വാവാ സുരേഷിന് പത്മശ്രീ ലഭിക്കുമോ? ഫേസ്ബുക്ക് പേജിന്റെ ലൈക്ക്സ് 3000 കടന്നു: പ്രാഞ്ചിയേട്ടന്മാർക്ക് ആശങ്ക
തിരുവനന്തപുരം: ഉഗ്ര വിഷമുള്ള പാമ്പുകൾ അനുസരണയുള്ള നായകളെ പോലെ മുട്ട് മടക്കുന്ന വാവ സുരേഷിന് പത്മശ്രീ നേടി കൊടുക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ ഫേസ്ബുക്ക് പേജിന് ആവേശകരമായ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് 600 പേർ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജിനെക്കുറിച്ച് ചൊവ്വാഴ്ച മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ ലൈക്കുകളുടെ എണ്ണം 3000 കടന്നു. അനേകം പേർ ഈ ഫേസ്ബുക്ക് പേജ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും വാവാ സുരേഷിന് പത്മശ്രീ കൊടുക്കണം എന്ന ആവശ്യത്തോട് പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ ഒരാഴ്ച കൊണ്ട് ഈ പേജ് 10,000 ലൈക്ക് കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ ഏറ്റവും അർഹതയുള്ള ആൾ എന്ന നിലയിലാണ് സുരേഷിന് വേണ്ടി മലയാളികൾ രംഗത്തിറങ്ങിയിരിക്കുന്നത്. പരിസ്ഥിതി സ്നേഹി എന്ന നിലയിലും മനുഷ്യ സ്നേഹി എന്ന നിലയിലും ഈ പുരസ്കാരത്തിന് ഏറ്റവും അർഹതപ്പെട്ട ആൾ എന്ന നിലയിലാണ് ഇങ്ങനെ ഒരു ആവശ്യം ഉയർന്നു വരുന്നത്. മലയാളികളുടെ പൊതു ആവശ്യമായി ഈ വികാരത്തെ മാറ്റിയെടുക്കാൻ വേണ്ടി ഈ ആവശ്യത്തോടൊപ്പം ചേർന്ന് നിൽക്കാൻ ആണ് മറുനാടൻ മലയാളി പ്രയത്നിക്കുന്നത്. ഈ പ്രയത്നത്തിൽ വായനക്കാരുടെ സമ്പൂർണ്ണ പിന്തുണ ഞങ്ങൾ തേടുകയാണ്.
അതേ സമയം വാവക്ക് സാങ്കേതികമായി ഈ അവാർഡിന് അർഹത ഇല്ല എന്ന വാദം ഉയർത്തി ചിലർ രംഗത്തുണ്ട്. ലോക പ്രശസ്തരായ എഴുത്തുകാരും കായികതാരങ്ങളും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഒക്കെ അടങ്ങുന്ന ഗണത്തിലേക്ക് വെറും ഒരു പാമ്പുപിടുത്തക്കാരനെ കയറ്റാൻ ശ്രമിക്കുന്നത് തെറ്റാണ് എന്നാണ് ഇക്കൂട്ടരുടെ പ്രചരണം. ഈ മഹാന്മാരുടെ കൂടെ പണത്തിന്റെ ബലത്തിൽ സ്ഥാനം നേടി ഞെളിഞ്ഞ് നടക്കുന്ന പ്രാഞ്ചിയേട്ടന്മാരായ പണച്ചാക്കുകൾ മാത്രമാണ് ഇതിൽ എതിർപ്പുള്ളതെന്ന് വാവയെ പിന്തുണയ്ക്കുന്നവർ പറയുന്നു. വെറും ഒരു പാമ്പുപിടുത്തക്കാരന് ലഭിക്കുന്ന അവാർഡ് ലഭിച്ചാൽ പേരിനൊപ്പം പത്മശ്രീ ചാർത്തി ജീവിക്കുന്നവർക്ക് അപമാനം ആകും എന്ന ആശങ്കയാണ് ഈ എതിർപ്പിന്റെ കാരണം.
എന്നാൽ സാങ്കേതികമായി പത്മശ്രീ ലഭിക്കാനുള്ള എല്ലാ യോഗ്യതകളും സുരേഷിനുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. പത്മശ്രീ അവാർഡുകൾ രാജ്യത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ആർക്കും അർഹതപ്പെട്ടതാണ്. ഇത് ശുപാർശ ചെയ്യാൻ പോലും ആർക്കും അധികാരം ഉണ്ട് എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാരുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവ മാത്രമാണ് ശുപാർശ ചെയ്യേണ്ടത് എന്നത് തെറ്റായ അറിവിന്റെ പുറത്ത് പ്രചരിക്കുന്നതാണ്. എന്ത് കൊണ്ടും അർഹനായ വാവാ സുരേഷിനെ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ശുപാർശ ചെയ്യാവുന്നതേയുള്ളൂ എന്നതാണ് സത്യം.
