മാന്യതയും മനുഷ്യത്വവും പുലർത്തിയ വ്യക്തിയെന്നു പിണറായി; നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് ആന്റണി; ജ്യേഷ്ഠ സഹോദരനായിരുന്നെന്ന് ചെന്നിത്തല: ജി കാർത്തികേയനെ നേതാക്കൾ സ്മരിക്കുന്നു
തിരുവനന്തപുരം: ജി കാർത്തികേയനെന്ന കോൺഗ്രസ് നേതാവ് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവർക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു. രാഷ്ട്രീയ ശത്രുക്കൾ പോലും അംഗീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ജി കാർത്തികേയന്റേത്. അടുത്ത സുഹൃത്തായും ജ്യേഷ്ഠ സഹോദരനായും മാന്യതയുടെ നേർസാക്ഷ്യമായും നിലകൊണ്ടിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിനോട് രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുന്നു.
രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷത്വവും പുലർത്തിയ കോൺഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി കാർത്തികേയനെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലും അല്ലാതെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും അനുശോചനം അറിയിക്കുന്നതായും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഓർമിച്ചു. വ്യക്തിബന്ധങ്ങളിലെ കാർത്തികേയൻ ടച്ചിലൂടെ നിയമസഭ നിയന്ത്രിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് എടുത്തു പറയേണ്ടതാണെന്നും ആന്റണി പറഞ്ഞു. ജ്യേഷ്ഠ സഹോദരനെയാണ് കാർത്തികേയന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓർമിച്ചു.
താങ്ങാനാവാത്ത ദുഃഖമാണ് കാർത്തികേയന്റെ വേർപാട് നൽകുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. സൗമ്യനെങ്കിലും ആദർശത്തിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു അദ്ദേഹം.
കാർത്തികേയന്റെ വേർപാട് ദുഃഖമുളവാക്കുന്നതാണെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാർത്തികേയന്റെ മരണം കേരള നിയമസഭയ്ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ മഹദ് വ്യക്തിത്വമായിരുന്നു കാർത്തികേയന്റേതെന്നു മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ജനപക്ഷ നിലപാടുകളിൽ ഇച്ഛാശക്തിയോടെ ഉറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും ജോസഫ് പറഞ്ഞു.
കറ പുരളാത്ത നേതാവിനെയാണ് നഷ്ടമായതെന്നും ശത്രുക്കളെപ്പോലും മിത്രങ്ങളാക്കിയ അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ആദർശത്തിൽ അടിയുറച്ച് ജീവിതത്തിലുടനീളം മുന്നോട്ട് പോയ ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു കാർത്തികേയനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.
രാഷ്ട്രീയ രംഗത്തെയും നിയമസഭയിലെയും പ്രവർത്തനം കൊണ്ട് മനസ്സിലെ സൂപ്പർ ഹീറോ ആയിരുന്നു കാർത്തികേയനെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. രാഷ്ട്രീയ രംഗത്തെ ആദർശത്തിന് ഉജ്വല മാതൃകയാണ് അദ്ദേഹമെന്നും മമ്മൂട്ടി പറഞ്ഞു.
ആത്മമിത്രത്തെയാണ് നഷ്ടമായതെന്ന് മന്ത്രി കെ.എം മാണി അനുസ്മരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോയ നേതാവായിരുന്നു കാർത്തികേയനെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കഴിവ് കൊണ്ടും മികവ് കൊണ്ടും ആദർശം കൊണ്ടും വളർന്ന് സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനായി മാറിയ വ്യക്തിയാണ് കാർത്തികേയനെന്ന് എം ഐ ഷാനവാസ് എംപി പറഞ്ഞു. പക്വതയുടെ മുഖമായിരുന്നു ജി കാർത്തികേയനെന്ന് മന്ത്രി കെ ബാബു അനുസ്മരിച്ചു.
