മത്സ്യം നീന്തുന്നതു പോലെ വയലിൻ പഠിച്ച ബാല്യം; അമ്മാവന്റെ താള മാസ്മരികത ഹൃദയതന്ത്രികളിലേക്ക് ആവാഹിച്ച കുട്ടിക്കാലം; അൽബങ്ങളുമായി അമ്പരപ്പിച്ച കലാലയ ജീവിതം; 17-ാം വയസ്സിൽ പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകന്റെ റെക്കോർഡ്; എ ആർ റഹ്മാനെ വരെ വിസ്മയിപ്പിച്ച പ്രതിഭയെ തേടിയെത്തിയത് ലൂയി ബാങ്ക്സ് അടക്കമുള്ള പ്രമുഖ വിദേശ സംഗീതജ്ഞർ; വിടവാങ്ങിയത് വയലിനിൽ ഫ്യൂഷൻ സംഗീതത്തിന്റെ ജാലവിദ്യ തീർത്ത മഹാമാന്ത്രികൻ; ശുദ്ധ സംഗീതത്തെ പ്രണയിച്ചു തീരാതെ ബാലാഭാസ്കർ ഓർമ്മയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയലിനിൽ സംഗീതത്തിന്റെ ജാലവിദ്യ തീർത്ത മഹാമാന്ത്രികനായിരുന്നു ബാലഭാസ്കർ. ചെരിഞ്ഞു നിന്ന് ചെറുപുഞ്ചിരിയോടെ ബാലഭാസ്കർ മെലഡിയും ഫാസ്റ്റ് നമ്പറുകളും വായിച്ചത് ശാസ്ത്രീയ സംഗീതത്തിൽ തീർത്ത അടിത്തറയിൽ നിന്നാണ്. ആരും കണ്ണും കാതും ഈ യുവ സംഗീത സംവിധായകനിൽ നിന്ന് എടുത്തില്ല. ഏവരും ഹൃദയത്തിലേക്ക് വയലിൻ താളം ഏറ്റുവാങ്ങി. ബാലഭാസ്കറിന് പ്രണയം ശുദ്ധ സംഗീതത്തോടായിരുന്നു. ഇതിനുള്ള ഉപകരണമായി വയലിനെ തെരഞ്ഞെടുത്തത് അമ്മാവന്റെ പാമ്പര്യം ഉൾക്കൊണ്ടും.
ഇന്ത്യയിലെ തന്നെ നമ്പർ വൺ വയലിനിസ്റ്റായിരുന്നു ബാലഭാസ്കർ. എ ആർ റഹ്മാൻ പോലും അംഗീകരിച്ച പ്രതിഭ. അപ്പോഴും മികച്ച വയലിനിസ്റ്റ് ആരെന്ന് ചോദിച്ചാൽ ബാലഭാസ്കർ പറയുക അമ്മാവൻ ബി ശശികുമാറിന്റെ പേരാണ്. തിരുവനന്തപുരം സംഗീത കോളേജിലെ അദ്ധ്യാപകനായ ശശികുമാറും രാജ്യത്തിന്റെ ആദരവ് നേടിയ വയലിനിസ്റ്റായിരുന്നു. അമ്മാവന്റെ മികവും മിടുക്കും തന്നെയാണ് ബാലഭാസ്കറിനും പകർന്ന് കിട്ടിയത്. ഗുരുമുഖത്ത് നിന്ന് ലഭിച്ച അറിവ് ജാഡാത്മകതയില്ലാതെ പുതു തലമുറയെ ആകർഷിക്കും വിധം ബാലഭാസ്കർ അവതരിപ്പിച്ചു. ഇതോടെ താരോധയവുമായി. സിനിമാ സംഗീത സംവിധായകനാകാൻ 17-ാം വയസ്സിൽ അവസരം കിട്ടിയെങ്കിലും തന്റെ വഴി വെറുമൊരു സംഗീത സംവിധായകന്റേതല്ലെന്ന് ബാലഭാസ്കർ ഉറപ്പിച്ചു. വയലിനുമായി ഊരുചുറ്റാനിറങ്ങിയ ഈ മലയാളിയെ ലോകം അംഗീകരിച്ചു. എവിടെ പോയാലും ബാലഭാസ്കറിനെ കാണാനും കേൾക്കാനും സംഗീത പ്രേമികൾ ചുറ്റും കൂടി.
