്സരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കാഴ്ചയിൽ രാജീവ് ഗാന്ധിയെ ഓർമിപ്പിക്കുന്ന രാഹുൽ ഒരു പ്രചരണ തന്ത്രം കൂടിയായിരുന്നു സോണിയയ്ക്ക് അന്ന്. അത് രാഹുലിന്റെ പൊതുരംഗത്തേയ്ക്കുള്ള കടന്നുവരവിന്റെ ആരംഭം കൂടിയായി ഇതു മാറി.
പിതാവ് മത്സരിച്ചു ജയിച്ചിട്ടുള്ള അമേഠി മണ്ഡലത്തിൽ നിന്നുമായിരുന്നു രാഹുലിന്റെ രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്പ്പ്. 2004ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അമേഠിയിൽ നിന്നും ജയിച്ച് ലോക്സഭയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ അമ്മയ്ക്കൊപ്പം പൊതുപരിപാടികളിലും കോൺഗ്രസ് പാർട്ടി മീറ്റിങ്ങുകളിലും പങ്കെടുത്തു തുടങ്ങി. 2006ൽ റായ്ബറേലിയിൽ നിന്നും മത്സരിച്ച് ജയിച്ച സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യ ആയുധമാക്കിയതും രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയുമായിരുന്നു. 2007ഓടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി രാഹുൽ മാറി.
ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ കരുത്തായി മാറിയ രാഹുൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ ഘടകമായി. കോൺഗ്രസിന്റെ ശക്തികൂട്ടാൻ രാജ്യമുടനീളം സഞ്ചരിച്ചു. പതുക്കെ പതുക്കെ കോൺഗ്രസിന്റെ കരുത്തായി മാറി. അപ്പോഴെ പലരും പ്രവചിച്ചു ഭാവിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എന്ന്. ഒടുവിൽ അതു സത്യമായി മാറുകയും ചെയ്തു. ഇനി ആ യാത്ര പ്രധാനമന്ത്രി പദത്തിലേക്കോ? അക്കാര്യമാണ് കണ്ടറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്