ലോട്ടറി വഴി പാവങ്ങളുടെ സഹായിക്കാൻ തുടങ്ങിയ കാരുണ്യ തുടച്ചത് അനേകരുടെ കണ്ണുനീർ; അധികാരം ഒഴിഞ്ഞിട്ടും കാരുണ്യയെ കാക്കാൻ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചു; റവന്യൂമന്ത്രി ആയിരുന്നപ്പോൾ മലയോരങ്ങൾക്ക് മുഴുവൻ പട്ടയം; വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഗ്രാമങ്ങളിൽ വൈദ്യുതി; വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വഴി ചെറുകിട റോഡുകളുടെ അറ്റകുറ്റപ്പണി; ധനമന്ത്രി ആയിരുന്നപ്പോൾ ഉള്ളതിൽ പാതി കർഷകർക്ക്; കേരളത്തിൽ മലയോര ജനതയ്ക്ക് എന്തുകൊണ്ട് കെ എം മാണിയെ ഒരിക്കലും വിമർശിക്കാനാവില്ല?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലയുടെ മാണിക്യം മലയോര ജനതയുടെ കുഞ്ഞു മാണിയായിരുന്നു. കേരളത്തിന് മാണി സാറും. പാലാ നിയമസഭാ മണ്ഡലത്തെ 54 വർഷം പ്രതിനിധീകരിച്ച എംഎൽഎ എന്ന നിലയിൽ രാഷ്ട്രീയ ചരിത്രത്തിൽ റെക്കോർഡിട്ട നേതാവാണ് കെ.എം മാണി. 13 തവണ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ഏക ധനമന്ത്രിയും മാണിയാണ്. അങ്ങനെ അരങ്ങൊഴിയുന്ന നേതാവിന് വിശേഷണങ്ങൾ ഏറെയാണ്. ഇതിനൊപ്പം ജനകീയ നേതാവായി മാണി വളർന്നത് സാധാരണക്കാരുടെ കണ്ണീരൊപ്പിയായിരുന്നു. എല്ലാ മന്ത്രിസഭയിലും മാണിയുടെ കൈയൊപ്പ് പതിഞ്ഞ ഓരോ തീരുമാനം ഉണ്ടായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മാണിയുടെ കാരുണ്യം തുടച്ചത് സാധാരണക്കാരായ രോഗികളുടെ വേദനയായിരുന്നു.
'സാധാരണക്കാർക്കു ഗുണകരമായ ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. നമുക്ക് അതു ചർച്ച ചെയ്താലോ' ഉമ്മൻ ചാണ്ടി സർക്കാർ 2001 ൽ അധികാരമേറ്റ ശേഷമുള്ള ബജറ്റ് തയാറാക്കുന്നതിനു മുൻപ് മാസ്കറ്റ് ഹോട്ടലിൽ ധനവകുപ്പിന്റെ വിവിധ സ്ഥാപന മേധാവികളുടെ യോഗത്തിൽ മന്ത്രി കെ.എം. മാണിയുടെ ചോദ്യം ഉച്ചത്തിലായിരുന്നു. ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനം സാധാരണക്കാർക്കും ചികിത്സാസഹായമായി നൽകുന്നതിനെക്കുറിച്ചുള്ള ആശയം. ഉടൻ അദ്ദേഹം ലോട്ടറി ഡയറക്ടർ ബിജു പ്രഭാകറിനോടു ചോദിച്ചു, 'ലോട്ടറി കച്ചവടക്കാരെ സംരക്ഷിക്കുന്ന പദ്ധതികൾ വല്ലതും നിലവിലുണ്ടോ ഇല്ലെങ്കിൽ അവരുടെ കാര്യവും പരിഗണിക്കണം'. അങ്ങനെ കാരുണ്യ യഥാർത്ഥ്യലെത്തി. ഇതേ കുറിച്ച് ബിജു പ്രഭാകരന് പറയാനുള്ളത് ഇത്രമാത്രം.