പ്രതിഭയുടെ തേരിലേറി ലോകമറിയുന്ന സംഗീതജ്ഞനായപ്പോഴും മായാത്ത പുഞ്ചിരി മുഖത്ത് നിറച്ചു. അടുത്തെത്തുന്നവരെയെല്ലാം സുഹൃത്തിനെ പോലെ സ്വീകരിച്ചു. ആരും ഈ മിടുക്കനെ മോശം പറയാൻ പറയാതെ നെഞ്ചിലേറ്റി. പ്രസന്നതയും പ്രസരിപ്പുമോടെ വേദികൾ കീഴടക്കിയ പ്രതിഭ അകാലത്തിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ സംഗീതത്തിന് നഷ്ടം ഏറെയാണ്. പല അത്ഭുതങ്ങളും ബാലഭാസ്കറിൽ നിന്ന് സംഗീത പ്രേമകിൽ പ്രതീക്ഷിച്ചു. പ്രണായതുരമായ ആൽബങ്ങൾക്ക് അപ്പുറത്തുള്ള വയലിനിലെ നാദ വിസ്മയം. ഇതെല്ലാം വെറുമൊരു പ്രതീക്ഷയാക്കിയാണ് മരണം പ്രിയ ഗായകനെ തിരിച്ചു വിളിച്ചത്. ബാലഭാസ്കറിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്ക് മാത്രമല്ല മലയാളികളാകെ വേദനിക്കുകയാണ്. അത്രമാത്രം ഹൃദയത്തിൽ കേറിക്കൂടിയ പ്രതിഭയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്.
വയലിൻ മീട്ടിത്തുടങ്ങിയാൽ കാണികൾ വശീകരണസിദ്ധിയുള്ള ആ സംഗീതത്തിന്റെ മാസ്മരികതയിൽ മയങ്ങിപ്പോകുന്നു. മെലഡിയാകട്ടെ ഫാസ്റ്റ് നമ്പറുകളാകട്ടെ എല്ലാം ബാലയ്ക്ക് വഴങ്ങി. മീട്ടുന്നത് സ്വന്തം ഹൃദയതന്ത്രികളിലാണ് എന്ന മട്ടിൽ ആരും കണ്ണിമയ്ക്കാതെ കേട്ടിരിന്നു. മൂന്ന് വയസ് മുതൽ വയലിനിസ്റ്റായ അമ്മാവൻ ബി.ശശികുമാറിന്റെ ശിക്ഷണത്തിൽ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്കർ ആദ്യമായി വയലിനുമായി സ്റ്റേജിൽ എത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ച് വർഷം അടുപ്പിച്ച് കേരള യൂണിവേഴ്സിറ്റിയിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്കർ 17ാം വയസിൽ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി.
മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കിയ ബാലഭാസ്കർ കോളജ് കാലത്ത് തന്നെ കൺഫ്യൂഷൻ എന്ന പ്രൊഫഷണൽ ബാൻഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യൻ ബാൻഡ് ക്രിയേറ്റ് ചെയ്തു. ഇപ്പോഴത്തെ ബാൻഡിന്റെ പേര് ബാലലീല. കർണാടക സംഗീതത്തിലെ ലിറിക്സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സംസ്കൃതത്തിൽ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. സംഗീതത്തിന്റെ ഏതു മേഖലയിലും സൂക്ഷ്മത പുലർത്തുന്ന ഈ യുവപ്രതിഭ തന്നെയാണ് കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത്. ഇന്റോ വെസ്റ്റേൺ ഫ്യൂഷൻ മലയാളത്തിന് പരിചയപ്പെടുത്തിയും കൈയടി നേടി.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ബാലഭാസ്ക്കർ. തന്ത്ര വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങൾ ബാലഭാസ്കർ സ്കൂൾ കാലത്ത് തന്നെ വാരിക്കൂട്ടി. പത്താം ക്ലാസിൽ 525 മാർക്കോട് വിജയം. തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി. പിന്നെ യൂണിവേഴ്സിറ്റി കോളേജ്. ജാസി ഗിഫ്റ്റ് അടക്കമുള്ള സൗഹൃദ വലയവും ബാലഭാസ്കറിലെ പ്രതിഭയെ മുന്നോട്ട് നയിച്ചു.
ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നൽകിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തിൽ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ് ,ആദ്യമായ് ,ഓർമ്മയ്ക്കായ് എന്നിങ്ങനെ പ്രണയ ആൽബങ്ങൾ നിരവധി. യൂണിവേഴ്സിറ്റ് കോളജിൽ ബിഎ,എംഎ ക്ലാസുകളിൽ പഠിക്കുമ്പോൾ രൂപീകരിച്ച കൺഫ്യൂഷൻ ബാന്റിലൂടെയാണ് നീ അറിയാൻ എന്ന സ്വതന്ത്ര മ്യൂസിക് ആൽബം ചിട്ടിപ്പെടുത്തി. സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങൾക്ക് ഈണം നൽകി. എ ആർ റഹ്മാനെ പോലുള്ള ലോകോത്തര സംഗീത സംവിധായകരേയും വയലിനിലൂടെ അമ്പരപ്പിച്ച പ്രതിഭയാണ് ബാലഭാസ്കർ.
