വിടവാങ്ങുന്നത് കേരള രാഷ്ട്രീയത്തിലെ പ്രമാണി; കോൺഗ്രസുകാരനായി തുടങ്ങി കേരള കോൺഗ്രസിന്റെ അമരക്കാരനായ നേതാവ്; 54 വർഷത്തെ ജനപ്രതിനിധി ജീവിതത്തിൽ 13 ബജറ്റ് അവതരിപ്പിച്ച രാഷ്ട്രീയ ചാണക്യൻ; സിപിഎമ്മിന് ബദലായി അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിച്ച സൈദ്ധാന്തികൻ; ഒരു തിരഞ്ഞെടുപ്പിൽ പോലും കൈവിടാതെ കാത്തുരക്ഷിച്ച് പാല; കെഎം മാണി യാത്രയാകുമ്പോൾ ശോകമൂകമായി കരിങ്ങോഴയ്ക്കൽ വീട്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രമാണിയാണ് കെഎം മാണി. ഇത് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ ജീവിതത്തിൽ മാണി എത്തിപ്പിടാക്കാത്ത റെക്കോഡുകൾ വിരളമാണ്. 86 കാരനായ കെഎം മാണി യാത്രയാകുമ്പോൾ അവസാനിക്കുന്നത് ആറ് പതിറ്റാണ്ട് നീണ്ട് നിന്ന് രാഷ്ട്രീയ ജീവിതം കൂടിയാണ്. ഒരു കോൺഗ്രസുകാരനായി തുടങ്ങി ഏറ്റവും വലിയ കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരത്തിരുന്നു എംഎൽഎആയും മന്ത്രിയായും ഒക്കെ മാണി പാലായുടെ ഒരു പ്രമാണിയായി തന്നെ തലയുയർത്തി നിന്നു. ഏത് മുന്നണിയിലായാലും വേണ്ടത് വേണ്ടത് പോലെ നേടിയെടുക്കാൻ മാണിക്ക് ഉള്ള കൗശലം മറ്റാർക്കും അവകാശപ്പെടാനില്ലാത്തത് ആണ്.
ഇടയ്ക്ക് യുഡിഎഫ് വിട്ട് ഒറ്റയ്ക്ക് നിന്നതിന് ശേഷം മുന്നണിയിലേക്ക് മടങ്ങിയെത്തിയപ്പോൾ രാജ്യസഭ സീറ്റും പിന്നീട് പാർട്ടിക്കുള്ളിൽ തന്നെ ലോക്സഭ സീറ്റ് ആവശ്യപ്പെട്ട ജോസഫിനെ അനാരോഗ്യ കാലത്തും വെട്ടാൻ കഴിഞ്ഞത് മാണി എന്ന അതികായന് മാത്രം കഴിയുന്ന കാര്യമാണ്. കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേക്കും അവിടെ തന്ന വളർന്നും പിളർന്നും പിന്നെയും പിളർന്നും വളർന്നുമൊക്കെ മാണിയും ഒപ്പം സംഘടനയും വളർന്നു. ആറ് പതിറ്റാണ്ട് നീണ്ട കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ.
കോൺഗ്രസ് വാർഡ് പ്രസിഡന്റായും അഭിഭാഷകനായും തുടക്കം
കോട്ടയം മീനച്ചൽ താലൂക്കിൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കൽ മാണി മാണി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് കോട്ടയം മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിലെ മരങ്ങാട്ടുപള്ളി വാർഡ് കോൺഗ്രസ് പ്രസിഡണ്ടായി. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ പഠന ശേഷം മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. 1959 ൽ കെപിസിസി യിൽ അംഗം. 1960-64ൽ കോട്ടയം ജില്ലാ ഡി.സി.സി പ്രസിഡണ്ടായി.
ഒരു കോൺഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് കെഎം മാണി. അധികാരത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ നോക്കി കേരള കോൺഗ്രസ്സിലേയ്ക്ക് ചേക്കേറി. പിന്നീട് കേരള കോൺഗ്രസ് എം രൂപീകരിച്ച് അതിന്റെ ചെയർമാനായി. മകനെ എംപിയാക്കി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ബാക്കി നിർത്തിയാണ് മാണി യാത്രയാകുന്നത്.
കോൺഗ്രസിലെ പിളർപ്പും കേരള കോൺഗ്രസ് രൂപീകരണവും
64ൽ ആർ ശങ്കർ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന പിടി ചാക്കോയുടെ മരണത്തെ തുടർന്നുള്ള പ്രതിസന്ധിയാണ് പിന്നീട് കേരള കോൺഗ്രസ് എന്ന കർഷക പാർട്ടിക്ക് രൂപം നൽകുന്നതിലേക്ക് എത്തിയത്. 64 സെപ്റ്റംബർ ആദ്യവാരത്തിൽ ചേർന്ന നിയമസഭയിൽ തങ്ങൾ പ്രത്യേക ബ്ലോക്കി ഇരിക്കുമെന്ന് 15 ചാക്കോ അനുകൂല എംഎൽഎമാർ തീരുമാനിച്ചു. കെ.എം ജോർജായിരുന്നു നേതാവ്. ആർ ബാലകൃഷ്ണപിള്ള ഡപ്യൂട്ടി ലീഡറും. പിളർപ്പുകാലത്ത് ആദ്യം കോൺഗ്രസിനൊപ്പം നിന്ന മാണി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ കളം മാറി.
