അക്ഷരശ്ലോകവും ചിത്രരചനയും ഇഷ്ടവിഷയങ്ങൾ; പി പരമേശ്വരനെ ഗുരുവായി കണ്ട് ഭാരതീയ വിചാരകേന്ദ്രത്തിനൊപ്പം സഞ്ചരിച്ചു; കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി രാഷ്ട്രീയ കോളിളക്കമുണ്ടാക്കി; ബേപ്പൂർ സഖ്യത്തിലെ സാമ്പത്തികം പുറത്തു പറഞ്ഞ് വിവാദ പുരുഷനുമായി; ആതുരസേവനത്തിലൂടെ പാവങ്ങൾക്ക് താങ്ങും തണലുമായി; ഡോ കെ മാധവൻകുട്ടി പരിവാർ വഴിയിലൂടെ നടന്ന് നീങ്ങിയ ഭിഷഗ്വരൻ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച് 1991ൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഡോക്ടറായിരുന്നു കെ. മാധവൻ കുട്ടി. കോഴിക്കോട്ടെ ചിന്താവളപ്പിലുള്ള പൂന്താനം വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു ഡോക്ടറുടെ മരണം. കേരളത്തിലെ അഞ്ചോളം മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച അദ്ദേഹം ആതുര സേവന മേഖലയിലും സ്വന്തം വഴിയിലൂടെ നടന്നു നീങ്ങി. പണം ഉണ്ടാക്കുന്നതിന് അപ്പുറം രോഗികളെ പരിചരിക്കലായിരുന്നു മാധവൻകുട്ടിക്ക് ഔദ്യോഗിക ജീവിതവും.
പരിവാർ പ്രസ്ഥാനമായ ഭാരതീയ വിചാര കേന്ദ്രം സ്ഥാപകധ്യക്ഷനെന്ന നിലയിലും മാധവൻ കുട്ടി സാമൂഹിക ഇടപെടലുകൾ നടത്തി. ഐഎംഎ ഉൾപ്പടെയുള്ള നിരവധി ഡോക്ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. 91ലെ ബേപ്പൂർ മണ്ഡലത്തിലെ കോലിബി സഖ്യസ്ഥാനാർത്ഥിയായിരുന്നു ഡോ. മാധവൻകുട്ടി. കോൺഗ്രസ്-മുസ്ലിം ലീഗ്-ബിജെപി കൂട്ടുകെട്ടിന്റെ സംയുക്ത സ്ഥാനാർത്ഥിയായിരുന്നു ഡോക്ടർ. ആദ്യം സ്വതന്ത്രനായാണ് മെഡിക്കൽ കോളജ് പ്രിസൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ച മാധവൻകുട്ടിയെ ബിജെപി ബേപ്പൂരിൽ മത്സര രംഗത്ത് ഇറക്കിയത്. ഈ നീക്കം രഹസ്യമായിട്ടായിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥിയായി എംപി ഗംഗാധരനും ബിജെപി സ്ഥാനാർത്ഥിയായി അഹല്യാശങ്കറുമായിരുന്നു ആ സമയം മത്സരരംഗത്തുണ്ടായിരുന്നത്. ഇവരുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് സ്വതന്ത്രനായ മാധവൻകുട്ടിയെ ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ബിജെപി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രനായി മണ്ഡലത്തിൽ പത്രിക സമർപ്പിച്ചതെന്ന് മാധവൻ കുട്ടി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ബേപ്പൂരിൽ സിപിഎമ്മിലെ ടികെ ഹംസയോട് 6000ത്തോളം വോട്ടിന് മാധവൻകുട്ടി തോറ്റു. ബേപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന വടകര ലോക്സഭാ മണ്ഡലത്തിൽ അഡ്വ എം രത്നസിങ് കോലിബി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
പിന്നീട് അന്നത്തെ പണമിടപാടുകളുടെ വെളിപ്പെടുത്തലുമായി മാധവൻ കുട്ടി രംഗത്തു വന്നിരുന്നു. കോലിബി സഖ്യം നടപ്പാക്കുന്നതിൽ ഏറ്റവും കുടുതൽ പണം കൈപ്പറ്റിയത് കോൺഗ്രസ് ആയിരുന്നുവെന്നായിരുന്നു മാധവൻകുട്ടിയുടെ വെളിപ്പെടുത്തൽ. ഈ കോ-ലീ-ബി സഖ്യത്തിൽ അതിനിർണ്ണായകമായത് കെ കരുണാകരന്റെ നിലപാടുകളായിരുന്നു. ആർഎസ്എസ് താത്വികാചാര്യൻ പി പരമേശ്വരനുമായി അടുത്ത ബന്ധം പുലർത്തിയ മാധവൻകുട്ടി പരിവാർ പ്രസ്ഥാനങ്ങളുമായി സഹകരിച്ചായിരുന്നു സാമൂഹിക ഇടപെടലുകൾ നടത്തിയിരുന്നത്. ഈ ബന്ധമാണ് ബേപ്പൂരിൽ മാധവൻ കുട്ടിയെ സ്ഥാനാർത്ഥിയാക്കിയത്. എങ്ങനേയും ഇടതുപക്ഷത്തിൽ നിന്ന് അധികാരം പിടിച്ചെടുക്കാനായി കെ കരുണാകരൻ നേരിട്ട് ഉണ്ടാക്കിയതായിരുന്നു കോ ലീ ബി സഖ്യമെന്നാണ് പിന്നീട് പുറത്തുവന്ന സൂചനകൾ.