ചന്ദ്രൻ- ശാന്തകുമാരി ദമ്പതികളുടെ മകനായി 1978 ജൂലൈ10 നു തിരുവനന്തപുരത്തു ജനിച്ച ബാലഭാസ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കൊപ്പം തുടങ്ങിയ കൺഫ്യൂഷൻ മ്യൂസിക് ബാന്റിലൂടെയായിരുന്നു സംഗീതലോകത്ത് തുടക്കം കുറിച്ചത്. മത്സ്യം നീന്താൻ പഠിക്കുന്നതുപോലെയാണ് ബാലഭാസ്കർ വയലിൻ പഠിച്ചുതുടങ്ങിയത്. പിറന്നത് അമ്മാവനും പ്രമുഖ വയലിനിസ്റ്റുമായ ബി. ശശികുമാറിനെപ്പോലുള്ളവർ സംഗീതത്തെ ജീവനിൽ സൂക്ഷിക്കുന്ന വീട്ടിൽ. മൂന്നോ നാലോ വയസ്സുള്ളപ്പോൾ വയലിൻ പ്രിയപ്പെട്ട കളിപ്പാട്ടം പോലെയായി ബാലഭാക്സറിന്.. പല്ലുതേക്കുന്നതുപോലെയും ഭക്ഷണം കഴിക്കുന്നതുപോലെയുമായിരുന്നു വയലിൻ വായന .. മാതുലനായ ബി ശശികുമാറിൽ നിന്ന് ബാല്യം മുതലേ വയലിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ബാലഭാസ്കർ കലാലയ വിദ്യാഭ്യാസകാലത്തു തന്നെ പുറത്തിറക്കിയ സംഗീത ആൽബമായ 'കൺഫ്യൂഷൻ'' ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലൂയി ബാങ്ക്സ് അടക്കമുള്ള പ്രമുഖ വിദേശ സംഗീതജ്ഞരുമായി ചേർന്ന് ഫ്യൂഷനുകൾ ചെയ്തിട്ടുള്ള ബാലഭാസ്കർ ജനപ്രിയവേദികൾക്കപ്പുറത്ത് നിരവധി കച്ചേരികളും ഫ്യൂഷനുകളും ചെയ്തു.
ഒരു വർഷം കൊണ്ട് വർണവും കീർത്തനവും പഠിപ്പിച്ചുവിടുന്നതിനുപകരം സംഗീതത്തിന്റെ വിശാലലോകം കുട്ടികൾക്ക് തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തുടങ്ങാനുള്ള ആലോചനയിലായിരുന്നു ബാലഭാസ്കർ. റിയാലിറ്റി ഷോകൾ കുട്ടികളെ വഴിതെറ്റിക്കുകയാണെന്നു ബാലഭാസ്കർ തുറന്നു പറഞ്ഞിട്ടുണ്ട് . ലക്ഷ്യം ഫ്ളാറ്റായപ്പോൾ പാട്ടും ഫ്ളാറ്റായി. റിയാലിറ്റി ഷോകൾ തുടങ്ങി അഞ്ചുവർഷം കഴിഞ്ഞിട്ടും ഇതിലെ വിജയികളടക്കമുള്ള ഒരാൾക്കുപോലും കേരളത്തെ പ്രതിനിധീകരിക്കുന്ന പാട്ടുകാരനാകാൻ കഴിഞ്ഞിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞ കലാകാരൻ. ആൽബങ്ങളിലൂടെയാണ് അറിയപ്പെട്ടതെങ്കിലും ഫ്യൂഷൻ സംഗീതത്തിന് തന്റേതായ ശൈലി നൽകിയാണ് ബാലു ശ്രദ്ധേയനായത്.
തന്റെ ജീവിതത്തോട് സാദൃശ്യമുള്ള കഥാപാത്രമായി അഭിനേതാവായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. പാട്ടിന്റെ പാലാഴിയിൽ ശ്രീഹരിയെന്ന കഥാപാത്രമായി ബാലഭാസ്കറിന് അഭിനയിക്കേണ്ടി വന്നില്ല. കാരണം ജീവിതത്തിലെ ഒരു ഭാഗം പോലെയായിരുന്നു ആ കഥാപാത്രം. വ്യത്യസ്തതയുള്ള ആൽബത്തിലൂടെ പാട്ടിന്റെ പാലാഴി തീർത്ത കലാകാരനായിരുന്നു ബാലഭാസ്കർ. . മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്