Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പോർട്സ് ക്വോട്ടയിൽ അഡ്‌മിഷൻ എടുത്തുസെന്റ് സ്റ്റീഫൻസിൽ പഠനം; രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ജീവിതം അടിച്ചുപൊളിച്ച് അഭിഷേക് ബച്ചന്റെ ആത്മസുഹൃത്തായി; മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് തിരച്ചിൽ തുടരുമ്പോഴും ഹാർവാർഡിലും ട്രിനിറ്റിയിലും ഉന്നതവിദ്യാഭ്യാസം നടത്തി രാഷ്ട്രീയക്കാർക്ക് മാതൃകയായി; ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കാനില്ല; അളവറിഞ്ഞ് നാഴി നിറച്ച് പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തിയ രാഹുൽ ഗാന്ധിയുടെ ജീവിതം ഇങ്ങനെ

സ്പോർട്സ് ക്വോട്ടയിൽ അഡ്‌മിഷൻ എടുത്തുസെന്റ് സ്റ്റീഫൻസിൽ പഠനം; രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ജീവിതം അടിച്ചുപൊളിച്ച് അഭിഷേക് ബച്ചന്റെ ആത്മസുഹൃത്തായി;  മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് തിരച്ചിൽ തുടരുമ്പോഴും ഹാർവാർഡിലും ട്രിനിറ്റിയിലും ഉന്നതവിദ്യാഭ്യാസം നടത്തി രാഷ്ട്രീയക്കാർക്ക് മാതൃകയായി; ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കാനില്ല; അളവറിഞ്ഞ് നാഴി നിറച്ച് പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തിയ രാഹുൽ ഗാന്ധിയുടെ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒരു നാണം കുണുങ്ങിയാണോ? പലരും പ്രകടിപ്പിക്കാറുള്ള സംശയമാണിത്. ഒരുപക്ഷേ അതിവാചാലനായ, പ്രസംഗങ്ങളിൽ മാസ്മരികത സൃഷ്ടിക്കുന്ന നരേന്ദ്ര മോദിയുമായി പലപ്പോഴും താരതമ്യം ചെയ്യുന്നതുകൊണ്ടാവാം ഇങ്ങനെ തോന്നുന്നത്. 2017 ഡിസംബർ 11 ന് കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുലിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് തികഞ്ഞ അംഗീകാരം കൈവന്നിരിക്കുന്നു. ഛത്തീസ്‌ഗഡും, രാജസ്ഥാനും കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയിരിക്കുന്നു.

പപ്പുമോൻ എന്ന് എതിരാളികൾ അധിക്ഷേപിക്കാറുള്ള രാഹുലിന്റെ ഉദയമാണിത്. രാഹുൽ അന്തർമുഖനാണെന്ന് കൂട്ടുകാർ പറയില്ല. ജനങ്ങളുമായി അധികം സംസാരിക്കാൻ കൂട്ടാക്കാത്ത ഗാന്ധി കുടുംബത്തിൽ നിന്ന് വരുന്ന രാഹുൽ ഏതായാലും ഇപ്പോൾ പഴയതുപോലെയല്ല. സുരക്ഷാകാരണങ്ങളാലാണ് എന്നും ജനങ്ങളിൽ നിന്ന് അകന്നുനിന്നത്. അത് സ്വന്തം കുടുംബത്തിൽ സംഭവിച്ച ദുരന്തങ്ങളുടെ പശ്ചത്താലത്തിൽ കൂടിയാവാം. ഇപ്പോൾ അദ്ദേഹം കാര്യങ്ങൾ കൂടുതലായി തുറന്നുപറയുന്നു, പ്രതികരിക്കുന്നു, മോദി സർക്കാരിന്റെ നയങ്ങളെ തുറന്ന് എതിർക്കുന്നു. പടി പടിയായുള്ള വളർച്ചയാണ് രാഹുലിന്റേതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഭാവി പ്രധാനമന്ത്രിയെന്ന് സ്വയം വിശേഷിപ്പിക്കാറില്ല രാഹുൽ. എന്നാൽ, ആ ചുമതല കൈവന്നാൽ മടിച്ചുനിൽക്കില്ലെന്നും സമീപകാലത്ത് മനസ്സുതുറന്നിരുന്നു.

