മക്കൾ തിലകത്തിന്റെ തൊട്ടടുത്ത് തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര; എംജിആറിന് വിട നൽകിയതിനേക്കാൾ ഹൃദയഭേദകമായി പുരട്ചി തലൈവിക്കും യാത്രാമൊഴി ചൊല്ലി ജനസാഗരം; നെഞ്ചുപൊട്ടിയുള്ള നിലവിളികൾക്ക് മുൻപിൽ നിശബ്ദമായി മറീനാ ബീച്ച്; അലറിവിളിച്ചും ഇരമ്പിയാർത്തും പരിസരംവിട്ട് പോവാതെ തമിഴ് മക്കൾ; അന്ത്യകർമ്മം നിർവഹിച്ച് തോഴി ശശികല
ചെന്നൈ: മറീനാ ബീച്ചിൽ വെള്ളിത്തിരയിലെ തന്റെ പ്രിയനാകനും രാഷ്ട്രീയഗുരുവുമായ എംജിആർ അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടരികിൽ തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര. തന്റെ ഇഷ്ടദൈവമായ എംജിആറിനടുത്തുതന്നെ തനിക്കും അന്ത്യവിശ്രമം വേണമെന്ന ആഗ്രഹം ജയലളിത അടുപ്പക്കാരെ അറിയിച്ചിരുന്നു.
29 വർഷങ്ങൾക്കുമുമ്പ് ഒരു ഡിസംബർ സന്ധ്യയിൽ എംജിആറിന് അന്ത്യവിശ്രമം നൽകിയ മറീനാ ബീച്ചിൽ സമാനമായ രീതിയിൽ തന്നെ അദ്ദേഹത്തിന്റെ പ്രിയനായികയ്ക്കും ആരാധകർ അന്ത്യയാത്ര നൽകി. എംജിആറിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആരാണ് തന്റെ അനന്തരാവകാശിയെന്ന് വ്യക്തമാക്കാതെയാണ് ജയയും യാത്രയായത്. പുരട്ചി തലൈവരുടെ വിലാപയാത്രയിൽ നിന്ന് 29 വർഷങ്ങൾക്ക് മുമ്പ് ജയലളിതയെ ഇറക്കിവിട്ട അതേ അണ്ണാഡിഎംകെ പ്രവർത്തകർതന്നെ ഇന്ന് ജയലളിതയുടെ വിലാപയാത്രയെ കണ്ണീരോടെ അനുഗമിച്ചുവെന്നത് തമിഴകത്തിന്റെ ചരിത്രനിയോഗമായി മാറി.
പ്രത്യേക പേടകത്തിൽ, ദേശീയപതാക പുതപ്പിച്ചു കിടത്തിയ ജയയുടെ ഭൗതികദേഹം സൈനികോദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് വിലാപയാത്രയ്ക്കായി വാഹനത്തിൽ കയറ്റിയത്. 4.20ന് തുടങ്ങിയ വിലാപയാത്ര ഒന്നര കിലോമീറ്റർ പിന്നിട്ട് മറീനാ ബീച്ചിൽ എത്തുമ്പോഴേക്കും അഞ്ചര മണി കഴിഞ്ഞിരുന്നു. മൃതദേഹം ചില്ലുപേടകത്തിൽ നിന്ന് പുറത്തെടുത്തുവച്ചതോടെ ജനസാഗരം വാവിട്ടുകരഞ്ഞു.
കര, വ്യോമ, നാവിക സേനകൾ പ്രത്യേകമായി സല്യൂട്ട് ചെയ്ത് ബ്യൂഗിൾ മുഴക്കിയതോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഒരുമിനിറ്റ് മൗനാചരണം. കണ്ണീരൊപ്പി, കറുത്ത വസ്ത്രമണിഞ്ഞ് തോഴി ശശികല അരികെ നിന്നു. മുഖ്യമന്ത്രി പന്നീർ ശെൽവവും അതിനു പിന്നാലെ മന്ത്രിമാരും മുതിർന്ന നേതാക്കളും മൃതദേഹത്തിൽ പുഷ്പാർച്ച നടത്തി, അവസാനമായി ഒരുവട്ടംകൂടി അന്ത്യാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയവരും പുഷ്പങ്ങളർപ്പിച്ച് അന്ത്യപ്രണാമം നൽകി.
അവസാനമായി ഒരുവട്ടം കൂടി എല്ലാ സേനാമേധാവികളും സല്യൂട്ട് നൽകി പ്രണമിച്ച ശേഷം ജയയുടെ മൃതദേഹത്തെ പുതപ്പിച്ച ദേശീയ പതാക നീക്കം ചെയ്തു. തുടർന്ന് തോഴി ശശികല അന്തിമകർമ്മങ്ങൾ നടത്തിയതോടെ ആറുമണിയോടെ തമിഴകത്തിന്റെ അമ്മയുടെ മൃതദേഹം പൂവുകളിട്ട് പനിനീരുതളിച്ച് ചന്ദനത്തടിയിൽ തീർത്ത പേടകത്തിൽ പ്രത്യേകം തയ്യാറാക്കിയ കുഴിയിൽ് അടക്കം ചെയ്തു. അവസാനമായി തങ്ങളുടെ ജീവശ്വാസമായി കരുതുന്ന അമ്മയെ ഒരുനോക്കുകാണാൻ എത്തിച്ചേർന്ന ജനസാഗരവും അതിനുപിന്നിൽ നീലസാഗരവും സാക്ഷിയായി നിൽക്കേ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നിത്യനിദ്ര.
