അറബ് ലോകത്തെ ഇന്ത്യയുടെ പ്രതിനിധി; സൗദി മുതൽ ഫലസ്തീൻ വരെയുള്ള രാഷ്ട്രത്തലവന്മാരുടെ വിശ്വസ്തൻ; ഇറാഖിൽ തടവിലായ ഇന്ത്യാക്കാരെ രക്ഷിച്ചത് അസാധാരണ നയതന്ത്ര നീക്കത്തിലൂടെ; ഇ അഹമ്മദ് എന്നും ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രിയപ്പെട്ടവൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: യുപിഎ സർക്കാരിൽ മന്ത്രിയായെത്തുമ്പോൾ പ്രധാനമന്ത്രി മന്മോഹൻ സിങ് അഹമ്മദിന് നൽകിയത് വിദേശകാര്യ വകുപ്പായിരുന്നു. അഹമ്മദിന്റെ പ്രവർത്തന മേഖല തിരിച്ചറിഞ്ഞായിരുന്നു അത്. വിദേശകാര്യ സഹമന്ത്രിയായിരുന്ന അഹമ്മദ് നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി. അറബ് ലോകത്ത് ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതിൽ ഇ. അഹമ്മദിന്റെ ഇടപെടൽ വലുതായിരുന്നു. ഏറ്റവും കൂടുതൽ ലോകരാഷ്ട്ര ഉച്ചകോടികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രി എന്ന ബഹുമതിയും അഹമ്മദിന്റെ പേരിലാണുള്ളത്.
പാർലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയതന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ച ശേഷമാണ് കേന്ദ്രമന്ത്രിയായത്. പാർലമെന്റിലെ ആദ്യ പ്രവേശന സമയത്ത് തന്നെ തന്റെ പ്രവർത്തന മേഖല വിദേശകാര്യമായിരിക്കുമെന്ന് അദ്ദേഹം തെലിയിച്ചിരുന്നു. 1991 മുതൽ 2014 വരെയുള്ള വിവിധകാലങ്ങളിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു. അറബ് രാജ്യങ്ങളിലെ ഭരണതലവന്മാരുമായും രാജകുടുംബങ്ങളുമായും അതി ശക്തമായ ബന്ധമാണ് അഹമ്മദിനുണ്ടായിരുന്നത്. അറബ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയായിരിക്കെ ഇത് ഇന്ത്യയ്ക്കും ഗുണം ചെയ്തു. 2004-ൽ അഹമ്മദ് നടത്തിയ സമ്മർദ്ദങ്ങളുടെ ഫലമായാണ് 72,000 ആയിരുന്ന ഹജ്ജ് ക്വോട്ട 1,70,000 ആയി വർധിപ്പിച്ചത്. ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമല്ലാതിരുന്നിട്ടും അറബ് ഉച്ചകോടികളിലടക്കം ഇന്ത്യയ്ക്ക് പ്രാതിനിധ്യം ലഭിക്കാൻ കാരണം ഇ.അഹമ്മദിന് അറബ് രാഷ്ട്രങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനമാണ്.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇറാഖിൽ മൂന്ന് ഇന്ത്യൻ ഡ്രൈവർമാരെ അൽഖ്വയ്ദ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയപ്പോൾ അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിൽ തന്റെ വ്യക്തി ബന്ധങ്ങൾ അദ്ദേഹം സമർത്ഥമായി ഉപയോഗിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മന്മോഹൻസിങ്ങിന്റേയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും പ്രശംസയും അദ്ദേഹത്തെ തേടിയെത്തി. സൗദി സർക്കാർ നിതാഖത്ത് പ്രഖ്യാപിച്ചപ്പോൾ അവിടെയുള്ള ഇന്ത്യക്കാർക്കായി കാര്യമായ ഇടപെടുവാൻ അഹമ്മദിന് സാധിച്ചിരുന്നു. വിസാ നിയമത്തിൽ ഇളവുണ്ടാക്കാനും അവധി നീട്ടിവാങ്ങുവാനുമെല്ലാം അഹമ്മദ് നിരന്തരം പരിശ്രമിച്ചു. ഇതിനായി നിരവധി തവണ അദ്ദേഹം സൗദി രാജാവിനെ നേരിൽ കണ്ടിരുന്നു. വിദേശകാര്യസഹമന്ത്രിയായിട്ടായിരുന്നു കൂടുതൽ കാലവും പ്രവർത്തിച്ചതെങ്കിലും രണ്ടാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് ഒരു ആറ് മാസത്തോളം മാനവവിഭവശേഷി മന്ത്രാലയത്തിലും ഇ.അഹമ്മദ് മന്ത്രിയായി ഉണ്ടായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി നടത്തിയ ഗൾഫ് സന്ദർശനം മുതൽ ഗൾഫ് ഭരണാധികാരികളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയിൽനിന്നു പോകുന്ന ഹജ് സൗഹൃദസംഘത്തിലെ അംഗമായിരുന്നു. ഇസ്ലാംമത വിശ്വാസികളുടെ പരിപാവന പ്രാർത്ഥനാേഗഹമായ മക്കയിലെ കഅബ കഴുകുന്ന ചടങ്ങിന് ക്ഷണം ലഭിക്കുന്ന ലോകത്തെ അപൂർവം നേതാക്കളിലൊരാളായിരുന്നു അഹമ്മദ്. ഇന്ത്യയിൽനിന്നുള്ള ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിൽ പങ്കുവഹിച്ചു.
2004 ഓഗസ്റ്റിലാണ് ഇറാഖിൽ മൂന്ന് ഇന്ത്യക്കാരുൾപ്പെടുന്ന തൊഴിലാളിസംഘത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ തലവനായത് ഇ.അഹമ്മദ്. വിദേശകാര്യ മന്ത്രാലയത്തിലെ നാല് ജോയിന്റ് സെക്രട്ടറിമാരായിരുന്നു അംഗങ്ങൾ. ബന്ദികളുടെ മോചനത്തിനായി ഇറാഖിലും പുറത്തുമുള്ള കേന്ദ്രങ്ങളുമായി കമ്മിറ്റി ആശയവിനിമയം നടത്തി. എല്ലാവരും മോചിതരായി. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിച്ചു. മുംബൈ ആക്രമണത്തിനുശേഷം 2008ൽ ചേർന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ ഇ.അഹമ്മദ് ആഞ്ഞടിച്ചു. പാക് ഭീകരസംഘടനകളെ ഒന്നിനു പിന്നാലെ മറ്റൊന്നായി വിവിധ രാജ്യങ്ങൾ നിരോധിച്ചു.
2004ൽ പ്രധാനമന്ത്രി മന്മോഹൻസിങ്ങിന്റെ പ്രതിനിധിയായി ഫലസ്തീനിലേക്കു പോകാൻ അവസരമുണ്ടായതും അഹമ്മദിനാണ്. അഹമ്മദിനും സംഘത്തിനും ഫലസ്തീനികൾ ഊഷ്മള സ്വീകരണം നൽകി. ഇന്ത്യയുടെ സമ്മാനമായി 15 ദശലക്ഷം ഡോളർ, 15 വാഹനങ്ങൾ, രണ്ടുഘട്ടങ്ങളിലായി അഞ്ച് ദശലക്ഷം ഡോളറിന്റെ വൈദ്യസഹായ സൗകര്യങ്ങൾ എന്നിവ ഇന്ത്യ നൽകി. യാസർ അറാഫത്തുമായും അടുത്ത വ്യക്തിബന്ധം അഹമ്മദിനുണ്ടായിരുന്നു. ബിജെപി സർക്കാർ അധികാരമേറ്റ ശേഷം ലിബിയയിലെ അഭ്യന്തരപ്രശ്നങ്ങളിൽ ഇന്ത്യക്കാർ അകപ്പെട്ടപ്പോൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, അഹമ്മദിന്റെ ഇടപെടൽ അഭ്യർത്ഥിച്ചിരുന്നു. സൗദി അറേബ്യൻ കോടതി കണ്ണുചൂഴ്ന്നെടുക്കാൻ വിധിച്ച മലപ്പുറം സ്വദേശി നൗഷാദിന്റെ മോചനത്തിനു വഴിയൊരുക്കിയതും അഹമ്മദ്തന്നെ.
അഹമ്മദിന്റെ വിദേശകാര്യ ഇടപെടലുകളുടെ വിശദാംശങ്ങൾ ഇങ്ങനെ
- 1984 - ഗൾഫ് രാജ്യങ്ങിലേക്കുള്ള ഉന്നതതല വാണിജ്യ വ്യാപാര പ്രതിനിധി സംഘത്തെ നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദൂതനായി ഗൾഫ് രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി ചർച്ചകൾ നടത്തി. അന്നുമുതൽ ഗൾഫ് രാഷ്ട്രത്തലവന്മാരുടെ അടുത്ത സുഹൃത്തായി
- 1992-97 - യുഎൻ പൊതുസഭയിൽ തുടർച്ചയായ ആറുതവണ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗം
- 1997 - സൗദി അറേബ്യയിലുണ്ടായ മിന തീപിടിത്തം അന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിലെ അംഗം.
- 1995 - കോപൻഹേഗനിൽ നടന്ന ലോക സാമൂഹിക ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗം
- 1995 - 2001 - വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിലെ അംഗം
- 1998 - ബ്രിട്ടനിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി ജോയിന്റ് കൊളോക്കിയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
- 2000 - ജോർദാനിൽ നടന്ന പാർലമെന്ററി കോൺഫറൻസിനുള്ള ഇന്ത്യൻ സംഘത്തിലെ അംഗം.
- 2004 - ഇറാഖ് ബന്ദി പ്രശ്നം കൈകാര്യം ചെയ്ത ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് ചെയർമാൻ. കൊളംബോയിൽ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഫോർ റീജനൽ കോ-ഓപ്പറേഷൻ (ഐഒആർ-എആർസി) മന്ത്രിതല യോഗം.
- 2005 - നെയ്റോബിയിൽ സുദാൻ സമാധാന ഉടമ്പടി യോഗം, ചെറുദ്വീപുകളുടെ വികസനം സംബന്ധിച്ച് മൗറിഷ്യസിൽ രാജ്യാന്തര ഉച്ചകോടി, അൾജിയേഴ്സിൽ അറബ് ലീഗ് സമ്മേളനം (അറബ് രാഷ്ട്രമല്ലാതെ സമ്മേളനത്തിൽ പങ്കെടുത്ത ഏകരാജ്യമായിരുന്നു ഇന്ത്യ). ഓസ്ലോയിൽ സുദാൻ വികസന പങ്കാളികളുടെ യോഗം, പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി ഖത്തറിൽ നടന്ന ജി-77 മന്ത്രിതല ഉച്ചകോടിയിൽ. യുഎൻ വികസന സാമ്പത്തിക നടപടി അവലോകന സമ്മേളനം. സഹസ്രാബ്ദ ലക്ഷ്യങ്ങൾ സംബന്ധിച്ച് ജക്കാർത്തയിൽ നടന്ന എഷ്യ പസഫിക് മേഖലാ മന്ത്രിതല യോഗം. ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിച്ചു. ധാക്കയിൽ സാർക്ക് ഉച്ചകോടി. ഇസ്ലമാബാദിൽ രാജ്യാന്തര വികസനപങ്കാളികളുടെ യോഗം.
- 2006 - ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂം റാഷിദ് അൽ മക്തൂമിന്റെ സംസ്കാരച്ചടങ്ങിൽ ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ചു. ടെഹ്റാനിൽ ഐഒആർ - എആർസി മന്ത്രിതല യോഗം. ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ മിഷൻ മേധാവികളുടെ രണ്ടുദിവസത്തെ യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു. ഖാർത്തുമിൽ അറബ് ലീഗ് യോഗം.
