ഇക്കായെ കണ്ടാൽ കടൽ കണ്ട പോലെ; പാറയിടുക്കുകളിൽ അള്ളിപ്പിടിച്ച കല്ലുമ്മക്കായും ചിപ്പിയും അടർത്തി സൗഹൃദങ്ങൾക്ക് വാരിവിളമ്പിയ കോഴിക്കോട്ടുകാരൻ; കടലിന്റെ കഥകൾ പറഞ്ഞു പറഞ്ഞു സോഷ്യൽ മീഡിയയിൽ കൂട്ടുകാരെ കൊതിപ്പിച്ച മനുഷ്യസ്നേഹി; ചാലിയാർ പുഴയിൽ ചിപ്പിക്ക് വേണ്ടി മുങ്ങിയ ടി.കെ.റഫീഖ് കഥകൾ പകുതിയിൽ പതറി നിർത്തി വിടവാങ്ങി; നിർത്തിയിട്ടിരിക്കുന്ന കപ്പലിന്റെ അടിഭാഗത്ത് തലയിടിച്ച് ദാരുണാന്ത്യം; ആദരാഞ്ജലികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ടി.കെ.റഫീഖ് ഇന്നു യാത്രയാവുകയാണ്. പുഴയുടെ ആഴങ്ങളിൽ നിന്ന് കൈ നിറയെ ചിപ്പികളുമായി സുഹൃത്തുക്കളുടെ അടുക്കലേക്ക് ഇനി ഒരിക്കലും റഫീഖ് മുങ്ങി നിവരില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പുഴകളിൽ നിന്ന് ചിപ്പികൾ വാരിയെടുക്കുക ഹോബിയാക്കിയിരുന്ന റഫീഖ് കോഴിക്കോട് ചാലിയം പുഴയിൽ ചിപ്പി വാരുമ്പോഴുള്ള അപകടത്തെ തുടർന്നാണ് മരണത്തിന്റെ തണുപ്പ് പുതച്ച് യാത്രയാകുന്നത് പറക്കമുറ്റാത്ത മുന്ന് കുട്ടികളെയും ഭാര്യയെയും സ്വയം കൊരുത്തെടുത്ത സൗഹൃദങ്ങളുടെ വിപുലമായ ആകാശത്തെയും അനാഥമാക്കിയാണ് റഫീഖ് കടന്നുപോകുന്നത്. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും പുറത്തുമായി റഫീഖുമായി സൗഹൃദം സൂക്ഷിച്ചവർക്കറിയാം സൗഹൃദങ്ങൾക്ക് റഫീഖ് കൽപ്പിച്ച വില. കടലിനെയും നല്ല സൗഹൃദങ്ങളേയും നെഞ്ചോടു ചേർക്കുന്ന കോഴിക്കോട്ടുകാരനായ ഒരു മനുഷ്യസ്നേഹി എന്ന് ഫെയ്സ് ബുക്ക് പേജിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ തന്നെ റഫീഖിന്റെ മനസ് വായിച്ചെടുക്കാവുന്നതാണ്.
