ഒരുമിച്ച് ജീവിച്ച് കൊതി തീരാതെ ഭാര്യയേയും മക്കളേയും ഒരുമിച്ച് കളിച്ച് വളർന്ന ചേച്ചിയേയും എടുത്തു കൊണ്ട് നടന്നു വളർത്തിയ ചേച്ചിയുടെ മകളേയും സ്നേഹിക്കാൻ മാത്രം കൊതിച്ച അളിയന്റെ മകനേയും ഒരുമിച്ച് കൊണ്ട് പോയി; കാതിൽ കടലിരംബവുമായി ദുബായിൽ നിന്നും പറന്നിറങ്ങിയ മനോജിന് ഒന്നും വിശ്വസിക്കാനാകുന്നില്ല; നിസംഗമായി മൃതദേഹങ്ങൾ ഏറ്റുവാങ്ങുമ്പോൾ പതറിയ മനസിന്റെ രോഷവും രോദനവും കണ്ട് തേങ്ങി സുഹൃത്തുക്കളും ബന്ധുക്കളും; ആയൂർ അപകടത്തിൽ പെട്ടവർക്ക് അശ്രുപൂജ
മറുനാടൻ മലയാളി ബ്യൂറോ
കവിയൂർ: കുടുംബമായിരുന്നു മനോജിന് വലുത്. അതുകൊണ്ട് തന്നെ ഈ ദുരന്തം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അബുദാബിയിലെ ജോലി സ്ഥലത്തായിരുന്നിട്ടും ഉറ്റവരുടെ മരണം ആദ്യം അറിഞ്ഞത് മനോജായിരുന്നു. ശനിയാഴ്ച ആയൂരിനു സമീപം കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മനോജിന് നഷ്ടമായത് ഭാര്യയും 2 മക്കളും അടക്കം 6 ഉറ്റ ബന്ധുക്കളെയാണ്. എല്ലാം നഷ്ടമായ മാനസികാവസ്ഥ. ഭാര്യയും മക്കളും ഇല്ലാത്ത കവിയൂർ പടിഞ്ഞാറ്റുശേരി മണ്ണാകുന്നിൽ വീട്ടിലേക്ക് മനോജ് എത്തിയപ്പോൾ മുഖത്ത് നിറഞ്ഞത് നിസംഗതയായിരുന്നു. അവർ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ എല്ലാം മൗനത്തിൽ ഒതുക്കി നിന്ന മനോജിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാക്കുകൾ ഇല്ലായിരുന്നു.
ആയൂരിൽ അപകടത്തിൽ മരിച്ച 6 പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഇന്നലെ വിട്ടു നൽകി. പത്തനംതിട്ട കവിയൂർ പടിഞ്ഞാറ്റുശേരി മണ്ണാക്കുന്നിൽ മനോജ്കുമാറിന്റെ ഭാര്യ സ്മിത (34), മകൻ അഭിനജ് (8), മകൾ ഹർഷ (4), മനോജിന്റെ സഹോദരിയും വടശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ ഡി. സുരേഷ്കുമാറിന്റെ ഭാര്യയുമായ മിനി (45), മകൾ അഞ്ജന (21), സ്മിതയുടെ സഹോദരൻ സുദർശനന്റെ മകൻ കാർ ഓടിച്ചിരുന്ന അരുൺ (23) എന്നിവരാണു മരിച്ചത്. എല്ലാവരും മനോജിന് വേണ്ടപ്പെട്ടവർ. ഒരുമിച്ച് ജീവിച്ച് കൊതി തീരാത്ത ഭാര്യയ്ക്കും മകൾക്കുമൊപ്പം സഹോദരിയും മകളും യാത്രയായി. ഡ്രൈവറായിരുന്നത് ഭാര്യയുടെ സഹോദരന്റെ മകനും. അഭിനജിന്റെയും അഞ്ജനയുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരുടേത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് വിട്ടു കൊടുത്തത്.
വിദേശത്തായിരുന്ന മനോജ് കുമാറും മിനിയുടെ ഭർത്താവ് സുരേഷ് കുമാറും സംഭവം അറിഞ്ഞ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ അബുദാബിയിൽ നിന്നു പുറപ്പെട്ട മനോജ് പുലർച്ചെ നെടുമ്പാശേരിയിലെത്തി 9 മണിയോടെയാണ് കവിയൂരിലെ വീട്ടിലെത്തിയത്. 6 വർഷമായി അബുദാബിയിലാണ്. കഴിഞ്ഞ മാർച്ചിലാണ് അവധിക്കു വന്നു മടങ്ങിപ്പോയത്. എല്ലാ ദിവസവും ഉച്ചയൂണിനുശേഷം അബുദാബിയിൽ നിന്നു വീട്ടിലേക്ക് വിളിക്കാറുള്ള മനോജാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നതിനു മുൻപ് അപകട വാർത്ത അറിഞ്ഞത്.
