പ്രധാനമന്ത്രി പോലും സുല്ലിട്ട തന്റേടം; ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ജയലക്ഷ്മിയെ മിന്നുകെട്ടിയ യുവ കേസരി; സത്യത്തിനു വേണ്ടി വേല പോയാലും ഭയമില്ലെന്ന് കരുതിയ കർമ്മ യോഗി; തെരഞ്ഞെടുപ്പ് കമ്മീഷൻ പാവയല്ലെന്ന് തെളിയിച്ച ജന സേവകൻ; ശത്രുക്കളുടെ അൽസെഷൻ! മൺമറഞ്ഞാലും ഇതിഹാസത്തിലെ നായകൻ പഠിപ്പിച്ചു തന്ന പാഠങ്ങൾക്ക് മരണമുണ്ടാകില്ല; ഓർമ്മയാകുന്നത് രാജ്യം വിറപ്പിച്ച സിംഹം; ടി എൻ ശേഷൻ വിപ്ലവം സൃഷ്ടിച്ച പാലക്കാട്ടുകാരൻ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ : 1990ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകൾ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശസ്തമായ മഗ്സസെ പുരസ്കാരത്തിനും അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണറായിരുന്നു ശേഷൻ. വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു എന്നും ശേഷന്റെ ഔദ്യോഗിക യാത്രകൾ. പഠനകാലത്തും വിവാഹത്തിലും എല്ലാം പ്രത്യേക വഴിയിലൂടെ പോകാനായിരുന്നു ശേഷന് താൽപ്പര്യം.
ശേഷന്റെ മരണത്തോടെ കേരളം ലോകത്തിന് സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങളിൽ ഒരാൾ കൂടി വിടവാങ്ങുകയാണ്... ആ പ്രതാപകാലം ഇനി ചരിത്രത്താളുകളിലേക്ക്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വലിയ വിശ്വാസം ഉണ്ടാകുന്ന തരത്തിൽ ഇടപെടാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിച്ച ഇതിഹാസമെന്നാണ് ടിഎൻ ശേഷനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി അനുസ്മരിച്ചു. ആ ഇതിഹാസം മൺമറഞ്ഞാലും ഇതിഹാസത്തിലെ നായകൻ പഠിപ്പിച്ചു തന്ന പാഠങ്ങൾക്ക് മരണമുണ്ടാകില്ല... ഇതാണ് സത്യവും. ഖുറേഷിയാണ് ശേഷന്റെ മരണം ട്വീറ്റിലൂടെ പൊതു സമൂഹത്തെ അറിയിച്ചതും. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു ശേഷൻ കാഴ്ച വച്ചത്. പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തിൽ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതൽ ജനാധിപത്യപരമാക്കാനും ടി എൻ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എൻ ശേഷൻ.
1990-1996 ലാണ് രാജ്യത്തെ 10 -ാംമത് ഇലക്ഷൻ കമ്മീഷണറായി ടി.എൻ ശേഷൻ നിയമിതനായത്. കമ്മീഷണറായതോടെ ഭരണഘടനയിൽ ഈ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ എന്തൊക്കൊണെന്ന് ജനത്തിനു കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുവരിൽ തിരഞ്ഞെടുപ്പു പരസ്യങ്ങൾ തടഞ്ഞും ലൗഡ് സ്പീക്കർ നിരോധിച്ചും പ്രചരണത്തിനു സമയവും ചിലവും നിർണയിച്ചും, സ്ഥാനാർത്ഥികൾ സ്വത്തു വിവരങ്ങൾ കർശനമായും വെളിപ്പടുത്തണമെന്നടക്കമുള്ള പരിഷ്കരണങ്ങൾ ഏർപ്പടുത്തിയും ശേഷൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മൂക്കുകയറിട്ടു. അദ്ദേഹം ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പ്രസിഡന്റ് പദവിയിലേക്കും ശേഷൻ മത്സരിച്ചിരുന്നു.