കോഴിക്കോട് ചാലിയം പള്ളിയിൽ ഇന്നു വൈകീട്ട് റഫീഖിന്റെ കബറടക്കം നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമാണ് റഫീഖിന്റെ മൃതശരീരം ചാലിയത്തെ വീട്ടിൽ എത്തിക്കുന്നത്. സോഷ്യൽ മീഡിയാ സുഹൃത്തുക്കളുടെ വാക്കുകളിൽ പറഞ്ഞാൽ സൗഹൃദങ്ങളുടെ രാജകുമാരനാണ് ഇന്നു അകാലത്തിൽ വിടവാങ്ങുന്നത്. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഇന്നു രാവിലെ മുതൽ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. റഫീഖിന് എന്ത് സംഭവിച്ചു? റഫീഖ് മരിച്ചോ? എങ്ങിനെ മരിച്ചു? ആർക്കാണ് ഇതൊന്നു സ്ഥിരീകരിക്കാൻ കഴിയുക. ഫെയ്സ് ബുക്കിൽ വന്നു നിറയുന്ന സന്ദേശങ്ങളിൽ നിന്ന് തന്നെ സോഷ്യൽ മീഡിയ റഫീഖിനും റഫീഖ് പകർന്നു നൽകിയ സൗഹൃദത്തിനും നൽകിയ വില എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
കടലിൽ മീൻ പിടിക്കുന്ന ജോലിയും ചിപ്പിക്കായി പുഴയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുന്ന ജോലിയുമാണ് റഫീഖ് ചെയ്തിരുന്നത്. ഈ ജോലിയും വിപുലമായ സോഷ്യൽ മീഡിയാ സൗഹൃദങ്ങളുമായിരുന്നു റഫീഖിന്റെ കരുത്ത്. ചിപ്പിക്ക് വേണ്ടി മുങ്ങി നിവരുമ്പോൾ കാത്തു നിന്ന സുഹൃത്തുക്കൾക്ക് അരികിലേക്ക് ഇന്ന് രാവിലെ റഫീഖ് പൊന്തി വന്നില്ല. ആശങ്കയോടെ റഫീഖിന് വേണ്ടി തിരഞ്ഞവർക്ക് റഫീഖിന്റെ ഒരു വിവരവും അറിയാനായില്ല. തുടർന്ന് മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരുന്നവരും ബോട്ടുകാരുമൊക്കെ എത്തി പുഴയിൽ വല വിരിച്ചാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തുന്നത്.
ചാലിയം പുഴയിൽ ഒരു കപ്പൽ നങ്കൂരമിട്ടിട്ടുണ്ടായിരുന്നു. കുറേക്കാലമായി നിർത്തിയിട്ടിരിക്കുന്ന കപ്പലാണിത്. ഈ കപ്പലിന്റെ അടിയിലുണ്ടായിരുന്ന ചിപ്പികളുടെ കൂട്ടമാണ് റഫീഖിനെയും കൂട്ടുകാരെയും പ്രലോഭിപ്പിച്ചത്. ഈ ചിപ്പികൾ കയ്യിലൊതുക്കാനാണ് എന്നത്തേയും പോലെ എന്നും റഫീഖ് ആഴങ്ങളിലേക്ക് ഊളിയിട്ട് പോയത്. ചിപ്പിയുമായി പൊന്തിവരുമ്പോൾ കപ്പലിന്റെ ഏതോ ഭാഗത്ത് റഫീഖിന്റെ തലയിടിക്കുകയായിരുന്നു. കപ്പലിന്റെ അടിയിൽ നിന്ന് റഫീഖിന്റെ ശരീരം വീണ്ടെടുക്കുമ്പോൾ തലയുടെ ഒരു വശത്ത് മുറിവുണ്ടായിരുന്നു. മുങ്ങി നിവരുമ്പോൾ തല കപ്പലിൽ വന്നിടിച്ചതിന്റെ ഭാഗമായാണ് ഈ മരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗഹൃദങ്ങളുടെ രാജകുമാരൻ എന്ന് സോഷ്യൽ മീഡിയാ സൗഹൃദങ്ങളുടെ ഗ്രൂപ്പുകൾ റഫീഖിനെ വിശേഷിപ്പിക്കുന്നത്. ഫെയ്സ് ബുക്ക് സുഹൃത്തുക്കളെ കാണാനും ചിപ്പി വാരാനും വേണ്ടി കിലോമീറ്ററുകൾ റഫീഖ് ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നു. സ്വയം പിടിക്കുന്ന മീനും ചിപ്പിയുമായാണ് റഫീഖ് സുഹൃത്തുക്കളുടെ വീട്ടിൽ എത്താറുള്ളത്. അപ്രതീക്ഷിത സന്ദർശനങ്ങൾ വഴി ഫെയ്സ് ബുക്ക് സൗഹൃദങ്ങളെ റഫീഖ് ആഴത്തിലുള്ള സൗഹൃദമാക്കി മാറ്റി. എപ്പോഴും ഫെയ്സ് ബുക്ക് പോസ്റ്റുകൾ തുടർച്ചയായി റഫീഖ് നടത്തിക്കൊണ്ടിരുന്നു. ഈ ഫെയ്സ് ബുക്ക് പോസ്റ്റ് വഴി താൻ പരിചയപ്പെടുന്ന കടലിന്റെ, മീൻ പിടുത്തത്തിന്റെ വിസ്മയങ്ങൾ ഭാഷാശുദ്ധിയോടെ തന്നെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. ഇതെല്ലാം സൗഹൃദങ്ങളുടെ കൂട്ടം തന്നെ റഫീഖിനൊപ്പം അടുക്കാൻ കാരണമായി.
