നാടകത്തിൽ നിന്നും സിനിമയിലെത്തി; കച്ചവട സിനിമകൾക്കൊപ്പം കലാമൂല്യ ചിത്രങ്ങളുടെയും ഭാഗമായി; ബെൻ കിങ്സ്ലിയുടെ ഗാന്ധിയിലൂടെ ഹോളിവുഡിൽ; ഒടുവിൽ ശബ്ദം നൽകിയത് ജംഗിൾ ബുക്കിലെ ബഗീരക്ക് വേണ്ടി; പാക് മാദ്ധ്യമത്തോട് സംസാരിച്ചപ്പോൾ ഇസ്ലാം സ്വീകരിച്ചെന്ന് പ്രചരിപ്പിച്ചത് ശത്രുക്കൾ: നടൻ ഓംപുരിയുടെ ജീവിതം ഇങ്ങനെ
മറുനാടൻ ഡെസ്ക്
മുംബൈ: നാടകത്തിൽ നിന്നും സിനിമയിൽ എത്തി, വിവിധ ഭാഷാ സിനിമകളിൽ തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു വിടപറഞ്ഞ നടൻ ഓംപുരിയുടേത്. ബോളിവുഡ് സിനിമയിൽ എത്തിപ്പെട്ടാൽ പിന്നെ മറ്റ് ഭാഷാ സിനിമകളെ അവഗണിക്കുന്ന പതിവ് നടന്മാരുടെ ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഹിന്ദി സിനിമ കൂടാതെ മറാത്തി, പഞ്ചാബി, കന്നട, തമിഴ്, മലയാളം തുടങ്ങിയ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ഹോളിവുഡ്, പാക്കിസ്ഥാനി ചിത്രങ്ങളിലും ഓം പുരി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടനായിരുന്നു ഓംപുരി. നവസിനിമാ പ്രസ്ഥാനത്തിന്റെ മുന്നണിയിൽ നിന്നിരുന്നയാളാണ് അദ്ദേഹം. സന്തേയല്ലി നിന്ത കബിര, ടൈഗർ എന്നീ കന്നട ചിത്രങ്ങളിൽ അഭിനയിച്ചു കാണ്ടിരിക്കേയായിരുന്നു മരണം അദ്ദേഹത്തെ തേടിയെത്തിയത്. പഞ്ചാബിലെ നാടകവേദികളിൽ സാന്നിധ്യം അറിയിച്ചാണ് അദ്ദേഹം സിനിമാവേദിയിലേക്ക് ചുവടുവച്ചത്. പിന്നീട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലൂടെ അഭിനയത്തിൽ തഴക്കവും പഴക്കവും നേടി. സ്വഭാവ നടനെന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റ പാത നാടകങ്ങളാണ് ഒരുക്കിക്കൊടുത്തത്.
പാട്യാലയിലെ കോളേജിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിൽ സജീവമായിരുന്നു ഓംപുരി. കോളേജ് യൂത്ത് ഫെസ്റ്റിവലിൽ നല്ല നടനുള്ള സമ്മാനം നേടിയ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ജഡ്ജിമാരിൽ ഒരാൾ അദ്ദേഹത്തെ തന്റെ നാടക സംഘത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. പഞ്ചാബ് കലാ മഞ്ച് എന്ന ഈ നാടകസംഘത്തിലൂടെയായിരുന്നു ഓംപുരിനാടക രംഗത്ത് സജീവമാകുന്നത്.
സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. പഞ്ചാബിയും ഹിന്ദിയും മാത്രം അറിയുമായിരുന്ന അദ്ദേഹത്തിന് സ്കൂൾ ഓഫ് ഡ്രാമയിൽ ഭാഷ ഒരു പ്രശ്നമായിരുന്നു. ഇംഗ്ലീഷിലുള്ള സ്വാധീനക്കുറവു മൂലം അവിടുത്തെ പഠനം ഉപേക്ഷിക്കാൻ പോലും മുതിർന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ, ചില അദ്ധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു. എന്നാൽ, പിന്നീട് ഇംഗ്ലീഷിൽ 20ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു എന്നത് ചരിത്രം.
