ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം; ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് നെഹ്റുവിനെ വിമർശിച്ച് പാർലമെന്റിലെ കന്നി പ്രസംഗം; തീർന്നയുടൻ ആദ്യം കൈയടിച്ചത് സാക്ഷാൽ നെഹ്റുവും; ബാബറി മസ്ജിദ് തകർന്നപ്പോഴും വേദനിച്ച ആർ എസ് എസുകാരൻ; വിടവാങ്ങുന്നത് രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ച യുഗപ്രഭാവൻ; എ ബി വാജ്പേയി പകരക്കാരനില്ലാത്ത കർമ്മയോഗി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: 'ഒരു നാൾ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാൻ കഴിയുന്ന ഒറ്റ കക്ഷിയായി,ശക്തിയാർജ്ജിച്ചു ഞങ്ങൾ തിരിച്ചുവരും' പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനും, വാഗ്മിയുമായിരുന്ന അടൽ ബിഹാരി വാജ്പേയ്. 1996ൽ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകളെ പലരും പരിഹസിച്ചു. പക്ഷേ അത് യാഥാർത്ഥ്യമായി. അടൽ എന്ന വാക്കിന്റെ അർത്ഥം ഉറച്ച, ദൃഢമായ, അചഞ്ചലമായ, ധൈര്യത്തോടു കൂടിയ എന്നൊക്കെയാണ്. രാഷ്ട്രീയമായി വിയോജിപ്പുകളുള്ളവർ പോലും വാജ്പേയി എന്ന ബഹുവിധ പ്രതിഭയെ ആദരിച്ചു. ക്വിറ്റ് ഇന്ത്യ സമരപന്തലിൽ ആരംഭിച്ച പൊതു ജീവിതം, ഇന്ത്യയുടെ ഭരണനാഥന്റെ കസേരയിൽ അവരോധിക്കപ്പെട്ടപ്പോഴും ലാളിത്യമായിരുന്നു ഈ കവിയുടെ ശൈലി.
ആർ എസ് എസ് പ്രചാരകനായിരുന്നു വാജ്പേയ്. എന്നാൽ തീവ്ര ഹിന്ദുത്വം വാക്കുകളിലും പ്രവർത്തിയിലും വാജ്പേയ് മുറുകെ പിടിച്ചില്ല. അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും നിരാശനായിരുന്ന ഏക ആർ എസ് എസ് പ്രചാരകനും വാജ്പേയ് ആയിരുന്നു. കവിത തുളുമ്പും പ്രസംഗങ്ങളിലൂടെ ഇന്ത്യയുടെ മനസ്സിനെ തന്നിലേക്ക് അടുപ്പിച്ച വാജ്പേയിക്ക് രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങൾ സൃഷ്ടിക്കാനായി. ഇന്ത്യൻ ജനതയ്ക്ക് വാജ്പേയിലുള്ള വിശ്വാസം തിരിച്ചറിഞ്ഞാണ് എൽകെ അദ്വാനിയെ തീവ്ര നിലപാടുകാരനെ പിന്നിലോട്ട് മാറ്റി വാജ്പേയിയെ ബിജെപിയുടെ മുഖമാക്കിയത്. ഇന്ത്യയുടെ ഭരണം പിടിക്കാൻ ബിജെപിയെ സജ്ജമാക്കിയതും വാജ്പേയുടെ സർവ്വ സമ്മതിയൊന്ന് മാത്രമായിരുന്നു.
