രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രശസ്ത നടൻ സത്താർ അന്തരിക്കുമ്പോൾ ചർച്ചയാകുന്നത് പ്രതിഭയുണ്ടായിട്ടും അതിന് അനുസരിച്ച് മുമ്പോട്ട് കുതിക്കാനാകാത്ത നടനെ കുറിച്ചാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തുമായെത്തിയ സത്താർ വില്ലൻ വേഷത്തിൽ തിളങ്ങിയെങ്കിലും പ്രതിഭയ്ക്ക് അനുസരിച്ചുള്ള വേഷങ്ങൾ അദ്ദേഹത്തിന് കിട്ടിയില്ല. സിനിമയിലും ജീവിതത്തിലും വില്ലൻ പരിവേഷമാണ് സത്താറിന് മലയാളി നൽകിയത്. ചൊവ്വാഴ്ച പുലർച്ചെ ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ജീവിതത്തിലെ താളമില്ലായ്മയാണ് സത്താറിനെ അകാലത്തിൽ മരണമെടുക്കാനുള്ള കാരണമായി സിനിമാ പ്രവർത്തകരും കാണുന്നത്
എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. 1975ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാൽ പിന്നീട് സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവിൽ മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്. ഈ വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികൾ ഏറെ ചർച്ച ചെയ്തതാണ്.
എഴുപതുകളിൽ മലയാളി യുവത്വത്തെ വെള്ളിത്തിരയിലൂടെ കീഴടക്കിയ ജയഭാരതി. അംഗീകാരങ്ങളും നിരൂപക പ്രശംസയും നേടി സൂപ്പർ താരമായി മാറിയ സുന്ദരിയായിരുന്നു. രതിനിർവേദമെന്ന ചിത്രത്തിലൂടെ മുഖ സൗന്ദരൃം കൊണ്ടും ആകാരവടിവുകൊണ്ടും അഭിനയചാരുതകൊണ്ടും കേരളക്കരയെ കൈയിലെടുത്ത സൂപ്പർ നായിക. ലക്ഷ്മിഭാരതി എന്ന ജയഭാരതി തമിഴ്നാട്ടിലെ ഈറോഡിലാണു ജനിച്ചത്. കുട്ടിക്കാലം മുതൽ നൃത്തം അഭൃസിച്ചിരുന്ന ജയഭാരതി തന്റെ തട്ടകം സനിമയാണെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞു. ചുവടുവയ്പ്പ് പിഴച്ചതുമില്ല. സഹനടിയായി തുടങ്ങി നായികയായി വളർന്നു. ശബ്ദ നിയന്ത്രണത്തിലും വികാരവിക്ഷോഭരംഗങ്ങളിലുമെല്ലാം അസാമാനൃ വൈഭവം ജയഭാരതി കാട്ടി. ശശികുമാറിന്റെ പെൺമക്കളിലൂടെ 1967ൽ അഭിനയം തുടങ്ങിയ ജയഭാരതിയുടെ ചിത്രം മാറ്റിയെഴുതിയത് ഒറ്റ സിനിമയാണ്. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ രതിനിർവേദമെന്ന സൂപ്പർ ഹിറ്റ് സിനിമ. പത്മരാജന്റെ രതിചേച്ചിയെ അഭിനയ പൂർണ്ണതയിൽ എത്തിച്ച ജയഭാരതിയുടെ വിവാഹ ജീവിതം തുടങ്ങുന്നതും അവിടെ നിന്നാണ്
സിനിമയോളം ചർച്ചയായതാണ് ജയഭാരതിയുടെ ആദ്യ വിവാഹവും. രതി നിർവേദത്തിന്റെ നിർമ്മാതാവായിരുന്നു ആദ്യ ഭർത്താവായ ഹരി പോത്തൻ. കേളത്തിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള അംഗം. സിനിമാ നിർമ്മതാവെന്ന നിലയിലും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വം. 1971ൽ ഹരിപോത്തൻ നിർമ്മിച്ച് സേതുമാധവൻ സംവിധാനം ചെയ്ത കരകാണാക്കടലിൽ ജയഭാരതി നായികയായി. ചിത്രത്തിൽ സത്യന്റെ മകളുടെ വേഷമായിരുന്നു ജയഭാരതിക്ക് ചിത്രത്തിലെ നായികാവേഷം. നായകന്മാരായി മധുവും വിൻസന്റുമെത്തി.
