ശാന്തശീലനും മര്യാദക്കാരനുമായ മജിസ്ട്രേട്ടിന്റെ ജീവൻ എടുത്തത് സുഹൃത്തുക്കൾക്കോടൊപ്പം നടത്തിയ ആദ്യ സുള്ള്യ സന്ദർശനം; മലയാളികളുടെ സ്ഥിരം മദ്യപാന വേദിയിലെത്തിയ ഉണ്ണികൃഷ്ണന് അപമാന ഭാരം താങ്ങാനായില്ല
തിരുവനന്തപുരം : കർണാടകയിലെ സുള്ള്യയിൽ ഓട്ടോഡ്രൈവർമാരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്നു വിവാദത്തിലായ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷിക്കും. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കാസർകോട് ജില്ലാ പൊലീസ് മേധാവി സംഭവം വിശദമായി അന്വേഷിക്കണം. ആവശ്യമെങ്കിൽ കർണാടക പൊലീസിന്റെ സഹായം തേടണം. മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കുവാനും നിർദ്ദേശിച്ചു. വിശദ അന്വേഷണത്തിനു കർണാടക പൊലീസ് മേധാവിയെ നിയോഗിക്കണമെന്നു കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോടു രേഖാമൂലം ആവശ്യപ്പെട്ടു. നടപടിക്രമം കർണാടക കമ്മിഷൻ സെക്രട്ടറിക്ക് അയച്ചു കൊടുത്തു. ഇതോടെ മജിസ്ട്രേട്ടിന്റെ ആത്മഹത്യ വിവാദം പുതിയ തലത്തിലെത്തുകയാണ്.
സുള്ള്യയിൽ പൊലീസുകാരനെയും ഓട്ടോറിക്ഷ ഡ്രൈവറെയും മർദിച്ചെന്ന പരാതിയിൽ കർണാടക പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഹൈക്കോടതി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ശാന്തശീലനും മാന്യനുമായ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ടും തൃശൂർ മുല്ലശേരി അയ്യപ്പംകുടം ക്ഷേത്രത്തിനു സമീപം വാഴപ്പുള്ളി കണ്ടക്കുട്ടിയുടെ മകനുമായ വി.കെ.ഉണ്ണിക്കൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങൾ ആർക്കും വിശ്വസിക്കാനാകുന്നില്ല. മലയാളിയുടെ മദ്യപാന കേന്ദ്രങ്ങളിൽ പ്രധാനമാണ് സുള്ള്യ. കാസർഗോഡിനോട് ചേർന്നുള്ള കർണ്ണാടകത്തിലെ ജില്ലയാണ് ഇത്.
ഇന്നലെ രാവിലെ 9.30ന് ഉറക്കമുണർന്ന ശേഷം ബന്ധുവായ സുധീഷിനെ ഭക്ഷണം വാങ്ങുന്നതിനായി പറഞ്ഞുവിട്ട ശേഷമായിരുന്നു സംഭവം. തിരിച്ചെത്തിയ സുധീഷ്, ഏറെ േനരം വിളിച്ചിട്ടും മുറി തുറക്കാഞ്ഞതിനെത്തുടർന്നു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി കതകിന്റെ പൂട്ടു തകർത്താണ് അകത്തുകടന്നത്. സുള്ള്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടു, മജിസ്ട്രേട്ട് വി.കെ.ഉണ്ണിക്കൃഷ്ണൻ മുൻകൂർ അനുമതി തേടാതെയാണു സംസ്ഥാനം വിട്ടതെന്ന് അറിയിച്ചു ജില്ലാ ജഡ്ജി കെ.മനോഹർ കിണി ഹൈക്കോടതി രജിസ്റ്റ്രാർക്കു കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് മജിസ്ട്രേട്ടിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി അറിയിച്ചു ഹൈക്കോടതി തിങ്കളാഴ്ച വൈകിട്ട് ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് 12.30നു വി.കെ.ഉണ്ണിക്കൃഷ്ണൻ സുഹൃത്തുക്കളായ മൂന്ന് അഭിഭാഷകർക്കൊപ്പം സുള്ള്യയിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോറിക്ഷയുടെ വാടകയെച്ചൊല്ലി സുള്ള്യ സ്വദേശിയായ ഡ്രൈവറുമായി വാക്കു തർക്കമുണ്ടായതിനെത്തുടർന്ന് വി.കെ.ഉണ്ണിക്കൃഷ്ണൻ ഡ്രൈവറെ മർദിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ സുള്ള്യ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനും മർദനമേറ്റെന്നു പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു സുള്ള്യ പൊലീസ് വി.കെ.ഉണ്ണിക്കൃഷ്ണനെതിര രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടിക്കായി കാസർകോട് ജില്ലാ കോടതി, കേരള ഹൈക്കോടതി എന്നിവയുടെ അനുമതി തേടി സുള്ള്യ പൊലീസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
എന്നാൽ സംഭവം കർണാടക പൊലീസ് കെട്ടിച്ചമച്ചതാണെന്നും തന്നെ ലോക്കപ്പിലും പൊലീസ് സ്റ്റേഷനിലും വച്ചു മർദിച്ചെന്നും ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയെന്നും കാണിച്ചു വി.കെ.ഉണ്ണിക്കൃഷ്ണൻ സുള്ള്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജാമ്യത്തിലിറങ്ങി കാസർകോട് എത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം കേരള പൊലീസിൽ പരാതി നൽകിയിരുന്നില്ല. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് കോടതിയിൽ മജിസ്ട്രേട്ടായിരുന്ന വി.കെ.ഉണ്ണിക്കൃഷ്ണൻ മൂന്നുമാസം മുൻപാണ് കാസർകോട്ട് ചുമതലയേൽക്കുന്നത്. തന്നെ അപമാനിക്കാനാണ് കേസെടുത്തതെന്നാണ് ഉണ്ണിക്കൃഷ്ണൻ ഏവരോടും പറഞ്ഞിരുന്നു. എന്നാൽ പുറത്താക്കൽ വാർത്തയായ അപമാനം അദ്ദേഹത്തിന് താങ്ങാനായില്ല. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തോടൊപ്പമുള്ള അഭിഭാഷക സുഹൃത്തുക്കൾ കേസിൽ പെട്ടതുമില്ല. ഇതിലും ചിലർ ദുരൂഹത കാണുന്നുണ്ട്.
