കൊച്ചു കടമുറിയുടെ സ്ഥാനത്ത് ഒരു നല്ല വീട് പണിയണം; ഏക സഹോദരിയെ നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണം; ധീരജവാൻ അഭിജിത്ത് വിടവാങ്ങിയത് മോഹങ്ങളെല്ലാം ബാക്കിയാക്കി; രാജ്യസേവനം ജീവിതവ്രതമാക്കിയ അഭിജിത്ത് അവസാനം വന്നു മടങ്ങിയപ്പോൾ സുഹൃത്തുക്കളോട് പറഞ്ഞത് നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്; മരിക്കുന്നതിന് തൊട്ടുമുമ്പ് കോയിൻ ബോക്സിൽ നിന്ന് അമ്മയെ വിളിച്ചു; ബാരാമുള്ളയിൽ പെട്രോളിംഗിനിടെ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ച ജവാന് വിടനൽകി നാടും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഇല്ലാ, ഇല്ല മരിക്കുന്നില്ല ധീരജവാൻ മരിക്കുന്നില്ല... ഒരു നാടിന്റെ മുഴുവൻ ഹൃദയാഭിവാദ്യം ഏറ്റുവാങ്ങിയാണ് മലയാളിയായ ധീരജവാൻ അഭിജിത്ത് വിടവാങ്ങിയത്. കശ്മീരിലെ ബാരാമുള്ളയിൽ പെട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് കൊല്ലം ആയൂർ സ്വദേശിയായ ജവാൻ പി എസ് അഭിജിത്ത് (22) വീരമൃത്യു വരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് ഔദ്യോഗിക ബഹുമതിയോടെ ധീരജവാന് നാട് വിട നൽകിയത്. തികഞ്ഞ രാജ്യസ്നേഹിയായിരുന്നു അഭിജിത്ത്. അതുകൊണ്ട് തന്നെയാണ് രാജ്യസേവനയാണ് പട്ടാള ജോലിക്കായി പരിശ്രമിച്ച് മൂന്ന് വർഷം മുമ്പ് അത് നേടിയെടുത്തത്. ഒരു പാട് സ്വപ്നങ്ങളുമായാണ് ഈ ചെറുപ്പക്കാരൻ രാജ്യസേവനത്തിന് ഇറങ്ങിയത്. എന്നാൽ, ഈ സ്വപ്നങ്ങൾ പൂർത്തിയാക്കും മുമ്പാണ് കാശ്മീരിലെ ബാരാമുള്ളയിലെ കുഴിബോംബ് പൊട്ടി അഭിജിത്തിന്റെ ജീവൻ പൊലിഞ്ഞത്.
അഭിജിത്തിന്റെ സ്വപ്നങ്ങളിൽ പ്രധാനമായിരുന്നത് കടമുറിയുടെ സ്ഥാനത്ത് അടച്ചുറപ്പുള്ള നല്ലൊരു വീട് പണിയണം എന്നതായിരുന്നു. പിന്നെ ഏക സഹോദരിയായ കസ്തൂരിയെ നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണമെന്നും. ഇങ്ങനെ സാധാരണക്കാരായ ഏവരെയും പൊലു കൊച്ചു സ്വപ്നമായിരുന്നു അഭിജിത്തിന്റെ എന്നാൽ, ആ പഴയ കടമുറിയിൽ അമ്മയെയും അനുജത്തിയെയും ജീവിതം തുടരാൻ വിട്ടാണ് അഭിജിത്ത് വിടവാങ്ങിയത്. മൂന്ന് കൊച്ചു കടമുറികളും അടുക്കളയും ചേർന്നതായിരുന്നു അഭിജിത്തിന്റെ ആയൂരിലെ വീട്.