തന്നെ ഇഷ്ടമാണെന്ന് പറയുന്ന ആരോടും പ്രണയം കാട്ടുന്ന കൗമാരക്കാരിയുടെ വേഷം ജയഭാരതി മികച്ചതാക്കി. ഒടുവിൽ സ്വന്തം സ്വഭാവത്തിന്റെ വൈചിത്ര്യം ഒരുക്കുന്ന ചതിക്കുഴിയിൽ ആ പെൺകുട്ടി വീഴുകയും ചെയ്യുന്നു. അൽപം സെക്സ് ജയഭാരതി കാട്ടിത്തുടങ്ങിയ ചിത്രമെന്ന് വേണമെങ്കിലും കരകാണാക്കടലിനെ വിശേഷിപ്പിക്കാം. ഇവിടെയാണ് ഹരിപോത്തനുമായുള്ള ജയഭാരതിയുടെ സൗഹൃദം തുടങ്ങുന്നത്. ആ ബന്ധം വിവാഹത്തിലെത്തി. രണ്ടു മക്കളുള്ള ഹരി പോത്തനുമായുള്ള ജയഭാരതിയുടെ വിവാഹവും ചർച്ചയായി. പിന്നീടും വെള്ളിത്തിരയിൽ സജീവമായിരുന്നു ജയഭാരതി. ഹരിപോത്തന്റെ സിനിമയിലുൾപ്പെടെ നിർണ്ണായക വേഷങ്ങളുമായി താരറാണി പദവിയിലുമെത്തി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. ഇതിനിടെയാണ് രതിനിർവേദം എത്തുന്നത്. ഹരി പോത്തനുമായുള്ള ജയഭാരതിയുടെ ആറു കൊല്ലത്തെ ദാമ്പത്യത്തിന് തിരിശ്ചീല വീഴുന്നതിന്റെ തുടക്കം ഈ സിനിമയാണെന്നാണ് കരുതുന്നത്.
ഭരതനും പത്മരാജനും ഒരുക്കിയ വിസ്മയ ചിത്രം സൂപ്പർ ഹിറ്റായി. നിർമ്മാതാവിന്റെ റോളിലെത്തിയ ഹരിപോത്തൻ ലക്ഷങ്ങൾ വാരിയെടുത്തു. മലയാളി യുവത്വം രതിച്ചേച്ചിയുടെ പിറകെയായി. ഇതിനൊപ്പം ഹരി പോത്തനും ജയഭാരതിയും വേർപിരിയുകായിരുന്നു. കാരണം ആരും വ്യക്തമായി പുറത്തു പറഞ്ഞില്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവർക്കിടയിൽ വില്ലനായതെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ ബന്ധം തകരുന്നിടത്ത് സത്താറെന്ന നടൻ കടന്നുവന്നു. ജയഭാരതിയെ സത്താർ വിവാഹം ചെയ്തു. താരറാണി പദവിയിൽ ജയഭാരതി മിന്നിതിളങ്ങുമ്പോഴായിരുന്നു. നടനെന്നതിൽ ഉപരി സത്താറിന് യാതൊരു ഗ്ലാമറും ഇല്ലാതിരുന്ന കാലം. ഹരി പോത്തനുമായുള്ള ബന്ധം വേർപെടുത്തിയായിരുന്നു ജയഭാരതിയുടെ രണ്ടാം വിവാഹം. അതിലൊരു മകനുമുണ്ടായി.
