രോഗം വന്നപ്പോൾ ഭർത്താവും കൈവിട്ടു; കിടപ്പാടം കൈക്കലാക്കാൻ കഴുകനെപ്പോലെ പറന്ന് സർക്കാരും: ഈ ദുരന്തത്തിന് മുമ്പിൽ നിങ്ങൾക്ക് തലതിരിക്കാനാകുമോ? ഒരിക്കൽ സിനിമാനടിയെപ്പൊലീരുന്ന ഒരു പെൺകുട്ടിയുടെ ജീവിതകഥ
ഈ ചിത്രങ്ങളിൽ ഒന്ന് സൂക്ഷിച്ച് നോക്കൂ. മൂന്നു വർഷം മുമ്പ് ഈ പെൺകുട്ടിയെ കണ്ടാൽ ആരും ഒന്നുകൂടി നോക്കുമായിരുന്നു. ശാലീന സൗന്ദര്യം എന്നു കവികൾ പാടിയത് രാജേശ്വരിയെ കണ്ടായിരുന്നോ എന്നു തോന്നിക്കുന്നവിധം നാടൻ സൗന്ദര്യമുള്ള പെൺകുട്ടി. സൗന്ദര്യം മാത്രമായിരുന്നില്ല പെരുമാറ്റത്തിലും രാജേശ്വരി അങ്ങനെ തന്നെയായിരുന്നു. നിർദ്ധന കുടംബത്തിൽ പിറന്നെങ്കിലും ബുദ്ധിയും സൗന്ദര്യവും ഒരുമിച്ച് ചേർന്നപ്പോൾ രാജേശ്വരിയെ ഒരു നോക്ക് കാണാൻ ചെറുപ്പക്കാർ ചുറ്റിനും നടക്കുമായിരുന്നു. സൽസ്വഭാവിയായ രാജേശ്വരി വീട്ടുകാർ കെട്ടിച്ച് വിട്ട ചെക്കനൊപ്പം ചെറുപ്പത്തിലേ പടിയിറങ്ങി. ദാരിദ്ര്യമാണെങ്കിലും സന്തോഷമായി ജീവിക്കുകയായിരുന്നു ഭർത്താവിനൊപ്പം അവൾ.
ഇത് മൂന്നു വർഷം മുമ്പുള്ള കഥ. രണ്ടാമത്തെ ചിത്രവും രാജലക്ഷ്മിയുടെ തന്നെയാണ്. ഇത് ഇപ്പോഴത്തെ അവളുടെ ചിത്രം. അവളുടെ സൗന്ദര്യം കണ്ട് കല്യാണം കഴിച്ച ഭർത്താവിന് പോലും വേണ്ടാത്ത അവളുടെ ഇപ്പോഴത്തെ ചിത്രം. ഒരൊറ്റ കൊല്ലം കൊണ്ട് മനുഷ്യജീവിതം ഇങ്ങനെ കീഴ്മേൽ മറിയുന്ന അനുഭവം വിരളമായിരിക്കാം. എന്നാൽ വിധിയുടെ ക്രുരതക്ക് മുമ്പിൽ കീഴടങ്ങിയ രാജേശ്വരി ഇപ്പോൾ ഇങ്ങനെയാണ്. മഹാദുരന്തത്തിന്റെ കഥ കേട്ടറിഞ്ഞ് തലസ്ഥാന ജില്ലയിലെ വെള്ളനാടിന് സമീപം ഭഗവതിപുരം ഗ്രാമത്തിൽ കരിനെല്ലിയോട് കോളനിയിൽ കയറി ചെല്ലുമ്പോൾ രാജേശ്വരി ഒരു നിലവിളിയോടെ അവിടെ കിടന്നു നിശബ്ദമായി കരയുകയായിരുന്നു.