ബിജു കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചപ്പോൾ ചിരിച്ചുകൊണ്ടു മാണി പറഞ്ഞു, 'ബിജൂ, ബജറ്റ് അവതരിപ്പിക്കുന്നതുവരെ മാധ്യമങ്ങൾ അറിയാതെ നോക്കണം. ഓഫിസിൽ മറ്റാരോടും പറയണ്ട. ഉമ്മൻ ചാണ്ടിക്കും കൂടി താൽപര്യമുള്ള കാര്യമാണ്. ബജറ്റിലൂടെ ജനം അറിഞ്ഞാൽമതി.' അടുത്തിരുന്ന ധനവകുപ്പ് സെക്രട്ടറി വി.പി. ജോയി മാണിയോടു പറഞ്ഞു, 'സാറ്, പേടിക്കേണ്ട. അതു തച്ചടി പ്രഭാകരന്റെ മകനാണ്'. മാണി അത്ഭുതത്തോടെ ബിജുവിനെ നോക്കി. 1986 ൽ മാണി രാജിവയ്ക്കുമ്പോൾ ധനമന്ത്രിയായി ചുമതലയേറ്റ തച്ചടി പ്രഭാകരനെക്കുറിച്ചുള്ള ഓർമകളായിരുന്നു മനസ്സിൽ. പിന്നീടൊരിക്കലും ബിജു എന്നു വിളിച്ചിട്ടില്ല. പ്രഭാകരൻ എന്നു മാത്രം. അങ്ങനെ കാരുണ്യ പദ്ധതി യാഥാർത്ഥ്യമായി. അധികാരം ഒഴിഞ്ഞപ്പോഴും കാരുണ്യയ്ക്കൊപ്പമായിരുന്നു മനസ്. ആ പദ്ധതി ഇല്ലാതാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് അഭ്യർത്ഥിച്ചു. ഈ അപേക്ഷയുടെ ഫലമായി കാരുണ്യ ഇന്നും തുടരുന്നു. പതിനായിരങ്ങളാണ് ഇതിന്റെ ഉപഭോക്താക്കളായി ഓരോ വർഷവും മാറുന്നത്. ഖജനാവിന് ബാധ്യതയില്ലാതെ പൊതുജനാരോഗ്യത്തെ ജനങ്ങൾക്ക് പ്രാപ്യമാക്കിയ കാരുണ്യ.
മാരകരോഗങ്ങൾ ബാധിച്ച നിരവധി പേർ സഹായം തേടി കെ.എം. മാണിയുടെ അടുത്തെത്തുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുൾപ്പെടെ സർക്കാരിൽ നിന്നു കിട്ടാവുന്ന നാമമാത്രമായ സഹായം ഒന്നിനും തികയുമായിരുന്നില്ല. ഇതിനൊരു പരിഹാരം കാണണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ നിന്നു പിറന്നുവീണതാണ് കാരുണ്യ പദ്ധതി എന്ന ആശയം. രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ രൂപം കൊടുത്ത കാരുണ്യ ബെനവലന്റ് ഫണ്ടും ചികിത്സാ പദ്ധതിയും തന്റെ സുദീർഘമായ പൊതുപ്രവർത്തന കാലഘട്ടത്തിലെ ഏറ്റവും വിലപ്പെട്ട സംഭാവനയായാണു കെ.എം. മാണി കണ്ടിരുന്നത്. കാരുണ്യയെ സമഗ്ര ആരോഗ്യ പദ്ധതിയിൽ ലയിപ്പിക്കാൻ ഇടതുസർക്കാർ തീരുമാനിച്ചപ്പോൾ കാരുണ്യ എന്റെ കുഞ്ഞാണ്, അതിനെ കൊല്ലരുതേ എന്നാണു മാണി പല തവണ നിയമസഭയിൽ പറഞ്ഞത്. ആദ്യമായി കർഷക തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചും വെളിച്ച വിപ്ലവം നടപ്പിലാക്കിയും പിന്നീടു കർഷക പെൻഷൻ പ്രഖ്യാപിച്ചും രാജ്യത്തിന്റെ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ മാണി പക്ഷേ നെഞ്ചോടു ചേർത്ത പദ്ധതി കാരുണ്യ ആയിരുന്നു.
ലോട്ടറിയിൽ നിന്നുള്ള മുഴുവൻ വരുമാനവും ചികിത്സാ ചെലവിനായി നൽകുന്നതായിരുന്നു പദ്ധതി. യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ തന്നെ ഒരു ലക്ഷത്തിലേറെ പേർക്ക് കാരുണ്യയിലൂടെ സഹായം ലഭിച്ചു. 1500 കോടിയിലേറെ രൂപയാണ് ഇത്രയും പേരുടെ ചികിത്സയ്ക്കായി വിതരണം ചെയ്തത്. നൂലാമാലകളൊന്നുമില്ലാതെ എളുപ്പത്തിൽ പണം ലഭ്യമാക്കുന്ന സംവിധാനമായിരുന്നു തയാറാക്കിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നപ്പോൾ കെ.എം. മാണി അഭിമുഖീകരിച്ച മറ്റൊരു പ്രതിസന്ധി റബറിന്റെ വിലത്തകർച്ചയായിരുന്നു. കേരള കോൺഗ്രസിന്റെ അടിത്തറയായ കർഷകരുടെ പ്രശ്നം യുഡിഎഫിനും മാണിക്കു തന്നെയും വലിയ പ്രശ്നമായി മാറി. അപ്പോഴാണ് വില സ്ഥിരതാ ഫണ്ട് എന്ന ആശയം മാണി മുന്നോട്ടുവച്ചത്. റബറിനു കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി പ്രകാരം വിപണി വിലയിൽ നിന്നുള്ള വിടവ് സർക്കാർ നികത്തിക്കൊടുക്കും. കർഷകരുടെ അക്കൗണ്ടിൽ നേരിട്ടു പണമെത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.
