പ്രളയകാലത്തു കേരളത്തിന് താങ്ങാകാൻ ബ്രിട്ടണിലെ കുഞ്ഞുങ്ങൾ തെരുവിൽ എത്തിയതറിഞ്ഞു ഇരുകയ്യും നീട്ടിയെത്തിയ സൗമ്യസാന്നിധ്യം; ഒന്നര പതിറ്റാണ്ടായി മലയാളി സമൂഹത്തിനു സൗജന്യമായി പള്ളി വാതിൽ തുറന്നിട്ട വൈദികൻ ഓർമ്മയായി; വൈദിക സേവനം പണം വാങ്ങാൻ ഉള്ള മാർഗം അല്ലെന്നു പറയുന്ന ഫാ. ബോബ് റൈറ്റ് മലയാളികളുടെ ആശ്രയവും ആശ്വാസവും ആയി മാറിയത് സ്നേഹത്തിന്റെ വഴിയിലൂടെ
മറുനാടൻ ഡെസ്ക്
ബ്രിട്ടൻ: കേരളം കണ്ട ആദ്യ പ്രളയകാലത്തു ലോകമലയാളികൾ ഒരേ മനസോടെ പിറന്ന നാടിനു വേണ്ടി കൈകോർത്തു നിന്ന സമയത്തു ഏറ്റവും മുന്നിൽ നിൽക്കാൻ ഓടി എത്തിയവരാണ് മൂന്നു വയസ് മുതൽ ടീനേജുകാർ വരെയുള്ള കവൻട്രിയിലെ മലയാളി കുഞ്ഞുങ്ങൾ. പ്രളയ ജലം വീടുകളുടെ മേൽക്കൂരക്കും മേലെ ഉയർന്നു കയറിയപ്പോൾ ഇനി അടങ്ങിയിരുന്നിട്ടു കാര്യമില്ല എന്ന തിരിച്ചറിവിൽ തെരുവുകളിൽ എത്തി ചില്ലിക്കാശ് ചോദിക്കാൻ തയ്യാറായ കുട്ടികളുടെ ആവേശവും ആത്മവിശ്വാസവും കണ്ടു മനസ് നിറഞ്ഞാണ് കവൻട്രിയിലെ ഇംഗ്ലീഷ് സമൂഹം കേരളത്തിന് കൈത്താങ്ങാകാൻ പണം നൽകിയത്.
സ്ട്രീറ്റ് അപ്പീൽ എന്ന് പേരിട്ട ഈ പണപ്പിരിവിന്റെ രണ്ടാം നാൾ പ്രായം ചെന്ന ഏതാനും സ്ത്രീകൾ കുട്ടികളുടെ അടുത്തെത്തി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കവൻട്രി ജോൺ ഫിഷർ പള്ളിയിലെ പാരിഷ് അംഗങ്ങൾ ആയിരുന്നു ആ സ്ത്രീകൾ. അവർ നേരെ ചെന്ന് പള്ളി വികാരി ഫാ: ബോബ് റൈറ്റിനോട് കാര്യം പറഞ്ഞപ്പോൾ മലയാളികളിൽ തനിക്കു കൂടുതൽ പരിചയം ഉള്ള ബീറ്റജ് അഗസ്റ്റിനെ തേടി അദ്ദേഹത്തിന്റെ ഫോൺവിളി എത്തുക ആയിരുന്നു.