പാലക്കാട് തിരുനെല്ലായിയിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ടി.എൻ. ശേഷന്റെ ജനനം. 1954ൽ ഐ.എ.എസ് പാസായി. ഡിണ്ഡിഗലിൽ സബ് കലക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. കേന്ദ്ര- സംസ്ഥാന തലത്തിലും മറ്റും പല ഉയർന്ന പദവികൾ അലങ്കരിച്ചുവെങ്കിലും ആദർശത്തിൽനിന്ന് വ്യതിചലിക്കാത്ത ശേഷന് നേരെ ഭരണാധികാരികളുടേത് മുതൽ ഒപ്പം ജോലി ചെയ്യുന്നവരുടെ വരെ 'ശത്രുതയുടെ വാൾ' ഉയർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സമയത്ത് പത്രികകളിൽ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ചതിന് 14,000 സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ കാട്ടിയ ധൈര്യം രാജ്യത്തെ ജനങ്ങൾ ഏറെ പ്രശംസിച്ച ഒന്നാണ്. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച് ചെയ്യാനുള്ള നീക്കവുമുണ്ടായി. ഈ സമയത്ത് സുപ്രീം കോടതിയെ സമീപിച്ച് സ്വതന്ത്രാധികാരം നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതി വാണിരുന്ന യുഗത്തിന് അവസാനമായത് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതിന് ശേഷമാണ്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കുകയും വോട്ടറുടെ ചിത്രം പതിച്ച തിരിച്ചറിയാൽ കാർഡ് കൊണ്ടു വന്നതുമാണ് ശേഷൻ പ്രാബല്യത്തിൽ കൊണ്ടുവന്ന നാഴികക്കല്ലായ മാറ്റങ്ങൾ. ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്ഥാനാർത്ഥികൾ വരുമാന വിവരങ്ങൾ സമർപ്പിക്കൽ നിർബന്ധമാക്കി. മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കി. കള്ളവോട്ട് തടയാൻ പോളിങ് നടപടികൾ വിഡിയോയിൽ പകർത്തൽ ആരംഭിച്ചു. ശേഷന്റെ തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങൾക്ക് പിന്നാലെ ഒട്ടേറെ ശത്രുക്കളാണ് അദ്ദേഹത്തിനുണ്ടായതെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഒറ്റക്കെട്ടയാണ് വരവേറ്റത്.
അദ്ദേഹത്തെ 'അൽസേഷൻ' എന്ന് ശത്രുക്കൾ വിളിച്ചിട്ടും സൗമ്യതയോടെ അവയെ എല്ലാം നേരിടാനും അദ്ദേഹത്തിന് സാധിച്ചു. സ്വതന്ത്ര സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയതിന് കാരണക്കാരൻ ആരെന്ന് ലോകം ചോദിച്ചാൽ ടി.എൻ ശേഷൻ എന്ന് വരും തലമുറയും ഉറച്ച ശബ്ദത്തിൽ പറയുമെന്നുറപ്പ്.
ജ്യോതിഷത്തെ തള്ളിയ വിവാഹം
ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ടിഎൻ ശേഷനെ അതൊന്നും സ്വാധീനിച്ചില്ല. മരണം വിളിക്കും വരെ ജയലക്ഷ്മിയായിരുന്നു രാജ്യത്തെ വിറപ്പിച്ച മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിയതമ. ''സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭർത്താവിന് ഭയമില്ലെന്ന തിരിച്ചറിവുമായി ശേഷനൊപ്പം ജയലക്ഷ്മി താങ്ങും തണലുമായി നിന്നു. രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തിൽ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ടി.എൻ ശേഷന് ഭാര്യയുടെ മരണം തങ്ങാവുന്നതിലും അപ്പുറമായിരുന്നു.
1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം കൂടെച്ചെന്നു. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ 'ഇതു തന്നെ'എന്നുറപ്പിച്ചു. ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു ബംഗളൂരുവിൽ വിവാഹം. ജാതകത്തിലെ പ്രശ്നമൊന്നും കാര്യമാക്കാതെയുള്ള വിവാഹം. അതിന് ശേഷം ഇവർ ഒരുമിച്ച് മാത്രമേ നീങ്ങിയുള്ളൂ. ജയലക്ഷ്മിയുടെ വിയോഗം വരേയും യാത്ര തുടർന്നു,
ശേഷന്റെ ഭാര്യ തൃശൂർ പുതുക്കാട് രാപ്പാൾ ജയലക്ഷ്മി പ്രമുഖ ശാസ്ത്രജ്ഞനും കേരള സർവകലാശാലാ വൈസ് ചാൻസലറുമായിരുന്ന ആർ.എസ്.കൃഷ്ണന്റെ മകളാണ്. ടി.എൻ.ശേഷൻ ഡിണ്ടിഗൽ സബ് കലക്ടറായിരിക്കെ, 1959ൽ ആയിരുന്നു വിവാഹം. ഇവർക്ക് മക്കളുണ്ടായിരുന്നില്ല. നാരായണീയം ക്ലാസെടുത്തും എച്ച്ഐവി ബാധിതരായ കുട്ടികൾക്കു കൈത്തറി വസ്ത്രങ്ങൾ തയാറാക്കിയും അവസാന ദിവസങ്ങൾ വരെ സജീവമായിരുന്നു ജയലക്ഷ്മി. അഭിരാമപുരം സെന്റ് മേരീസ് റോഡിലെ 'നാരായണീയം' എന്നു പേരിട്ട വീട്ടിലാണു ശേഷനും ജയയും താമസിച്ചിരുന്നത്.