സ്മിതയുടെ ഫോണിലേക്ക് മനോജ് വിളിച്ചപ്പോൾ ഇവരുടെ മൊബൈൽ ഫോൺ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ പക്കലായിരുന്നു. അദ്ദേഹമാണ് അപകട വിവരം അറിയിച്ചത്. പിന്നീടാണ് അടുത്ത ബന്ധുക്കൾ വിവരമറിഞ്ഞത്. ശനിയാഴ്ച രാവിലെ 5 മണിയോടെയാണ് സ്മിതയും 2 മക്കളും തിരുവനന്തപുരത്തെ കരിക്കകം ക്ഷേത്ര ദർശനത്തിനു പോയതെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. ക്ഷേത്ര ദര്ഡശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.എല്ലാവരോടും സൗഹൃദം പങ്കിട്ടിരുന്ന അഭിനജും ഹർഷയും നാടിന്റെ മുഴുവൻ ദുഃഖമായി മാറി. എസ്സിഎസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനജ്, ഹർഷ കവിയൂർ ഇടയ്ക്കൽ എൽപി സ്കൂളിൽ പ്രിപ്രൈമറി ക്ലാസിലും.
ഇന്നലെ രാവിലെ 11ന് അഞ്ജനയുടെയും അഭിനജിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയ ശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കൾ തിരിച്ചു. അരുണിന്റെ മൃതദേഹം രാവിലെ 11ന് വീട്ടിലേക്കു കൊണ്ടു പോയി. സംസ്കാരം നടത്തി. മറ്റുള്ളവരുടേത് ഇന്നും നാളെയുമായി സംസ്കരിക്കും. സ്മിത, അഭിനജ്, ഹർഷ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ നാലരയോടെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹം ഇന്ന് 11ന് ഇടയ്ക്കൽ ഗവ.എൽപി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 2ന് വീട്ടുവളപ്പിൽ. അരുണിന്റെ സംസ്കാരം നടത്തി. മിനിയുടെയും അഞ്ജനയുടെയും സംസ്കാരം പിന്നീട്.
ശനിയാഴ്ച പകൽ ഒന്നേകാലോടെ ആയൂർ അകമണിലാണ് അപകടം. കട്ടപ്പനയിൽനിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും മാരുതി ഓൾട്ടോ കെ ടെൺ കാറുമാണ് കൂട്ടിയിടിച്ചത്. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെവന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അരുണാണ് കാർ ഓടിച്ചിരുന്നത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കെത്തിച്ചത്. എം.സി റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അപകടമുണ്ടായത്. എം.സി റോഡ് നവീകരണത്തിന് ശേഷം സ്ഥിരം അപകടമേഖലയാണ് ആയൂർ.
2013 ജൂലൈയിൽ ആയൂരിനും ചടയമംഗലത്തിനുമിടയിൽ ശ്രീരംഗം വളവിലുണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. പമ്പയിലേക്ക് പോയ കെ എസ് ആർ ടി സി ബസിന് മധ്യഭാഗത്ത് സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു. 2017 മാർച്ചിൽ ആയൂരിലുണ്ടായ അപകടത്തിൽ ഇൻഫോസിസ് ജീവനക്കാരായ നാലുപേരാണ് മരിച്ചത്. സൂപ്പർഫാസ്റ്റ് ബസിന്റെ വശത്തേക്ക് സ്വകാര്യബസ് ഇടിച്ചാണ് അപകടമുണ്ടായത്. നിലമേൽ അയ്യപ്പക്ഷേത്രത്തിന് മുന്നിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചത് 2015ലായിരുന്നു. ചെറുതും വലുതുമായി നിത്യേന അപകടങ്ങൾ നടക്കുന്നത് ഏനാത്ത് മുതൽ നിലമേൽ വരെയുള്ള ഭാഗങ്ങളിലാണ്. റോഡ് നവീകരണത്തിന് മുമ്പ് കൊടുവളവുകളായിരുന്നു എം.സി റോഡിൽ വില്ലനായിരുന്നത്. ഇതിന് ശേഷവും അപകടങ്ങൾക്ക് കുറവില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