1949ൽ മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. കെ. മാധവൻകുട്ടി അതേ കോളജിൽ തന്നെ ഫിസിയോളജി ട്യൂട്ടറായും പ്രവർത്തിച്ചു. 1953ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. 1953 മുതൽ 1957 വരെ സ്റ്റാൻലി മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1957 മുതൽ 1961 വരെ കോഴിക്കോട് മെഡിക്കൽ കോളജായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമേഖല. ആദ്യം പ്രൊഫസറായും പിന്നീട് വകുപ്പ് തലവനായും അദ്ദേഹം നിയമിതനായി. 1974 മുതൽ 1975 വരെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായും അദ്ദേഹം പ്രവർത്തിച്ചു. തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകളിലും പ്രിൻസിപ്പലായും ആലപ്പുഴ മെഡിക്കൽ കോളജിന്റെ ആദ്യ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കോളജിൽ നിന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തിരുന്നു. 1945-1946, 1946-1948 വർഷങ്ങളിൽ ഇന്ത്യൻ സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചു. 1977ൽ മ്യൂണിക്കിൽ നടന്ന ലോകഫിസിയോളജി കോൺഗ്രസിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. കേരള സർവകലാശാല സെനറ്റ് അംഗമായും സിന്റിക്കേറ്റ് അംഗമായും വിവിധ കാലയളവിൽ പ്രവർത്തിച്ചു. ഭാരതീയവിചാരകേന്ദ്രം സ്ഥാപക പ്രസിഡന്റായ അദ്ദേഹം മുപ്പത് വർഷക്കാലം അതേ പദവിയിൽ തുടർന്നു. ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്രത്തിന്റെ ചെയർമാനായി വർഷങ്ങളോളം പ്രവർത്തിച്ചു. കേരള മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് പദവിയിൽ പതിനഞ്ച് വർഷവും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗമായി പത്ത് വർഷവും ഇന്ത്യൻ സെന്റർ കൗൺസിൽ അംഗമായി 10 വർഷവും കോഴിക്കോട് ഐഐഎം അക്കാദമിക് കൗൺസിൽ അംഗമായി പത്തുവർഷവും പ്രവർത്തിച്ചു.
തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായി നിൽക്കുന്നതിനൊപ്പം തന്നെ എഴുത്തിലും അദ്ദേഹം കഴിവുതെളിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി 78 പുസ്തകങ്ങളും 5500 ഓളം ലേഖനങ്ങളും അദ്ദേഹം എഴുതി. ആരോഗ്യം, ചികിത്സ, ഭാരതീയ ദർശനം എന്നീ മേഖലയുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ലേഖനങ്ങളുമായിരുന്നു അത്. മായില്ലീ കനകാക്ഷരങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥ.
അക്ഷരശ്ലോകത്തിൽ അതീവതല്പരനായിരുന്ന അദ്ദേഹം സ്വവസതിയായ പൂന്താനത്തിന്റെ മുറ്റം അക്ഷരശ്ലോകസദസ്സുകൾക്കായി മാറ്റിവെച്ചിരുന്നു. ചിത്രരചനയിലും താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമിയിൽ സംഘടിപ്പിച്ചിരുന്നു. സെമിനാറുകൾ സമ്മേളനങ്ങൾ എന്നിവക്കിടയിൽ പ്രസംഗങ്ങൾ കേൾക്കുന്ന സമയത്താണ് ഈ ചിത്രങ്ങൾ വരച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു.
1979ൽ മികച്ച മെഡിക്കൽ അദ്ധ്യാപകനുള്ള ഡോ. ബി.സി. റോയ് ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1984ൽ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പുരസ്കാരം, 1986ൽ എം.കെ. നമ്പ്യാർ നാഷണൽ ഐഎഎഎംഇ അവാർഡ്, മികച്ച ശസ്ത്രക്രിയ ഗ്രന്ഥത്തിലുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം, ഇന്ത്യൻ അസോസിയേഷൻ ഓഫ് ബയോമെഡിക്കൽ സയിന്റിസ്റ്റ്സ് ഏർപ്പെടുത്തിയ 2013ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