ഇതോടെ അഭിനയരംഗത്ത് നിന്ന് വിട്ട് ജയഭാരതി കുടുംബിനിയായി. മകനെ നോക്കി വളർത്തി. എന്നാൽ സത്താറുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മലയാളിയെ ത്രസിപ്പിച്ച നടിയുടെ രണ്ടാം വിവാഹവും പരാജയമായി. പിന്നീട് മകന് വേണ്ടി മാത്രമായി ഈ നടിയുടെ ജീവിതം. മകന്റെ പഠനവും മറ്റും പൂർത്തിയായ ശേഷം ജയഭാരതി വീണ്ടും മടങ്ങിയെത്തി. സിനിമ നടിയെന്നതിലുപരി തന്റെ ആദ്യ പ്രണയമായിരുന്ന നൃത്തവുമായാണ് സജീവമായത്. വീണ്ടും ധാരാളം വേദികൾ. ഇതിനിടെയിൽ മകൻ ക്രിസ് സിനിമയിലും അഭിനയിച്ചു. ജയഭാരതിയുമായി ബന്ധം വേർപ്പെടുത്തിയ നടൻ സത്താർ സീരിയൽ നടിയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധം തകർന്ന സാഹചര്യത്തിൽ സത്താർ വീണ്ടും ജയഭാരതിയുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നതായും വാർത്തകളെത്തി. ഇതിനിടെയാണ് സത്താറിന്റെ മരണം എത്തുന്നത്.
രതീഷും മമ്മൂട്ടിയും പിന്നെ സത്താറും
സിനിമയിൽ വന്നവരാണ്. ആദ്യകാലത്ത് ഈ മൂവരിൽ ഏറ്റവും തിളങ്ങിയത് രതീഷായിരുന്നു. സത്താർ ചില ചിത്രങ്ങളിൽ നായകനായെങ്കിലും ഒടുവിൽ വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ടു. പിന്നീട് രതീഷ് മങ്ങി, മമ്മൂട്ടി കുതിച്ചുകയറി. ആ കുതിപ്പ് മമ്മൂട്ടി ഇന്നും തുടരുന്നു. ഇതിനിടയിൽ രതീഷ് അകാലത്തിൽ അന്തരിച്ചു. സത്താർ സിനിമയിൽ നിന്ന് അപ്രത്യക്ഷനായി. 22 ഫീമെയിൽ കോട്ടയത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെ സത്താർ വീണ്ടും സജീവമാകാൻ ശ്രമിച്ചു. എങ്കിലും നടന്നില്ല.
ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് സത്താർ തിരിച്ചറിഞ്ഞിരുന്നു. ''സിനിമാ മേഖലയിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഞാനടക്കമുള്ളവർ അറിയേണ്ടത്. അക്കാര്യത്തിൽ മമ്മൂട്ടിയെ കണ്ടുപഠിക്കണം. തുടക്കത്തിൽ ചെറിയ വേഷത്തിൽ എത്തിയ ആളാണ്. പക്ഷേ, ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന് സ്വപ്നം കണ്ട്, വിട്ടുവീഴ്ചകൾ ചെയ്യാതെ മുന്നേറി'' -സത്താർ ഇങ്ങനെയാണ് കാര്യങ്ങളെ നോക്കി കണ്ടിരുന്നതും വിശദീകരിച്ചതും.
രതീഷിനോടൊപ്പം ചേർന്ന് സത്താർ മൂന്ന് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. അവ ലാഭമായപ്പോൾ രതീഷ് വീണ്ടും സിനിമ നിർമ്മിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, സത്താർ നിരുത്സാഹപ്പെടുത്തി. എന്നാൽ രതീഷ് 'അയ്യർ ദി ഗ്രേറ്റ്' എന്ന മമ്മൂട്ടിച്ചിത്രം നിർമ്മിച്ചു. ''അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ നല്ലതായിരുന്നു. എന്നാൽ സാമ്പത്തികമായി കുറേ നഷ്ടമുണ്ടായി രതീഷിന്'' - സത്താർ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ സിനിമയിൽ സത്താറിന്റെ എറ്റവും അടുത്ത സുഹൃത്ത് രതീഷായിരുന്നു.