സംശുദ്ധ പൊതുജീവിതത്തിന്റെയും ആദർശ രാഷ്ട്രീയത്തിന്റെയും പ്രതിരൂപമായിരുന്നു ജി. കാർത്തികേയനെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അനുസ്മരിച്ചു. സാഹിത്യ സാംസ്കാരിക ചലച്ചിത്ര മേഖലകളിൽ അതീവ ശ്രദ്ധാലുവായിരുന്ന കാർത്തികേയൻ ഈ മേഖലകളുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിന്റെ പ്രമുഖനേതാവും നിയമസഭാ സ്പീക്കരുമായ ജി.കാർത്തികേയന്റെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അനുശോചിച്ചു. നിയമസഭാപ്രവർത്തനങ്ങളിലും കെ.എസ്.യു, യൂത്ത് കോൺഗ്രസ് രംഗത്തും സഹകരിച്ച് പ്രവർത്തിച്ച അവസരങ്ങൾ വിസ്മരിക്കാൻ കഴിയില്ല. ആദർശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം എന്നും നിലകൊണ്ടിട്ടുള്ളത്. കാർത്തികേയന്റെ വിയോഗം കേരളത്തിനും കോൺഗ്രസ് പാർട്ടിക്കും തീരാനഷ്ടമാണ് വരിത്തിയിരിക്കുന്നതെന്നും സന്ദേശത്തിൽ മന്ത്രി അനുസ്മരിച്ചു.
സ്പീക്കർ ജി. കാർത്തികേന്റെ നിര്യാണത്തിൽ റവന്യൂ മന്ത്രി അടൂർ പ്രകാശ് അനുശോചിച്ചു. തിളക്കമാർന്ന വ്യക്തിത്വത്തിനുടമയും മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്ന ജി. കാർത്തികേയന്റെ നിര്യാണം സംസ്ഥാനത്തെ പൊതു പ്രവർത്തന രംഗത്തിന് തീരാ നഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനങ്ങളോട് പ്രതിബദ്ധത പുലർത്തിയ മാന്യതയുടെ പര്യായമായിരുന്നു ജി. കാർത്തികേയനെന്ന കോൺഗ്രസ്സ് നേതാവെന്ന് തൊഴിൽമന്ത്രി ഷിബു ബേബിജോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലളിതമായ ജീവിതശൈലികൊണ്ടും സൗമ്യമായ പെരുമാറ്റശീലം കൊണ്ടും ഏവരേയും തന്നിലേയ്ക്കടുപ്പിച്ച വ്യക്തിത്വമായിരുന്നു ജി. കാർത്തികേയന്റേത്. പറയാനുള്ള കാര്യങ്ങൾ ശക്തമായി പറയുകയും, ശക്തമായ വാദമുഖങ്ങൾകൊണ്ട് എതിരാളികളെ പ്രതിരോധിക്കുകയും ചെയ്ത സൗമ്യതയാർന്ന നേതാവായിരുന്നു ജി. കാർത്തികേയൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി സ്പീക്കർ പദവിവരെ അലങ്കരിച്ച കാർത്തികേയന്റെ നിര്യാണം കേരള രാഷ്ടീയത്തിന് മാത്രമല്ല വ്യക്തിപരമായി തനിക്കും തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായും മന്ത്രി ഷിബു ബേബിജോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഊർജ്ജസ്വലനായ സംഘാടകൻ, ഭരണകർത്താവ്, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അന്തരിച്ച ജി.കാർത്തികേയനെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഹൃദ്യവും മാന്യവുമായ പെരുമാറ്റം കൊണ്ട് ഏവരുടേയും സ്നേഹാദരങ്ങൾ നേടിയെടുത്ത മികച്ച പൊതുപ്രവർത്തകനായിരുന്നു ജി.കാർത്തികേയനെന്നും തിരുവഞ്ചൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്വന്തം വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചു നിന്നു പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച സ്പീക്കർ ജി. കാർത്തികേയൻ എന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. നേതൃത്വപാടവവും ഭരണ നൈപുണ്യവും ഒരേ പോലെ പ്രകടിപ്പിച്ചിട്ടുള്ള കാർത്തികേയൻ സ്പീക്കർ എന്ന നിലയിൽ പ്രവർത്തിച്ചതെന്ന് അബ്ദുറബ്ബ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