റവന്യൂമന്ത്രി ആയിരുന്നപ്പോൾ മലയോരങ്ങൾക്ക് മുഴുവൻ പട്ടയം അനുവദിച്ചും മാണി കൈയടി നേടി. മലയാര കർഷകരുടെ പ്രശ്നങ്ങൾക്കാണ് അന്ന് പരിഹാരമുണ്ടാക്കിയത്. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഗ്രാമങ്ങളിൽ മുഴുവൻ വൈദ്യുതി എത്തിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വഴി ചെറുകിട റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തി. ധനമന്ത്രി ആയിരുന്നപ്പോൾ ഉള്ളതിൽ പാതി കർഷകർക്ക് നൽകുന്നതായിരുന്നു ബജറ്റ് പ്രസംഗങ്ങൾ. ഇങ്ങനെയാണ് മലയോരത്തിന്റെ നേതാവായി മാണി മാറിയത്. മലയോര കർഷകന്റെ ആവേശവും ധൈര്യവും മാണിക്കും ഉണ്ടായിരുന്നു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ മനസ്സാണ് മാണിയെ കേരള രാഷ്ട്രീയത്തിലെ അതികായനാക്കിയതും.
കെ. ആർ. നാരായണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കാലം. അദ്ദേഹത്തിന് ജന്മനാടായ ഉഴവൂരിൽ സ്വീകരണം നൽകി. സമ്മേളനത്തിൽ കെ.എം മാണിയുമുണ്ട്. കെ.ആർ നാരായണൻ പ്രസംഗത്തിൽ പറഞ്ഞു: ''നിങ്ങളെല്ലാം മാണിസാറെന്നു വിളിക്കുന്ന കെ. എം. മാണിയെ ഞാനും മാണിസാറെന്നാണു വിളിക്കുന്നത്!'' ഒരു സ്കൂളിലും അദ്ധ്യാപകനായിരുന്നില്ല കെ.എം മാണി. പക്ഷേ, എല്ലാവരും അദ്ദേഹത്തെ മാണി സാറെന്നു വിളിച്ചു.പാർട്ടിയിലെ ഓരോ കാലത്തെയും ചെറുപ്പക്കാർക്ക് അദ്ഭുതമായിരുന്നു 'മാണി സാർ'. ഓരോ വിഷയത്തിലും അദ്ദേഹം നടത്തുന്ന ഹോംവർക്കും ബൗദ്ധിക വ്യയവും അവതരണ രീതികളുമെല്ലാം ആരാധനയോടെയാണ് അവർ നോക്കിക്കണ്ടതും. 2001 ലെ യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയുടെ അവസാന ദിവസം കെ.എം മാണി പ്രമേയത്തെ തകർത്തു തരിപ്പണമാക്കുന്ന പ്രസംഗം നടത്തി. കണക്കുകളും കാര്യങ്ങളും വച്ച് പ്രമേയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു പ്രസംഗം.
പാലാ നിയമസഭാ മണ്ഡലത്തെ 54 വർഷം പ്രതിനിധീകരിച്ച എംഎൽഎ എന്ന നിലയിൽ രാഷ്ട്രീയ ചരിത്രത്തിൽ റെക്കോർഡിട്ട നേതാവാണ് കെ.എം മാണി. കോൺഗ്രസിലൂടെയാണ് കരിങ്ങോഴക്കൽ മാണി മാണി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതൽ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975-ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രി. 13 തവണ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ഏക ധനമന്ത്രിയും മാണിയാണ്. സംസ്ഥാനത്ത് ഏഴുതവണയായി 24 വർഷം മന്ത്രിയായതുൾപ്പെടെ രാഷ്ട്രീയ രംഗത്തെ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ് പാലായുടെ മാണിക്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്