1957 ൽ പാർലമെന്റിൽ അദ്ദേഹം നടത്തിയ കന്നി പ്രസംഗം നെഹ്രുവിന്റെ പ്രതികരണ ശൈലിയെ കുറിച്ചായിരുന്നു. 'ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു'. പ്രസംഗം കഴിഞ്ഞയുടൻ ആദ്യം കൈയടിച്ചതും നെഹ്രു തന്നെയായിരുന്നുവെന്നത് ശ്രദ്ധേയം. 1996 ൽ അടൽജി ഇന്ത്യയുടെ പ്രധാനമന്ത്രി പദം രാജി വച്ചിറങ്ങിയ ശേഷം 1998 ൽ ഫെബ്രുവരിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി .അന്ന് ബിജെപി ക്ക് 179 സീറ്റും,കോൺഗ്രസ്സിന് 139 സീറ്റുമാണ് ലഭിച്ചത്. പതിമൂന്ന് പാർട്ടികളാണ് അന്ന് ബിജെപിക്ക് പിന്തുണ നൽകാനെത്തിയത്. അങ്ങനെ 1998 മാർച്ച് 13ന് വാജ്പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. അവിശ്വാസ പ്രമേയം സഭയിൽ പാസായതോടെ അടൽജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വച്ചു. 1999 സപ്തംബറിൽ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ഘടകകക്ഷികളുടെ പിന്തുണയിൽ ഇന്ത്യയിൽ വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയജനാധിപത്യസഖ്യം നിലവിൽ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സർക്കാർ 2004 വരെ നിലനിന്നു. പൊഖ്റാൻ ആണവ പരീക്ഷണം,കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം അങ്ങനെ പലതും വാജ്പേയിയുടെ ഭരണത്തിന് അവകാശപ്പെടാം.
പ്രഭാഷണ ചാരുതിയും, സൗമ്യ സാന്നിധ്യവും കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവ്. കവിതാ ശകലങ്ങളിലൂടെ രാജ്യത്തെ തന്നിലേക്ക് ആകർശിച്ച യുഗപ്രഭാവൻ ഇങ്ങനെയൊക്കെയാണ് രാജ്യം വാജ്പേയിയെ ഇന്ന് അടയാളപ്പെടുത്തുന്നത്. നരേന്ദ്ര മോദിയുടെ ഭരണമെത്തിയതോടെ കോൺഗ്രസുകാർ പോലും വാജ്പേയിയെ അംഗീകരിക്കുന്നത് പതിവായിരുന്നു. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇത്തരം ആൾക്കൂട്ടക്കൊലകൾ ഉണ്ടായിട്ടില്ല. ദളിതരെ ഇങ്ങനെ വേട്ടയാടിയിട്ടില്ല. വാജ്പേയ് സർക്കാർ നമ്മുടെ അടുക്കളയിൽ കയറി നാം ഉണ്ടാക്കിയതും ഉണ്ണുന്നതും എന്താണെന്ന് ചികഞ്ഞു നോക്കിയിട്ടില്ല. ഷിമോഗയിൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കവേ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത് വാജ്പേയി എല്ലാവരേയും അംഗീകരിച്ചാണ് ഇന്ത്യയെ ഭരിച്ചതെന്നാണ് വ്യക്തമാകുന്നത്.
1994ൽ വാജ്പേയിയെ രാജ്യത്തെ ഏറ്റവും നല്ല പാർലമെന്റേറിയനായി തെരഞ്ഞടുത്തിരുന്നു. ഈ പ്രശസ്തിപത്രത്തിൽ ഇങ്ങനെ പറയുന്നു: 'അടൽജി കഴിവുറ്റ ദേശീയ നേതാവാണ്, പണ്ഡിതനായ രാഷ്ട്രീയക്കാരനാണ്, നിസ്വാർഥനായ പൊതുപ്രവർത്തകനാണ്, കരുത്തനായ പ്രഭാഷകനാണ്, കവിയും എഴുത്തുകാരനുമാണ്, പത്രപ്രവർത്തകനാണ്; ഇതിനൊക്കെയപ്പുറം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണ്. അടൽജി ഉയർത്തിക്കാട്ടുന്നത് സാധാരണക്കാരുടെ ആഗ്രഹങ്ങളാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലായ്പ്പോഴും ദേശീയതയെ മുറുകെ പിടിച്ചുകൊണ്ടുള്ളതാണ്.'-ഈ വരികളെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു വാജ്പേയിയുടെ രാഷ്ട്രീയ ജീവിതം.