നേരത്തേ, രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രമുഖരും മുഖ്യമന്ത്രിമാരുമുൾപ്പെടെ നൂറുകണക്കിന് വിഐപികളാണ് അന്തിമോപചാരമർപ്പിക്കാൻ ചെന്നൈയിലെ രാജാജി ഹാളിൽ എത്തിയത്.
തമിഴകത്തിന്റെ പ്രിയങ്കരിയായ ജന നായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ വിഐപികളുടെ ബാഹുല്യം ചെന്നൈ വിമാനത്താവളത്തിനു പോലും താങ്ങാനായില്ല. തിരക്കുമൂലം കേരള ഗവർണർ സദാശിവവും മുഖ്യമന്ത്രി പിണറായിയും ഉൾപ്പെടെയുള്ളവർ എത്തിയ വിമാനമടക്കം പല വിമാനങ്ങളും തിരിച്ചുവിടേണ്ട സാഹചര്യംപോലും ഉണ്ടായി. ജയലളിതയെന്ന ജനസമ്മതിയേറെയുള്ള രാഷ്ട്രീയ നേതാവിന്റെ മരണം എത്രത്തോളം രാജ്യത്തിന് ആഘാതമായെന്നതിന്റെ സൂചനയായി ഇത്. ജയലളിതയുമായി അടുത്ത ബന്ധമുള്ള സിനിമാ പ്രവർത്തകരും സാംസ്കാരിക നായകന്മാരും ഉൾപ്പെടെ സമസ്ത മേഖലകളിലെ പ്രമുഖർ അവരെ അവസാനമായി ഒരുനോക്ക് കാണാനെത്തി.
അമ്മയുടെ സ്ഥിതി മോശമായെന്ന വാർത്ത അറിഞ്ഞതുമുതൽ ഞായറാഴ്ച വൈകീട്ടോടെ അപ്പോളോ ആശുപത്രിക്കുമുന്നിലേക്കും പിന്നീട് മരണത്തിനുശേഷം ഇന്നു പുലർച്ചെ ഔദ്യോഗിക വസതിയായ പോയ്സ് ഗാർഡനിലേക്കും രാവിലെ പൊതുദർശനത്തിന് വച്ച രാജാജി ഹാളിലേക്കുമെല്ലാം ജനലക്ഷങ്ങൾ ഒഴുകിയെത്തി. അമ്മയുടെ തിരിച്ചുവരവിനായി കാത്തിരുന്ന സാധാരണക്കാരായ പതിനായിരങ്ങൾക്ക് താങ്ങാനാവുന്നതായിരുന്നില്ല ജയലളിതയുടെ വിയോഗവാർത്ത.
അവസാനമായി ചെന്നൈയിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജി അന്തിമോപചാരം അർപ്പിക്കും വരെ മാത്രമായിരുന്നു അന്ത്യദർശനം. വാവിട്ടുകരഞ്ഞും നെഞ്ചത്തിടിച്ച് നിലവിളിച്ചും സ്്ത്രീകളും കുട്ടികളുമുൾപ്പെടെ ആബാലവയോധികം ജനങ്ങൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ വിലപിച്ചു. രാജാജി ഹാളിനുമുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം കിട്ടാത്തവർ പലപ്പോഴും പൊലീസ് തീർത്ത ബാരിക്കേഡുകളും നിയന്ത്രണങ്ങളും ലംഘിച്ച് അമ്മയെ ഒരുനോക്കുകാണാൻ അവസരം തേടി.
മൃതദേഹം വൈകുന്നേരം 4.20ഓടെ വിലാപയാത്രയായി മൃതദേഹം മറീനാബീച്ചിലേക്ക് കൊണ്ടുപോകാൻ എടുത്തപ്പോൾ ജനലക്ഷങ്ങൾ അതിനൊപ്പം നിലവിളിയുമായി കൂടി. മൃതദേഹം വഹിച്ച വാഹനം വളരെ പതുക്കെ മാത്രമേ നീങ്ങാനായുള്ളൂ. ഒന്നര കിലോമീറ്റർ ദൂരം പിന്നിടേണ്ട വിലാപയാത്ര മറീനാ ബീച്ചിൽ എത്താൻ ഒരു മണിക്കൂറോളം സമയമെടുത്തു എന്നതുതന്നെ അമ്മയെ ഒരുനോക്കുകാണാൻ അവസാനമായി എത്തിയ ജനബാഹുല്യത്തിന് തെളിവായി. റോഡിനിരുവശത്തും ആദ്യം പൊലീസിനെ അനുസരിച്ച് നിലയുറപ്പിച്ചവർ പിന്നീട് വാഹനത്തെ പൊതിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിനകം തന്നെ മറീനാ ബീച്ച് പരിസരം ജനലക്ഷങ്ങളാൽ നിറഞ്ഞിരുന്നു. ഭരണത്തിന്റെ അവസാനകാലത്ത് ജയലളിതയുടെ സർക്കാർ ചെയ്ത ജനോപകാരപ്രദമായ നടപടികൾ അവരെ ദൈവതുല്യയാക്കി മാറ്റിയിരുന്നു തമിഴകത്ത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഇന്ന് കണ്ടത്.
