മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ബ്രിട്ടനിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതരും കേരളത്തിലേക്ക്; യോഗ്യത ഉള്ളവർക്ക് ഒരു പണവും ഇല്ലാതെ യുകെയിലെത്താം: ഏജൻസിക്കാരുടെ ചതിയിൽ വീണ് പണം കളയരുത്
ലണ്ടൻ: ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യം മൂലം ഇവിടങ്ങളിൽ നിന്നും ജോലി നഷ്ടമായി കേരളത്തിലെത്തിയ നിരവധി നഴ്സുമാരുണ്ട്. നഴ്സിങ് പഠിച്ചിറങ്ങി മതിയായ യോഗ്യതകൾ എല്ലാം ഉണ്ടായിട്ടും അർഹതപ്പെട്ട ജോലി ലഭിക്കാത്തവർക്ക് ഇപ്പോഴിതാ ഒരു സുവർണാവസരം വന്നിരിക്കുന്നു. മതിയായ യോഗ്യതകളുള്ള മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ യുകെയിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതർ കേരളത്തിൽ എത്താനിരിക്കയാണ്. ഷോർട്ട് കട്ടുകളില്ലാതെ ബ്രിട്ടനിലെത്തി മികച്ച ആശുപത്രികളിൽ നഴ്സായി ജോലി നോക്കാനുള്ള അവസരമാണ് മലയാളി നഴ്സുമാരെ തേടിയെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ പൊതുമേഖല ആരോഗ്യ ട്രസ്റ്റുകൾ റിക്രൂട്ടിംഗിന് നേരിട്ട് കേരളത്തിലെത്തുന്നതോടെ ഇടനിലക്കാരുടെ കൈകളിൽ പണം കൊടുത്ത് വഞ്ചിതരാകാതെ ബ്രിട്ടനിൽ എത്താനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. നഴ്സിങ് രംഗത്തെ യോഗ്യതകൾക്ക് പുറമേ ഐഇഎൽടിഎസ് 7 ഉള്ളവരെ മാത്രമേ സെലക്ട് ചെയ്യുകയുള്ളൂ.
അതേസമയം മലയാളി നഴ്സുമാർക്ക് കൈവന്നിരിക്കുന്ന സുവർണാവസരം മുതലാക്കി തട്ടിപ്പിലൂടെ പണമുണ്ടാക്കാൻ റിക്രൂട്ടിങ് ഏജൻസികൾ രംഗത്തിറങ്ങുമെന്ന് ഉറപ്പുള്ളതിനാൽ ഐഇഎൽടിഎസ് 7 ഇല്ലാത്തവർ പണം നൽകി വഞ്ചിതരാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഒരു കാരണവശാലും അഞ്ച് നയാപൈസപോലും ഏജന്റുമാർക്ക് നൽകി ചതിക്കപ്പെടരുത്. ഒരു പണവും നൽകാതെ അവർക്ക് യുകെയിലേക്ക് വരാൻ അവസരങ്ങൾ അനേകമാണ്. നഴ്സുമാരില്ലാതെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എൻഎച്ച്എസ് വീർപ്പുമുട്ടാൻ തുടങ്ങിയതോടെയാണ് റിക്രൂട്ട്മെന്റ് ഉദ്യമവുമായി എൻഎച്ച്എസ് ട്രസ്റ്റുകൾ കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.
