യാത്രകൾ ഇഷ്ടപ്പെടുന്നവർ പ്രണയത്തിലായത് ട്രെക്കിങ് ക്യാംപുകളിൽവച്ച്; വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കാടിനോടുള്ള സ്നേഹം ഇരുവരേയും പിന്തുടർന്നു; ഒടുവിൽ യുവമിഥുനങ്ങൾ തീക്കനലായി എരിഞ്ഞു തീർന്നു; വിപിന്‍ പിന്നാലെ ദിവ്യയും യാത്രയായി; കുരങ്ങിണിയിലെ കാട്ടുതീയിൽ പൊലിഞ്ഞത് ഒരു പിടി സ്വപ്നങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തേനി: കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ ഗുരുതര പൊള്ളലേറ്റു മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വിപിന്റെ ഭാര്യ പൊള്ളാച്ചി സ്വദേശി ദിവ്യ വിശ്വനാഥൻ (23) ആണു മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ദിവ്യയോടൊപ്പം പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവ് വിപിൻ ദാമോദരൻ (30) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
കുരങ്ങിണി കാട്ടുതീയിൽ മരിച്ച കന്യാകുമാരി സ്വദേശി വിപിൻ ദാമോദരന്റെ (32) ഭാര്യയാണു ദിവ്യ. വിപിൻ തിങ്കളാഴ്ച രാത്രി മരിച്ചു. വിപിൻ മരിച്ച വിവരം ബന്ധുക്കൾ ഇതുവരെ ദിവ്യയെ അറിയിച്ചിട്ടില്ല. കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ വിപിൻ രണ്ടു വർഷം മുൻപാണു കോയമ്പത്തൂർ സ്വദേശിയായ ദിവ്യയെ പ്രണയിച്ചു വിവാഹം ചെയ്തത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഇരുവരും ട്രെക്കിങ് ക്യാംപുകളിൽവച്ചാണു പരിചയത്തിലാകുന്നത്. ഗുരുതര പരിക്കേറ്റ ദിവ്യയും ഒടുവിൽ മരണത്തിന് കീഴടങ്ങി. ട്രെക്കിങ് സംഘത്തിലെ മറ്റൊരു ദമ്പതികളായ ഈറോഡ് സ്വദേശി എൻ. വിവേകും ഭാര്യ ആർ. ദിവ്യയും കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ പൊള്ളലേറ്റു ഞായറാഴ്ച മരിച്ചിരുന്നു.
വിവേകിന്റേയും ദിവ്യ ആറിന്റേയും മരണം തന്നെ കൂട്ടുകാരെ കരയിപ്പിച്ചിരുന്നു. സ്കൂൾ കാലം മുതൽ കളിക്കൂട്ടുകാരായിരുന്ന വിവേകിനെ ദിവ്യ സ്വന്തമാക്കിയത് മൂന്നുമാസം മുമ്പാണ്. ഇത്തരമൊരു യാത്രയെപ്പറ്റി കേട്ടതോടെ ഇവരും ഇതിന് തയ്യാറായി. കൂട്ടുകാരോടൊപ്പം കൊളുക്കുമലയിലേക്ക് നടത്തിയ യാത്ര അന്ത്യയാത്രയായി. ദുരന്ത സ്ഥല്ത്ത തന്നെ വിവേക് മരിച്ചു. ദിവ്യയാകട്ടെ ശരീരത്തൽ 90 ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലും. ജീവിതസഖാവായ കളിക്കൂട്ടുകാരൻ പോയതറിയാതെ ജീവിതത്തിന് വേണ്ടി പൊരുതിയ ദിവ്യയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഈറോഡ് കവുണ്ടപ്പടി സ്വദേശികളും അയൽക്കാരുമായ വിവേകും ദിവ്യയും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കൂട്ടുകാരായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. രണ്ട് സമുദായങ്ങളിൽ പെട്ടവരായിരുന്നതിനാൽ ഇരുവരുടെയും വീട്ടുകാരും നാട്ടുകാരും എതിർത്തു. കടുത്ത പ്രണയത്തിനിടയിലും ഇരുവരും വിദ്യാഭ്യാസം മറന്നില്ല. നന്നായി പഠിച്ച് വിവേക് ദുബായിൽ ഓട്ടോമൊബൈൽ എൻജിനീയറായി. ദിവ്യ ബോഡിചെട്ടിപാളയം പി.കെ.ആർ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലക്ചററും. ഇരുവരും നല്ല നിലയിലെത്തിയതോടെ വീട്ടുകാരും അയഞ്ഞു. പ്രണയത്തിന് സന്തോഷത്തോടെ പച്ചക്കൊടി കാട്ടി. കഴിഞ്ഞ നവംബറിൽ ആർഭാടത്തോടെ വിവാഹവും നടന്നു.
