മരുന്നു മാഫിയക്ക് തലവേദന ആയപ്പോൾ തുടർച്ചയായി ട്രാൻസ്ഫർ ചെയ്തു അധികാരികൾ വലച്ചു; ആരെയും ഭയപ്പെടാതെ നിലപാടിൽ ഉറച്ചു നിന്നു; മദ്യപാനിയല്ലെന്ന് കോടതി പറഞ്ഞതിന്റെ ആശ്വാസം തീരും മുമ്പ് മരണം വിളിച്ചു: ഷാനവാസിന്റെ ജീവിതം പോരാട്ടങ്ങളുടെ നിറക്കാഴ്ച്ച
ആവണി ഗോപാൽ
മലപ്പുറം: '3 വർഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയിൽ വേക്കൻസി ഉണ്ടായിരിക്കേ അന്യജില്ലയിലേക്ക് സ്ഥലം മാറ്റി. തികച്ചും അനധികൃതം,നിയമ വിരുദ്ധം...പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ 3 മാസം തികയുന്നതിനു മുമ്പ്തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും,കുന്നുകളിലേക്കും സ്ഥലം മാറ്റി.തികച്ചും നിയമവിരുദ്ധം,,പച്ചയായ മനുഷ്യാവകാശ ലംഘനം......എതിരാളികൾ വമ്പൻ സ്രാവുകളാണ്..പക്ഷേ അവർക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല....ഹെകോടതിയിൽ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ,കാരണം സത്യം ഈശ്വരനാണ്......എന്റെ സ്ഥലം മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ച വൃത്തികെട്ട കരങ്ങൾക്ക് സത്യത്തിൽ ഭയമാണ്. കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങൾ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ.സമയമാകുമ്പോൾ ആദിത്യൻ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും...പിന്നെ ഇവർക്കറിയില്ലല്ലോ ആദിത്യനു കാടും,മേടും,മലയുമാണ് കൂടുതൽ ഇഷ്ടമെന്ന്. ശിരുവാണിയിലെ എന്റെ പ്രിയപ്പെട്ട ആദിവാസികളെ, പട്ടിണിപ്പാവങ്ങളെ, കാടും മലയും കയറി ആദിത്യൻ നിങ്ങൾക്കാവശ്യമുള്ള അത്യാവശ്യ വസ്തുക്കളുമായി വരും. നിങ്ങൾ ഇനി മുതൽ പട്ടിണി കിടക്കേണ്ടി വരില്ല....ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്ക്'...!!
മരണം കീഴടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഡോ. ഷാനവാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. താൻ കടുത്ത സമ്മർദ്ദത്തിന് നടുവിലാണ് എന്ന് വെളിവാക്കുന്ന രണ്ട് കുറിപ്പുകളാണ് അദ്ദേഹം ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചത്. കടുത്ത സമ്മർദ്ദത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അധികാരികളേ നിങ്ങളാണ് അതിന് ഉത്തരവാദികൾ എന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയിരുന്നു. തീർത്തും അന്യായമായ സ്ഥലംമാറ്റത്തിനെതിരെ ധൈര്യപൂർവ്വം പ്രതിരോധിക്കുകയയായിരുന്നു ഷാനവാസ്.
ആദിവാസികൾക്കിടയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ പേരിൽ മരുന്നു മാഫിയയുടെ പോലും കണ്ണിലെ കരടായിരുന്നു ഇദ്ദേഹം. തന്നോട് പ്രതികാരം തീർക്കുന്ന വമ്പൻ സ്രാവുകളെ കുറിച്ച് പേര് പറയാതെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തോൽക്കാൻ ഒരുക്കമല്ലാത്ത പോരാളായായിരുന്നു അദ്ദേഹം. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ വർഷം മുതലാണ് ആരംഭിച്ചത്. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ ഒപ്പുശേഖരണം നടത്തി പ്രതിരോധം തീർത്ത അദ്ദേഹത്തോടൊപ്പം നിൽക്കാൻ അന്ന് മറുനാടൻ മലയാളിക്കും സാധിച്ചിരുന്നു. എന്നാൽ, അധികൃതർ വീണ്ടും പ്രതികാര നടപടികളുമായി നീങ്ങിയതോടെ കടുത്ത മാനസിക സംഘർഷങ്ങളെ നേരിടേണ്ടി വന്നു ഡോ. ഷാനവാസിന്.
