എപ്പോൾ ചെന്നാലും ഒരു പുസ്തകംതരും; 'എനിക്കിനി എന്തിനാ, വായിക്കാൻ കഴിയുന്നില്ല 'എന്ന് ശബ്ദം കുറച്ച് ആത്മഗതം ചെയ്യുമ്പോൾ മിഴികളിൽ ഒരു നനവ് അറിയാതെ പടർന്നിട്ടുണ്ടാവു; വലിയ ലെൻസ്വെച്ച് പ്രയാസപ്പെട്ട് വായിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം മനസ്സിൽ നിന്ന് മായില്ല; ഇന്നലെ അന്തരിച്ച സിപിഐ നേതാവ് ഐവി ശശാങ്കനെ അഡ്വ. പി ഗവാസ് അനുസ്മരിക്കുന്നു
അഡ്വ. പി ഗവാസ്
സഖാവ് ടി വി ബാലേട്ടന്റെ ഒരു വിളി ഏതാണ്ട് എല്ലാ ദിവസവും രാവിലെ പതിവുള്ളതാണ്. എന്തേ എന്ന ചോദ്യത്തിന് മറുപടിയില്ല.
ആവർത്തിച്ചപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു തേങ്ങൽ; പിന്നൊരു പൊട്ടിക്കരച്ചിൽ...
''ഐ വി പോയി....''
പിന്നെ കുറേ നേരത്തേക്ക് ഒന്നും ഓർമ്മയില്ല.
ബിനൂപിനും സുരേഷേട്ടനുമൊപ്പം
പി വി എസിലേക്കുള്ള ദൂരം എത്രവേഗമാണ് ഓടിയെത്തിയത്.
അതിനിടയിൽ ആരെല്ലാമോ വിളിക്കുന്നു.
വിശ്വാസം വരാത്തപോലെ അവർ ആവർത്തിച്ചാവർത്തിച്ച് ചോദിക്കുന്നു: ഐ വി..?
എങ്ങനെയാണ് പെട്ടന്ന് വിശ്വസിക്കാനാവുക..
ഇന്നലെ രാവിലെയും ജില്ലാ എക്സിക്യൂട്ടിവിൽ പങ്കെടുത്ത, നോർത്തിലെ മണ്ഡലം കമ്മിറ്റിയിലും പിന്നെ ടൗൺ ബ്രാഞ്ചിലും രാത്രി എരഞ്ഞിപ്പാലത്തെ ബ്രാഞ്ച് യോഗത്തിലും പങ്കെടുത്ത, നാളെ രാവിലെ എട്ടുമണിക്ക് മുമ്പേ വീട്ടിലെത്തണമെന്ന് എലത്തൂരിലെ പ്രജോഷിനോടും പ്രദീപനോടും ഇന്നലെ രാത്രി വൈകിയും ഫോണിൽ തീർച്ചപറഞ്ഞയാൾ രാവിലെ ഓർമ്മയായെന്ന്.
ഓർമ്മകൾ കുറച്ചേറെ പുറകിലേക്ക് പോയി.
ഐ വി ശശാങ്കൻ- വീട്ടിൽ വരുന്ന പാർട്ടിക്കാരിൽ നിന്നാണ് പേര് ആദ്യം കേട്ടത്. ഇനീഷ്യലിലെയും പേരിലെയും പ്രത്യേകതയാണ് മനസ്സിൽ ഒരു കുരുക്കിട്ടത്.
അച്ഛനോടൊരു ദിവസം പറഞ്ഞു,
എനിക്ക് ഒന്ന് കാണണം.
അങ്ങ് കോഴിക്കോട്ട് പോയിട്ടോ? -തെല്ലൊരു ശാസന കലർന്ന മറുപടിക്ക് ശേഷം മോഹം മനസ്സിൽ നിന്നെങ്ങോ പോയിരുന്നു.
കുര്യൻ ഡോക്ടറെ കാണാൻ കോഴിക്കോട്ട് പോയ കനത്ത മഴയുള്ളൊരു പകലാണ് അച്ഛനെന്നെ 'ഹിബ്ര ബിൽഡിംഗിലേക്ക്' കൊണ്ടുപോയത്. ജനയുഗത്തിന്റെ അന്നത്തെ ഓഫിസ് അവിടെയാണ്. 'വാഴയൊക്കെ ഉഷാറായിട്ടുണ്ട് ഗംഗാധരാ' എന്നാണാദ്യം പറഞ്ഞത്. കോതോട്ടെ വീട്ടിൽ വന്നൊരുനാൾ, കമ്മറ്റി കഴിഞ്ഞ് പോകുമ്പോൾ പുനലൂർ ബാലനു വേണ്ടി കൊണ്ടുപോയ വാഴയുടെ കഥ അച്ഛനെനിക്ക് പിന്നീട് പറഞ്ഞുതന്നു,
നഗരത്തിന് നടുവിൽ, കൃഷിക്കാരനല്ലെങ്കിലും കൃഷിയെക്കുറിച്ച് നല്ല അറിവുള്ള ശശാങ്കേട്ടനെ കുറിച്ച്.
അറിവ്- അത് കൃഷിയെക്കുറിച്ച് മാത്രമല്ലല്ലോ. എന്തിനെക്കുറിച്ചും ഐവിക്ക് നല്ല അറിവാണ്. .
കൃഷ്ണപ്പിള്ള മന്ദിരത്തിൽ സ്ഥിര താമസമാക്കിയ എ ഐ എസ് എഫ് കാലത്ത് ഐ വി കിസാൻസഭ നേതാവാണ്. എന്നും ഓഫിസിലെ കണ്ടുമുട്ടൽ, ഒരു ചിരിയിലും ഒന്നുരണ്ട് വാചകങ്ങളിലും സൗഹൃദ സംഭാഷണം തീരുകയാണ് പതിവ്, പുറമെ പരുക്കനെന്ന് തോന്നുന്ന ഐ വി അത്രയൊക്കെയേ സംസാരിക്കു
പരിപാടികൾ നന്നാവുന്ന നേരത്തെല്ലാം അരികിൽ വിളിച്ച് അഭിനന്ദിക്കും. ചിലപ്പോഴെല്ലാം എല്ലാരും ചായ കുടിച്ചോന്ന് പറഞ്ഞ് പൈസ തരും, ചിലപ്പോഴൊക്കെ ദേഷ്യപ്പെടും, പോകുമ്പോൾ ഗൗരവത്തോടെ മുഖം കറുപ്പിച്ച് കടന്നുപോകും. എന്നാലും വീട്ടിലെത്തിയാലൊന്ന് വിളിക്കും. ദേഷ്യമെല്ലാം ഉരുകി തീർന്നുപോലെ.
അന്നത്തെ ഓഫിസ് സെക്രട്ടറി മുരളിയേട്ടനായിരുന്നു ഞങ്ങൾക്കിടയിലെ പാലം. എസ് എഫുകാർക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് തള്ളിവിടും. പ്രശ്നം കേട്ടാൽ പരിഹാരം ഐ വിയിലുണ്ടാവും. നമുക്ക് സംശയമുണ്ടാവും, അങ്ങനെയൊക്കെ നടക്കുമോ എന്ന്. പക്ഷെ ഐ വിയുടെ നിലപാട് ശരിയായിരുന്നെന്ന് വേഗം മനസ്സിലാവും. അത് അനുഭവങ്ങളുടെ അഗാധതയിൽ നിന്നുണ്ടാവുന്ന നിശ്ചയദാർഢ്യങ്ങളാണ്. നിലപാടുകളുടെ കാര്യത്തിൽ എന്നും അങ്ങിനെയാണ്.
എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം കോഴിക്കോട് നിശ്ചയിച്ചപ്പോൾ ഐ വിയെ കാണാൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ രാജൻ വന്നപ്പോൾ അദ്ദേഹം വീട്ടിലാണ്. വീട്ടിലേക്ക് പോകുംവഴി കെ രാജന് സംശയം, എന്തായിരിക്കും പ്രതികരിക്കുക എന്ന്. പന്ന്യൻ പറഞ്ഞത് ഐ വിയെ കാണണം എന്നാണ്. പക്ഷെ മൂപ്പര് വല്ല ഉടക്കും പറഞ്ഞാലോ എന്ന ആധി.