എതിരാളികളില്ലാത്ത പാലയിലെ മാണിക്യം
1977 മുതലുള്ള തെരഞ്ഞെടുപ്പുകൾ മാണിക്ക് വെറും ചടങ്ങുകൾ മാത്രമായിരുന്നു. ഇടത് വലത് തരംഗങ്ങൾ മാറി മാറി സംസ്ഥാനത്ത് വീശി അടിച്ചപ്പോഴെല്ലാം പാലാ മാണിക്ക് പിന്നിൽ ഉറച്ച് നിന്നു. 1977ൽ എൻ.സി ജോസഫിനു ശേഷം 1980ൽ എതിരാളിയായി വീണ്ടും വന്ന എം.എം ജേക്കബിനെ മാണി കെട്ടുകെട്ടിച്ചത് 4566 വോട്ടിനാണ്. 82ൽ ജെ.എ ചാക്കോയെയും (ഇടതു സ്വതന്ത്രൻ) 87ൽ കെ.എസ് സെബാസ്റ്റ്യനെയും (കോൺഗ്രസ് എസ്) തോൽപ്പിച്ചു. 91ൽ ജോർജ് സി. കാപ്പൻ, 96ൽ സി.കെ ജീവൻ (രണ്ടുപേരും ഇടതു സ്വതന്ത്രന്മർ), 2001ൽ എൻ.സി.പിയിലെ ഉഴവൂർ വിജയൻ, 2006, 2011, 2016 വർഷങ്ങളിൽ എൻ.സി.പിയിലെ മാണി സി. കാപ്പൻ. മാണിയുടെ തേരോട്ടത്തിൽ മലർന്നടിച്ചു വീണവരാണിവർ. ബാർ കോഴ ആരോപണം ഉലച്ച 2016ലെ തെരഞ്ഞെടുപ്പിൽ പോലും പാല മാണിയെ കൈവിട്ടില്ല. 1965ൽ ആദ്യമായി നിയമസഭയിലെത്തിയ മാണി മരിക്കുന്ന ഇന്ന് വരെ 54 വർഷവും ജനപ്രതിനിധിയായി തുടരുകയായിരുന്നു.
ഏറ്റവും അധികം കാലം മന്ത്രിയായതിന്റെ റെക്കോഡും
ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം ഏഴ് നിയമസഭകളിൽ മന്തിയായും പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും ധനവകുപ്പും കൈകാര്യം ചെയ്തത് മാണി തന്നെ. 12 പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ടു. 1975 ഡിസംബർ 26ന് അച്യുതമേനോൻ മന്ത്രിസഭയിലാണ് ആദ്യമായി മാണി മന്ത്രിയായത്.
അനാഥമായി കരിങ്ങോഴയ്ക്കൽ വീട്
പാലാ കരിങ്ങോഴയ്ക്കൽ വീട്. 2014ൽ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ കോട്ടയം മണ്ഡലത്തിലെ പ്രചാരണം തുടങ്ങുന്നതും തീരുന്നതും ഇവിടെ നിന്നു തന്നെ. ഇത്തവണ ചികിത്സയുടെ സൗകര്യാർഥം കെ.എം. മാണി കൊച്ചിയിലായിരുന്നു. അതു കൊണ്ടു തന്നെ ജോസ് കെ. മാണിക്ക് തിരക്ക് ഇരട്ടിയായി. കൊച്ചിയിലിരുന്ന് കെ.എം. മാണി കൃത്യമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനു മേൽനോട്ടം വഹിക്കുന്നു. പ്രവർത്തകരും നേതാക്കളും രാവിലെയും വൈകിട്ടും കരിങ്ങോഴയ്ക്കൽ വീട്ടിലെത്തും.
കുട്ടിയമ്മയ ഒന്നാം ഭാര്യ പാല രണ്ടാം ഭാര്യ
1957 നവംബർ 28നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മന്മാണിഏലിയാമ്മ ദമ്പതികളുടെ മകൻ കെ.എം. മാണിയുടെയും പൊൻകുന്നം ചിറക്കടവ് കൂട്ടുങ്കൽ തോമസ്-ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുമ്പോൾ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോൺഗ്രസ് നേതാവായിരുന്ന മാണി അന്ന് കെപിസിസി. മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.
പാലായെ തന്റെ രണ്ടാം ഭാര്യയെന്ന് വിശേഷിപ്പിക്കാറുള്ള മാണി, ദാമ്പത്യ ജീവിതത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കുട്ടിയമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ വാചാലനാവുകയുണ്ടായി. വിവാഹ വാർഷികദിനത്തിൽ തന്റെ ഓർമയിൽ ആദ്യമെത്തുന്നത് ഉത്തമകുടുംബിനിയായ കുട്ടിയമ്മയുടെ സമർപ്പിത സേവനംതന്നെയാണെന്ന് നെഞ്ചിൽ കൈവച്ച് അദ്ദേഹം പറഞ്ഞു. തന്റെ തിരക്കിൽ കൃഷിയും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സകല കാര്യങ്ങളും ഒട്ടും കുറവില്ലാതെ നോക്കിനടത്തിയത് കുട്ടിയമ്മയാണ്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