ചുങ്കത്തര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജോലി നോക്കവെ നിലമ്പൂരിലെ ആദിവാസി മേഖലയിൽ സൗജന്യമായി ചികിത്സ എത്തിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞവർഷം പാലക്കാട് ജില്ലയിലെ കാഞ്ഞിരം പുഴയിലേക്കാണ് സ്ഥലം മാറ്റിയത്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. താൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനുള്ള ബുദ്ധിമുട്ടായിരുന്നു സ്ഥലംമാറ്റത്തിൽ ഷാനവാസിനെ ബുദ്ധിമുട്ടിച്ച കാര്യം. അതുകൊണ്ടാണ് നീതിലഭിക്കാനായി നിയമത്തിന്റെ വഴിയിലേക്ക് അദ്ദേഹം നീങ്ങിയതും, വിജയം കൈവരിച്ചതും.
എന്നാൽ കോടതി വിധിയെ തുടർന്ന് കോടതി വിധിക്ക് ശേഷം അവിടെ തുടർന്ന ഡോക്ടർക്കെതിരെ ശക്തമായ കരുനീക്കങ്ങൾ ഉണ്ടായി. എന്നാൽ തന്റെ ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളെയും സോഷ്യൽ മീഡിയയുടെ കരുത്തിലൂടെയുമാണ് അദ്ദേഹം ഇതിനെയൊക്കെ അതിജീവിച്ചത്. ഏറ്റവും ഒടുവിൽ ചിലരുടെ പ്രേരണയോടെ മാതൃഭൂമി പോലൊരു പാരമ്പര്യമുള്ള പത്രം അദ്ദേഹത്തെ മദ്യപാനിയായി ചിത്രീകരിച്ചത് ഷാനവാസിനെ അതിയായി വേദനിപ്പിക്കുകയുണ്ടായി. എങ്കിലും തോൽക്കാൻ മനസില്ലാത്ത ഷാനവാസ് താൻ മദ്യപാനിയല്ലെന്ന് ഹൈക്കോടതി മുമ്പാതെ തെളിയിച്ച ശേഷം പത്രത്തിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുകയുമുണ്ടായി.
ഇങ്ങനെ നിയമത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തേടി മരണം എത്തിയത്. തന്നെ തേടിയെത്തിയിരുന്ന രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നു നൽകിയതാണ് ഷാനവാസിനെ പലരുടെയും ശത്രുവാക്കിയത്. ഇതോടെ സ്വകാര്യ ആശുപത്രികളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. തുടർന്നാണ് മദ്യപിച്ച് ബഹളം വച്ചെന്ന വിധത്തിൽ അദ്ദേഹത്തിനെതിരെ കേസ് നൽകിയത്. എന്നാൽ ഇതേക്കുറിച്ച് ഷാനവാസ് അന്ന് മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
''ചാരിറ്റി പ്രവർത്തനങ്ങളുമായി ഞാൻ രണ്ടുദിവസം ഉണ്ടായിരുന്നില്ല, ഈ സമയത്ത് എന്നെ നിർബന്ധിച്ച് ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഞാൻ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും എന്നെ വിളിക്കുകയും ആളില്ലാത്തതിനാൽ ഞാൻ അന്ന് ഡ്യുട്ടിയിൽ കയറുകയും ചെയ്തു. കഴിഞ്ഞ മൂന്നുദിവസത്തെ ഉറക്ക ക്ഷീണം എനിക്ക് നന്നായി ഉണ്ടായിരുന്നു. കാരണം, പട്ടാമ്പിയിലും മറ്റു പലയിടത്തും വനത്തിലുമൊക്കെയായി ചില ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പോയതായിരുന്നു. പക്ഷേ, പെട്ടെന്ന് സൂപ്രണ്ടും മറ്റു ഡോക്ടർമാരും ചേർന്ന് ഞാൻ മദ്യപിച്ചെന്നു പറഞ്ഞ് ബഹളമുണ്ടാക്കുകയാണ് ചെയ്തത്. ഇതിനായി ചില ആളുകളെ പരസരത്ത് തയ്യാറാക്കി നിർത്തിയിരുന്നു. അവരും ഓടിയെത്തി. തിരക്കഥ പോലെ പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. അവർ പത്രക്കാരെയും പൊലീസിനെയും വിവരമറിയിച്ച് ഒരു ക്രിമിനലിനെ കൊണ്ടു പോകുന്ന തരത്തിൽ എന്നെ പൊലീസ് ജീപ്പിൽ കൊണ്ടു പോയി. ശേഷം താലൂക്ക് ആശുപത്രിയിൽ കൊണ്ടു പോയി എന്നെ പരിശോധിച്ച ഉടനെ അവിടത്തെ ഡോക്ടർ പറഞ്ഞിരുന്നു ഞാൻ മദ്യപിച്ചിട്ടില്ലെന്ന്, എന്നിട്ടും അത് മാറ്റി എഴുതാൻ ആ ഡോക്ടർക്ക് സമ്മർദവും ഉണ്ടായിരുന്നു.