സന്ദേഹങ്ങൾക്കെല്ലാം ഒരു ചിരിയാലെ മറുപടി പറഞ്ഞു ഐ വി,രാജേട്ടൻ മനസ്സിൽ സൂക്ഷിച്ചതിനേക്കാൾ കൂടുതൽ ആശയങ്ങൾ ഇങ്ങോട്ട് പകർന്നുതന്നു. സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിക്കാനുള്ള ഓപ്പൺ മീറ്റിംഗിനോട് ഐ വിക്ക് ആദ്യം എതിർപ്പായിരുന്നു. പക്ഷെ പരിപാടി കഴിഞ്ഞപ്പോൾ അടുത്ത് വിളിച്ചു പറഞ്ഞു: ''നന്നാവും എന്ന് തോന്നിയില്ല, പക്ഷെ നന്നായി, ഉഷാറായി''- നല്ലതിനെ മനസ്സ് തുറന്ന് പ്രോത്സാഹിപ്പിച്ച നന്മ.
സംഘടനയിൽ ഐ വി നിർബന്ധ ബുദ്ധിക്കാരനായിരുന്നു. സംഘടന പരിപാടി നടപ്പാക്കുന്നതിൽ ലവലേശം വിട്ടുവീഴ്ചയില്ല. കല്യാണവും മരണവും ഉത്സവവും വീട്ടുകാര്യങ്ങളുമെല്ലാം പരിപാടികൾക്ക് തടസ്സമായി പറയുന്നവരോട് ഐ വി ക്ഷോഭിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. 'മാറ്റിവെക്കാൻ എത്ര എളുപ്പം പക്ഷെ പിന്നത് നടപ്പാക്കാൻ പാടാണ്' എന്ന് എപ്പോഴും പറയും.
ലോക യുവജനോത്സവത്തിനായി ഇക്കഡോറിലും റഷ്യയിലും പോകുംമുമ്പേ ഐ വി ഓർമ്മിപ്പിച്ചത് കുറേ നല്ല പുസ്തകങ്ങളെക്കുറിച്ചാണ്. ക്യൂബക്കാരുടെ കയ്യിൽ കാണും, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പുതിയ ആർട്ടിക്കിൾ ഉണ്ട്, ഷാവേസിന്റെ പുതിയ പ്രസംഗം നോക്കണം എന്നിങ്ങനെ. തിരിച്ചുവന്നപ്പോൾ പലതും ഞാൻ ഒപ്പിച്ചെടുത്തിരുന്നു ഐ വിക്ക് നൽകാൻ. പെന്നും പെൻസിലും മിഠായിയും ആഗ്രഹിച്ചവരിൽ നിന്നാണ് പുസ്തകം ആഗ്രഹിച്ച ഐ വി വ്യത്യസ്തനാകുന്നത്.
അസുഖബാധിതനായി വീട്ടിൽ കിടപ്പിലായപ്പോൾ പലതവണ കാണാൻ പോയിരുന്നു. ഒരിക്കൽ പി പ്രസാദ് ചെന്നപ്പോൾ ഐ വി കുറേ പുസ്തകങ്ങൾ എടുത്തുകൊടുത്തു. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ കുറച്ച് പരിസ്ഥിതി പ്രാധാന്യമുള്ള ലേഖനങ്ങൾ. എന്നിട്ട് പറഞ്ഞു: ''ഞാനിത് പ്രസാദിന് തന്നെ മാറ്റിവെച്ചതാണ്''. പ്രസാദല്ലേ പഠിക്കേണ്ടത്.
എപ്പോൾ ചെന്നാലും ഒരു പുസ്തകം ഐ വി തരും. ''എനിക്കിനി എന്തിനാ, വായിക്കാൻ കഴിയുന്നില്ല '' എന്ന് ശബ്ദം കുറച്ച് ആത്മഗതം ചെയ്യുമ്പോൾ മിഴികളിൽ ഒരു നനവ് അറിയാതെ പടർന്നിട്ടുണ്ടാവും. വലിയ ലെൻസ്വെച്ച് പ്രയാസപ്പെട്ട് വായിക്കുന്ന ഐ വിയുടെ ചിത്രം മനസ്സിൽ നിന്ന് മായില്ല. ഇ.കെ വിജയേട്ടൻ അവസാനമായി കാണാൻ ചെന്നപ്പോഴും പറഞ്ഞത്രേ, പുസ്തകങ്ങളെല്ലാം വിജയൻ കൊണ്ടുപോയ്ക്കോ എന്ന്.
