പണി കൊടുക്കുന്ന പണി: മുരളി തുമ്മാരുകുടി എഴുതുന്നു...
മുരളി തുമ്മാരുകുടി
ഈ കരിയർ സീരീസിനിടക്ക് ഞാൻ തള്ളിക്കയറ്റുന്ന എന്റെ കുടുംബ വിശേഷങ്ങളും നിങ്ങൾ ഫോളോ ചെയ്യുന്നുണ്ടോ എന്നറിയാൻ ഒരു ടെസ്റ്റ് നടത്തട്ടെ ?. ഞാൻ ഒരാളെപ്പറ്റി കുറച്ച് ലക്ഷണങ്ങൾ പറയാം. അതാരാണെന്ന് നിങ്ങൾ പറയണം.
മലയാളിയാണ്
പുരുഷനാണ്
വെങ്ങോലയിൽ നിന്നാണ്
തുമ്മാരുകുടിയിലാണ് ജനിച്ചത്
എൻജിനീയർ ആണ്
ഐ ഐ ടി യിലാണ് ഉപരിപഠനം ചെയ്തത്
താമസം വിദേശത്താണ്
മിക്കവാറും യാത്രയിലാണ്
ഇത്രയൊക്കെ പറയുമ്പോൾ തന്നെ നിങ്ങൾക്ക് ആളെ മനസ്സിലായിട്ടുണ്ടാകും എന്ന് ധരിച്ച് അതു ഞാനാണെന്ന് നിങ്ങൾ ധൈര്യമായി പറയും. എന്നാൽ ഇതേ ലക്ഷണങ്ങളോടു കൂടിയ മറ്റൊരാൾ കൂടി ഉണ്ട്. അതെന്റെ മൂത്ത സഹോദരൻ രവി തുമ്മാരുകുടിയാണ്. കണ്ടാൽ ഇളയ സഹോദരനാണെന്നേ തോന്നൂ, അതുകൊണ്ടാണ് 'മൂത്തത്' എടുത്തുപറഞ്ഞത്.
ഇന്ന് ചേട്ടനെപ്പറ്റി പറയാൻ ഒരു കാരണമുണ്ട്. ഐ ഐ ടി യിൽ പഠനവും കഴിഞ്ഞ് ഇരുന്നൂറു ഡോളറും ഒരു പെട്ടിയുമായി അമേരിക്കയ്ക്ക് പോയ ചേട്ടനിപ്പോൾ അവിടെയൊരു ഐ ടി സ്ഥാപനത്തിന്റെ മുതലാളിയും സി ഇ ഓ യുമാണ്. ബാംഗ്ലൂരിലും, ചെന്നൈയിലും ഒക്കെ ബ്രാഞ്ചുകളുള്ള സ്ഥാപനത്തിൽ ഏറെപ്പേർക്ക് ജോലിയും കൊടുക്കുന്നു. (.http://www.mobiveil.com/company/leadership/ravi-thummarukudy/)
ഇത് ചേട്ടന്റെ രണ്ടാമത്തെ പ്രസ്ഥാനമാണ്. 1996 -ൽ തന്നെ കൂട്ടുകാരുമായി ചേർന്ന് ജി ഡി എ ടെക്ക് എന്നപേരിൽ ഒരു കമ്പനി തുടങ്ങി, വളർത്തി അമേരിക്കയിലും സിംഗപ്പൂരിലും ഇന്ത്യയിലും ഒക്കെയായി നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്ന പ്രസ്ഥാനമാക്കി വലുതാക്കി, അതിനെ വിറ്റ് കാശെല്ലാം പോക്കറ്റിലിട്ട ശേഷമാണ് രണ്ടാമത്തെ കമ്പനി തുടങ്ങിയത്. പറഞ്ഞു വരുന്നത് ആളുകൾക്ക് പണി കൊടുക്കുന്നതിൽ ഒന്നാമൻ തുമ്മാരുകുടിയിൽ ചേട്ടനാണ്, ഞാനല്ല. (അങ്ങനെ അല്ലാ എന്ന് അടുത്ത കൂട്ടുക്കാർക്കെല്ലാം അഭിപ്രായമുണ്ടെങ്കിലും).