സ്‌കൂളിലെ ശരാശരിക്കാരന് രാഷ്ട്രീയം ഇപ്പോഴും പരീക്ഷണം

സ്‌കൂളിൽ ശരാശരിയിൽ താഴെ മാത്രമുള്ള ഒരു വിദ്യാർത്ഥിയായിരുന്നു രാഹുൽ ഗാന്ധി. മുത്തശ്ശിയും മുൻ പ്രധാന മന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെയും പിതാവും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ കണ്ട് വളർന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ കുട്ടിക്കാലം. കുടുംബത്തിലെ എല്ലാവരും തന്നെ കോൺഗ്രസ് അദ്ധ്യക്ഷന്മാരും.

മഹത്തായ പാരമ്പര്യമുള്ള രാജ്യത്തെ പ്രധാന പാർട്ടികളിലൊന്നായ കോൺഗ്രസിന്റെ തലപ്പത്ത് രാഹുൽ എത്തുമ്പോൾ അതിനെ ആശങ്കയോടെ നോക്കിക്കാണുന്നവരും നിരവധിയാണ്. അലസമായുള്ള രാഹുലിന്റെ രീതികൾ തന്നെ, നെഹ്രുവിനെയോ ഇന്ദിരയെയോ അല്ലെങ്കിൽ രാജീവിനെയോപോലെയല്ല രാഹുൽ. പൊതുവേ അശ്രദ്ധനാണ് അദ്ദേഹം. രാഹുലിനെ സംബന്ധിച്ച് അധികാരമെന്നത് പാരമ്പര്യസ്വത്താണ്, ഉത്തരവാദിത്വമല്ല. അധികാരത്തുടർച്ച അയാൾക്കിപ്പോഴും ഒരു പരീക്ഷണമാണ്.

കുട്ടിക്കാലവും സ്‌കൂൾ ജീവിതവും

രാഹുൽ ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലെ സെന്റ് കൊളമ്പിയാസ് സ്‌കൂളിലായിരുന്നു. പിന്നീട് 1981 മുതൽ 1983 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ഡൂൺ സ്‌കൂളിലും വിദ്യാഭ്യാസം നടത്തി. പിന്നീട് ഡൽഹിയിലെ മോഡൽ സ്‌കൂളിലായി രാഹുലിന്റെ പഠനം. ശരാശരിയിൽ താഴെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ഡൽഹിയിലെ മോഡൽ സ്‌കൂളിൽ പഠിച്ചു വളർന്ന രാഹുൽ ഗാന്ധി. ഏതു നേരവും കളിച്ചു നടക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സാധാരണ വിദ്യാർത്ഥി. ഡൽഹിയിലെ ഏറ്റവും നല്ല സ്‌കൂളുകളിൽ ഒന്നിൽ പഠിച്ചിട്ടും രാഹുൽ പറയത്തക്ക കേമനായ വിദ്യാർത്ഥിയൊന്നുമായിരുന്നില്ല.

താൽപര്യം സ്പോർട്സിൽ

വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ സ്പോർട്സിനെയാണ് രാഹുൽ അക്കാലത്ത് സ്നേഹിച്ചിരുന്നത്. ഷൂട്ടിങ്, ബാഡ്മിന്റൺ, ടെന്നിസ്, ഗോൾഫ്, സ്‌ക്വാഷ്, ഹാർപൂൺ തുടങ്ങി കായികവിനോദങ്ങളിലായിരുന്നു രാഹുലിന് പ്രിയം. ഷൂട്ടിങ്ങിൽ എട്ട് മെഡലുകളും ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 32-ാം സ്ഥാനവും രാഹുൽ എന്ന കൗമാരക്കാരൻ നേടിയിരുന്നു. അങ്ങനെ സ്പോർട്സ് ക്വാട്ടയിലാണ് രാഹുലിന് സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രവേശനം ലഭിച്ചത്.