വാജ്പേയി ഇന്ത്യയുടെ 10-ാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ. ഐ. എ. ഡി. എം. കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്പേയി.
വാജ്പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാർലമെന്ററി ജീവിതത്തിനിടെ ഒൻപതു തവണ ലോക്സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിലും അദ്ദേഹത്തിനു റെക്കോഡ് ഉണ്ട്. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പാർലമെന്റിലെ പ്രതിപക്ഷ നേതാവ്, പ്രധാനപ്പെട്ട വിവിധ സ്റ്റാന്റിംങ് കമ്മിറ്റികളുടെ ചെയർമാൻ തുടങ്ങിയ പദവികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ബാല്യം മുതൽക്കേ ദേശീയ കാഴ്ചപ്പാട് പിൻതുടർന്നിരുന്ന അദ്ദേഹം ബ്രിട്ടീഷ് കോളനിഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയപ്രവേശം നടത്തിയത്. രാഷ്ട്രമീമാംസയും നിയമവും പഠിക്കുന്ന വിദ്യാർത്ഥിയെന്ന നിലയിൽ, കോളജ് വിദ്യാഭ്യാസത്തിനിടെ വിദേശകാര്യങ്ങളിൽ താൽപര്യമെടുത്തു തുടങ്ങി. ഈ താൽപര്യം ജീവിതത്തിലിങ്ങോളം നിലനിർത്തുകയും ഇന്ത്യയെ വിവിധ ബഹുരാഷ്ട്രസഭകളിലും ഉഭയരാഷ്ട്ര ചർച്ചകളിലും പ്രതിനിധാനം ചെയ്യുമ്പോൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
പത്രപ്രവർത്തകനായാണു ജീവിതം തുടങ്ങിയതെങ്കിലും ഭാരതീയ ജനസംഘത്തിൽ ചേരാൻ തീരുമാനിച്ചതോടെ 1951ൽ തൊഴിൽ ഉപേക്ഷിച്ചു. ബിജെപിയുടെ ആദ്യകാല രൂപമാണ് ഭാരതീയ ജനസംഘം. ശ്രദ്ധേയനായ കവി കൂടിയായ അദ്ദേഹത്തിനു കമ്പമുള്ള മറ്റു കാര്യങ്ങൾ സംഗീതവും പാചകവുമാണ്. മധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ ഒരു സാധാരണ സ്കൂൾ അദ്ധ്യാപക കുടുംബത്തിൽ 1924 ഡിസംബർ 25നു ജനിച്ച വാജ്പേയിയുടെ പൊതുജീവിതത്തിലെ വളർച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയകൗശലത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും കടപ്പെട്ടിരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള ഉദാരമായ കാഴ്ചപ്പാടുകൾകൊണ്ടും ജനാധിപത്യമൂല്യങ്ങളോടുള്ള അർപ്പണ മനോഭാവംകൊണ്ടും സ്വീകാര്യനായ നേതാവായി അദ്ദേഹം വളർന്നു.
സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക തുല്യതയുടെയും ശക്തനായ വക്താവായ വാജ്പേയി, രാഷ്ട്രങ്ങൾക്കിടയിൽ അർഹമായ സ്ഥാനം നേടിയെടുക്കുന്നതും മുന്നോട്ടു കുതിക്കുന്നതും അഭിവൃദ്ധി നിറഞ്ഞതുമായ കരുത്തുറ്റ ഇന്ത്യ രൂപീകൃതമാകുമെന്ന ദൃഢമായ വിശ്വാസം പുലർത്തുന്നു. എന്നും സ്വയം നവീകൃതമാകുന്നതും അടുത്ത ആയിരം വർഷത്തേക്കുള്ള വെല്ലുവിളികൾ നേരിടാൻ സജ്ജവുമായ, 5000 വർഷത്തെ സംസ്കാരത്തിന്റെ ചരിത്രമുള്ള ഇന്ത്യക്കു വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്