കമാൻഡോ ആകാൻ മോഹിച്ച് സൈനിക ജീവിതം തിരഞ്ഞെടുത്തു; ഭീകരതയോട് അടിപതറാത്ത ധീരരക്തസാക്ഷിയായി ലെഫ് കേണൽ നിരഞ്ജൻ കുമാർ: സന്ദീപ് ഉണ്ണികൃഷ്ണന് ശേഷം വീരമൃത്യവരിക്കുന്ന രണ്ടാമത്തെ മലയാളി കമാൻഡോയ്ക്ക് ബിഗ് സല്യൂട്ട്
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച എൻഎസ്ജി ലഫ്. കേണൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി നിരഞ്ജന് കുമാറിന് രാജ്യത്തിന്റെ പ്രണാമം. മരണ വാർത്തയറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ഭീകരർക്കെതിരെയുള്ള കമാൻഡോ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയായ എൻ.എസ്.ജി കമാൻഡോയാണ് നിരഞ്ജൻ. മുംബൈ ഭീകരാക്രമണത്തിൽ എൻഎസ്ജി കമാൻഡോ മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ കൊല്ലപ്പെട്ടിരുന്നു.
കാമാണ്ടോയാവുകയെന്ന ലക്ഷ്യത്തോടെയാണ് നിരഞ്ജൻ സൈനിക ജീവിതം തെരഞ്ഞെടുത്തത്. എൻ.എസ്.ജിയിൽ ലഫ്.കേണലായിരുന്നു നിരഞ്ജൻ. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന നിരഞ്ജൻ ഡെപ്യൂട്ടേഷനിലാണ് എൻഎസ്ജിയിൽ എത്തുന്നത്. വെല്ലവുളികളെ ഏറ്റെടുക്കാനുള്ള തന്റേടം തന്നെയാണ് നിരഞ്ജനെ യുദ്ധ സാധ്യത തീരെ കുറഞ്ഞ എംഇജിയിൽ നിന്ന് എൻഎസ്ജിയിലേക്ക് ചുവടുമാറാൻ പ്രേരിപ്പിച്ചത്. ലെഫ്. കേണൽ ആയ നിരഞ്ജൻ മുന്നിൽ നിന്ന് തന്നെയാണ് തന്റെ ടീമിനെ എന്നും നയിച്ചിരുന്നത്. എൻഎസ്ജി ബോംബ് സ്ക്വാഡിൽ അംഗമായ നിരഞ്ജൻ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ഒൻപത് വർഷം മുമ്പാണ് നിരഞ്ജൻ എംഇജിയിൽ ചേർന്നത്. അവിടെ നിന്ന് മൂന്ന് വർഷം മുമ്പ് എൻഎസ്ജിയും. ഏത് സാഹചര്യവും നേരിടാനുള്ള മനക്കരുത്തും പരിശീലനവും നിരഞ്ജൻ നേടിയിരുന്നു. നിരഞ്ജിന്റെ മനോബലം തിരിച്ചിറിഞ്ഞ് തന്നെയാണ് എൻഎസ്ജിയും ഈ മലയാളിയെ കമാണ്ടോ വിഭാഗത്തിന്റെ ഭാഗമായത്. ബോബുകൾ കണ്ടെത്തി നിർവ്വീര്യമാക്കാൻ വിദഗ്ധ പരിശീലനവും കിട്ടിയിരുന്നു. എൻഎസ്ജിയുടെ ബോംബ് ഡിക്ടറ്റഷൻ സംഘത്തിന്റെ നായകരിൽ ഒരാളായിരുന്നു നിരഞ്ജൻ. പഠാൻകോട്ടിലേക്ക് നിരഞ്ജന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് അയച്ചത്. പോരാട്ട ഭൂമിയിലും മുന്നിൽ നിന്ന് നയിക്കുന്ന രീതിയായിരുന്നു നിരഞ്ജന്റേത്. അതുകൊണ്ട് തന്നെ ടീം ലീഡറായിട്ടും ബോബുകൾ നിർവ്വീര്യമാക്കുക ഉൾപ്പെടെയുള്ള പ്രധാന ചുമതല നിരഞ്ജൻ തന്നെ നിർവ്വഹിച്ചു. അതിനിടെയാണ് അപകടമുണ്ടായത്.