സാന്ദർഭികമായി താൻ കൂടി നേതൃത്വം നൽകുന്ന കേരള സ്കൂളിലെ കുട്ടികൾ ആണ് സ്ട്രീറ്റ് അപ്പീലിന് മുന്നിൽ നിന്നതു എന്ന് ബീറ്റജ് അറിയിച്ചതോടെ തന്റെ പോക്കറ്റിൽ നിന്നും ആയിരം പൗണ്ട് കേരളത്തിന് വേണ്ടി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിക്കുക ആയിരുന്നു. എന്നാൽ കാര്യമായ വരുമാനം ഇല്ലാത്ത വൈദികന്റെ പോക്കറ്റിൽ നിന്നും പണം വേണ്ട പകരം കുർബാന മദ്ധ്യേ ഒരു അപ്പീൽ നടത്തിയാൽ തന്നെ ഏറെ ഉപകാരം എന്ന് പറഞ്ഞപ്പോഴും അത് വേറെ നടത്താം ആദ്യം എന്റെ പണം സ്വീകരിക്കൂ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
അന്ന് അദ്ദേഹം നൽകിയ പണവും ചേർത്ത് കവൻട്രി കേരള സ്കൂൾ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു കണ്ടെത്തിയ 5025 പൗണ്ടിൽ ബോബ് അച്ചന്റെ വിഹിതമായ ആയിരം പൗണ്ടും ചേർന്നിരുന്നു. പല മലയാളികൾക്കും തോന്നാത്ത സ്നേഹം ഏതോ നാട്ടിലെ കുറെ പാവങ്ങളോട് തോന്നിയ ഈ സ്നേഹവായ്പ്പ് ഇനിയില്ലെന്ന ഞെട്ടലാണ് ഇന്നലെ കവൻട്രി മലയാളികൾക്ക് കേൾക്കാനായത്. മലയാളം പഠിപ്പിക്കുന്ന കേരള സ്കൂളിന് ക്ലാസുകൾ നടത്താൻ പള്ളിയോടു ചേർന്ന പാരിഷ് ഹാൾ സൗകര്യം ഉപയോഗിക്കാൻ മടിക്കണ്ട എന്ന വാഗ്ദാനവും അദ്ദേഹം തുടക്കത്തിലേ നൽകിയിരുന്നു.
എന്നാൽ ആ സൗകര്യത്തിനും മേലെ കുട്ടികൾ എത്തിയതോടെയാണ് ആറു ക്ലാസുകൾ നടത്താൻ സൗകര്യം ഉള്ള മറ്റൊരിടം തേടി കേരള സ്കൂൾ അധികൃതർ എത്തിയത്. ഇത്തരത്തിൽ പൊതു മലയാളി സമൂഹത്തിനു ഏതു വിധത്തിലും ആശ്രയിക്കാവുന്ന ബോബ് അച്ചന്റെ വിയോഗം ഒരു വൈദികൻ എന്നതിലപ്പുറം ഒരു മനുഷ്യസ്നേഹിയുടെ വേർപാടായാണ് കവൻട്രി മലയാളികൾ തിരിച്ചറിയുന്നതും. അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല എന്നതും ഇപ്പോൾ ആ തിരിച്ചറിവിൽ അലിഞ്ഞു ചേരുകയാണ്.
ഇക്കഴിഞ്ഞ ജനുവരി 11 നു താൻ ക്യാനസർ രോഗത്തിന്റെ അവസാന ഘട്ടത്തിൽ ആണെന്നും ഏതാനും ആഴ്ച കൂടി മാത്രമേ ജീവിതം ബാക്കിയുള്ളൂ എന്നും പറഞ്ഞു പള്ളി ചുമതല ഒഴിയുന്ന വിവരമാണ് അദ്ദേഹം തന്നെ കാണാൻ എത്തിയവരെ അറിയിച്ചത്. അമ്മക്കിളി ഉപേക്ഷിച്ചു പോയ കൂട്ടിലെ അനാഥ പക്ഷികളെ പോലെയാണ് കവൻട്രിയിലെ മലയാളി ക്രൈസ്തവ വിശ്വാസികൾ ഈ വിവരം കേട്ടറിഞ്ഞത്. അതിനു ശേഷം പള്ളിയിലെ കാര്യങ്ങളിൽ നിന്നും ചുമതല ഒഴിഞ്ഞ ബോബ് അച്ചൻ തികച്ചും സ്വകാര്യതയിൽ ആണ് കഴിഞ്ഞിരുന്നത്.