സെന്റ് സ്റ്റീഫൻസ് കോളേജിലെ യൗവ്വനം

ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു രാഹുൽ കോളേജ് വിദ്യാഭ്യാസം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ കോളേജിൽ പ്രവേശനം ലഭിക്കുവാൻ രാഹുലിന്റെ സ്‌കൂൾ ഫൈനൽ പരീക്ഷയിലെ മാർക്കോ വീടിന്റെ പ്രശസ്തിയോ മതിയായിരുന്നില്ല. സ്‌കൂൾ പരീക്ഷയിൽ 61 ശതമാനം മാത്രം മാർക്ക് നേടിയ രാഹുലിന് സ്പോർട്സ് ക്വാട്ടയിലാണ് കോളേജ് അധികൃതർ പ്രവേശനം നൽകിയത്. സാമ്പത്തിക ശാസ്ത്രത്തിനു 49 ശതമാനവും, ഗണിതത്തിന് 41 ശതമാനവും മാത്രമായിരുന്നു രാഹുലിന്റെമാർക്ക്.എന്നാൽ സെന്റ് സ്റ്റീഫൻസിലെ രാഹുലിന്റെ പഠനം അധിക കാലം തുടർന്നില്ല. ഒരു വർഷത്തിനു ശേഷം രാഹുൽ സെന്റ് സ്റ്റീഫൻസ് വിട്ടു. തുടർന്ന് ഹാവാർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുക്കുന്നതിന് അമേരിക്കയിലേയ്ക്കു പോയി. പിന്നീട് ട്രിനിറ്റിയിൽന്ന് ഡവലപ്‌മെന്റ് ഇക്കണോമിക്‌സിലും ബിരുദം നേടി. ഇക്കാലത്ത് അത്യപൂർവ്വമായാണ് രാഹുൽ പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടത്

അഭിഷേക് ബച്ചനുമായി അടിച്ചു പൊളിച്ചുള്ള കൗമാര കാലം

അടിച്ചു പൊളിച്ചുള്ള കൗമാരക്കാലം തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടേത്. അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനായിരുന്നു കൗമാര കാലത്ത് രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ. അഭിഷഏകിനെ കൂടാതെ സുമൻ ദുബയുടെ മകൻ അമിതാഭും രാഹുലിന്റെ സൗഹൃദത്തിൽ ഉൾപ്പെടുന്നു.

പിതാവിന്റെ മരണത്തോടെ സുരക്ഷാ വലയത്തിൽ

1991ൽ പിതാവ് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ വെച്ച് കൊല്ലപ്പെട്ടതോടെ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും ശക്തമായ സുരക്ഷാ വലയത്തിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ രാഹുലോ പ്രിയങ്കയോ അധികമായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

കൊളമ്പിയൻ സുന്ദരിയും വിവാദവും

ഹർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് രാഹുൽ പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എങ്കിലും ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരൻ വിവാദത്തിൽ നിറഞ്ഞു. ഒരു കൊളംബിയൻ പെൺകുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ചുള്ളതായിരുന്നു രാഹുലിനെ അക്കാലത്ത് മാധ്യമങ്ങളിൽ നിറച്ച് നിർത്തിയത്. കൊളമ്പിയൻ പെൺകുട്ടിയമായി രാഹുൽ കറങ്ങി നടക്കുന്ന പടങ്ങളും പുറത്തു വന്നു. ഇതോടെ ഈ കുട്ടിയുമായി ഉടൻ വിവാഹം നടക്കും എന്നായിരുന്നു അന്ന് വാർത്തകൾ വന്നത്.