അമ്മ മീനാക്ഷിയമ്മയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിലപ്പോഴൊക്കെ മറുപടി പറയാൻ രാജേശ്വരി പരിശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അവൾക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല. ഭർത്താവിനെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ കണ്ണുനീരൊഴുക്കുന്നുണ്ടായിരുന്നു. ഭൂതകാലത്തിന്റെ ചെറിയ ഓർമ്മകൾ പോലും അവൾക്ക് കണ്ണീരിലേക്കുള്ള തുറന്ന വാതായനമായിരുന്നു. അതേക്കുറിച്ചായിരുന്നു മീനാക്ഷിയമ്മ മനസ് തുറന്നത് മുഴുവൻ.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ പക്ഷാഘാതം അവളെ എല്ലുംതോലും മാത്രമാക്കി. രോഗം വഷളായി സൗന്ദര്യം ഒക്കെ ക്ഷയിച്ചപ്പോൾ എന്നു കാത്തുസൂക്ഷിക്കാൻ ദൈവം ഒരുമിപ്പിച്ച ഭർത്താവ് രാജേശ്വരിയെ വീട്ടിൽ കൊണ്ടാക്കി മടങ്ങി. മൂന്നു വർഷം സന്തോഷത്തോടെ കഴിയുകയും ഒരു കുഞ്ഞിന്റെ അമ്മയാകുകയും ചെയ്ത ഓർമ്മകളാണ് രാജേശ്വരിയുടെ കണ്ണു നനയിക്കുന്നത്. 25-ാം വയസ്സിൽ രോഗം തളർത്തിയ രാജേശ്വരി ഒരു വർഷമായി ഒരേ കിടപ്പാണ്.
ഭർത്താവും മകനുമൊത്ത് സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് വിധിയുടെ ക്രൂരമായ കരങ്ങൾ അവളുടെ ജീവിതത്തിനുമേൽ പതിയുന്നത്. രാവിലെ കടയിൽ പോയി വന്ന രാജേശ്വരി ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയുമായിരുന്നു. വീട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നും ശ്രീചിത്രാ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്ന അപൂർവ്വരോഗമാണെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ വിധിയെഴുതി. വലതുവശം തളർന്നെങ്കിലും ചെറിയ രീതിയിൽ ശരീരത്തിന് ചലനം ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം മെയ് മാസം 3-ാം തീയതി ഉച്ചയ്ക്ക് ഊണും കഴിച്ച് ഉറങ്ങാൻ കിടന്ന രാജേശ്വരിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ശരീരം മുഴുവൻ തളർന്ന് കിടക്കുന്ന രാജേശ്വരിയെയാണ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേശ്വരിയുടെ ചലനശേഷി വീണ്ടെടുക്കാൻ ഡോക്ടർമാർക്കും കഴിഞ്ഞില്ല. 21 ദിവസം വെന്റിലേറ്ററിൽ കിടന്നു.
അച്ഛന് നേരത്തേ നഷ്ടപ്പെട്ട രാജേശ്വരിക്ക് ഇപ്പോൾ തുണ അമ്മയും പത്താംക്ലാസ്സ് കഴിഞ്ഞ അനിയനുമാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന അവർ മകളുടെ സംരക്ഷണത്തിനു വേണ്ടി ജോലിക്ക് പോകുന്നില്ല. പത്താംക്ലാസ്സുകൊണ്ട് പഠനം ഉപേക്ഷിച്ച അനിയന് കുടുംബം പുലർത്താനും ചേച്ചിയുടെ ചികിത്സാചെലവിനുമുള്ള പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. തുടർന്ന് പഠിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും താൻ പണിക്കു പോയില്ലെങ്കിൽ വീട്ടിലെ സ്ഥിതി ആകെ താറുമാറാകും എന്ന് അവൻ പറയുന്നു.
ഇത്രയും കഷ്ടപ്പാടുകൾക്കിടയിൽ നട്ടം തിരിയുന്ന മീനാക്ഷിയമ്മയുടെ തലയിൽ ഇടിത്തീ വീണപോലെയാണ് കഴുകൻ കണ്ണുമായി സർക്കാർ എത്തിയത്. സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ പിന്നോക്ക വിഭാഗ കോർപ്പറേഷനിൽ നിന്നും ലഭിച്ച ജപ്തി നോട്ടീസായിരുന്നു മീനാക്ഷിയമ്മയെ തളർത്തിയത്. രാജേശ്വരിയുടെ കല്യാണ സമയത്ത് കോർപ്പറേഷനിൽ നിന്നും എടുത്ത 27,000 രൂപയുടെ വായ്പയാണ് ജപ്തിയുടെ രൂപത്തിൽ വന്നിരിക്കുന്നത്. രാജേശ്വരിയുടെ അസുഖത്തിന് ശേഷമാണ് കോർപ്പറേഷനിലെ അടവ് മുടങ്ങിയത്. 19,000 രൂപ അടച്ചെങ്കിലും ഇനിയും 18,000 രൂപ കൂടി അടയ്ക്കണമെന്നാണ് പിന്നോക്കക്കാരെ ഉദ്ധരിക്കാൻ വേണ്ടി സർക്കാർ തുടങ്ങിയ ഈ സ്ഥാപനം പറയുന്നത്. ഒരിക്കൽ ഇവിടെ നിന്നും വീടും സ്ഥലവും ജപ്തി ചെയ്യാൻ പോലും ആളുകൾ എത്തി. രാജേശ്വരിയുടെ ഈ അവസ്ഥകണ്ട് അവർ തിരിച്ചുപോവുകയായിരുന്നു.
