പൂക്കോയ തങ്ങളുടെ കൈ പിടിച്ച് രാഷ്ട്രീയത്തിൽ; സി എച്ച് മുഹമ്മദ് കോയയുടെയും സീതി സാഹിബിന്റെയും വാൽസല്യം ദേശീയ നേതാവാക്കി വളർത്തി; കാശ്മീരിനെ വിട്ടുകൊടുക്കാൻ ഇന്ത്യൻ മുസ്ലിംങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് യുഎന്നിൽ പറഞ്ഞ് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി: കണ്ണൂർ ലോകത്തിന് സമ്മാനിച്ച ഇ അഹമ്മദ് ഇന്ത്യൻ മതനിരപേക്ഷതയുടെ മുഖം
എം പി റാഫി
കോഴിക്കോട്: അഞ്ചു തവണ കേരള നിയമസഭയിലേക്കും ഏഴു തവണ പർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പട്ട ഇ അഹമ്മദ് എന്ന പ്രതിഭാസം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നട്ടെല്ലും മലബാറിലെ ജനസമൂഹത്തിന്റെ വിശ്വാസ്യത നേടിയ നേതാവുമായിരുന്നു. മുസ്ലിം ലീഗിന്റെ ആദ്യ വിദേശകാര്യ സഹ മന്ത്രിയായ അഹമ്മദ് കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും, ഇബ്രാഹീം സുലൈമാൻ സേട്ടിന് ശേഷം പാർലമെന്റിൽ രണ്ടര പതിറ്റാണ്ട് കാലം പൂർത്തിയാക്കിയെന്ന നേട്ടം കൈവരിച്ച വ്യക്തി കൂടിയാണ് ഇ. അഹമ്മദ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന അഹമ്മദിന്റെ കുതിപ്പ് പെട്ടെന്നായിരുന്നു.
കണ്ണൂരിലെ കച്ചവടക്കാരന്റെ മകനായി ജനിച്ച അഹമ്മദ് പൂക്കോയ തങ്ങളുടെ കൈ പിടിച്ച് സി.എച്ച് മുഹമ്മദ് കോയയുടെയും സീതി സാഹിബിന്റെയും പിന്മുറക്കാരനായി കേരള രാഷ്ട്രീയത്തിൽ വളർന്ന എട്ടിക്കണ്ടി അഹമ്മദ് എന്ന ഇ അഹമ്മദ് എന്നത് പിന്നീട് ഒരു രാഷ്ട്രത്തിന്റെ തന്നെ പ്രാർത്ഥനകൾ സഫലമാക്കിയ നയതന്ത്ര ഇടപെടലിന്റെ പേരായി മാറി.
2004ൽ ഇറാഖിലെ ഖാണ്ഡഹാറിൽ ബന്ദിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിച്ചതും ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശി വൽക്കരണം നടപ്പിലാക്കായപ്പോൾ ഇന്ത്യക്കാരെ അതിന്റെ ആഘാതത്തിൽ നിന്ന് രക്ഷിച്ച ഇടപെടലും അഹമ്മദിനെ നയതന്ത്ര രംഗത്ത് പ്രശസ്തനാക്കി. അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യവും പാണ്ഡിത്യവുമുള്ള ഇ അഹമ്മദിന് വിദേശ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കൽ എളുപ്പമായി. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിലെ ഇ അഹമ്മദിന്റെ ബന്ധം പ്രവാസി ഇന്ത്യക്കാർക്ക് ഏറെ ഗുണമുണ്ടാവുകയും ചെയ്തു.
ഇറാഖിലെ കലാപകാരികളുടെ തോക്കിൻ മുനയിൽ പ്രാണൻ പിടഞ്ഞമരുന്ന നാളുകളെണ്ണിക്കഴിഞ്ഞ ട്രക്ക് ഡ്രൈവർമാരായ മൂന്ന് സിഖ് യുവാക്കളുടെ തടവുജീവിതം രാജ്യം മറക്കില്ല എക്കാലത്തും ഓർക്കുന്ന കാര്യമാണ്. അമൃത്സറിൽ പ്രാർത്ഥനയുടെ രാപകലുകളായിരുന്നു അന്ന്. മക്കളുടെ ജീവനു വേണ്ടി കരൾവെന്തു കരഞ്ഞ അമ്മമാരുടെ കണ്ണീർ ദിനങ്ങൾ.
ഇന്ത്യ എന്ന വലിയ രാജ്യത്തിനു ഒരേ സമയം മനുഷ്യനഷ്ടവും മാനഹാനിയും വരുത്താനിടയാക്കുന്ന രാഷ്ട്രീയ ചരടുവലികൾ. റാഞ്ചിയവരുടെ വിലപേശൽ. രണ്ടു രാഷ്ട്രങ്ങൾ ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടൽ സാധ്യത. വിദേശകാര്യവകുപ്പിലെ പുതുമുഖ സഹമന്ത്രി അഹമ്മദിനെ ആ അങ്കലാപ്പിന്റെ നിമിഷത്തിൽ രാജ്യം ചുമതലയേൽപ്പിക്കുകയാണ്. പ്രധാനമന്ത്രിക്കൊത്ത അധികാര ഗാംഭീര്യമുള്ളവരും മുതിർന്ന മന്ത്രിമാരും മാത്രം കൈകാര്യം ചെയ്തുവന്ന ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാൻ പദവി. ഇന്ത്യയുടെ തെക്കേ അറ്റത്ത്, രാജ്യാധികാരത്തിന്റെ മേനി പറയാനില്ലാത്ത, പിന്നണിയിൽ കിടക്കുന്ന ഒരു പ്രദേശത്തു നിന്ന് പാർലമെന്റിലെത്തിയ അഹമ്മദിനെ ഇത്രയും മർമപ്രധാനമായ ചുമതലയേൽപ്പിച്ചത് ഉഗ്രപ്രതാപമുള്ള പഞ്ചാബിനു തന്നെ അന്നു ഇഷ്ടപ്പെടണമെന്നില്ല. കാശ്മീരിനെ നഷ്ടപ്പെട്ടാൻ ഇന്ത്യൻ മുസ്ലിംങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് യുഎന്നിൽ പറഞ്ഞത് അന്താർദേശീയ തലത്തിൽ ശ്രദ്ധ നേടി.