അഭിജിത്തിന് പട്ടാളത്തിൽ ജോലി ലഭിച്ചതോടെയാണ് വായ്പയെടുത്തായാലും നല്ലൊരു വീടു നിർമ്മിക്കണം എന്ന ആഗ്രഹം കുടുംബത്തിനും ഉണ്ടായത്. കുട്ടിക്കാലം മുതൽ കമ്പക്കോട്ടെ അമ്മ വീട്ടിലായിരുന്നു അഭിജിത്ത് ഏറെയും ചെലവഴിച്ചിരുന്നത്. പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവൻ സന്തോഷിന്റെ നടക്കാതെ പോയ ആഗ്രഹം അഭിജിത്ത് മനസ്സിലാക്കുന്നതും അതു തന്റെ ആഗ്രഹമാക്കി മാറ്റുന്നതും അങ്ങനെയാണ്. മൂന്ന് വർഷം മുൻപു പട്ടാളത്തിലേക്കു സിലക്ഷൻ ലഭിച്ചപ്പോഴും വീട്ടുകാർ ഏറെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്. സൗദിയിൽ ഡ്രൈവറാണെങ്കിലും പ്രഹ്ലാദനു കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.
മരിക്കുന്നതിനു മുൻപായി പുലർച്ചെ ഫോണിൽ അമ്മയോടു സംസാരിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ കോയിൻ ബോക്സിൽ നിന്നു വിളിച്ചാണ് 2 മിനിറ്റ് സംസാരിച്ചത്. രാജ്യസേവനമായിരുന്നു അഭിജിത്തിന്റെ സ്വപ്നമെന്ന് സുഹൃത്തുക്കളും പറയുന്നു. ഏറ്റവും ഒടുവിൽ മെഡിക്കൽ ലീവിനായി അഭിജിത്ത് നാട്ടിൽ വന്നപ്പോഴും സുഹൃത്തുക്കളുമായി അടുത്തിടപഴകിയിരുന്നു. നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്നായിരുന്നു അഭിജിത്ത് അന്ന് പറഞ്ഞത്.
ഒരു മാസം മുൻപു പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്നു മെഡിക്കൽ അവധിയെടുത്താണ് അഭിജിത്ത് വീട്ടിലെത്തിയത്. അബദ്ധത്തിൽ ഷെല്ലുകൾ പൊട്ടിത്തെറിച്ചായിരുന്നു ആ അപകടം. എന്നാൽ പരുക്കേറ്റ വിവരം അഭിജിത്ത് വീട്ടിൽ ആരെയും അറിയിച്ചിരുന്നില്ല. ഏറ്റവുമടുത്ത സുഹൃത്തുകളോടു മാത്രമേ പറഞ്ഞിരുന്നുള്ളൂ. അന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ പരുക്ക് അവൻ കാണിച്ചിരുന്നതായും സുഹൃത്തുകൾ പറഞ്ഞു. സുഹൃത്തുക്കളെ മിക്കവാറും ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കിടുന്ന ശീലമുണ്ടായിരുന്നു അഭിജിത്തിന്. എന്നാൽ ഇക്കഴിഞ്ഞ അവധിക്കു വന്നു തിരിച്ചു പോയ ശേഷം വിളിച്ചിരുന്നില്ല. കശ്മീരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ വീട്ടിലേക്കു മാത്രമേ അഭിജിത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഫോൺ ചെയ്തിരുന്നുള്ളൂവെന്നും സുഹൃത്തുക്കൾ പറയുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണ് അഭിജിത്തിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പാങ്ങോട് മിലിറ്ററി ക്യാംപിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ 6.30നു തിരുവനന്തപുരത്തു നിന്നും മൃതദേഹം വഹിച്ചുള്ള വാഹനം സേനാംഗങ്ങളുടെ അകമ്പടിയോടെ വീട്ടിലേക്കു പുറപ്പെട്ട് ഒൻപതു മണിയോടെ വീട്ടിലെത്തിച്ചു. തുടർന്ന് അഭിജിത്തിന്റെ മൃതദേഹം വീടിനു സമീപത്തെ ശ്രീനാരായണ ഹാളിൽ പൊതുദർശനത്തിന് വെക്കുകയായിരുനന്ു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വീരജവാന് അന്തിമോപചാരമർപ്പിക്കാനെത്തിയത്. 11.30നു വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ആയൂർ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകൻ പി.എസ്.അഭിജിത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലപ്പെട്ടത്. 25 മദ്രാസ് റജിമെന്റിൽ അംഗമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