സുന്നി ആശയാദർശങ്ങളിൽ കണിശത പുലർത്തിയ വ്യക്തിത്വം; മുസ്ലിംലീഗുമായി സമസ്തയുടെ ആത്മബന്ധം കാത്തുസൂക്ഷിച്ച മുൻനിരക്കാരൻ; മുസ്ലിം പണ്ഡിത കുടുംബത്തിലെ കാരണവർ: വിടപറഞ്ഞ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരെ അറിയാം
എം പി റാഫി
കോഴിക്കോട്: സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും കേരളത്തിലെ ഇസ്ലാമിക സമൂഹത്തിനും നഷ്ടമായത് കർമ്മ ശാസ്ത്ര വിദഗ്ദനെയും അഗാധ പാണ്ഡിത്യത്തിന് ഉടമയായ ആത്മീയ ഗുരുവിനെയുമാണ്. സുന്നി ആശയാദർശങ്ങളിൽ കണിശത പുലർത്തിയ സൈനുദ്ധീൻ മുസ്ലിയാർ ഇസ്ലാമിലെ പുത്തൻ ആശയങ്ങൾക്കെതിരെയും തീവ്രവാദ നിലപാടുകൾക്കെതിരെയും എക്കാലത്തും പ്രതിരോധ മതിൽ തീർത്തു. 1989ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന കേരളത്തിലെ ആധികാരിക പണ്ഡിത സഭയിലുണ്ടായ പിളർപ്പിനു ശേഷമായിരുന്നു ഇ.കെ സമസ്തയുടെ അമരത്തേക്ക് ചെറുശ്ശേരി എന്ന പണ്ഡിത പ്രതിഭയുടെ നിയോഗം തുടങ്ങുന്നത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറാം വാർഷികം ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു ഇ.കെ സുന്നികളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്നത്. കേരളത്തിലെ ഭൂരിഭാഗം മുസ്ലിംങ്ങളും അണിനിരക്കുന്ന സമസ്തയുടെ നേതൃപരമായ പങ്കുവഹിച്ച പണ്ഡിത പ്രമുഖരിലെ മുഖ്യ കാര്യദർശികളിൽ ഒരാളായിട്ടായിരിക്കും ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാരെ ഓർക്കുക. സമസ്തയിലെ പിളർപ്പിനു ശേഷമുണ്ടായ നിർണായക കാലയളവിൽ രണ്ടുപതിറ്റാണ്ടുകാലം ജനറൽ സെക്രട്ടറിയായി തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം ഇന്നുണ്ടായത്.
1937ൽ ഒക്ടോബർ മാസം പണ്ഡിതനും സ്വൂഫിയുമായിരുന്ന ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടേയും, മൊറയൂരിലെ ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി മാതൃ ഗൃഹത്തിലായിരുന്നു ചെറുശ്ശേരിയുടെ ജനനം. പണ്ഡിത കുടുംബത്തിൽ ജനിച്ച സൈനുദ്ദീൻ മുസ്ലിയാർ മതവിജ്ഞാനവും തഖ്വയും എന്നും കൈമുതലായിരുന്നു. സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ ജനറൽ സെക്രട്ടറിയും കേരളത്തിലെ നിരവധി (നൂറോളം)മഹല്ലുകളുടെ ഖാളിയും, ദാറുൽഹുദാ ഇസ്ലാമിക് യൂണി വേഴ്സിറ്റിയുടെ പ്രോ ചാൻസിലറുമായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ ചെറുശ്ശേരി പണ്ഡിത കുടും ബത്തിലെ അവസാന കണ്ണിയാണ്. ആദ്യകാലങ്ങളിൽ കൊണ്ടോട്ടി തുറക്കൽ എന്ന സ്ഥലത്ത് താമസമാക്കുകയും നിലവിൽ കൊണ്ടോട്ടി ഖാളിയാരകത്ത് താമസിക്കുകയും ചെയ്യുന്ന ചെറുശ്ശേരി പണ്ഡിത കുടുംബം കേരളത്തിൽ ജ്ഞാനപ്രസരണത്തിൽ പ്രത്യേകിച്ച് കർമ്മശാസത്ര മേഖലയിൽ വലിയ സംഭാവന ചെയ്ത കുടുംബമാണ്.
ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാർ, ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാർ, സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ എന്നിവരാണ് ഈ കുടുംബത്തിൽ ഏറെ ഖ്യാതി നേടിയ പണ്ഡിതർ. കൊണ്ടോട്ടിയുടേയും ഖാദിയാരകം മഹല്ലിലേയും മത, സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ അമൂല്യമായ സംഭാവനകൾ നൽകിയവരാണ് ചെറുശ്ശേരി കുടുംബം. പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഈ കുടുംബത്തിന്റെ നേതൃത്വത്തിൽ ഇന്നും നടന്നു വരുന്നു. ജമാഅത്ത് ഖുല്ലത്തുൽ ഇസ്ലാം എന്ന സംഘടിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നും ഖാദിയാരകം മഹല്ലിന്റെ വിദ്യാഭ്യാസപരവും മതപരവുമായ മേഖലകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. മഖ്ദൂം നാലാമന് ശേഷം ഖാദിയാരകം പള്ളിയുടെ ഖാളി സ്ഥാനം ഇതുവരെയും അലങ്കരിച്ചു വന്നത് ചെറുശ്ശേരി പണ്ഡിത കുടുംബത്തിലെ കാരണവരാണ്.
ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരാണ് സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ പിതാവ്. ചെറു ശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരനും ഗുരുനാഥനുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർക്ക് കൊണ്ടോട്ടിക്കാരിയായ ഭാര്യയിൽ ജനിച്ച പുത്രനാണ് ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാർ. പുത്രൻ പിതാവിന്റെ പൊരുളാണെന്ന വാക്യം പൂർണാർത്ഥത്തിൽ യോജിക്കുന്നതാണ് സൈനുൽഉലമയുടെ ജീവിതവും. പള്ളിപ്പറമ്പിൽ ശൈഖ് മൊല്ലാക്കയുടെ ഓത്ത് പള്ളിയിൽ അൽപകാലവും, കൊണ്ടോട്ടി സ്കൂളിൽ എട്ട് വർഷവും വിദ്യനുകർന്ന ശേഷം സൈനുൽ ഉലമ കിതാബുകളുടെയും മതപഠന ലോകത്തേക്കും തിരിയുകയായിരുന്നു.
ഏഴ് വർഷം പിതാവ് മുഹമ്മദ് മുസ്ലിയാരുടെ ദർസിൽ ആത്മീയശിക്ഷണത്തിലൂടെ മത വിഷയങ്ങളെല്ലാം ഗഹനമായി പഠിക്കുകയും, ജീവിതത്തിനുവേണ്ട എല്ലാ വിധ ഊർജ്ജവും ആർജ്ജിച്ചെടുക്കുകയുമുണ്ടായി. ആ ദർസ്കാലം തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സൈനുദ്ധീൻ മുസ്ലിയാർ പലപ്പോഴായി അനുസ്മരിച്ചിരുന്നു. പിന്നീട് മഞ്ചേരിയിൽ ഓവുങ്ങൽ അബ്ദുർറഹ്മാൻ മുസ്ലിയാരുടെ ദർസിൽ രണ്ട് വർഷം പഠി ച്ചു. പഠന ശേഷം ആദ്യമായി ദർസ് തുടങ്ങിയ കോടങ്ങാട്ട് മൂന്ന് വർഷത്തെ അദ്ധ്യാപനത്തിന് ശേഷം ഒരു വർഷത്തെ ലീവെടുത്ത് കേരളത്തിലെ പ്രസിദ്ധമായ ദർസ് നടന്നിരുന്ന ചാലിയത്ത് ഓടക്കൽ സൈനുദ്ദീൻ(ഏന്തീൻകുട്ടി)മുസ്ലിയാരുടെ ദർസിൽ പഠിക്കുകയുണ്ടായി. കേരളത്തിലെ ഇസ്ലാമിക പണ്ഡിതരുടെ പ്രധാന ഗുരുവര്യരായിരുന്നു ഓ.കെ സൈനുദ്ധീൻ മുസ്ലിയാർ.
പഠനം കഴിഞ്ഞ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ ഔദ്യോഗികമായി അദ്ധ്യാപന രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാർ തന്നെയാണ് ദർസുത്ഘാടനം നിർവഹിച്ചത്. ഹിജ്റ വർഷം 1396 ശഅ്ബാൻ 18 ന് കോടങ്ങാട്ടെ ദർസ് സേവനം അവസാനിപ്പിക്കുമ്പോൾ ആകെ പത്തൊമ്പതുകൊല്ലത്തിനിടയിൽ 18 കൊല്ലമാണ് അവിടെ ദർസ് നടത്തിയത്. 1977 സെപ്റ്റംബർ 25 നായിരുന്നു ചെമ്മാട് അദ്ധ്യാപനവുമായി ബന്ധപ്പെട്ട് മാറുന്നത്.
ചെമ്മാട്ടെ ദർസ് ജീവിതം പതിനെട്ട് വർഷക്കാലം നീണ്ടുനിന്നു. ഇക്കാലയളവിലായിരുന്നു ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് അക്കാദമി സ്ഥാപിതമാവുന്നത്. ദാറുൽഹുദായുടെ സ്ഥാപകനേതാവും പ്രഥമ പ്രിൻസിപ്പളുമായിരുന്ന ബശീർ മുസ്ലിയാരുടെ വിയോഗ ത്തിന് ശേഷം സൈനുദ്ദീൻ മുസ്ലിയാരായിരുന്നു പ്രിൻസിപ്പൾ. 1994 ജൂൺ 8 മുതൽ ദാറുൽഹുദയിൽ സ്ഥിരമായി. ഇന്ത്യക്കകത്തും പുറത്തും, ഏഴ് വൻകരകളി ലായി ഇസ്ലാമിക പ്രബോധന സംസ്കരണ പ്രവർത്തനങ്ങളുമായി സജീവമായിക്കൊണ്ടിരിക്കുന്ന ആയിര ക്കണക്കിന് ശിഷ്യഗണങ്ങളെ അദ്ദേഹം സമൂഹമദ്ധ്യേ ഇക്കാലയളവിൽ സമർപ്പിച്ചു.
1980ൽ സമസ്ത മുശാവറ അംഗവും തൊട്ടടുത്ത വർഷം ഫത്വാ കമ്മിറ്റി അംഗവുമായി. 1994 ജൂൺ 11 മുതൽ സി.എച്ച് ഐദറൂസ് മുസ്ലിയാർക്ക് ശേഷം വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള പരീക്ഷാ ബോർഡ് ചെയർമാനായി നിയമിതനായി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർക്ക് ശേഷം 1996ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. അത് വരെ ഖജാഞ്ചിയായിരുന്നു. സമസ്ത ഫത്വ കമ്മിറ്റിയിലേക്ക് വരാറുള്ള പല സങ്കീർണ്ണ വിഷയങ്ങളെയും തീർപ്പ് കൽപിക്കുന്നതിനും പഠിക്കുന്നതിനുമായി സൈനുദ്ധീൻ മുസ്ലിയാരെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
1980ൽ മുശാവറയിൽ അംഗമാവുകയും ചെയ്തതോടെ കർമ്മ മണ്ഢലങ്ങളിൽ സജീ വമായിത്തുടങ്ങി. പിന്നീടങ്ങോട്ട് വളരെ വേഗത്തിലുള്ള ഉയർച്ചകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എത്ര സങ്കീർണ്ണമാണെങ്കിലും ഞൊടിയിടയിൽ തീർപ്പുനൽകുകയും ഇസ്ലാമിക നിയമത്തിൽ നിന്നുകൊണ്ട് അദ്ദേഹം തീർപ്പു കൽപ്പിക്കുകയും ചെയ്തരുന്നു. സമസ്തയുടെ ആധികാരിക ശബ്ദം എന്നതിലുപരി നവീന ആശയവുമായി കടന്നുവരുന്ന മുജാഹിദ്, ജമാഅത്തേ ഇസ്ലാമി പ്രസ്ഥാനങ്ങൾക്കെതിരെയും തീവ്രവാദ നിലപാടുമായി കടന്നുവരുന്നവർക്കെതിരെയും ചെറുശ്ശേരി നിലപാട് കടുപ്പിച്ചു. സുന്നി ആദർശ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ വാദം നടത്താൻ കോടതിയിൽ പോയിട്ടുണ്ട്. ഒന്ന് തൃശൂർ ജില്ലയിലെ ഒരു പ്രദേശത്ത് മഹാന്മാരുടെ മഖ്ബറ കെട്ടിപ്പൊക്കുന്നതുമായി ബന്ധപ്പെട്ട് അന്നാട്ടിലുള്ള ചില പണ്ഡി തർ നൽകിയ ഫത്വയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിലായിരുന്നു. മറ്റൊന്ന് പുത്തൂർ ഫൈസിയുടെ ഫത്ഹുൽമുഈൻ പരിഭാഷയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലാണ്. രണ്ട് പ്രാവശ്യവും അദ്ദേഹത്തിന് കോടതിയിൽ നിന്നും വിജയം കൈവരിക്കാൻ സാധിച്ചു.
സമസ്തയുടെ മേലുള്ള മുസ്ലിംലീഗിന്റെ ആധിപത്യം 1989ൽ സമസ്തയെ പിളർപ്പിലേക്ക് എത്തിച്ചെങ്കിലും മുസ്ലിംലീഗുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നതിനും സമസ്തയുടെ നിലപാടിനെതിരെ ലീഗിന് കടിഞ്ഞാണിടുകയും ചെയ്ത നേതാവായിരുന്നു ചെറുശ്ശേരി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ പി സമസ്തയുമായി ലീഗ് അടുക്കുന്നതിനെതിരെ പരസ്യ നിലപാട് എടുക്കുകയും ലീഗിനുമേൽ സമസ്ത സമ്മർദ ശക്തിയായതും ചെറുശ്ശേരിയുടെ ഇടപെടലായിരുന്നു. എ പി സുന്നികളടക്കമുള്ള മറ്റു മുസ്ലിം സംഘടനകളുമായി ലീഗ് അടുപ്പം പാലിക്കുന്നതിനെ സമസ്ത എതിർത്തു. മാത്രമല്ല, സമസ്തയുടെ നിലപാടിൽ നിന്നും ലീഗ് മാറി ചിന്തിച്ച സാഹചര്യങ്ങളിൽ ഇത് തുറന്നു കാണിക്കാനും ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ മുൻപന്തിയിലുണ്ടായിരുന്നു. ബന്ധങ്ങളിൽ യാതൊരു കുറവും വരുത്താതിരുന്നു സൈനുദ്ധീൻ മുസ്ലിയാർ വിനയവും തഖ്വയുമായിരുന്നു ജീവിതമുദ്ര.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്