2004ൽ മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ സ്പാനിഷ് ഗേൾഫ്രണ്ടായ വെറോണിക്ക് കാർട്ടെല്ലിയെ കുറിച്ചു പറഞ്ഞു. ആർക്കിടെക്ടായ വെനിൻസ്വലക്കാരി വേറോണിക്കിന് പിന്നാലെ ഇതോടെ മാധ്യമങ്ങളും കൂടി. അമ്മ എന്ന നിലയിൽ സോണിയാ ഗാന്ധി രാഹുലിന്റെ വ്യക്തിജീവിതത്തിലും ഇഷ്ടങ്ങളിലും ഒരിക്കലും കൈകടത്തിയിരുന്നില്ലെന്ന് കുടുംബത്തോട് അടുത്ത വ്യക്തികൾ വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊഫഷണൽ ജീവിതം

അമേരിക്കയിലെ ബിരുദ പഠനത്തിന് ശേഷം ലണ്ടനിലെ മോണിറ്റർ ഗ്രൂപ്പിൽ മൂന്ന് വർഷക്കാലം ജോലി നോക്കി. മാനേജ്‌മെന്റ് ഗുരു മൈക്കൾ പോർട്ടറാണ് ഇതിന്റെ സഹസ്ഥാപകൻ. മൂന്നു വർഷത്തെ ഇവിടുത്തെ ജോലി രാഹുലിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പാർട്ടിയുടെ പ്രവർത്തനങ്ങളിലും നടപടികളിലും അങ്ങനെയാണ് മാനേജ്‌മെന്റ് സമീപനം കൊണ്ടുവരുന്നത്. വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു, യൂത്ത് കോൺഗ്രസ് ഉടച്ചുവാർക്കുന്നതും മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിലെ അനുഭവങ്ങളുടെ പുറത്തായിരുന്നു

2002ൽ ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി മുംബൈയിലെ ബാക്കോപ്സ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിലും ഡയറക്ടറായി സേഹസ്ഥാപകൻ. മൂന്നു വർഷത്തെ ഇവിടുത്തെ ജോലി രാഹുലിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പിന്നീടാണ് രാഷ്ട്രീയ രംഗത്തേക്ക് രാഹുൽ ചുവട് മാറ്റിപ്പിടിച്ചത്.

രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി അമേഠിയിൽ മത്സരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കാഴ്ചയിൽ രാജീവ് ഗാന്ധിയെ ഓർമിപ്പിക്കുന്ന രാഹുൽ ഒരു പ്രചരണ തന്ത്രം കൂടിയായിരുന്നു സോണിയയ്ക്ക് അന്ന്. അത് രാഹുലിന്റെ പൊതുരംഗത്തേയ്ക്കുള്ള കടന്നുവരവിന്റെ ആരംഭം കൂടിയായി ഇതു മാറി.

പിതാവ് മത്സരിച്ചു ജയിച്ചിട്ടുള്ള അമേഠി മണ്ഡലത്തിൽ നിന്നുമായിരുന്നു രാഹുലിന്റെ രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്‌പ്പ്. 2004ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അമേഠിയിൽ നിന്നും ജയിച്ച് ലോക്സഭയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ അമ്മയ്ക്കൊപ്പം പൊതുപരിപാടികളിലും കോൺഗ്രസ് പാർട്ടി മീറ്റിങ്ങുകളിലും പങ്കെടുത്തു തുടങ്ങി. 2006ൽ റായ്ബറേലിയിൽ നിന്നും മത്സരിച്ച് ജയിച്ച സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യ ആയുധമാക്കിയതും രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയുമായിരുന്നു. 2007ഓടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി രാഹുൽ മാറി.

ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ കരുത്തായി മാറിയ രാഹുൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ ഘടകമായി. കോൺഗ്രസിന്റെ ശക്തികൂട്ടാൻ രാജ്യമുടനീളം സഞ്ചരിച്ചു. പതുക്കെ പതുക്കെ കോൺഗ്രസിന്റെ കരുത്തായി മാറി. അപ്പോഴെ പലരും പ്രവചിച്ചു ഭാവിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എന്ന്. ഒടുവിൽ അതു സത്യമായി മാറുകയും ചെയ്തു. ഇനി ആ യാത്ര പ്രധാനമന്ത്രി പദത്തിലേക്കോ? അക്കാര്യമാണ് കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP