ലീഡറുടെ വിശ്വസ്ത അനുയായിയായി തിളങ്ങി; മന്ത്രിയായപ്പോൾ മികവിന്റെ അടയാളമായി; അക്ഷരവൈരികളായ കോൺഗ്രസുകാർക്കിടയിൽ കവിതയും കഥയും മനസിൽ കരുതി ജീവിച്ചു; ജി കാർത്തികേയനു കണ്ണീരോടെ വിടപറഞ്ഞ് കേരളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു ജി കാർത്തികേയൻ. അക്ഷരവൈരികളായ കോൺഗ്രസ് നേതാക്കൾക്കിടയിൽ കഥയേയും കവിതയേയും സ്നേഹിച്ച് ജീവിച്ച അപൂർവ്വ ജനുസിൽ പെട്ടൊരു നേതാവായിരുന്നു കാർത്തികേയൻ. കാൻസറിന്റെ കരുണയില്ലാത്ത കരങ്ങളിൽ പിടഞ്ഞുവീണപ്പോഴും കാർത്തികേയൻ മോഹിച്ചത് പുസ്തകങ്ങളുടെ ഏകാന്തതയിൽ ശാന്തി തേടാനായിരുന്നു.
1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ എൻ.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായിട്ടായിരുന്നു ജി കാർത്തികേയന്റെ ജനനം. ബിരുദത്തിന് ശേഷം എൽഎൽ.ബിയും പൂർത്തിയാക്കിയ അദ്ദേഹം, വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 1978ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ ജി.കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കോൺ്ഗ്രസ് ഐ യുടെ വളർച്ചയിൽ ജി കാർത്തികേയന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് നിറഞ്ഞ് നിന്നത്.സൗമ്യതയും മാന്യതയും കൊണ്ടു ജനങ്ങളുടെ മനസ് മാത്രമല്ല, രാഷ്ട്രീയ ശത്രുക്കളുടെ മനസ് പോലു കീഴടക്കാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയായിരുന്നു ജി.കെ എന്ന ജി. കാർത്തികേയൻ.
യുവപോരാളിയിൽ നിന്ന് തിരുത്തൽ വാദിയിലേക്കും തിരുത്തൽ വാദിയിൽ നിന്ന് മിതവാദിയിലേക്കും മാറിയ ജി.കെ. എന്നും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ നിർണായക ശക്തി ആയിരുന്നു. ഇന്ദിരാഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ പങ്കെടുത്ത നാലുപേരിൽ ഒരാൾ ജി കാർത്തികേയനായിരുന്നു. ഐ ഗ്രൂപ്പിന്റെ വിദ്യാർത്ഥിയുവജനവിഭാഗത്തിന്റെ അമരക്കാരനായി ജി കാർത്തികേയൻ പിന്നീട് മാറി. കെ എസ് ആർ ടി സി ഉപദേശകസമിതി അംഗമെന്ന നിലയിലുള്ള സൗജന്യപാസിന്റെ ബലത്തിൽ കേരളത്തിലങ്ങോളമിങ്ങോളം ജി കാർത്തികേയനെത്തി. വിദ്യാർത്ഥികളും യുവജനങ്ങളും ജി കെക്കൊപ്പം കൂടി. ഘടകകക്ഷികളെ ഒഴിവാക്കി കോൺഗ്രസ് മാത്രം ഭരിക്കണമെന്ന് വാദിക്കുന്ന ഏകകക്ഷിഭരണ സിദ്ധാന്തത്തിന് പിന്നിൽ ജി കാർത്തികേയനെന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു. കെ മുരളീധരനെ ലക്ഷ്യം വച്ച് കെ കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദപ്രസ്ഥാനത്തിന്റെയും നേതാവ് മറ്റാരുമായിരുന്നില്ല. എന്നാൽ പിന്നീട് വീണ്ടും കെ കരുണാകരനുമായി അടുത്ത ജി കാർത്തികേയൻ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മിതവാദിയായി. എ കെ ആന്റണിയുമായി കൂടുതൽ അടുത്തു. പതിയെ ഗ്രൂപ്പില്ലാത്ത നേതാവായി മാറി.
കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 1980ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. വർക്കല മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണനോടായിരുന്നു തോൽവി. 1982ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സിപിഐ(എം) നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.എന്നാൽ 1987ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്.1991 മുതൽ 2006 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ആര്യനാട് നിയമസഭാമണ്ഡലത്തിലെ ജനങ്ങൾക്ക് ജി.കാർത്തികേയനല്ലാതെ, മറ്റൊരു ജനപ്രതിനിധിയെ നിയമസഭയിലേക്ക് അയയ്ക്കാൻ താൽപര്യമില്ലായിരുന്നു. മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായി നിറഞ്ഞപ്പോൾ, അത് ജനങ്ങളുടെ മനസിലും ഒരു മികച്ച ഭരണാധികാരിയുടെ വേഷപ്പകർച്ചയിലേക്ക് മാറുകയായിരുന്നു. 2011 ലാണ് അദ്ദേഹം ആര്യനാട് മണ്ഡലത്തിൽ നിന്ന് മാറി അരുവിക്കരയിൽ മൽസരിച്ചത്. 1995ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യപൊതുവിതരണ, സാംസ്കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.
നാലു പതിറ്റാണ്ടു കോൺഗ്രസ് രാഷ്ട്രീയത്തിലെ വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും സാക്ഷിയായ ജി കാർത്തികേയൻ, രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ് രാഷ്ട്രീയ വൈരികളുടെ പോലും മിത്രമാകാൻ കഴിഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ച ജി.കെ അക്കാര്യം തുറന്നു പറയുകയും, കിട്ടാതെ വന്ന സാഹചര്യത്തെ ഉൾക്കൊള്ളാൻ നാലു പതിറ്റാണ്ട് കാലത്തെ അനുഭവം അദ്ദേഹത്തെ സഹായിച്ചു. രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസിലെ ഇന്നത്തെ പല നേതാക്കളുചേയും ഗുരു കൂടിയാണ് ജി.കെ.ഒരിക്കൽ പോലും രാഷ്ട്രീയ സ്ഥാനങ്ങൾക്ക് വിലപേശാത്ത, ജി കാർത്തികേയൻ സ്പീക്കർ സ്ഥാനം ഒഴിയുന്ന തീരുമാനത്തിലേക്ക് അദ്ദേഹം നീങ്ങിയത്. ആലുവയിലെ കെ എസ് യു ക്യാംപിൽ നിന്ന് ഒളിച്ചോടി പ്രണയിനിയായ സുരേഖയെ ജീവിതപങ്കാളിയാക്കിയ ജി കാർത്തികേയൻ, രാഷ്ട്രീയത്തിനതീതമായി കലാസാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. കെ.എസ്. അനന്തപത്മനാഭൻ, കെ.എസ്. ശബരിനാഥൻ എന്നിവർ മക്കളാണ്.
രാഷ്ട്രീയത്തിൽ സൗമ്യതയും മാന്യതയുടേയും മുഖമായിരുന്നു ജി കാർത്തികേയൻ. കോൺഗ്രസിൽ യുവപോരാളിയും തിരുത്തൽവാദിയും പിന്നെ മിതവാദിയും ആയ ചരിത്രമാണ് ജി കാർത്തികേയൻ എന്ന ജി കെയ്ക്ക് ഉള്ളത്.
സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവർത്തനം എന്ന് പറയുകയും സ്ഥാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോൺഗ്രസുകാരിൽ ജി കാർത്തികേയൻ വ്യത്യസ്തനായിരുന്നു. ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ കെ പി സി സി പ്രസിഡന്റ് ആകാൻ ആഗ്രഹിച്ചു. അക്കാര്യം തുറന്നമനസോടെ സുഹൃത്തുകളോടും നേതാക്കളോടും പങ്കുവച്ചു. എന്നാൽ ആ സ്ഥാനം കിട്ടാതെ പോയപ്പോൾ ആരോടും പരിഭവിച്ചില്ല. വാക്കുകൊണ്ടോ നോക്കുകൊണ്ടോ അതൃപ്തി പ്രകടിപ്പിച്ചില്ല. രാഷ്ട്രീയത്തിൽ അത്രയ്ക്ക് മാന്യനായിരുന്നു ജി കാർത്തികേയൻ. കപടമായ സൗഹാർദം പ്രകടിപ്പിക്കൽ വശമില്ലാത്ത, മുൻനിരയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കാത്ത രാഷ്ട്രീയത്തിലെ അപൂർവമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എല്ലാവർക്കും പ്രിയപ്പെട്ട ജി.കെ. താൻ കൈപിടിച്ച് വളർത്തിക്കൊണ്ടുവന്ന പലരും തന്നേക്കാൾ വലിയ സ്ഥാനങ്ങളിൽ എത്തിയപ്പോൾ നിറഞ്ഞമനസോടെ കണ്ടുനിന്ന ഗുരു. 70കളുടെ അവസാനം ജി കാർത്തികേയൻ കെ എസ് യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ചെന്നിത്തലക്കാരൻ രമേശ്. അവിടെ നിന്ന് സംസ്ഥാന നേതൃനിരയിലേക്ക് രമേശിനെ കൊണ്ടുവന്നത് ജി കാർത്തികേയനായിരുന്നു.രമേശ് ചെന്നിത്തലയ്ക്ക് മാത്രമല്ല ഇപ്പോൾ മുൻനിരയിലുള്ള പലനേതാക്കൾക്കും രാഷ്ട്രീയത്തിൽ ഗുരുസ്ഥാനീയനാണ് ജി കാർത്തികേയൻ.
കെ എസ് യുവിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള അവഗണനകളോട് പടവെട്ടിയാണ് ജി കാർത്തികേയൻ എന്ന നേതാവ് കരുത്തനായത്. മനംമടുത്ത് വിദ്യാർത്ഥിരാഷ്ട്രീയം ഉപേക്ഷിച്ച് മറ്റ് ജോലി തേടിപ്പോകുന്നതിനെക്കുറിച്ച് വരെ ജി കാർത്തികേയൻ ആലോചിച്ചിട്ടുണ്ട്. പക്ഷേ കെ കരുണാകരനാണ് ജി കാർത്തികേയനെ പിടിച്ചുനിറുത്തിയത്. 1978ൽ പാർട്ടി പിളർന്നപ്പോൾ ഐ ഗ്രൂപ്പിനൊപ്പം നിന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