കൂട്ടുകാർക്കൊപ്പം കർണ്ണാടകയിൽ ടൂറിന് പോയപ്പോഴാണ് സംഭവമുണ്ടായത്. മജിസ്ട്രേറ്റ് മദ്യപിച്ച് ബഹളമുണ്ടാക്കി ഓട്ടോക്കാരനെ മർദ്ദിച്ചവെന്നായിരുന്നു പരാതി. തർക്കം പരിഹരിക്കാനെത്തിയ കർണാടക പൊലീസ് ഇൻസ്പെക്ടറെയും പൊലീസുകാരെയും മർദ്ദിക്കുകയും ചെയ്തെന്നും പരാതിയുണ്ടായിത്. ഇതോടെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരുക്കേറ്റ കർണാടക സ്വദേശികളായ ഓട്ടോഡ്രൈവറും രണ്ടു പൊലീസുകാരും സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് ഉച്ചയ്ക്ക് 12.30നു സുള്ള്യ ടൗണിലാണു സംഭവം. കാസർകോട്ടുനിന്നു സുഹൃത്തുക്കളായ ചില അഭിഭാഷകർക്കൊപ്പം സുള്ള്യയിലെത്തിയതായിരുന്നു മജിസ്ട്രേട്ട്. മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ കയറിയ മജിസ്ട്രേട്ട് ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഓട്ടോ ഡ്രൈവർ അബൂബക്കറെ ഒരാൾ മർദിക്കുന്നത് കണ്ട് നാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഡ്രൈവറെ മജിസ്ട്രേട്ട് മർദിക്കുകയായിരുന്നു. അതേസമയം മജിസ്ടേറ്റിന് പൊലീസ് കസ്റ്റഡിയിലും മർദ്ദനമേറ്റിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ തന്നെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.
സുള്ള്യ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ഓട്ടോ ഡ്രൈവർ അധികം കൂലിചോദിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് മജിസ്ട്രേറ്റിന്റെ പറഞ്ഞിരുന്നത്. ക്ഷേത്രത്തിലേക്ക് പോകേണ്ടിവന്നത് പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ അനുമതി വാങ്ങാൻ കഴിഞ്ഞില്ല. മദ്യപിച്ചിരുന്നില്ലെന്നും സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസാണ് മദ്യം വായിൽ ഒഴിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐഐആറിലെ വാദങ്ങൾ മറിച്ചാണ്. ഉണ്ണിക്കൃഷ്ണൻ നവംബർ അഞ്ചിന് 12.30ന് സുള്ള്യ കെഎസ്ആർടിസിക്ക് പരിസരത്ത്, മദ്യപിച്ച നിലയിൽ ഓട്ടോ ഡ്രൈവർമാരെ മർദിച്ചുവെന്നും തടയാൻ ഇടപെട്ട രണ്ടു പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തി വധഭീഷണി മുഴക്കിയെന്നുമാണ് സുള്ള്യ പൊലീസ് എഫ്എആർ രജിസ്റ്റർ ചെയ്തത്. കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്ട്രേറ്റ് ചെയ്തതായി എഫ്ഐആറിൽ പറയുന്നു.
സുള്ള്യ സർക്കിളിലെ കോൺസ്റ്റബിൾമാരായ അബ്ദുൽ ഖാദർ, സച്ചിൻ എന്നിവരെ മജിസ്ട്രേറ്റിന്റെ മർദനത്തിൽ പരിക്കേറ്റ് സുള്ള്യ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഹൈക്കോടതി രജിസ്ട്രാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിജെഎം റിപ്പോർട്ട് നൽകിയത്.
Stories you may Like
- 'കളി' എന്ന സിനിമാ സംവിധായകനെ ചതിച്ചത് ആര്? നജിം കോയയോട് കാട്ടിയത് ക്രൂരത
- പ്രവീൺ നെട്ടാറു വധക്കേസ്: രണ്ട് പ്രതികളോട് കീഴടങ്ങാൻ നിർദേശിച്ച് എൻ.ഐ.എ
- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
- പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 78 പ്രതിപക്ഷ എം പിമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ
- ഐജി പി വിജയനെ തിരിച്ചെടുക്കുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്