Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എഴുത്തുകാരി അഷിത അന്തരിച്ചു; സ്ത്രീപക്ഷ എഴുത്തിലെ ശ്രദ്ധേയ വിടവാങ്ങിയത് ഇന്ന് പുലർച്ചയോടെ; ബാലസാഹിത്യത്തിന് പുതുമാനം നൽകിയ എഴുത്തുകാരി ഹൈക്കു കവിതകൾ മലയാളത്തിന് പരിചയപ്പെടുത്തി; ചെറുകഥാകൃത്തും കവയിത്രിയും വിവർത്തകയുമായിരുന്ന അഷിതയുടെ അന്ത്യം 63ാം വയസിൽ

എഴുത്തുകാരി അഷിത അന്തരിച്ചു; സ്ത്രീപക്ഷ എഴുത്തിലെ ശ്രദ്ധേയ വിടവാങ്ങിയത് ഇന്ന് പുലർച്ചയോടെ; ബാലസാഹിത്യത്തിന് പുതുമാനം നൽകിയ എഴുത്തുകാരി ഹൈക്കു കവിതകൾ മലയാളത്തിന് പരിചയപ്പെടുത്തി; ചെറുകഥാകൃത്തും കവയിത്രിയും വിവർത്തകയുമായിരുന്ന അഷിതയുടെ അന്ത്യം 63ാം വയസിൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; സ്ത്രീപക്ഷ എഴുത്തിലെ ശ്രദ്ധേയായ കഥാകാരി അഷിത (63) അന്തരിച്ചു. ഇന്ന് പുലർച്ചെയോടെ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം.അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചെറുകഥാകൃത്തും കവയിത്രിയും വിവർത്തകയുമായിരുന്ന അഷിത തൃശ്ശൂരിലെ പഴയന്നൂരിൽ 1956ൽ ആണ് ജനിച്ചത്. ഡൽഹിയിലും ബോംബെയിലുമായിരുന്നു വിദ്യാഭ്യാസം.

ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കർത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതയാക്കിയത്. തൃശൂർ കിഴക്കുംപാട്ടുകര സ്ട്രീറ്റ് നമ്പർ 13, ലക്ഷ്മി നാരായണ എൻക്ലേവിലെ അന്നപൂർണയിലായിരുന്നു താമസം.

മലയാളത്തിലെ അധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളിൽ പ്രമുഖയായിരുന്നു അഷിത. കവയിത്രികൂടിയായിരുന്ന അഷിത, അക്സാണ്ടർ പുഷ്‌കിന്റെ കവിതകൾ അടക്കമുള്ള റഷ്യൻ കവിതകൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

1956 ഏപ്രിൽ 5-നു തൃശൂർ ജില്ലയിലെ പഴയന്നൂരിലാണു ജനിച്ചത്. ഡിഫൻസ് റിട്ട. അക്കൗണ്ട്സ് ഓഫിസർ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രൻ നായർ) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്. ഭർത്താവ് പ്രഫ. രാമൻകുട്ടി (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്, കേരള സർവകലാശാല). മകൾ: ഉമ.

സ്‌കൂൾ വിദ്യാഭ്യാസം ഡൽഹിയിലും മുംബൈയിലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടി. വിസ്മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, മയിൽപ്പീലി സ്പർശം, കല്ലുവച്ച നുണകൾ, ശിവേന സഹനർത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികൾ. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP