നിറഞ്ഞ സൗഹൃദങ്ങൾക്ക് എപ്പോഴും കാവലാളായി; നിരവധി തവണ സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ; മിനി സ്ക്രീനിൽ പ്രധാനിയായപ്പോഴും കാതും കണ്ണും തിരിച്ചു വെച്ചത് സിനിമകളിലേക്കും; 'ഉണ്ണിക്കുട്ടന് ജോലി കിട്ടി' സിനിമയിലെ നായകനുമായി; വാഹനാപകടത്തിൽ പൊലിഞ്ഞത് ദൃശ്യമാധ്യമ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭ; ജോസ് തോമസിന് ആദരാഞ്ജലികളുമായി ദൃശ്യമാധ്യമ രംഗം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം ഇന്ന് പുലർച്ചെ കിളിമാനൂരിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് കഴിവ് തെളിച്ച ശ്രദ്ധേയ പ്രതിഭ. മലയാള ടെലിവിഷൻ രംഗത്ത് ഇന്ന് കാണുന്ന പല പ്രോഗ്രാമുകൾക്കും പിന്നിൽ കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസിന്റെ(58) സൂക്ഷ്മ സ്പർശങ്ങളുണ്ട്. മലയാള ടെലിവിഷൻ പ്രോഗ്രാമുകളുടെ ആദ്യകാല പിന്നണി പ്രവർത്തകനായിരുന്നു ജോസ്. പലതവണ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ ജോസിനെ തേടിയെത്തി. ഇരുപത് വർഷത്തോളം ഏഷ്യാനെറ്റിൽ പ്രൊഡ്യൂസർ ആയി ജോലി ചെയ്തു. മലയാള ദൃശ്യമാധ്യമരംഗത്ത് ഏഷ്യാനെറ്റിന്റെ കടന്നു വരവ് വന്നപ്പോൾ അതിനൊപ്പം ജോസ് കൂടി നിലയുറപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്-പ്രോഗ്രാം എന്ന രീതിയിൽ വിഭജനം വന്നപ്പോൾ ന്യൂസിലാണ് ജോസ് ജോലി തിരഞ്ഞെടുത്തത്. ഒപ്പം സമാന്തര സിനിമകൾക്കും ഡോക്യുമെന്ററികൾക്ക് ഒപ്പവും നിന്നു. ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന വി.ആർ.ഗോപിനാഥ് സിനിമയിലെ നായകൻ തന്നെ ജോസ് ആയിരുന്നു. അൻപതിലേറെ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളം ഒട്ടുവളരെ സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്ന, നിറഞ്ഞ സൗഹൃദങ്ങൾക്ക് കാവലാളായി നിന്ന ഒരാൾ കൂടിയാണ് മാധ്യമ-ടെലിവിഷൻ-സിനിമാ ലോകത്ത് നിന്നും മറയുന്നതും. സുഹൃത്തിന്റെ അച്ഛന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ് ജോസ് തോമസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിച്ചത്. കാറിന്റെ മുൻവശത്തിരുന്ന ജോസ് തോമസിന്റെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ ജനുവരിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഡ്യൂസർ തസ്തികയിൽ നിന്ന് വിരമിച്ച ശേഷവും ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ സജീവമായിരുന്നു ജോസ് തോമസ്. അതിന്നിടയിലാണ് മരണവും എത്തുന്നത്. ജോസ് തോമസിന്റെ വിയോഗം കേരളത്തിനകത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒരുപോലെ അലട്ടുകയാണ്. ഇന്നലെയും ഒട്ടുവളരെ സുഹൃത്തുക്കൾ ഫോണിലൂടെ ജോസിന്റെ ശബ്ദം കേട്ടതാണ്. ക്യാമറാമാൻ വേണുവിന്റെ പിതാവിന്റെ മരണവൃത്താന്തമാണ് പലരും ജോസ് തോമസിന്റെ ശബ്ടത്തിൽക്കൂടി അറിഞ്ഞത്. കോട്ടയത്ത് നിന്നും ചടങ്ങ് കഴിഞ്ഞു വരുമ്പോഴാണ് അപകടവും മരണവും എത്തുന്നത്.
വേണുവിന്റെ അച്ഛന്റെ മരണ കാര്യം പറയാനാണ് ജോസ് ഇന്നലെ രാവിലെ എന്നെ വിളിച്ചത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സി.അനൂപ് മറുനാടൻ മലയാളിയോട് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയാണ് എന്നു പറയാനാണ് വിളിച്ചത്. എനിക്ക് രാവിലെ അസൗകര്യങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പിന്നെ പോകാം എന്നാണ് വേണുവിനോട് പറഞ്ഞത്. പിന്നീട് രാത്രി മൂന്നരയ്ക്ക് ഞാൻ കേൾക്കുന്നത് ജോസിന്റെ മരണവാർത്തയാണ്. ഏഷ്യാനെറ്റിന്റെ മുൻ പ്രൊഡ്യൂസറും സംവിധായകനുമായ പ്രദീപ് നായരാണ് ഈ വിവരം പറയുന്നത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ജോസേട്ടന്റെ മരണം അത്ര പെട്ടെന്ന് പരിഹരിക്കാനോ മറക്കാനോ കഴിയുന്ന കാര്യമല്ല. എല്ലാ ബന്ധങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞ ഒരു മനസ് ജോസേട്ടനു ഒപ്പമുണ്ടായിരുന്നു. ഇതായിരുന്നു ജോസേട്ടന്റെ പ്രത്യേകത-അനൂപ് പറയുന്നു.
അനൂപ് പറയുന്നത് തന്നെയാണ് മറ്റു സുഹൃത്തുക്കൾക്കും പറയാനുള്ളത്. ഒരിക്കൽ പോലും ഒപ്പം ജോലി ചെയ്തവരോട് ജോസ് ഇടഞ്ഞില്ല. എല്ലാവരുമായും ഉറ്റ ബന്ധം നിലനിർത്തുകയും ചെയ്തു. സ്വന്തം അഭിപ്രായത്തിന്നപ്പുറം മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില മതിക്കുകയും ചെയ്തു. എല്ലാവർക്കും നന്മ വരണമെന്ന് എപ്പോഴും ആഗ്രഹിച്ച, മതേതര മനസിന്റെ ഉടമകൂടിയാണ് വിട പറഞ്ഞു പോയത്. സൗഹൃദങ്ങൾക്ക് ഇത്രമാത്രം പ്രാധാന്യവും സമയവും നീക്കിവെച്ച ഒരാളെ കണ്ടുമുട്ടാനും ഇനി വിഷമമാകും. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തു സൂക്ഷിച്ച ഒരു നന്മയാണ് സൗഹൃദങ്ങൾക്കിടയിൽ ജോസ് തോമസിനെ വേറിട്ട് നിർത്തിയത്. ഈ സ്വഭാവ സവിശേഷതയാണ് സുഹൃത്തുക്കൾ പങ്കു വയ്ക്കുന്നതും.
സുരക്ഷിതത്വം ചാലിച്ച ഒരു സൗഹൃദമാണ് എല്ലാവർക്കും പകർന്നു നൽകിയത്. സൗഹൃദങ്ങളെ എപ്പോഴും ഊഷ്മളതയിൽ തന്നെ ജോസ് സൂക്ഷിച്ചു. അതുകൊണ്ട് തന്നെ ആ സൗഹൃദത്തിന്റെ തണലിൽ നിൽക്കാൻ കൊതിച്ചവരാണ് സുഹൃത്തുക്കളിൽ ഏറിയ പങ്കും. ഏറ്റവും താഴെയ്ക്കിടയിൽപ്പെട്ടവരിൽ പോലും ജോസിനു സൗഹൃദങ്ങൾ ഉണ്ടായിരുന്നു. യാത്രകളിലും തെരുവോരങ്ങളിലും ഇവരെ കണ്ടു മുട്ടുമ്പോൾ സുഹൃത്ത് എന്ന രീതിയിൽ ഒപ്പമുള്ളവർക്ക് പരിചയപ്പെടുത്താൻ ജോസ് ഒരിക്കലും മടിച്ചിരുന്നില്ല. ഒപ്പമുള്ളവരെക്കുറിച്ചുള്ള ശ്രദ്ധയും അവരുടെ കാര്യങ്ങളിൽ പുലർത്തിയിരുന്ന ജാഗ്രതയും സൗഹൃദങ്ങൾക്കിടയിൽ ജോസിനെ വേറിട്ട് നിർത്തി.
ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുമ്പോഴും കാതും കണ്ണും എപ്പോഴും സിനിമയിലേക്ക് തിരിച്ചുവെച്ചു. സിനിമ എന്നാൽ ജോസിനു ഒരു പാഷൻ തന്നെയായിരുന്നു. ഏറ്റവും മികച്ച സിനിമകൾ എപ്പോഴും തിരഞ്ഞെടുത്ത് കണ്ടു. മറ്റുള്ളവരെ നല്ല സിനിമയിലേക്ക് എന്നും ആകർഷിച്ചും നിർത്തി. വ്യക്തവും സുദൃഡവുമായ രീതിയിൽ സിനിമകളെ വിലയിരുത്തി. അഭിപ്രായങ്ങൾ എപ്പോഴും പങ്കു വയ്ക്കുകയും ചെയ്തു. സമയമുള്ളപ്പോൾ പുസ്തകങ്ങളുടെ ലോകത്ത് മുഴുകുകയും ചെയ്തു. എപ്പോഴും സ്വന്തം കുടുംബത്തെ ഒപ്പം നിർത്തി. സമയമില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. എപ്പോഴും എല്ലാത്തിനും സമയം കണ്ടെത്തുകയും ചെയ്തു. ഏഷ്യാനെറ്റിൽ നിന്നും വിരമിച്ച ശേഷവും ദൃശ്യമാധ്യമ രംഗത്ത് സജീവ സാന്നിധ്യമായി തുടരവേ തന്നെയാണ് ജോസ് മരണത്തിനു കീഴടങ്ങുന്നതും. അദ്ധ്യാപികയായ സെലിൻ ആണ് ജോസിന്റെ ഭാര്യ. മകൻ ക്രിസ്റ്റഫറും മകൾ ദിയയും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