അഭിനയം കൊണ്ടു മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹക്കിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമയിലും ഇതേ ശബ്ദമാണ് പ്രേക്ഷകർക്ക് കേൾക്കാനായത്. ഹോളിവുഡ് സംവിധായകൻ ജോൺ ഫവ്ര്യു ഒരുക്കിയ ഹോളിവുഡ് ചിത്രം ജംഗിൾ ബുക്കിന്റെ ഹിന്ദി പതിപ്പിന് വേണ്ടിയായിരുന്നു ഓം പുരി ശബ്ദം കൊടുത്തത്. ചിത്രത്തിൽ ബഗീരയുടെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകിയത് ഓം പുരിയാണ്. സിനിമയുടെ ഹോളിവുഡ് പതിപ്പിൽ ഇതേ കഥാപാത്രത്തിന് ശബ്ദം നൽകിയത് ബെൻ കിങ്സ്ലിയായിരുന്നു. ഇവിടെയും മറ്റൊരു അപൂർവനിമിഷത്തിന് ഈ കൂടിച്ചേരൽ വഴിയൊരുക്കി. 1982ൽ പുറത്തിറങ്ങിയ പ്രശ്സത ചിത്രം ഗാന്ധിയിൽ ബെൻകിങ്സ്ലിയും ഓം പുരിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഓസ്കാർ നേടിയ ഈ ചിത്രത്തിൽ ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള രംഗത്താണ് ഓംപുരി പ്രത്യക്ഷപ്പെടുന്നതെങ്കിലും ആരെയും വിസ്മയിപ്പിക്കുന്ന അസാമാന്യ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ആ ചിത്രത്തിലെ വേഷം തനിക്കുകിട്ടിയ ഏറ്റവും വലിയ ബഹുമതിയായിരുന്നെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
1988ൽ 'ഭാരത് ഏക് ഖോജ്' എന്ന ദൂരദർശൻ പരമ്പരയിലും 2003ൽ 'സെക്കൻഡ് ജനറേഷൻ' എന്ന ബ്രിട്ടീഷ് പരമ്പരയിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവകരിപ്പിച്ചിരുന്നു അദ്ദേഹം 1999ൽ 'ഈസ്റ്റ് ഈസ് ഈസ്റ്റ്' എന്ന ബ്രിട്ടീഷ് ചിത്രത്തിലെ പ്രകടനത്തിന് ബാഫ്റ്റ പുരസ്കാരവും ഓംപുരിയെ തേടിയെത്തി. അമോൽ പലേക്കർ, ശബാന ആസ്മി, സ്മിതാ പാട്ടീൽ, നസറുദ്ദീൻ ഷാ, ഫാറൂഖ് ഷെയ്ക്ക് എന്നിവർക്കൊപ്പം ഇന്ത്യൻ സമാന്തര സിനിമയിൽ നിറഞ്ഞു നിന്നിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റു ഭാഷകളിലെയും നവതരംഗത്തിന് ഊർജ്ജം പകരാൻ ഇവരുടെ ചിത്രങ്ങൾക്കായി. ആക്രോശ്, അർധസത്യ, ദ്രോഹ്കാൽ, മാച്ചിസ്, ഗിദ്ദ്, മിർച്ച് മസാല തുടങ്ങിയ ചിത്രങ്ങൾ ഓം പുരിയുടെ അതുല്യ പ്രകടനം കൊണ്ട് അവിസ്മരണീയങ്ങളാണ്. നന്ദിതയായിരുന്നു ഓംപുരിയുടെ ഭാര്യ. 1993ൽ വിവാഹിതരായ ഇവർ 2013ൽ വേർപിരിഞ്ഞു. 'അൺലൈക്ക്ലി ഹീറോ: ദ സ്റ്റോറി ഓഫ് ഓംപുരി' എന്ന ഓംപുരിയുടെ ജീവചരിത്രം നന്ദിത രചിച്ചിട്ടുണ്ട്. ഇഷാൻ പുരി ഏകമകനാണ്.
അതേസമയം സിനിമയ്ക്ക് പുറത്തും എപ്പോഴും വിഷയങ്ങളിൽ ഇടപെടുന്ന വ്യക്തിത്വമായിരുന്നു ഓംപുരിയുടേത്. സംഘപരിവാർ വിമർശകൻ കൂടിയായ അദ്ദേഹം ഇതിന്റെ പേരിൽ നിരന്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നു. പട്ടാളക്കാരെ അവഹേളിച്ചെന്ന വിധത്തിലും അദ്ദേഹം അടുത്തിടെ കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ബാരമുള്ള അക്രമത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഓം പുരി പട്ടാളക്കാർക്കെതിരെ പറഞ്ഞത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പട്ടാളക്കാരെ കുറിച്ചായിരുന്നു ചോദ്യം. അവരെ ആരും നിർബന്ധിച്ച് പട്ടാളത്തിലേക്കയച്ചതല്ലെന്നും തന്റെ പിതാവും പട്ടാളക്കാരനായിരുന്നുവെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നുമായിരന്നു ഓം പുരിയുടെ മറുപടി.
പാക്കിസ്ഥാൻ അഭിനേതാക്കൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഓംപുരി രംഗത്തെത്തിയിരുന്നു. അവർ അനധികൃതമായല്ല ഇന്ത്യയിൽ തങ്ങുന്നതെന്നും ഇന്ത്യാ സർക്കാർ അനുവദിച്ച വിസ അവർക്കുണ്ടെന്നുമായിരുന്നു ഓംപുരിയുടെ പരമാർശം. ഇതിന് തുടർച്ചയായാണ് അദ്ദേഹം പട്ടാളക്കാർക്കെതിരെയും രംഗത്ത് വന്നിരിക്കുന്നത്. ഇതിടിനെ പാക് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നല്‍കിയതുമായി ബന്ധപ്പെട്ടും മറ്റും അദ്ദേഹത്തിനെതിരെ വ്യാജവാർത്തകളും പ്രചരിക്കപ്പെട്ടു. ഇസ്ലാം മതം സ്വീകരിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഈവാർത്തകൾ നിഷേധിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഒടുവിൽ രംഗത്തെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