ലെഫ്റ്റനന്റ് കേണലായി സ്ഥാന കയറ്റം കിട്ടി മാസങ്ങൾക്കകമാണ് നിരഞ്ജൻ കുമാറിന്റെ അവിചാരിത മരണം സംഭവിക്കുവന്നത്. ദേശീയ സുരക്ഷാ ഗാർഡിന്റെ ഭാഗമായ നിരഞ്ജൻ പഠാൻ കോട്ടിലെ ഭീകരാക്രമണ വിവരം അറിഞ്ഞാണ് അവിടേക്ക് പോകുന്നത്. പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അച്ഛൻ ശിവരാജൻ പറഞ്ഞു. ചെറുപ്പം മുതൽ തന്നെ സൈനിക ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
വൈകാതെ പൂണെയിലേക്ക് സ്ഥലമാറ്റം കിട്ടുമെന്നും അമേരിക്കയിൽ പരിശീലനത്തിന് പോകാൻ അവസരം ഉണ്ടെന്നും പറഞ്ഞിരുന്നു. പഠാൻകോട്ട് ഭീകരാക്രമണം നടന്നത് അച്ഛൻ ശിവരാജൻ അറിഞ്ഞിരുന്നുവെങ്കിലും നിരഞ്ജൻ ഡൽഹിയിലായിരുന്നതിനാൽ ആശങ്കകൾ ഉണ്ടായിരുന്നില്ല. എന്നാൽ ദേശീയ സുരക്ഷാ ഗാർഡിലെ ബോംബ് നിർവീര്യമാക്കുന്ന സംഘത്തിലെ വിദഗ്ദ്ധനായിരുന്ന നിരഞ്ജൻ അടിയന്തരമായി പഠാൻ കോട്ടിൽ എത്തേണ്ടിവന്നു. അത് വീരമൃത്യുവിലേക്കുള്ള വഴിയുമായി.
ഭീകരാക്രമണത്തെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് നിരഞ്ജന്റെ നേതൃത്വത്തിലുള്ള എൻഎസ്ജി കമാൻഡോ സംഘം വ്യോമസേന താവളത്തിലെത്തുന്നത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്റെ മൃതദേഹം വൈകിട്ട് ഡൽഹിയിൽ എത്തിക്കും. പിന്നീട് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. സംസ്കാരം പാലക്കാട് എളമ്പുലാശേരിയിൽ നടക്കും. ഇവിടെ പൊതുദർശനത്തിന് വയ്ക്കുമെന്ന് എം.ബി. രാജേഷ് എംപി പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങൾ എളമ്പുലാശേരിയിൽ പുരോഗമിക്കുകയാണ്.
പാലക്കാട് മണ്ണാർക്കാട് എളമ്പിലാശ്ശേരി കളരിക്കൽ ശിവരാജന്റെയും രാജേശ്വരിയുടെയും മകനാണ് നിരഞ്ജൻ. ഡോ. രാധികയാണ് ഭാര്യ. മകൾ വിസ്മയ. 2013 മാർച്ച് 31നായിരുന്നു ഇരുവരുടെയും വിവാഹം. കഴി!ഞ്ഞ നാൽപതു വർഷമായി ബെംഗളൂരുവിൽ സ്ഥിര താമസമാണ് ശിവരാജനും കുടുംബവും. പാലാക്കാട്ടുള്ള കുടുംബവീട്ടിൽ നിരഞ്ജന്റെ പിതാവ് ശിവരാജന്റെ സഹോദരനാണ് താമസിക്കുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഓണത്തിനാണ് കുടുംബത്തോടൊപ്പം നിരഞ്ജൻ പാലക്കാട്ട് എത്തിയത്. മിലിറ്ററി എൻജിനിയറിങ് സർവീസ് മദ്രാസിലായിരുന്നു നിരഞ്ജൻ ആദ്യം ജോലിചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി എൻഎസ്ജി കമാൻഡോയാണ്. മൂന്ന സഹോദരങ്ങളാണ് നിരഞ്ജനുള്ളത്. ശരത് (വ്യോമസേന), ഭാഗ്യലക്ഷ്മി (അദ്ധ്യാപിക), ശശാങ്കൻ (എൻജിനിയർ).
പഠാൻകോട്ടിൽ ആക്രമണം നടന്നയിടത്ത് പരിശോധന നടത്തിയ സൈനികർ ജി.പി.എസ് ഉപകരണങ്ങളും ആധുനിക തോക്കുകളും കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് നിരഞ്ജന്റെ നേതൃത്വത്തിലുള്ള എൻഎസ്ജി കമാൻഡോ സംഘം വ്യോമസേന താവളത്തിലെത്തുന്നത്. പിന്നീട് ഏറ്റുമുട്ടൽ അവസാനിച്ച ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംഭവം. എൻഎസ്ജി ഡൽഹി ആസ്ഥാനത്ത് കമാൻഡോയായ ശേഷം ഡൽഹി ദ്വാരകയിലാണ് താമസിച്ചിരുന്നത്. ബംഗളൂരിൽ സ്ഥിരതാമസമാക്കിയ അച്ഛൻ കളരിക്കൽ ശിവരാജനും കുടുംബവും വൈകിട്ട് ഡൽഹിയിലെത്തി.
ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തു. എൻഐഎ ഉദ്യോഗസ്ഥർ വ്യോമസേന കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയ്ക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേനാ താവളത്തിൽ ഇന്നലെ പുലർച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ദിവസം മുഴുവൻ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ നാലു ഭീകരരെയും സുരക്ഷാസേന വധിച്ചു.
വ്യോമസേനാ താവളത്തിലുള്ള മിഗ്21, മിഗ്25 പോർവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക്കിസ്ഥാൻ അതിർത്തിയിൽനിന്നു 40 കിലോമീറ്റർ അകലെയാണു പഠാൻകോട്ട് വ്യോമസേനാ താവളം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