പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ളവർക്കൊപ്പം മദ്യപിച്ച ബാലണ്ണൻ; എകെജിയുടെ മതിലുചാട്ടം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ; പട്ടണപ്രവേശത്തിലെ ചിരിരീർത്ത പക്ഷിനിരീക്ഷകൻ; ആർക്കും മറക്കാനാവാത്ത എൻ എൽ ബാലകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
വെറുമൊരു സ്റ്റിൽ ക്യമാറമാനോ അഭിനേതാവോ മാത്രമായിരുന്നില്ല എൻ എൽ ബാലകൃഷ്ണൻ. പരിചയപ്പെട്ടവർക്കെല്ലാം ബാലേട്ടനായിരുന്നു ഈ തടിയൻ. ശരീരത്തിന്റെ വലിപ്പത്തിനൊപ്പം മനസിൽ നന്മ സൂക്ഷിച്ച വ്യക്തിയെന്ന് മലയാള സിനിമാ ലോകം വിശേഷിപ്പിച്ച പ്രതിഭ. പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ളവർക്കൊപ്പം മദ്യപിച്ചിട്ടുള്ള മദ്യപാനിയാണ് താനെന്ന് ലജ്ജകൂടാതെ ഉറക്കെ പറയുമായിരുന്നു ബാലണ്ണൻ.
മദ്യപാനികളുടെ അവകാശങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച വ്യക്തിത്വം. റേഷൻ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് മദ്യം നൽകണമെന്ന ബാലകൃഷ്ണന്റെ നിവേദനമാണ് പിൽക്കാലത്ത് ബിവറേജസ് കോർപറേഷന് വഴിമരുന്നിട്ടതെന്ന് അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നു. വ്യത്യസ്തമായ അഭിനയരീതികൊണ്ടും നിലപാടുകളുടെ ഗരിമകൊണ്ടും മലയാള സിനിമയിലും പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു എൻ.എൽ ബാലകൃഷ്ണൻ.
അതുല്യ സൗഹൃദം മറ്റുള്ളവർക്കായി ഒരുക്കിയ ഈ നടനെ അവസാന നാളുകളിൽ പഴയ ചങ്ങാതിമാർ മറന്നു. മരണത്തിന് ശേഷവും ആരും ബാലണ്ണനെ കാണാൻ എത്തിയില്ല. കൈകൊടുക്കുന്നവരെ മറക്കുന്ന സ്ഥിരം മലയാള സിനിമാ ശൈലി ഈ പ്രതിഭയുടെ കാര്യത്തിലും ആവർത്തിച്ചു. ആരും തിരിഞ്ഞു നോക്കാതെയാണ് ബാലണ്ണനെന്ന മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫർ യാത്രയാകുന്നത്.
അവസാനനാളുകളിൽ രോഗത്തെ തോൽപ്പിക്കാൻ ബാലണ്ണൻ മദ്യപാനവും നിർത്തി. അതിന് മുമ്പ് ചിലതൊക്കെ പരസ്യമായി പറഞ്ഞു. സിനിമയിലെ പ്രമുഖരുടെ മദ്യപാന ശീലമായിരുന്നു അതിൽ നിറഞ്ഞത്. അതോടെ ചിരിച്ചു കണ്ട പലരുടേയും മുഖം കറുത്തു. സുഹൃത്തുക്കളുടെ എണ്ണവും കുറഞ്ഞു. മോഹൻലാൽ മുതൽ പ്രേംനസീറുമായുള്ള മദ്യപാന കഥകൾ തിരുവനന്തപുരത്ത് നിറഞ്ഞ സദസ്സിൽ ബാലണ്ണൻ അവതരിപ്പിച്ചു. ഇത്രയും കാലത്തിനിടക്ക് എം ടിക്കൊപ്പം മദ്യപിക്കാൻ കഴിയാത്ത നിരാശയും പങ്കുവച്ചു.