വിവാഹം നിശ്ചയിച്ച ശേഷം ജയയുടെ ജാതകത്തിനു മുകളിൽ 'പോരാ' എന്നു മലയാളത്തിലെഴുതി ശേഷന്റെ അച്ഛൻ പാലക്കാട്ടു നിന്ന് അദ്ദേഹത്തിന് അയച്ചു കൊടുത്തു. സന്താനഭാഗ്യം പോരെന്നായിരുന്നു അച്ഛന്റെ കണ്ടെത്തൽ. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇതേ ജാതകം വീണ്ടും മുന്നിലെത്തിയപ്പോൾ വിവാഹം ആകാമെന്ന നിലപാടിൽ ശേഷനെത്തി. 1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം പെണ്ണിനെ കാണാനെത്തി. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ കല്യാണം ഉറപ്പിച്ചു. ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു ജയലക്ഷ്മി ശേഷന്റെ ജീവിത പങ്കാളിയാക്കി.
പാട്ടും ബാഡ്മിന്റനുമായിരുന്നു ജയയുടെ ഇഷ്ടവിനോദം. ജയയും ശേഷനും ചേർന്നു പതിവായി ഷട്ടിൽ കളിക്കുമായിരുന്നു. മധുരയിലും ബെംഗളൂരുവിലെ വീട്ടിലും ഷട്ടിൽ കോർട്ടുമുണ്ടായിരുന്നു. ശേഷന്റെ ജീവിതം ചക്രക്കസേരയിലൊതുങ്ങിയപ്പോൾ ജയ ഭർത്താവിന് താങ്ങും തണലുമായി ഒപ്പം നിന്നു. ചെന്നൈ നഗരത്തിൽ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികൾ വ്യദ്ധ സദനത്തിൽ എത്തിയത് വാർത്തയായിരുന്നു. വിവാദമായതോടെ തിരികെ വീട്ടിലേക്ക് മടങ്ങി.
ജനിച്ചത് തൃശ്ശൂരിലായിരുന്നുവെങ്കിലും ജയലക്ഷ്മി പഠിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. ഡോ. ആർ.എസ്. കൃഷ്ണൻ ബെംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും പ്രവർത്തിച്ചിരുന്നു. ടി.എൻ. ശേഷൻ ദിണ്ടിഗൽ സബ് കളക്ടറായിരുന്നപ്പോൾ 1959-ലായിരുന്നു ജയലക്ഷ്മിയുമായുള്ള വിവാഹം. ഇവർക്ക് മക്കളില്ല. ആത്മീയകാര്യങ്ങളിൽ അതിയായ താത്പര്യം കാട്ടിയ ജയലക്ഷ്മി ചെന്നൈയിലെ വീട്ടിൽ വേദപഠനക്ലാസുകൾ നടത്തിയിരുന്നു. ആത്മീയ അനുഭവങ്ങൾ വിവരിക്കുന്ന 'ഹാർട്ട് ഓഫ് ലവ്' എന്ന പുസ്തകം രചിച്ചു.
Stories you may Like
- വൈരമുത്തുവിനെതിരെ ആരോപണവുമായി ഭുവന ശേഷൻ
- കൊന്നിട്ടും കലി; റിമാൻഡിൽ കഴിയവേ സാജു ശ്രമിച്ചത് ഭാര്യയെ മോശക്കാരിയായി ചിത്രീകരിക്കാൻ
- ശിക്ഷയിൽ ഇളവ് നേടാൻ ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെ തോൽപ്പിക്കുന്ന ബുദ്ധിയുമായി സാജു
- കൂട്ടക്കൊലയിൽ വില്ലൻ 'ജെ ഡി' എന്ന ജാക് ഡാനിയൽ
- മണിരത്നം-കമൽഹാസൻ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്