പാരമ്പര്യമായി ഞങ്ങൾക്ക് ബിസിനസ് ജീനൊന്നുമില്ല. മുതുമുത്തശ്ശന്മാരായിട്ട് കൃഷിയാണ് ചെയ്തിരുന്നത്. അച്ഛൻ കമ്പനി ജോലിക്കാരനായിരുന്നു. അമ്മക്ക് കൃഷിയും മറ്റു വീട്ടുകാര്യങ്ങളും. അമേരിക്കയിൽ കമ്പനി തുടങ്ങാനുള്ള മൂലധനമൊന്നും ചേട്ടന്റെയടുത്തില്ലായിരുന്നു. പിന്നെങ്ങനെയാണ് ചേട്ടൻ ഈ രംഗത്തിറങ്ങി അത് രണ്ടുപ്രാവശ്യവും വിജയകരമാക്കിയത്?
സ്വന്തമായി ഒരു സ്ഥാപനം നടത്തുക, സ്വന്തം ബോസായിരിക്കുക, മറ്റുള്ളവർക്ക് ജോലി കൊടുക്കുക, കാശുണ്ടാക്കുക ഇതെല്ലാം എല്ലാവരുടെയും സ്വപ്നമാണ്. അപൂർവം പേരേ ഈ സ്വപ്നത്തിന്റെ പുറകേ പോകാറുള്ളൂ. അതിലും കുറച്ചു പേർ മാത്രമേ അത് വിജയമാക്കാറുള്ളൂ, ഒരുമൈക്രോസ്‌കോപ്പിക് മൈനോറിറ്റി മാത്രമേ നമ്മൾ സ്വപ്നം കാണുന്ന ബംഗ്ലാവും ജാഗ്വറും ഒക്കെ എത്തിപ്പിടിക്കാറുള്ളു.
എങ്ങനെയാണ് ഒരാൾ ഒരു നല്ല സംരംഭകൻ ആകുന്നത്? അങ്ങനെയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഇതൊക്കെ വലിയ പ്രബന്ധമായി എഴുതപ്പെടേണ്ട, എഴുതിയിട്ടുള്ള വിഷയമാണ്. ഇതിനെപ്പറ്റി പഠിപ്പിക്കാൻ കോഴ്സുകൾ പോലുമുണ്ട്. എന്നാലും സ്വന്തം സ്ഥാപനങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പറയാതെ കരിയർ സീരീസ് പൂർത്തിയാകില്ലല്ലോ. അതുകൊണ്ട് എന്റെ ചുറ്റുമുള്ള, പ്രസ്ഥാനങ്ങൾ നടത്തി ജയിച്ചവരുടെയും തോറ്റവരുടെയും അനുഭവത്തിൽ നിന്നും ചില കാര്യങ്ങൾ പറയാം.
ഒരു പ്രസ്ഥാനമുണ്ടാക്കാനുള്ള ആഗ്രഹം: ഒരു വ്യവസായ സംരംഭകനാകാനുള്ള ആദ്യത്തെ യോഗ്യത സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്നുള്ള അടങ്ങാത്ത ആഗ്രഹമാണ് (fire in the belly എന്ന് ഇംഗ്‌ളീഷിൽ). ഇതെങ്ങനെയാണ് ഓരോരുത്തരിൽ ഉണ്ടാകുന്നതെന്ന് പറയാൻ പറ്റില്ല. ജനിച്ചതും വളർന്നതുമായ സാഹചര്യമാകാം, ഇപ്പോൾ ജീവിക്കുന്ന ചുറ്റുപാടാകാം, പൊതുവെ ജീവിതസാഹചര്യങ്ങൾ അനുകൂലമായതുകൊണ്ടാകാം, നേരെ തിരിച്ചുമാകാം. ഏതാണെങ്കിലും ഒരു ജോലിക്ക് ശ്രമിക്കുന്നതുപോലെ നിസ്സാരമായി കാണേണ്ട ഒന്നല്ലിത്. നമ്മുടെയുള്ളിൽ അടങ്ങാത്ത ആഗ്രഹമായി ഒരു പ്രസ്ഥാനം നടത്തണമെന്ന ത്വര ഉണ്ടോ എന്ന് ആത്മപരിശോധന നടത്തിക്കൊണ്ടേയിരിക്കുക, വർഷങ്ങളോളം. ജോലി കിട്ടാത്തതുകൊണ്ടോ, ആരുടെയെങ്കിലും ഉപദേശം കേട്ടോ, സർക്കാർ ധനസഹായം ചെയ്യും എന്നതുകൊണ്ടോ, കയ്യിൽ കുറച്ചു കാശുള്ളതുകൊണ്ടോ ഒന്നും പോയി ഒരു സ്ഥാപനം തുടങ്ങരുത്.