'സിനിമയിലും സാഹിത്യത്തിലുമുള്ള ഒരുപാട് പേർക്കൊപ്പം മദ്യപിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ജോൺ എബ്രഹാമുമായി അടുത്തബന്ധമുണ്ടായിരുന്നു. എന്റെ സുഹൃത്തായി വീട്ടിൽ വന്ന ജോൺ പിന്നീട് അച്ഛന്റെ അടുത്ത സുഹൃത്തായി. ഭരതൻ, കെ.പി.കുമാരൻ, കൊട്ടാരക്കര, പി.ജെ.ആന്റണി തുടങ്ങി നിരവധിപേർക്കൊപ്പം കഴിച്ചിട്ടുണ്ടെങ്കിലും എം ടിക്കൊപ്പം മദ്യപിക്കാൻ കഴിഞ്ഞിട്ടില്ല'-ബാലകൃഷ്ണൻ പറഞ്ഞു. മലയാള സിനിമയിലെ പലരുടേയും മദ്യപാനം ഷൂട്ടിംഗിനെ പോലും ബാധിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണൻ തുറന്നു പറഞ്ഞു. അരവിന്ദേട്ടൻ ആരോടും മിണ്ടാറില്ലെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം വളരെ വാചാലനാണ് എന്നാൽ വളരെ കുറച്ച് പേരോട് മാത്രമേ അദ്ദേഹം അങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടുള്ളൂ. അരവിന്ദൻ ചെയ്ത 11 സിനിമകളുടേയും നിശ്ചല ഛായാഗ്രഹണം നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
പോക്കുവെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബാലചന്ദ്രൻ ചുള്ളിക്കാട് അമിതമായി മദ്യപിച്ചതിനെ തുടർന്ന് പിറ്റേന്ന് ഷൂട്ടിങ് നടക്കാതെ പോയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ബുദ്ധിസ്റ്റായി. സ്ഫടികം സിനിമയുടെ ഷൂട്ടിംഗിനിടെ നെടുമുടി വേണു മദ്യപിച്ചെത്തിയതും ഷൂട്ടിങ് പിറ്റേന്നത്തേക്ക് മാറ്റിയതും മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയിരുന്നു. അതിന് നെടുമുടി വേണു കോലാഹലമുണ്ടാക്കി. ഞാൻ ഇന്നുവരെ മമ്മൂട്ടി മദ്യപിച്ച് കണ്ടിട്ടില്ല. നസീർക്കയ്ക്ക് ഒഴിച്ചുകൊടുക്കുക പോലും ചെയ്തിട്ടുണ്ട്. മോഹൻലാലിനൊപ്പം നിരവധി തവണ മദ്യപിച്ചിട്ടുണ്ട്. ഈ പറഞ്ഞതിന് നാളെ ഇവർ വിളിച്ച് ചോദിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ സിനിമ ഇനിയുള്ള ഉപജീവന മാർഗ്ഗമായി കരുതാത്തതിനാൽ പേടിയില്ലെന്നും എൻ.എൽ.ബാലകൃഷ്ണൻ പറഞ്ഞു. അതു തന്നെയാണ് സംഭവിച്ചതും. ഈ വാർത്ത പത്രങ്ങളിൽ അടിച്ചു വന്നതോടെ ബാലണ്ണൻ സിനിമാക്കാരുടെ കണ്ണിലെ കരടായി.
ബാലകൃഷ്ണന്റെ ചികിൽസയ്ക്ക് വകയില്ലെന്ന് വന്നതോടെ വാർത്തകൾ എത്തി. അന്ന് താരസംഘടനയായ അമ്മ ഒരു കൈ സഹായം നൽകി. അതൊന്നും ഈ പ്രതിഭയുടെ ജീവതപ്രാബ്ദത്തിന് പോന്നതായിരുന്നില്ല. അപ്പോഴും തന്നെ മറന്ന സിനിമാക്കാരോട് പരാതി പറഞ്ഞില്ല. ക്യാൻസറിന്റെ ആകുലതയുമായി ചികിൽസയിൽ കഴിയവേ ആരോടും പരാതിയില്ലെന്നായിരുന്നു മറുനാടൻ മലയാളിയോട് ബാലകൃഷ്ണൻ പ്രതികിരച്ചത്. ആർക്കെതിരെയും വാർത്ത എഴുതരുതെന്നും വ്യക്തമാക്കി. മദ്യപാന ശീലം നിർത്തിയതിനെ കുറിച്ചും സംസാരിച്ചു. ഇതു തന്നെയാണ് മകനും മറുനാടൻ മലയാളിയോട് പങ്കുവച്ച വികാരം. ആരുടേയും മുന്നിൽ സഹായത്തിനായി തലകുനിക്കാൻ അവസാന നാളുകളിലും ബാലകൃഷ്ണൻ തയ്യാറായിരുന്നില്ല. എങ്കിലും മരണവാർത്തയറിഞ്ഞെങ്കിലും സൂപ്പർ താരങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തുമെന്ന് കരുതി. പണ്ട് മദ്യക്കുപ്പികളുമായി ബാലണ്ണന്റെ കുസൃതി തമാശകൾ ആസ്വദിച്ച് മദ്യപിക്കാൻ എത്തിയവരും പൗഡിക്കോണത്തേക്കുള്ള വീട്ടിലെ വഴി മറന്നു.