അയ്യങ്കാർ കുടുംബത്തിൽ പിറന്ന ജയലളിതയുടെ മൃതദേഹം അഗ്നിക്കു സമർപ്പിക്കുമോ എന്ന ചോദ്യം അവരുടെ മരണശേഷം ഉയർന്നെങ്കിലും അതുണ്ടാവില്ലെന്നും ദ്രാവിഡ മുന്നേറ്റ പാർട്ടികളിലെ തന്റെ മുൻഗാമികളേപ്പോലെ അവരെ അടക്കം ചെയ്യുകയാണ് വേണ്ടതെന്നുമുള്ള തീരുമാനമാണ് ഉണ്ടായത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തത് ജയലളിതയുടെ പ്രിയതോഴിയായി അറിയപ്പെടുന്ന ശശികലയാണെന്നതും ശ്രദ്ധേയമായി. ദേശീയ നേതാക്കൾ ഉൾപ്പെടെ ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയവരെല്ലാം ശശികലയുമായി സംസാരിക്കുകയും ആശ്വാസവചനങ്ങൾ പറയുകയും ചെയ്തു. കൂപ്പുകൈകളുമായി അടുത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിരസ്സിൽ കൈവച്ചാണ് അവരെ ആശ്വസിപ്പിച്ചത്. ഇന്നു രാവിലെ മൃതദേഹം രാജാജി ഹാളിനുമുന്നിൽ അന്ത്യദർശനത്തിന് വച്ചപ്പോൾ മുതൽ കറുത്ത സാരിയുടുത്ത് ശശികല ജയലളിതയുടെ ഭൗതികദേഹത്തിന് അരികെതന്നെ ഉണ്ടായിരുന്നു. പുതിയ മുഖ്യമന്ത്രിയായ പന്നീർ ശെൽവവും മറ്റു മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരും രണ്ടുവശത്തുമുള്ള പടവുകളിൽ നിലയുറപ്പിച്ചിരുന്നു.
ശശികലയുടെ നിർദ്ദേശപ്രകാരമാണ് സംസ്കാരം ബ്രാഹ്മണ രീതി അനുസരിച്ച് ചിതയൊരുക്കി നടത്തുന്നതിന് പകരം അടക്കം ചെയ്താൽ മതിയെന്ന് തീരുമാനിച്ചതെന്നാണ് വിവരം. ജെസിബി ഉപയോഗിച്ച് പ്രത്യേകം കുഴിയെടുത്താണ് ജയയ്ക്ക് അന്ത്യവിശ്രമസ്ഥലം സജ്ജീകരിച്ചത്. ഇതോടെ മറീനാബീച്ചിലെ കാമരാജാർ ശാലയിൽ എംജി ആറിനെ അടക്കംചെയ്തതിന് സമാനമായ രീതിയിൽ തമിഴകത്തിന്റെ അമ്മയ്ക്കും അന്ത്യവിശ്രമം ഒരുങ്ങുകായയിരുന്നു.
അമ്മ ഞങ്ങൾക്ക് അയ്യങ്കാർ ആയിരുന്നില്ലെന്നും അവർ ജാതിക്കും മതത്തിനും അതീതമായ വ്യക്തിത്വമായിരുന്നുവെന്നുമാണ് സംസ്കാരത്തിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് ചുമതലയുണ്ടായിരുന്ന മുതിർന്ന ഗവ. സെക്രട്ടറി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല, സമാനമായ രീതിയിലാണ് ദ്രാവിഡ പാർട്ടികളുടെ നേതാക്കന്മാർക്കെല്ലാം സംസ്കാരം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരിയാറും അണ്ണാദുരൈയും എംജിആറും ഉൾപെടെ മുമ്പ് മരിച്ച ദ്രാവിഡ നേതാക്കന്മാരുടെയെല്ലാം മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. അതിനാലാണ് ചന്ദനത്തടികൊണ്ട് തീർത്ത പേടകത്തിൽ കുഴിയിൽ അടക്കംചെയ്ത് സംസ്കരിക്കാൻ തീരുമാനമെടുത്തത്.
#WATCH: Funeral procession of #Jayalalithaa underway, to be buried at MGR memorial, Marina Beach in Chennai. pic.twitter.com/8G87nNsiix
— ANI (@ANI_news) December 6, 2016
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്