നാല് വിഷയങ്ങളിലും 7 വാങ്ങിയ ഐഇഎൽടിഎസ് ജയിച്ചവർക്ക് ബാക്കി നടപടികൾ ഒക്കെ എൻഎച്ച്എസ് തന്നെ ചെയ്ത് തരും. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെയ്ക്ക്ഫീൽഡ് എൻഎച്ച്എസ് ആശുപത്രി കേരളത്തിൽ എത്തി നടത്തിയ റിക്രൂട്ട്മെന്റുകളെത്തുടർന്ന് നൂറോളം നഴ്സുമാർ അടുത്ത ആഴ്ച ബ്രിട്ടനിലെ ബ്രാഡ്ഫോർഡിൽ ജോലിക്കായി പോകുകയാണ്. അടുത്ത മാസം ഒടുവിൽ കൊച്ചിയിലും ഡൽഹിയിലും നടക്കുന്ന റിക്രൂട്ട്മെന്റിലൂടെ 300 നഴ്സുമാരെ കണ്ടെത്ത എന്ന ലക്ഷ്യത്തോടെയാണ് എൻഎച്ച്എസിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി കേരളത്തിലേക്ക് എത്തുന്നത്. ഇങ്ങനെ സമാന ലക്ഷ്യങ്ങളോടെ അനേകം ട്രസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തും.
കുടിയേറ്റക്കാർക്കെതിരെ കർശന നിയന്ത്രണങ്ങളാണ് യുകെയിലെ സർക്കാർ ഏർപ്പെടുത്തിയെങ്കിലും ആവശ്യത്തിന് സ്ഥിര നേഴ്സുമാർ ഇല്ലാതെ വിഷമിക്കുന്ന നാഷണൽ ഹെൽത്ത് സർവസിനെ രക്ഷിക്കാൻ വേണ്ടിയാണ് വിവിധ രാജ്യങ്ങളിൽ നിന്നും നേഴ്സുമാരെ നേരിട്ട് റിക്രൂട്ട്ചെയ്യുന്നത്. ഇതിന്റെ ഗുണം ഏറ്റവും ലഭിക്കുന്നത് മലയാളികൾക്കാകും. ഇംഗ്ലീഷ് പരിജ്ഞാനവും ക്ഷമാ ശീലവും ആത്മാർഥതയും ഒക്കെ ഏറെയുണ്ടെന്നതാണ് ഇന്ത്യൻ നഴ്സുമാരെ തേടി എൻഎച്എസ് ട്രസ്റ്റുകൾ എത്താൻ കാരണം. തങ്ങളുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ തന്നെയാണ് ഇതിന് ഇവർക്ക് ഉദാഹരണം.
ബ്രിട്ടനിലെ ആശുപത്രികളിൽ ഇന്ത്യൻ ഫിലിപ്പീൻ നഴ്സുമാർ നല്ലൊരു ശതമാനം ഓവർടൈം ജോലി ചെയ്യുന്നുണ്ട്. ഇവരിൽ എല്ലാവർക്കും ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെ സ്വന്തം വാർഡിലെ ഓവർ ടൈം ജോലി ചെയ്യാതെ ഏജൻസി ഡ്യൂട്ടികൾ ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിഭാഗം എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും നേഴ്സ് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. കടുത്ത കുടിയേറ്റ നിയന്ത്രണവും കൂടിയായതോടെ യുകെയുടെ വാതിലുകൾ ഇന്ത്യൻ നഴ്സുമാരുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ നഴ്സിങ് ക്ഷാമം രൂക്ഷമായതോടെയാണ് എൻഎച്ച്എസ് വീണ്ടും മലയാളി നഴ്സുമാരെ തേടിയെത്തുന്നത്. കൂടാതെ ബ്രിട്ടനിൽ നിന്നു നിരവധി പേർ ഓസ്ട്രേലിയായിലേക്കും കാനഡയിലേക്കും കുടിയേറിയതും മലയാളി നഴ്സുമാർക്ക് ഗുണകരമായി.