2. വിജയത്തിലേക്ക് കുറുക്കുവഴികളില്ല: സ്റ്റീവ് ജോബ്സിന്റെയും ബിൽ ഗേറ്റിസിന്റെയും സക്കർബർഗ്ഗിന്റെയുമൊക്കെ കഥയേ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ളൂ. ഒരു പ്രസ്ഥാനം തുടങ്ങി പൊളിഞ്ഞുപാളീസായി കുടുംബവും തകർന്ന് മദ്യപാനത്തിലോ, ആത്മഹത്യയിലോ അവസാനിക്കുന്നവരുടെ ചരിത്രമൊന്നും പുസ്തകമോ സിനിമയോ ആകാറില്ല. കാരണം അതത്ര അപൂർവമല്ല എന്നതുതന്നെ. അപ്പോൾ പ്രസ്ഥാനം തുടങ്ങുന്നതിനു മുൻപ് പരാജയത്തിനാണ് കൂടുതൽ സാധ്യത എന്നു തന്നെ മനസ്സിൽ കരുതണം.
3. റിസ്‌കില്ലാത്ത ബിസിനസ്സില്ല: നമ്മൾ എത്ര അറിവുള്ള ആളായാലും, നമ്മുടെ കൈയിൽ എത്ര പണമുണ്ടെങ്കിലും, നമ്മുടെ എത്ര തലമുറ ബിസിനസ്സ് ചെയ്തതാണെങ്കിലും ബിസിനസ്സ് എന്നും ഒരു റിസ്‌ക്കി പണി തന്നെയാണ്. അതുകൊണ്ടാണ് അത് വിജയിക്കുമ്പോൾ നമുക്ക് അതിനർഹമായ പ്രതിഫലം കിട്ടുന്നത്. റിസ്‌കില്ലാത്ത ബിസിനസ്സ് അന്വേഷിക്കുന്നത് ചുക്കില്ലാത്ത കഷായമന്വേഷിക്കുന്നതു പോലെ പാഴ്‌വേലയാണ്.
4. റിസ്‌ക്കെടുക്കലാണ് ബിസിനസ്സിന്റെ ഒന്നാം പാഠം: ബിസിനസ്സ് നടത്തുന്നവരെയും തൊഴിൽ ചെയ്യുന്നവരെയും തമ്മിൽ മാറ്റിനിർത്തുന്ന ഏറ്റവും വലിയ ഘടകം അവരുടെ റിസ്‌ക് എടുക്കാനുള്ള മാനസികനിലയാണ്. ഇതിന്റെയർത്ഥം എത്ര ഉയരത്തിലും അടിയിൽ വലകെട്ടാതെ ട്രപ്പീസ് കളിക്കാനുള്ള ധൈര്യമാണ് ബിസിനസിന് വേണ്ടത് എന്നല്ല, മറിച്ച് എന്തൊക്കെയാണ് ഇതിലെ റിസ്‌ക്ക് എന്നു മനസിലാക്കി നമ്മുടെ കംഫർട്ട് സോണിനു പുറത്ത് കാര്യങ്ങൾ ചെയ്യാനുള്ള മനക്കരുത്തുണ്ടാകണം എന്നാണ്.
5. എല്ലാമറിഞ്ഞിട്ട് ഒന്നും നടക്കില്ല: റിസ്‌കെടുക്കുന്നതിലെ ഒരു പ്രധാന സംഗതി ചില കാര്യങ്ങൾ എങ്ങനെയാകുമെന്ന് നമുക്ക് പ്രവചിക്കാനേ പറ്റില്ല എന്നതാണ്. ഉദാഹരണത്തിന്, നമ്മൾ റിന്യുവബിൾ എനർജിയുടെ ബിസിനസ് ചെയ്യുന്നു എന്നു കരുതുക. ആഗോള എണ്ണവില ഈ ബിസിനസിനെ ബാധിക്കുന്ന ഒരു ഘടകമാണ്. അതിനെ ബാധിക്കുന്നതാകട്ടെ, സാമ്പത്തികഘടകങ്ങളേക്കാൾ കൂടുതൽ രാഷ്ട്രീയഘടകങ്ങളാണ്. അപ്പോൾ അമേരിക്കയിൽ ഒരു പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നു, ഇറാനെതിരെ ഉപരോധമുണ്ടാകുന്നു, ഇതെല്ലാം എണ്ണവിലയെ ബാധിക്കും. അതുവഴി നമ്മുടെ ബിസിനസിനേയും. ഇതൊക്കെ മുൻകൂട്ടി അറിഞ്ഞ് ഒരു ബിസിനസ്സ് നടത്താൻ ഒരിക്കലും കഴിയില്ല.