ആരായിരുന്നു എൻഎൽ ബാലകൃഷ്ണൻ. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ക്യാമറക്കണ്ണിലൂടെ ബാലകൃഷ്ണൻ നോക്കിയത് ചരിത്രത്തിലേക്കായിരുന്നു. മലയാള പത്രപ്രവർത്തന രംഗത്തെ ആദ്യ ഫോട്ടോ ഗ്രാഫർ. ന്യൂസ് ഫോട്ടോ ജോർണലിസത്തിന്റെ പ്രസക്തി മലയാളിയെ തിരിച്ചറിയിച്ച പ്രതിഭ. ഫ്രൈയിമുകൾ സെറ്റ് ചെയ്ത് ഫോട്ടോ എടുക്കുന്ന ശീലം കുറവായിരുന്നു. അതിനപ്പുറം മുന്നിൽ സംഭവിക്കുന്നത് ചാരുത വിടാതെ ക്യാമറയിൽ ഒപ്പിയെടുത്തു. കേരള കൗമുദിയിലെ ഫോട്ടോഗ്രാഫറെന്ന നിലയിൽ പത്രപ്രവർത്തനത്തിന് പുതിയ പാത വെട്ടി നൽകിയ ശൈലിയായിരുന്നു ബാലകൃഷ്ണന്റേത്. മിച്ച ഭൂമി സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മുടവൻ മുകൾ കൊട്ടാരത്തിന്റെ മതിൽ എകെജി ചാടിക്കടക്കുന്നത് എൻ എല്ലെന്ന ഫോട്ടോഗ്രാഫർ ക്യാമറയിൽ പകർത്തി. റീ ടേക്കിന് അവസരമില്ലാത്ത അപൂർവ്വ ചിത്രത്തിലൂടെ പത്ര ഫോട്ടോഗ്രാഫി എന്താണെന്ന് ക്യാമറയെ പ്രണയിച്ച പ്രതിഭ തെളിയിച്ചു. കൗമുദിയിൽ നിന്ന് സിനിമയിലേക്ക്. അപ്പോഴും അപൂർവ്വമായി നിമഷങ്ങൾ ഫിലിമിലേക്ക് ആവാഹിക്കാനായിരുന്നു മനസ്സ് പിടിച്ചത്. സൗഹദങ്ങളുടെ അപൂർവ്വതകൾ അങ്ങനെ ബാലേട്ടന്റെ ക്യാമറ ഒപ്പിയെടുത്തു. അരവിന്ദനും അടൂരും ജോൺ എബ്രഹാമും പത്മരാജനുമെല്ലാം ഈ സ്റ്റിൽ ഫോട്ടോഗ്രാഫറുടെ സാധ്യതകൾ സിനിമയ്ക്കായി ഉപയോഗിച്ചു.
തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവൻസ് സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ് ഔൺ ഓഫ് കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക് ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. സിനിമയിലെ ഫോട്ടോഗ്രാഫർ ജോലിക്കിടെ ചെറിയ വേഷങ്ങളുമെത്തി. വലിയ ശരീരം തന്നെയാണ് ബാലകൃഷ്ണന്റെ അഭിനയത്തിനുള്ള കരുത്തും. വലിയ ശരീരമുള്ള ചെറിയ മനസ്സുകാരുടെ ഭാവങ്ങൾ ബാലകൃഷ്ണനിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. ജനം കൈയടിച്ചു. ഇതോടെ മലയാളിയാകെ ഈ മുഖത്തെ ഇവിടേയും തിരിച്ചറിയാൻ കഴിഞ്ഞു. ഈ അഭിനയ യാത്രകളിലും ക്യാമറ കരുതാൻ ബാലണ്ണൻ മറന്നില്ല. പുതുതലമുറയിലെ പ്രതിഭകൾക്ക് ഫോട്ടോഗ്രാഫിയുടെ തന്ത്രങ്ങൾ പകർന്ന് നൽകിയും മാതൃകയായി. അനുഭവങ്ങളായിരുന്നു ഈ അപൂർവ്വ കലാകാരന്റെ കരുത്ത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