നൂറു മലയാളി നഴ്സുമാരാണ് ഇപ്പോൾ കേരളത്തിൽനിന്നും നഴ്സിങ്ങ് റിക്രൂട്ട്മെന്റിലൂടെ യുകെയിലെ വെയ്ക്ഫീൽഡ് എന്ന സ്ഥലത്തെത്താൻ ഒരുങ്ങുന്നത്. കൊച്ചിയിൽ ഇന്റർവ്യൂവിന് എത്തിയ വേയ്ക്ക് ഫീൽഡ് ഹോസ്പിറ്റലിലെ ലെവൽ ത്രീ മാനേജർ സഹ പ്രവർത്തകരോട് നാട്ടിൽ അവധിയിലുള്ള ഹോസ്പിറ്റൽ സ്റ്റാഫിന്റെ കോൺടാക്റ്റ് നമ്പറിന് വേണ്ടി കൊച്ചിയിൽ നിന്നും വേയ്ക്ക്ഫീൽഡിലേയ്ക്ക് വിളിച്ചപ്പോഴാണ് വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലെ മലയാളികൾ റിക്രൂട്ട്മെന്റിന്റെ വിവരമറിയുന്നത്.
ബ്രാഡ്ഫോർഡ് ഹോസ്പിറ്റലിലേക്കും എൻഎച്ച്എസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. സ്പെയിനിൽ നിന്നും ഇന്ത്യയിൽ നിന്നും ബ്രാഡ്ഫോർഡിലേക്ക് നഴ്സുമാരെത്തുമ്പോൾ വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലേയ്ക്ക് ഇന്ത്യയിൽ നിന്നും മാത്രമാണ് നേഴ്സുമാർ വരുന്നത്. ഇന്ത്യയിൽ നിന്നുമുള്ള റിക്രൂട്ട്മെന്റിന് നാല് മണിക്കൂർ നേരമുള്ള എഴുത്ത് പരീക്ഷയും അഭിമുഖ പരീക്ഷയും കൂടാതെ ഐഇഎൽടിഎസിന് (ഇംഗ്ലീഷ് അഭിരുചി പരീക്ഷ) മൊത്തത്തിൽ ഏഴും സ്പീംക്കിങ്ങിന് മാത്രം ഏഴും വേണമെന്ന നിർബന്ധമാണ്. ന്യൂഡൽഹിയിലും കൊച്ചിയിലും ആയിട്ടാണ് പരീക്ഷകളും ഇൻർവ്യൂകളും നടന്നത്. കൂടുതൽ അപേക്ഷകരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായതുകൊണ്ടാണ് കൊച്ചിയിലും പരീക്ഷാ കേന്ദ്രം വന്നത്.
ആർഎൻ ഇന്ത്യ എന്ന ഏജൻസിയാണ് ഇന്ത്യൻ നഴ്സുമാർക്ക് എൻഎച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യാനായി അവസരം ഒരുക്കുന്നത്. മുഖാമുഖ അഭിമുഖമാണ് സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കൊച്ചിയിലും ഡൽഹിയിലുമായി ഏപ്രിൽ 22 മുതൽ 27 വരെ നടത്തുന്നത്. നിങ്ങളുടെ പരിചയക്കാരിൽ ഐഇഎൽടിഎസ് 7 ഉള്ള നഴ്സുമാരുണ്ടെങ്കിൽ [email protected]എന്ന ഇമെയിലിലേക്ക് നിങ്ങളുടെ സിവി അയച്ച് നൽകാം. സെൻട്രൽ മാഞ്ചസ്റ്ററിലേക്കാണെന്ന് പരമർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രജിസ്റ്റേഡ് നഴ്സായി ഒരു വർഷം ജോലി ചെയ്ത നഴ്സുമാർക്കാണ് ഇന്റർവ്യുവിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഐഇഎൽടിഎസ് സ്കോർ 7ഉം സ്പീക്കിങ്ങിന് ഏഴും നിർബന്ധമാണ്. തെരെഞ്ഞടുക്കപ്പെടുന്നവർ ബാൻഡ് 5 നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻഎച്എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റും അവധിയുമുൾപെടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. ഒരാഴ്ച 37.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. എൻഎംസി രജിട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സഹായവും സാമ്പത്തിക ചിലവും ഫ്ലൈറ്റ് ചാർജ്ജുമെല്ലാം ട്രസ്റ്റ് തന്നെ നൽകുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