6. ബോസുമാരുടെ വേലിയേറ്റം: ഏറെയാളുകൾ ഒരു ബിസിനസ്സ് സംരഭത്തെപ്പറ്റി ചിന്തിക്കുന്നത് ഓഫിസ് അന്തരീക്ഷത്തിൽ ഒരു ബോസിന്റെ കീഴിൽ ജോലിചെയ്യാനുള്ള വിമുഖത കൊണ്ടാണ്. എന്നാൽ സത്യം നേരെ മറിച്ചാണ്. ഓഫിസ് ജോലിക്കാരന് ഓഫിസിലെ ഔദ്യോഗിക സംവിധാനമനുസരിച്ചുള്ള ഒരു ബോസിനെ മാത്രം ഗൗനിച്ചാൽ മതി. എന്നാൽ ബിസിനസ് നടത്തുന്നവർക്ക് എല്ലാവരെയും ഗൗനിക്കണം. ഇന്ത്യയിൽ ഇതിന്റെ അതിപ്രസരവുമാണ്. ഒരു പാറമട നടത്താൻ തന്നെ പതിനാറ് ലൈസൻസ് വേണം എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനീയർ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, യൂണിയൻ നേതാക്കൾ, ലോക്കൽ എം എൽ എ, ബാങ്കർ, ക്ലയന്റ് തുടങ്ങി നമുക്ക് ഏതൊക്കെ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടണോ അതിലൊക്കെയുള്ളവർ
നമ്മുടെ ബോസുമാരായി അവതരിക്കും.
7. അറിവുണ്ടാകണം, പക്ഷെ പാരാലിസിസ് ബൈ അനാലിസിസ് ആകരുത്: പുതിയതായി ബിസിനസ്സ് തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് അത്യാവശ്യം അറിവുള്ള ഡൊമൈനിൽ വേണം ബിസിനസ്സ് തുടങ്ങാൻ എന്നതാണ്. നമ്മുടെ പഠനം, പരിശീലനം, യാത്ര, ബന്ധുബലം, പാരമ്പര്യം, ഇവയൊക്കെ കാരണം നമുക്ക് ഏതെങ്കിലുമൊക്കെ രംഗത്ത് അറിവും സാമൂഹ്യ ബന്ധങ്ങളും ഉണ്ടാകുമല്ലോ. അതിലോ, അതിന്റെ അനുബന്ധമായിട്ടോ വേണം പണിതുടങ്ങാൻ. അതെ സമയം ഒരു പ്രസ്ഥാനവും ഉണ്ടാക്കുന്നതിന്റെ നിയമ വശം സാമ്പത്തിക വശം ഇവയിൽ ഒക്കെ കുറച്ച് സമയത്തെ ചെലവാക്കണം. നമുക്ക് യാതൊരു പരിചയവുമില്ലാത്ത രംഗത്ത് അല്ലെങ്കിൽ രാജ്യത്ത് പോയി ബിസിനസ്സ് തുടങ്ങുന്നത് അനാവശ്യ റിസ്‌ക് ആണ്. എന്നുവച്ച് ഒരു ബിസിനസ്സ് തുടങ്ങുന്നതിനു മുൻപ് ആ വിഷയത്തിൽ പി എച് ഡി യോ മാസ്റ്റേഴ്സോ ഒന്നും എടുക്കേണ്ട കാര്യമില്ല കേട്ടോ.
8. കഠിനാധ്വാനം നിർബന്ധം: ലോകത്തെമ്പാടും ജോലിചെയ്യുന്നവരുടെ ജോലിഭാരം വർഷാവർഷം കുറഞ്ഞുവരികയാണ്. യൂറോപ്യൻ യൂണിയനിലൊക്കെ ആഴ്ചയിൽ മുപ്പത്തിയഞ്ച് മണിക്കൂറുകളായിട്ടുണ്ട് ജോലിസമയം. എന്നാൽ ബിസിനസ്സ് തുടങ്ങുന്നവർ, ആദ്യകാലത്തെങ്കിലും പകലോ രാത്രിയോ നോക്കാതെ, അവധി ദിവസമോ തൊഴിൽ ദിവസമോ നോക്കാതെ ആഴ്ചയിൽ എൺപത് മണിക്കൂറോ അതിലും കൂടുതലോ ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.