പത്മശ്രീ പുരസ്കാരത്തിന് സമർപ്പിക്കാനുള്ള അപേക്ഷാഫോമിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പത്ത് വിവിധ മേഖലകളിലാണ് പത്മ അവാർഡുകൾ നൽകുന്നത്. ആർട്ട്, സോഷ്യൽ വർക്ക്, പബ്ലിക് അഫയേഴ്സ്, സയൻസ് ആൻഡ് എഞ്ചിനീയറിങ്, ട്രെഡ് ആൻഡ് ഇൻഡസ്ട്രി, മെഡിസിൻ, ലിറ്ററേച്ചർ ആൻഡ് എഡ്യുക്കേഷൻ, സിവിൽ സർവ്വീസ്, സ്പോർട്സ്, അതേഴ്സ് എന്നിങ്ങനെയാണ് ഈ മേഖല. മുകളിൽ സൂചിപ്പിക്കാത്ത ആർക്കും അതേഴ്സിൽ ഉൾപ്പെടുത്തി അപേക്ഷ നൽകാം.
ഇതിൽ രണ്ട് വിഭാഗത്തിൽ അപേക്ഷിക്കാൻ വാവ സുരേഷിന് അർഹത ഉണ്ട്. സോഷ്യൽ വർക്ക് എന്ന വിഭാഗത്തിൽ അപേക്ഷിക്കാൻ വേണ്ടി യോഗ്യതകളെക്കുറിച്ച് പുറയുന്നിടത്ത്, ചാരിറ്റബിൾ സർവ്വീസ്, കോൺട്രിബ്യൂഷൻ ഇൻ കമ്മ്യൂണിറ്റി പ്രോജക്റ്റ് എന്നാണ് വിശദീകരിക്കുന്നത്. പ്രതിഫലം കൈപ്പറ്റാതെയാണ് മൂർഖനും രാജവെമ്പാലയും അടക്കമുള്ള ഉഗ്ര സർപ്പങ്ങളെ കുട്ടയിലാക്കി ജനക്കൂട്ടത്തെ സുരേഷ് ഭയത്തിൽ നിന്നും രക്ഷിക്കുന്നത് എന്ന് മാത്രമല്ല വനം വകുപ്പുമായി ചേർന്ന് ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നതും. ഇനി ആ വിഭാഗത്തിന്റെ സമജ്ഞയിൽ സുരേഷിന്റെ പ്രവർത്തനങ്ങൾ സാങ്കേതികമായി വരികയില്ല എന്ന വാദം അംഗീകരിച്ചാൽ പോലും പത്താമത്തെ വിഭാഗമായ അതേഴ്സിൽ കൃത്യമായി തന്നെ സുരേഷ് ചെയ്യുന്ന സേവനങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
മുകളിൽ സൂചിപ്പിക്കാത്ത എല്ലാ വിഭാഗങ്ങളും ചുവടെ കൊടുത്തിരിക്കുന്നവ ഉൾപ്പെട്ട വിഭാഗത്തിലും പെട്ടവർ എന്ന് പറഞ്ഞ് യോഗ്യതയിൽ പറയുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ കൺസർവേഷൻ എന്നാണ്. ഈ വിഭാഗത്തിൽപ്പെടാൻ വേറെ യോഗ്യതകൾ ഒന്നും ആവശ്യമില്ല എന്ന് വ്യക്തമായിരിക്കെ സുരേഷിന് യോഗ്യത ഇല്ല എന്ന് വാദിക്കുന്നത് പ്രാഞ്ചിയേട്ടന്മാരുടെ ആശങ്കയെ പന്തുണയ്ക്കുന്നവർ മാത്രം ആണെന്ന് തീർച്ച. രാജ്യം നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്ന് യഥാർത്ഥ രാജ്യ സേവകർക്ക് ഒരുക്കാനുള്ള അവസരമായി കരുതി നമുക്ക് ഒരുമിച്ച് നിന്ന് ഈ കാമ്പെയിനെ വിജയിപ്പിക്കാം. ഒരു സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലയിൽ മാത്രമാണ് മറുനാടൻ ഇതിനെ പിന്തുണയ്ക്കുന്നത്. നാളെ ഇത് കേരളത്തിന്റെ ഒരു പൊതു ആവശ്യമായി ഉയർന്ന് വരുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അന്ന് ഇത് ഏറ്റെടുത്ത് മുൻപോട്ട് പോകാൻ മുഖ്യധാര പത്രങ്ങളും പാർട്ടികളും ഒക്കെ ഉണ്ടാവും. അതുവരെ ഇതിനെ പിന്തുണയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