- 2007 - ഇന്ത്യ - തുനീസിയ ജോയിന്റ് കമ്മിഷൻ യോഗം. സോളിൽ നടന്ന ഐഒആർ-എആർസി മന്ത്രിതല സമ്മേളനം. ടെഹ്റാനിൽ മനുഷ്യാവകാശം സംബന്ധിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) മന്ത്രിതല യോഗം, താഷ്കെന്റിൽ ഷാങ്ഹായ് സഹകരണ സംഘടനാ യോഗം. യുഎൻ പൊതുസഭാ സമ്മേളനം.
- 2008 - ഉപരാഷ്ട്രപതിക്കൊപ്പം തുർക്കമെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം. പ്രധാനമന്ത്രിക്കൊപ്പം ഒമാൻ-ഖത്തർ സന്ദർശനം
- 2009 - കൊളംബോയിൽ സാർക്ക് ഉച്ചകോടി, ഹവാനയിൽ 'നാം' ഉച്ചകോടി,
- 2011 - ഈജിപ്ത്, ഗ്വാട്ടിമാല, ഇക്വഡോർ, പാനമ, ഖത്തർ, സുദാൻ, ഒമാൻ, റമല്ല, ജോർദാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഉഭയകക്ഷി സന്ദർശനങ്ങൾ. ബാലിയിൽ 'നാം' ഉച്ചകോടി, കുവൈത്തിൽ എസിഡി മന്ത്രിതല സമ്മേളനം, യുഎൻ പൊതുസഭാ സമ്മേളനം, ഡമസ്കസിൽ ഏഷ്യൻ സംസ്കാരങ്ങൾ സംബന്ധിച്ച രാജ്യാന്തര സമ്മേളനം,
- 2012 - മെക്സിക്കോയിൽ ജി-20 ഉച്ചകോടി, ലണ്ടനിൽ സൊമാലിയയുടെ പുനർനിർമ്മാണം സംബന്ധിച്ച യോഗം, സൗദി അറേബ്യയിൽ ഹജ് ഉടമ്പടി ഒപ്പുവയ്ക്കൽ, ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാരുടെ സമ്മേളനം, സിറിയയിലും യുക്രൈനിലും ഉഭയകക്ഷി സന്ദർശനം, അബുദാബിയിൽ ഇന്ത്യ-അറബ് ഉച്ചകോടി, റിയാദിൽ 'ഫ്രണ്ട്സ് ഓഫ് സിറിയ' സമ്മേളനം, ബിഷ്കെക്, കസബ്ലാൻക, തുനിസ് എന്നിവിടങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ. കുക്ക് ഐലൻഡിൽ പോസ്റ്റ് ഫോറം ഡയലോഗ് പാർട്ണേഴ്സ് യോഗം, യുഎൻ പൊതുസഭാ സമ്മേളനം, കുവൈത്തിൽ എസിഡി സമ്മേളനം.
- 2013 - അബുദാബി, ജിദ്ദ, കുവൈത്ത് സിറ്റി, ദഷ്നാബെ, ട്രിപ്പോളി, അൾജിയേഴ്സ്, ബഹ്റൈൻ, ബെയ്റൂത്ത്, റമല്ല, അമ്മാൻ എന്നിവിടങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ. സൗദിയുമായി ഹജ് ഉടമ്പടി, അൽമാട്ടിയിൽ ഏഷ്യ-ഇന്ത്യ സംഭാഷണം. യുഎൻ പൊതുസഭ, ഇന്ത്യ-ബഹ്റൈൻ, എസിഡി സമ്മേളനങ്ങൾ. ഗൾഫ് മന്ത്രിസഭാ തലവന്മാരുടെ സമ്മേളനം.
- 2014 - അബുദാബിയിൽ ഉഭയകക്ഷി ചർച്ച. കുവൈത്തിൽ സിറിയ സ്ഥിതിഗതികൾ സംബന്ധിച്ച ഉന്നതതലയോഗം. സൗദിയിൽ ഹജ് ഉടമ്പടി ഒപ്പുവയ്ക്കൽ.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്