ഈയിടെ റഫീഖ് നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റ് തന്നെ അതിനു ഉദാഹരണമാണ്. കടലിനെ പറവ മീനിനെ കണ്ട റഫീഖ് ഇങ്ങിനെ കുറിച്ചു. ''അന്ന് നല്ല തെളിഞ്ഞ കാലാവസ്ഥയിലായിരുന്നു. അപ്പോഴാണ് മീൻ പിടുത്തത്തിനായി പുറം കടലിലേക്ക് പോയത്. പുറംകടലിലെത്താറായപ്പോഴാണ് വള്ളത്തിന്റെ മുമ്പിലിരിക്കുകയായിരുന്ന ഞാനാ കാഴ്ച്ച കണ്ടത്ആയിരക്കണക്കിന് വരുന്ന തുമ്പികളുടെ കൂട്ടം വെള്ളത്തിനു മുകളിലൂടെ പറന്നും വെള്ളത്തിലേക്ക് ചാടിയും കളിക്കുന്നു അവയ്ക്കുമുകളിലായി പറന്ന് പിന്തുടർന്ന് കടൽ പക്ഷികൾ അവയെ റാഞ്ചിയെടുത്ത് വിഴുങ്ങുന്നു. നേരിൽ കാണേണ്ട മനോഹര കാഴ്ച്ചകളായിരുന്നു അത് കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് അത് തുമ്പികളുടെ കൂട്ടമല്ലെന്നും തുമ്പികളെപ്പോലെ ചിറകുകളുള്ള വെള്ളത്തിനു മുകളിലൂടെ പറക്കുകയും ചാടുകയും ചെയ്യുന്ന വലിയ മത്തിയോളം വലിപ്പമുള്ള പറവ മീനുകൾ ആണെന്ന് മനസ്സിലായത്. പറവ മീനുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് സ്വന്തം കാഴ്ചകളിൽ കൂടി കടലിന്റെ അത്ഭുതങ്ങളിലേക്ക് റഫീഖ് ഫെയ്സ് ബുക്ക് സുഹൃത്തുക്കൾക്ക് കടൽവിസ്മയങ്ങൾ സമ്മാനിച്ചത്.