9. കുടുംബത്തിന്റെ പിന്തുണ: ബിസിനസ്സ് പച്ചപിടിച്ചു കഴിഞ്ഞാൽ നമുക്ക് ഉറപ്പാക്കാവുന്ന ഒന്നുണ്ട്, സമൂഹത്തിന്റെ പിന്തുണ. എന്നാൽ തുടങ്ങുന്ന കാലത്ത് സ്ഥിതി നേരെ തിരിച്ചാണ്. ബിസിനസ് ബാക്ഗ്രൗണ്ടിൽ നിന്നല്ലാതെ ആ രംഗത്തെത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്താനേ സമൂഹം ശ്രമിക്കൂ. അപ്പോൾ നമുക്ക് പൂർണ്ണമായും കുടുംബത്തിന്റെ വൈകാരികപിന്തുണ ഉണ്ടായേ പറ്റൂ. ഇതത്ര എളുപ്പമല്ല. പ്രത്യേകിച്ചും ബിസിനസ്സ് അറിയാത്ത ബാക്ഗ്രൗണ്ടിൽ നിന്നും വരുന്ന പങ്കാളിയാണെങ്കിൽ. സ്ഥിര ജോലിയിൽ നിന്നാണ് നാം ബിസിനസിലേക്ക് ഇറങ്ങുന്നതെങ്കിൽ ഉറപ്പായും കുടുംബത്തിൽ ഇത് പ്രശ്‌നങ്ങളുണ്ടാക്കും. പണത്തിന്റെ കാര്യത്തിലും കുടുംബത്തിനോടൊപ്പമുള്ള സമയത്തിന്റെ കാര്യത്തിലും കുറവ് വരുമല്ലോ. ഇക്കാര്യങ്ങൾ പങ്കാളിയുമായി നേരത്തെ ചർച്ച ചെയ്യണം. ബിസിനസ്സിന്റെ തുടക്കത്തിലുണ്ടാകുന്ന മനസികവിഷമങ്ങൾ, സാമ്പത്തിക ഞെരുക്കം, സമയക്കുറവ് ഇതെല്ലാം നമ്മുടെ കുടുംബബന്ധങ്ങൾ അതിജീവിക്കുമോ എന്ന് നമ്മൾ ഉറപ്പാക്കണം. അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിരിക്കണം.
10. പണം ലാഭിച്ചും ചെലവാക്കിയും പഠിക്കണം: ബിസിനസ്സിൽ ഇറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പണത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകണം. ബിസിനസ്സിനകത്ത് പൂർണ്ണ മുതലാളിത്ത ചിന്തയോടെ വേണം തീരുമാനങ്ങളെടുക്കാൻ. കാര്യക്ഷമത, കോസ്റ്റ് എഫക്ടീവ്‌നെസ്സ് എന്നിവയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. പണം ചുരുക്കി ചെലവാക്കണം. അതേസമയം ബിസിനസ്സ് പച്ചപിടിച്ചുവന്നാൽ പഴയതുപോലെ ടൊയോട്ടയുമോടിച്ച് നടക്കരുത്. പണം ചെലവാക്കാനുള്ള അവസരം ലഭിച്ചത് ബിസിനസിൽ ഇറങ്ങിയതിന്റെ, കഠിനാധ്വാനം ചെയ്തതിന്റെ, റിസ്‌ക്ക് എടുത്തതിന്റെ എല്ലാം പ്രതിഫലമാണ്. നല്ല വീടുവെക്കുന്നതിനും, ബി എം ഡബ്‌ള്യു വാങ്ങുന്നതിനും, ബിസിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിനും ഒരു മടിയും വിചാരിക്കേണ്ട. നിങ്ങളും കുടുംബവും അതർഹിക്കുന്നു. ധാരാളം പണം ചെലവുചെയ്യുന്നതു കാണുമ്പോൾ സമൂഹം ചുമ്മാ കുറ്റമൊക്കെ പറയും, മൈൻഡ് ചെയ്യണ്ട.