എനിക്ക് ഏറ്റവും വിഷമം തോന്നിയത് സത്യമറിയാതെ മാതൃഭൂമിയിൽ എന്റെ ഫോട്ടോ സഹിതം വാർത്ത കൊടുത്തതാണ്. അതുകാരണം എനിക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വന്നു. പല വിവാഹാലോചനയും ഇതു കാരണം മുടങ്ങി. വേറെയും വ്യക്തിപരമായ പല പ്രശ്നങ്ങളുണ്ടായി. ഞാൻ കരുളായിയിലേക്ക് സ്ഥലം മാറിയെങ്കിലും ഇവർ കുറച്ചു പേരെ എതിർ കക്ഷിയാക്കി കേസ് നടക്കുന്നുണ്ടായിരുന്നു. ഡ്യൂട്ടിസമയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു അതിലെ കുറ്റം. എന്നാൽ കോടതി എന്റെ നിരപരാധിത്വം മനസിലാക്കി കഴിഞ്ഞ ദിവസം നിലമ്പൂർ സി.ജെ.എം കോടതി വെറുതെ വിട്ടു. ഡോക്ടറുടെ പരിശോധനാ സർട്ടിഫിക്കറ്റ് മുൻ നിർത്തിയായിരുന്നു വിധി.''
അതിനിടെ ഷാനവാസ് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നത് വിദേശ ഫണ്ട് പറ്റിയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇങ്ങനെ ആരോപണം ഉന്നയിച്ചവരോട് അത് തെളിയിക്കാൻ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പരസ്യമായി തന്നെ വെല്ലുവിളിച്ചു. താൻ അധ്വാനിച്ചുണ്ടാക്കിയ പണത്തിൽ ഒരു പങ്ക് നിരാലംബരായവർക്ക് നൽകുമ്പോൾ ആർക്കാണ് ചൊടിക്കുന്നതെന്നുമായിരുന്നും അദ്ദേഹത്തിന്റെ ചോദ്യം. ഇങ്ങനെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ ഓരോന്നായി സധൈര്യം തരണം ചെയ്തുവരുന്നതിന് ഇടയിൽ അവിചാരിതമായാണ് അദ്ദേഹത്തെ മരണം വിളിച്ചത്.
തന്റെ മനസിലെ വിഷമങ്ങളും സംഘർഷങ്ങളും അതേപടി ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്ന ഷാനവാസ് പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ താൻ സർക്കാർ സർവീസിൽ നിന്ന് രാജി വെക്കാൻ ആലോചിക്കുന്നതായി പോലും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തോൽക്കാൻ ഒരിക്കലും താൻ തയ്യാറാല്ലെന്ന് സ്റ്റാറ്റസുകളിലൂടെ വിളിച്ചുപറഞ്ഞ അദ്ദേഹം മരണത്തിന് മുന്നിൽ മാത്രമാണ് ഒടുവിൽ മുട്ടുമടക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്