പറവ മീനുകൾ വെള്ളത്തിനു മുകളിലൂടെ ഒറ്റയായും കൂട്ടമായും പറന്നും ചാടിയും ഒക്കെ പോവുമ്പോൾ അവയെ പിന്തുടർന്ന് വെള്ളയും കറുപ്പും നിറമുള്ള കടൽ പക്ഷികൾ അവയെ റാഞ്ചിയെടുക്കുന്നത് നേരിട്ട് കാണേണ്ട മനോഹര കാഴ്ച്ചകളാണ്. കുറച്ചു നേരം ആ കാഴ്ച്ചകൾ കണ്ടിരുന്നപ്പോഴേക്കും അവ കുറെ അകലേക്ക് മാഞ്ഞുപോയി. വള്ളത്തിൽ മലർന്ന് കിടന്ന് തൊട്ടടുത്തെന്ന് തോന്നിക്കുന്ന തരത്തിൽ ആകാശത്തിലേക്ക് നോക്കിയപ്പോൾ എണ്ണിയാൽ തീരാത്തത്രയും നക്ഷത്രങ്ങളായിരുന്നു തൊട്ടടുത്തായിട്ടും ഞാൻ അവയൊക്കെ എണ്ണിനോക്കാൻ ശ്രമിച്ചിട്ടും തോറ്റു പിന്മാറേണ്ടി വന്നു. ചില നക്ഷത്രങ്ങൾ കടലിലേക്ക് വീഴുന്നതായി തോന്നി- കടൽ വിസ്മയങ്ങളെ ഇങ്ങിനെ തന്റേതായ ഭാഷയിലൂടെ റഫീഖ് പരിചയപ്പെടുത്തികൊണ്ടിരുന്നു. ഒട്ടനവധി കമന്റുകളും ഈ പോസ്റ്റുകൾക്കൊപ്പം പ്രത്യക്ഷപ്പെട്ടു. ഈ കുറിപ്പ് വായിച്ചവർ കുറിച്ചത് ഇങ്ങിനെയാണ്-ഈ പോസ്റ്റുകൾ വായിക്കുമ്പോ നിങ്ങളുടെ കൂടെ ഒരീസം കടലിൽ പോവാൻ തോന്നുന്നു, ഇത്തരം പ്രതികരണങ്ങൾ ധാരാളമായി റഫീഖിന്റെ പോസ്റ്റുകൾക്ക് ലഭിച്ചിരുന്നു.
ഫേസ്ബുക്ക് സൗഹൃദങ്ങളിലുള്ളവർ കാണാൻ എത്തുമ്പോൾ പലരും ആശങ്കയോടെയാണ് വീക്ഷിക്കാറുള്ളത്. ഈ ആശങ്കയില്ലാതെ തന്നെ സുഹൃത്തുക്കളോട് ഇടപഴകാൻ കഴിഞ്ഞതായിരുന്നു റഫീഖിന്റെ വിജയം. എത്ര ദൂരത്തുള്ള സുഹൃത്തുക്കൾ ആണെങ്കിലും പോയി കാണാൻ റഫീഖ് മടിച്ചിരുന്നില്ല. ഈ സന്ദർശനങ്ങൾ പലരെയും അത്ഭുതപ്പെടുത്തി. ആ ബന്ധങ്ങൾക്ക് ഇഴയടുപ്പം വരുകയും ചെയ്തു.
.ഫെയ്സ് ബുക്ക് സൗഹൃദങ്ങൾ ഓരോ വർഷവും കഴിയുമ്പോൾ നമ്മുടെ ഫെയ്സ് ബുക്ക് സൗഹൃദത്തിന് ഒരു വർഷം അല്ലെങ്കിൽ രണ്ടു വർഷം എന്നൊക്കെ ചൂണ്ടിക്കാട്ടി സന്ദേശം അയക്കുകയും റഫീഖ് പതിവാക്കിയിരുന്നു. റഫീഖ് ജീവിച്ചിരുന്നപ്പോൾ അത്ര പരിഗണന നൽകിയാൽ പോരായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. റഫീഖിന്റെ മരണം ഞങ്ങളെ ദുഃഖിപ്പിക്കുന്നു. റഫീഖിനെ അറിയുന്നവർ മറുനാടനോട് പ്രതികരിച്ചു. റഫീഖ് പൊടുന്നനെ യാത്രയാകുമ്പോൾ അതുകൊണ്ട് തന്നെ പലരും വിങ്ങിപ്പൊട്ടുകയും ഈ മരണത്തിനു മുന്നിൽ പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്