11. ബിസിനസ്സ് ചാരിറ്റിയല്ല: ബിസിനസ്സിൽ തീരുമാനങ്ങളെടുക്കുന്നത് ബിസിനസ് താല്പര്യങ്ങൾ മാത്രം നോക്കിയായിരിക്കണം. കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ജോലി കൊടുക്കുന്നതോ ബിസിനസ്സ് പൊളിഞ്ഞവരുടെ കടം എഴുതിത്ത്ത്ത്തള്ളുന്നതോ ഒന്നും നല്ല ബിസിനസ്സുകാരന് പറ്റിയ പണിയല്ല. ഒരു ബിസിനസ്സ് നടത്തി ലാഭമുണ്ടാക്കിക്കഴിഞ്ഞാൽ അതിന്റെ നല്ലൊരു ഭാഗം സമൂഹത്തിനുവേണ്ടി ചെലവഴിക്കാം. അതിൽ സന്നദ്ധസംഘടനകളെയും രാഷ്ട്രീയക്കാരെയുമൊക്കെ ഉൾപ്പെടുത്താം എന്നാൽ രാഷ്ട്രീയക്കാരുടെയോ ബന്ധുക്കളുടെയോ വാക്കുകേട്ട് ആരെയും ജോലിക്കെടുക്കരുത്. ബന്ധുക്കൾക്ക് ആർക്കും കോൺട്രാക്റ്റും കൊടുക്കരുത്.
12. പണമല്ല പ്രശ്‌നം: നല്ല ബിസിനസ്സ് ആശയങ്ങളെ പിന്തുണക്കാനിപ്പോൾ അനവധി സംവിധാനങ്ങളുണ്ട്. സർക്കാരിന്റെ മുദ്രാബാങ്ക്, വെഞ്ചർ കാപിറ്റൽ, ക്രൗഡ് ഫണ്ടിങ്, എന്നിങ്ങനെ പലതും. നല്ല ആശയം ഉണ്ടായിരിക്കുക, നമ്മുടെ പാഷൻ കാണിക്കുക, നമ്മൾ അതിൽ നൂറുശതമാനം മുഴുകാൻ തയ്യാറായിരിക്കുക ഇതൊക്കെയാണ് പ്രധാനം.
13 . അതിരുകളില്ലാത്ത കമ്പോളം: ഇന്റർനെറ്റിന്റെ ലോകത്ത് ബിസിനസ്സ് തുടങ്ങുന്നതിൽ പഴയതിൽ നിന്നും പല മാറ്റങ്ങളുമുണ്ട്. ഒന്നാമത് വലിയ മുതൽമുടക്കൊന്നും വേണ്ട, രണ്ടാമത് സഹായം ലോകത്ത് എവിടെ നിന്നും വരാം, മൂന്നാമത് വിജയമായിക്കഴിഞ്ഞാൽ അതിന് അതിരുകളില്ല. കേരളത്തിൽ നിന്നും ഒരു ബില്യൺ ഡോളർ വരുമാനമുള്ള ബ്രാൻഡ് ഉണ്ടായി വരാവുന്നതേയുള്ളൂ. കേരളത്തിലെ തോറ്റ എഞ്ചിനീയര്മാരിൽ നിന്നായിരിക്കും അത് സംഭവിക്കുക എന്നാണ് എന്റെ പ്രവചനം.
13. നെറ്റ്‌വർക്ക് സർവപ്രധാനം: ഒരു ജോലി കിട്ടാൻ നെറ്റ് വർക്ക് ഗുണകരമാണെങ്കിലും നെറ്റ് വർക്ക് ഇല്ലെങ്കിലും ജോലി നേടാം, നിലനിർത്തുകയും ചെയ്യാം. പക്ഷെ ബിസിനസ്സ് എന്നുപറയുന്നത് മൊത്തം നെറ്റ് വർക്കിന്റെ കളിയാണ്. മറ്റുള്ളവരിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക, അത് നിലനിർത്തുക, ഇതൊക്കെയാണ് പ്രധാനം. പ്രൊഫഷണൽ രംഗത്തും വ്യക്തിപരമായും നെറ്റ്‌വർക്കിങ് ഉഷാറാക്കാതെ ബിസിനസ്സിൽ വിജയിക്കില്ല.
ഒരു ബിസിനസ്സ് തുടങ്ങി വിജയിപ്പിക്കാൻ ഏറ്റവും എളുപ്പം ഇപ്പോൾ നടക്കുന്ന ഏതെങ്കിലും ബിസിനസ്സ് ഏറ്റെടുത്ത് അത് കൂടുതൽ നന്നായി ചെയ്യുകയാണെന്നാണ് എന്റെ സുഹൃത്തും അയർലൻഡിലെ സംരംഭകയും ആയ നിക്കോള യുടെ അഭിപ്രായം. ഒരു സംരഭകയുടെ ജീവിതവും തൊഴിലും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാൻ താല്പര്യം ഉള്ളവർ അവരുടെ പ്രസംഗം സൂക്ഷിച്ചു കേൾക്കുന്നത് നന്നായിരിക്കും.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