ബന്ദികൾ വധിക്കപ്പെടാനാണ് സാധ്യതയെന്ന് പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ മലയാളി മന്ത്രിയുടെ ഇടപെടൽ. ഒടുവിൽ ആ ഇടപെടൽ വിജയം കാണുകയും ചെയ്തു.മൂന്നു സിഖ് യുവാക്കൾക്കൊപ്പം രക്ഷകനായ മലയാളി മന്ത്രി ഇ അഹമ്മദ് മറുകയായിരുന്നു. ലോകം അംഗീകരിച്ച ആ നയചാതുര്യത്തിന്റെ കരുത്തും കാതലുമാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഇരുപത്തേഴു തവണ പ്രസംഗിച്ച ഇന്ത്യക്കാരൻ എന്ന കീർത്തിമുദ്ര അഹമ്മദിന്റെ മാറിലണിയിച്ചത്. ലോകത്തിനുമേൽ അധീശത്വമവകാശപ്പെടുന്ന പതിനഞ്ചു രാഷ്ട്രങ്ങളുടെ പ്രതിനിധികൾക്കിടയിലാണ് ഇ അഹമ്മദ് പ്രസംഗിക്കുന്നത്.
മലപ്പുറത്തെയും കണ്ണൂരിലെയും പാടവരമ്പത്തു കൂടെ, ഊടു വഴികളിലൂടെ പച്ചക്കൊടിയും പിടിച്ച് പൊരിവെയിലിൽ കാൽ നടയാത്ര നയിച്ച ഇ അഹമ്മദ് എന്ന വിദ്യാർത്ഥി പ്രവർത്തകൻ, ലോകരാഷ്ട്രങ്ങളുടെ നെറുകയിൽ ഇന്ത്യാ മഹാരാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തി. 2006 ൽ കണ്ണൂരിൽ നടന്ന സിപിഐ(എം)-ആർഎസ്എസ് കൊലപാതക പരമ്പര അവസാനിപ്പിക്കുന്നതിലും അഹമ്മദ് നിർണ്ണായക പങ്കുവഹിച്ചു.
1991 മുതൽ 2014 വരെ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ സ്ഥിരം ഇന്ത്യൻ സാന്നിധ്യമായിരുന്നന്നു അഹമ്മദ്. ഹജ്ജ് സൗഹൃദസംഘാംഗത്തിലെ അംഗമായും കഅ്ബ കഴുകൽ ക്ഷണിക്കപ്പെടുന്ന ഏതാനും ലോക മുസ്്ലിം നേതാക്കളിൽ ഒരാളുമായിരുന്നു അഹമ്മദ്.
എതിർപ്പുകളെല്ലാം ഭൂരിപക്ഷമാക്കി മാറ്റിയ കാഴ്ചയായിരുന്നു ഇ അഹമ്മദ് എന്ന രാഷ്ട്രീയക്കാരനിൽ കാണാൻ സാധിച്ചത്. പാർട്ടിക്കകത്തും പുറത്തുനിന്നുമായി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എതിർപ്പ് ഉയർന്നപ്പോൾ വോട്ടു കൊണ്ടായിരുന്നു ഇതിന് മറുപടി നൽകിയത്. ആരോഗ്യമില്ലാത്തതിനാൽ 2014ലെ തെരഞ്ഞെടുപ്പിൽ മൽസരിക്കുമോ എന്നു കരുതി പലരും കസേരക്കു കൊതിച്ചിരുന്ന മലപ്പുറം മണ്ഡലത്തിൽ ജനവിധി തേടിയ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് ഭൂരിപക്ഷത്തിൽ ഏറ്റവും മുന്നിലെത്തുന്ന കാഴ്ചയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷമായ 1,94,739 വോട്ടിനാണ് അദ്ദേഹം മലപ്പുറത്ത് വെന്നിക്കൊടി നാട്ടിയത്.
2009 ൽ ലഭിച്ച 1,15,597 നേക്കാൾ 79142 വോട്ട് കൂടുതലാണ് ഇത്തവണത്തെ ഭൂരിപക്ഷം. മതനിരപേക്ഷതയുടെ മുഖമായും മുസ്ലിം സംഘടനകളിലെ ഐക്യത്തിനു വേണ്ടിയും നിലകൊണ്ട നേതാവായിരുന്നു അഹമ്മദ്. കണ്ണൂർ ജന്മനാടാണെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ രാഷട്രീയ ജീവിതം കൊണ്ട് അഹമ്മദിന്റെ സ്വന്തം തട്ടകമായി മലപ്പുറം മാറുകയായിരുന്നു. തങ്ങളുടെ പ്രിയ നേതാവ്, കഴിഞ്ഞ തലമുറയിൽപ്പെട്ട നേതാക്കളിലെ അവസാന കണ്ണി...ഇ അഹമ്മദിന്റെ വേർപാട് മലബാറുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