'സർക്കാർ എന്റെ കിടപ്പാടം കൊണ്ടുപോയാലും എനിക്ക് പ്രശ്നമില്ല. എന്റെ മകൾ ഒന്ന് എഴുന്നേറ്റ് നടന്നാൽ മതിയായിരുന്നു. എന്തിനാണ് ദൈവം എന്റെ മോളോട് ഇങ്ങനെ ചെയ്തത്?' അമ്മ ഇത് മാത്രമാണ് ചോദിക്കുന്നത്.
ആറുമാസം മുമ്പ് രാജേശ്വരിയുടെ കഥകൾ അറിഞ്ഞുവന്ന ആശ്രയം ലാൽകൃഷ്ണൻ ഉണ്ണിക്കൃഷ്ണൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ രാജേശ്വരിക്ക് ആയുർവ്വേദ ചികിത്സ ആരംഭിച്ചു. രാജേശ്വരിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാം എന്നാണ് അവർ പറയുന്നത്. ആയുർവ്വേദ ചികിത്സ തുടങ്ങിയതിനുശേഷം രാജേശ്വരിയിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട രാജേശ്വരിക്ക് ഇപ്പോൾ ഇടതുകൈ അല്പം അനക്കാൻ കഴിയുന്നുണ്ട്. ആയുർവ്വേദ ചികിത്സക്ക് മാത്രമായി ഏകദേശം 1,70,000 രുപ ഇതുവരെ ചെലവായി. അതോടോപ്പം ശ്രീചിത്രയിലെ ചികിത്സയും നടത്തുന്നണ്ട്. ഒരു ഇൻജക്ഷനു മാത്രമായി 18,000 രൂപ വേണം. മറ്റ് മരുന്നുകളുടെ ചെലവ് വേറെ. ചികിത്സയുടെ ഭാരിച്ച ചിലവുകൾ താങ്ങാൻ ഈ പാവം മാതാവിന് കഴിയുന്നില്ല.
പലരിൽ നിന്നായി കടം മേടിച്ചും സുമനസ്സുക്കളുടെ സഹായംകൊണ്ടുമാണ് ഇവിടെവരെ എത്തിയത്. മുന്നോട്ടുള്ള ചികിത്സയുടെ ചിലവുകൾ ഒരു ചോദ്യചിഹ്നം പോലെ ഇവരുടെ മുന്നിൽ നില്ക്കുന്നു. നല്ല മനസ്സുള്ള ആളുകൾ ഇനിയും സഹായത്തിനായി മുന്നോട്ട് വരും എന്നാണ് പ്രതീക്ഷ. ഈ ദരിദ്ര കുടുംബത്തിന്റെ കണ്ണുനീര് കാണാൻ നമ്മുടെ സർക്കാരിന് പറ്റില്ല. കടം എഴുതി തള്ളാനും മറ്റുമുള്ള വകുപ്പുകൾ സ്വാധീനമുള്ളവർക്ക് മാത്രം. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത ഈ കുടുംബത്തിന് അതൊക്കെ വെറും സ്വപ്നങ്ങൾ മാത്രം.
ഈ ദാരിദ്ര കുടുംബത്തിന്റെ കഥ ചില പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. അവർക്ക് പക്ഷേ, കാര്യമായ സഹായം ഒന്നും ഇനിയും ആരും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഈ കുടുംബത്തിന്റെ വീട്ടിൽ ചെന്ന് സന്ദർശിച്ച് ഞങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഇവരെ സഹായിക്കാനായി മീനാക്ഷിയമ്മയുടെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ വെള്ളനാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബാങ്കിൽ ചെന്ന് ഈ അക്കൗണ്ട് നമ്പരും ഞങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. നല്ലവരായ വായനക്കാർ കഴിയുന്നത്രയും സഹായം ഈ കുടുംബത്തിന് നല്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഈ അക്കൗണ്ടിൽ ഞങ്ങൾക്ക് യാതൊരു വിധ നിയന്ത്രണവും ഇല്ലാത്തതിനാൽ പണം നല്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ നല്കണമെന്ന് അപേക്ഷിക്കുന്നു. അക്കൗണ്ട് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
Account number: 40082200112275.
MEENAKSHIAMMA V
SYNDICATE BANK
VELLANAD Branch
Thiruvananthapuram, 695 543
IFSC Code: SYNB0004008
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്