ആരോഗ്യത്തിന്, പ്രത്യേകിച്ച് കാഴ്ചയ്ക്ക് മങ്ങലേറ്റപ്പോഴും മുടങ്ങാതെ ഐ വി ഓഫിസിലെത്തും, ലിനീഷിന്റ കൈയും പിടിച്ച്. വടകരയിലെ ടി കെ വിജയരാഘവനും നീനിയേട്ടനും പ്രൊഫ വിജയരാഘവനുമെല്ലാം കൂട്ടിന്. കിസാൻസഭയും കേരളീയൻ സമിതിയും കുറേ പുസ്തകവും കുറിപ്പുകളും വായനയും എഴുത്തും സെമിനാറും ഒന്നും വിട്ട് ഐ വിക്ക് മറ്റൊരു ലോകമുണ്ടായിരുന്നില്ല.
പോസ്റ്ററുകളുടെ ഡിസൈനിൽ പോലും എന്നുമുണ്ടായിരുന്നു ഒരു ഐ വി ടെച്ച്. ഐ വിയുടെ പരിപാടിക്ക് ഐ വി തന്നെ ചെയ്യണം. എന്നാലെ തൃപ്തിയാവൂ. 68 വയസ്സിനിടയിൽ 12 വർഷം ജില്ലയിലെ പാർട്ടിയുടെ അമരക്കാരൻ, കിസാൻസഭയും സമാധാന സൗഹൃദവും കർഷകൂട്ടായ്മയും ജനയുഗവും.കേരളീയൻ സമിതിയും, സാമിനാഥൻ ഫൗണ്ടേഷനും, ആരോഗ്യം ഇടയ്ക്കൊന്ന് തളർത്തിയെങ്കിലും ഐ വി തന്റേതായ ലോകത്തായിരുന്നു, പ്രിയ സഖാക്കൾക്കൊപ്പം.
അഞ്ചുമിനുറ്റ് മാത്രം നീണ്ട ഒരു കാർയാത്ര, ടി വിക്കൊപ്പം ജനയുഗത്തിൽ നിന്നും വീടുവരെ, അതാണ് അവസാനത്തെ കൂടിക്കാഴ്ച. യാത്ര കഴിഞ്ഞു വന്നതാണ്, ജർമ്മൻ വിശേഷങ്ങൾ വിശദമായി പിന്നീടാവട്ടെ എന്ന് പറഞ്ഞ് എന്നും കൂട്ടായി കൈയിൽ കരുതുന്ന ബാഗും പിടിച്ച് ഐ വി വീട്ടിലേക്ക് കയറി. ഇന്ന് ഐ വി ക്കൊപ്പമാണ് വീണ്ടും ആ വീട്ടിലേക്ക് കയറിച്ചെന്നത്, ഉള്ളൊന്ന് പിടഞ്ഞു.
ഒരുപാട് തവണ ആശചേച്ചി തന്ന ചായയും കുടിച്ച് കുറേ വർത്തമാനം പറഞ്ഞിരുന്ന വീട്ടിലെ ഹാളിൽ ഐ വി കിടപ്പുണ്ട്. നിശ്ചലനായി. ഇനി ഉണരില്ല. പക്ഷെ നിങ്ങൾ പകർന്ന ചൂടിനാൽ, നിങ്ങൾ പകർന്ന അറിവിനാൽ, ഞങ്ങൾ എന്നും ഉണർന്നിരിക്കും, തീർച്ച..
-സിപിഐയുടെ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിൽ അംഗവും അന്തരിച്ച സംവിധായകൻ ഐ വി ശശിയുടെ സഹോദരനുമാണ് ഐ വി ശശാങ്കൻ
( . അഡ്വ. പി ഗവാസ് എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറിയാണ്)
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്