വീട്ടുകാർ അച്ചന് വേണ്ടി വാങ്ങിയ വീട്ടിലേക്കു സ്നേഹത്തോടെ വിളിച്ചെങ്കിലും പള്ളിയിൽ തന്നെ അവസാന കാലം കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ചുമതലകൾ ഒഴിഞ്ഞെങ്കിലും വെള്ളിയാഴച്ചകളിൽ പള്ളി വൃത്തിയാക്കുന്നിടത്തു അദ്ദേഹം രണ്ടാഴ്ച മുൻപ് വരെ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച രോഗനില കലശലായപ്പോൾ സഹോദരിയെ പറഞ്ഞയച്ചു എല്ലാവരുടെയും സുഖ വിവരം അന്വേഷിക്കാനും ആ മനുഷ്യസ്നേഹി മറന്നില്ല.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അദ്ദേഹം വീട്ടുകാരുടെയും മറ്റും സാന്നിധ്യത്തിൽ പള്ളിയോടു ചേർന്ന താമസസ്ഥലത്തു വച്ച് മരണത്തിനു കീഴടങ്ങുന്നത്. രോഗ വിവരം വ്യക്തമായി ഏകദേശം എട്ടാഴ്ചയാണ് അദ്ദേഹത്തിന് ജീവിതം നീട്ടിക്കിട്ടിയത്. ഒരു വൈദികൻ എന്നാൽ ആരായിരിക്കണം, എങ്ങനെ ആയിരിക്കണം എന്ന് ചുരുങ്ങിയ പക്ഷം കവൻട്രി മലയാളികളിൽ പലരും തിരിച്ചറിഞ്ഞത് ബോബ് അച്ചനിലൂടെയാണ്. സ്വകാര്യ ആവശ്യത്തിന് കുർബാന നടത്തിയാൽ പോലും പലരിൽ നിന്നും അദ്ദേഹം കുർബാന പണം വാങ്ങാത്ത അനുഭവ കഥകൾ പറയാനുണ്ട്.
നിർബന്ധിച്ചു കൊടുത്താലും വാങ്ങില്ലെന്ന് അറിയുന്നവർ ഒടുവിൽ പണം കവറിലാക്കി അദ്ദേഹത്തിന്റെ മേശയിൽ ഉപേക്ഷിച്ചു പോകുന്നതും അപൂർവമല്ല. നെയ്യും കൊഴുപ്പും ചേർന്ന ഭക്ഷണം ഒഴിവാക്കിയിരുന്ന അദ്ദേഹം പലവട്ടം മലയാളി ഭക്ഷണത്തിന്റെ രുചിയും ഏറെ ആസ്വദിച്ചിട്ടുണ്ട്. മലയാളികളുടെ ആദരവും പെരുമാറ്റവും എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആർക്കും ഏതു സമയത്തും ആശ്രയിക്കാമായിരുന്ന വ്യക്തി കൂടിയായിരുന്നു.
കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി മലയാളി സമൂഹത്തിനു പ്രാർത്ഥിക്കാനും കുർബാനയ്ക്കുമായി പള്ളി സൗജന്യമായി തുറന്നു നൽകിയതും ബോബ് അച്ചനെ എന്നും ഓർത്തിരിക്കാൻ മലയാളി സമൂഹത്തിനു കാരണമാണ്. യുകെയിൽ ഇങ്ങനെ ഒരു സേവനം ലഭിക്കാൻ ഇടയായ സ്ഥലങ്ങൾ അപൂർവം ആയിരിക്കു.
ഒരു കുർബാനയ്ക്കു പലയിടത്തും നൂറു പൗണ്ട് ചുരുങ്ങിയത് നൽകണം എന്നിരിക്കെ ഒരു വർഷം മലയാളികൾക്കായി മുപ്പതിലേറെ കുർബാനകൾക്കു പള്ളി വിട്ടു നൽകിയ ഈ വൈദികൻ ആ വകയിൽ മലയാളികൾക്ക് സമ്മാനിച്ചത് ആയിരകണക്കിന് പൗണ്ടിന്റെ ദാനം കൂടിയാണ്.ഇതുകൊണ്ടു കൂടിയാണ് കവൻട്രിയിൽ പലയിടത്തും മലയാളികൾ സ്വന്തമായി പള്ളി എന്ന ആശയവുമായി മുന്നോട്ടു പോയപ്പോൾ കവൻട്രിയിൽ അത്തരം ചിന്താഗതികൾ സജീവമാകാതെ പോയതും.
ഏതു സമയത്തും കയറി ചെല്ലാൻ സ്വന്തമായി എന്നവിധം ഒരു പള്ളിയും സൗകര്യവും ഉള്ളപ്പോൾ എന്തിനു മറ്റൊരു സംവിധാനം എന്നതും ഇതിനു കാരണമാണ്. നൂറിലേറെ മലയാളി കത്തോലിക്കാ കുടുംബങ്ങൾ ഉള്ളതിൽ അൻപതിൽ ഏറെ പേരും ആശ്രയിക്കുന്നതും ജോണ്‍ ഫിഷർ പള്ളി തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