മധുവിധുവിനിടയിൽ വിവേകാണ് സുഹൃത്തുക്കളുമൊത്ത് യാത്ര പ്ലാൻ ചെയ്തത്. കൊളുക്കുമലയിലേക്ക് ട്രെക്കിങ്ങിനാണ് പോയതെന്ന് വീട്ടുകാർക്കറിയില്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ കൂട്ടുകാരുമൊത്തുള്ള യാത്രാ മുഹൂർത്തങ്ങൾ വാട്സാപ്പിലൂടെ ബന്ധുക്കളുമായി പങ്കുവെച്ചു. ഞായറാഴ്ച രാത്രി ബന്ധുവിന് കിട്ടിയ വാട്സാപ്പ് സന്ദേശത്തിൽ നിന്നാണ് ഇരുവരും അപകടത്തിൽപെട്ട വിവരം വീട്ടുകാർക്ക് ലഭിച്ചത്. കൂട്ടുകാരിയുടെ കൈപിടിച്ച് മല കയറിയ വിവേകിനെ ആർത്തിരമ്പി വന്ന തീനാളങ്ങൾ വിഴുങ്ങി.
എപ്പഴോ കൈവിട്ടുപോയ ദിവ്യ തീപ്പൊള്ളലേറ്റ് മണ്ണിൽ കിടന്നു. വിവേക് കൊളുക്കുമലയിൽ വച്ചുതന്നെ മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ ദിവ്യ മധുര രാജാജി ഗവ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.. എപ്പോഴെങ്കിലും ബോധം വരുമ്പോൾ അവൾ പ്രതീക്ഷയോടെ വിവേകിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. ആരും ഒന്നും പറഞ്ഞില്ല. ഒടുവിൽ ദിവ്യയും മടങ്ങുകയാണ് പ്രതീക്ഷകൾ അവസാനിപ്പിച്ച്.
അതിനിടെ കാട്ടുതീയിൽ പൊള്ളലേറ്റു മധുര രാജാജി ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസയിലുള്ള മിക്കവരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 90% പൊള്ളലേറ്റവരിൽ രണ്ടുപേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച വൈകിട്ടു രണ്ടരയോടെയാണു കുരങ്ങിണി വനത്തിൽ കാട്ടുതീയുണ്ടായത്. ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 39 അംഗ സംഘമാണ് ട്രെക്കിങ്ങിനായി പുറപ്പെട്ടത്.
അതേസമയം, കുരങ്ങിണി വനമേഖലയിലെ കാട്ടുതീ ദുരന്തത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി തമിഴ്നാട് റവന്യു വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കാട്ടുതീ സാധ്യതയുണ്ടെന്ന സന്ദേശം ലഭിച്ചിട്ടും മുൻകരുതലുകളെടുക്കാനോ ട്രെക്കിങ് സംഘത്തിനു സുരക്ഷയൊരുക്കാനോ വനംവകുപ്പിനായില്ല. കാട്ടുതീക്കു സാധ്യതയെന്ന വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചതുപോലും ദുരന്തമുണ്ടായശേഷമാണ്. അനധികൃത ട്രെക്കിങ് തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചിരുന്നില്ലെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ വിശദ അന്വേഷണത്തിനു ദുരന്തനിവാരണ വകുപ്പു സെക്രട്ടറി അതുല്യ മിശ്രയെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണു മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിർദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