ലയാള ചലച്ചിത്ര നടൻ. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയിൽ കഡുങ്ങല്ലൂരിൽ ജനിച്ചു. ഖാദർ പിള്ളൈ - ഫാത്തിമ ദമ്പതികളുടെ പത്ത്മക്കളിൽ ഒൻപതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്കൂൾ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയൻ കൃസ്ത്യൻ കോളേജ് ആലുവയിൽ നിന്നും അദ്ദേഹം ഹിസ്റ്ററിയിൽ എം എയും കഴിഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷമാണ് സത്താർ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം.
1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത 'അനാവരണം' എന്ന സിനിമയിൽ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. തുടർന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളിൽ സത്താർ അഭിനയിച്ചിട്ടുണ്ട്. അനാവരണം, ശരപഞ്ചരം, ലാവ എന്നിവയിലൊക്കെ സത്താർ അവതരിപ്പച്ച കഥാപാത്രങ്ങൾ പ്രേക്ഷകപ്രീതി നേടിയവയാണ്.
ജയഭാരതിയെയാണ് സത്താർ വിവാഹം ചെയ്തത്. 1979-ൽ ആയിരുന്നു വിവാഹം. എന്നാൽ താമസിയാതെ അവർ വേർപിരിഞ്ഞു. സത്താർ - ജയഭാരതി ദമ്പതികൾക്ക് ഒരു മകനുണ്ട്. കൃഷ് ജെ സത്താർ. മോഹൻലാൽ നായകനായ ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിനിമയിൽ കൃഷ് അഭിനയിച്ചിരുന്നു.
തട്ടിപ്പ് കേസിലെ അറസ്റ്റ്
ഇതിനിടെ സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തകളിലെത്തി. തട്ടിപ്പ് കേസിലാണ് സത്താറിനെ അറസ്റ്റ് ചെയ്തത്. കോടതിയുടെ സമൺസ് കൈപ്പറ്റാതെ മുങ്ങി നടക്കുകയായിരുന്നു സത്താർ. 2008 ൽ ആണ് അറസ്റ്റിന് ആസ്പദമായ കേസ് രജിസ്റ്റർ ചെയ്തിരുന്നത്്. ഡയറക്ട് മാർക്കറ്റിങ് സ്ഥാപനം തുടങ്ങി നാട്ടുകാരിൽ നിന്ന് പണം തട്ടിയെടുത്ത് മുങ്ങി എന്നാതായിരുന്നു പരാതി.. രണ്ട് തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും സത്താർ ഹാജരാകാൻ തയ്യാറായില്ലത്രെ.
1980 കളിലും 90 കളിലും മലയാളി സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു സത്താർ. ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ തിളങ്ങി നിന്ന സത്താർ 2000 ന് ശേഷം സിനിമയിൽ അത്ര സജീവമല്ലാതെയായി. സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും സീരിയിലുകളിൽ മുഖം കാട്ടി. 2008 ൽ ആണ് വർക്കല പൊലീസ് സത്താറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുന്നത്. 2007 ൽ ആണ് സത്താർ ചെയർമാൻ ആയി ഇൻഫോവിഷൻ എന്ന പേരിൽ ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും ഡയറക്ട് മാർക്കറ്റിങ് വഴി വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതിന്റെ പേരിൽ ആളുകളിൽ നിന്ന് പിരിച്ചെടുത്ത പണം തിരിച്ച് കിട്ടിയില്ലെന്നായിരുന്നു പരാതി. സത്താർ ആയിരുന്നു സ്ഥാപനത്തിന്റെ ചെയർമാൻ. സിദ്ദിഖ് അൻവർ മാനേജിങ് ഡയറക്ടറും, നവാസ്, നാസർ എന്നിവർ പാർട്ണർമാരും ആയിരുന്നു. കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരത്തെ വീട്ടിൽ വച്ചാണ് 2015ൽ സത്താറിനെ അറസ്റ്റ് ചെയ്തത്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്