ജോലിയോടുള്ള ഹരവുമായി അഫ്ഗാനിലേക്ക്; താമസവും ഓഫീസുമെല്ലാം സുരക്ഷിതമാണെന്ന് എല്ലാവരേയും വിശ്വസിപ്പിച്ചു; വെടിയുണ്ടകളെ നേരിടുമ്പോഴും മകനോട് ഒന്നും പറഞ്ഞില്ല; കാബൂളിൽ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിഎക്കാരൻ മാത്യു ജോർജ്ജിന്റെ സംസ്കാരം നാളെ
കൊച്ചി: തൊട്ടടുത്തു ദുരന്തം എത്തിയതറിഞ്ഞപ്പോഴും മുറിക്കുള്ളിൽ സുരക്ഷിതനാണെന്ന വിശ്വാസമായിരുന്നു കാബൂളിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപു വരെ മാത്യു ജോർജിന്. പുണെയിൽ നിന്നു പതിവുപോലെ മകൻ ദീപുവിന്റെ ഫോൺവിളിയെത്തിയപ്പോൾ അക്കാര്യം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. ജോലിയോടായിരുന്നു എന്നും ഹരം. അതുകൊണ്ട് തന്നെയാണ് റിട്ടയർ ജീവിതത്തിന് ശേഷം അഫ്ഗാനിസ്ഥാനെന്ന യുദ്ധഭൂമിയിൽ പോലും ജോലി നോക്കാൻ മാത്യുജോർജ്ജ് എത്തിയത്.
മരിക്കും വരെ ജോലിയെടുക്കുകയായിരുന്നു ആഗ്രഹം. അതു മക്കളോടും പങ്കുവച്ചു. അങ്ങനെയാണ് വിശ്രമ ജീവിതം മാറ്റിവച്ചു വീണ്ടും ഡൽഹിയിലെ സിഎ സ്ഥാപനത്തിന്റെ ഭാഗമായത്. അഫ്ഗാനിസ്ഥാനിലെ ജോലിക്കു സ്ഥാപനം നിയോഗിച്ചപ്പോഴും മാത്യു മടിച്ചില്ല. കലാപ ഭൂമിയിൽ പൂർണ്ണ മനസ്സോടെ മാത്യുവെത്തി. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റി. കാബൂളിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണു ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നതെന്നുമാണു മാത്യു എല്ലാവരേയും വിശ്വസിപ്പിച്ചു. അതുകൊണ്ട് തന്നെ ആരും എതിർത്തുമില്ല.
അതേസമയം, ഇനി അഫ്ഗാനിസ്ഥാനിലേക്കില്ലെന്ന് അവധിക്കു വരുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്തു രണ്ടുമാസം നാട്ടിലുണ്ടായിരുന്നു. ഏൽപ്പിച്ച ജോലിയോടുള്ള ആത്മാർഥത കൊണ്ടാവാം മാത്യു വീണ്ടും കാബൂളിലേക്കു മടങ്ങി. ജീവിതത്തിന്റെ ഏറിയ കാലവും ഉത്തേരന്ത്യയിലായിരുന്നു ജോലിയും താമസവും. അപ്പോഴും മലയാളിത്തം മനസ്സിൽ കൂട്ടി. കൃത്യമായ ഇടവേളകളിൽ നാട്ടിലെത്തി. വയസ്സുകാലം കൊച്ചിയിൽ തന്നെ ആകണമെന്ന് ഉറപ്പിക്കുകയും ചെയ്തു. ഈ മോഹങ്ങളാണ് തീവ്രവാദികളുടെ തോക്കൻ കുഴലിന് മുന്നിൽ തകർന്ന് വീണത്.
അപ്പോളോ ടയേഴ്സിൽ നിന്ന് ചീഫ് ഫിനാൻസ് മാനേജരായി വിരമിച്ച ശേഷം സൗദി അറേബ്യയിൽ ജോലി ചെയ്തു. മടങ്ങിയെത്തിയ ശേഷം വീണ്ടും അപ്പോളോ ടയേഴ്സിൽ ചേർന്നു. കഴിഞ്ഞ മൂന്നുവർഷമായി ഡൽഹി ആസ്ഥാനമായ നന്ദ അസോസിയേറ്റ്സിൽ പാർട്ട്ടൈം ജോലി ചെയ്തുവരികയായിരുന്നു മാത്യു ജോർജ്. അഫ്ഗാൻ ഗവൺമെന്റിന്റെ ഓഡിറ്റ് ജോലികൾ നടത്തിയിരുന്നത് നന്ദ അസോസിയേറ്റ്സ് ആണ്. ആറുമാസംവീതം അദ്ദേഹം ഓഡിറ്റ് ജോലികൾക്കായി അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ അഫ്ഗാനിലെത്തിയ അദ്ദേഹം ജൂണിൽ മടങ്ങാനിരിക്കുകയായിരുന്നു.
ഭീകരാക്രമണം നടന്നുകൊണ്ടിരിക്കുമ്പോൾ മൂത്തമകൻ ദീപക് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റെസ്റ്റ് ഹൗസിൽ വെടിവയ്പ് നടക്കുന്നതായുള്ള ടെലിവിഷൻ വാർത്ത കണ്ട് രാത്രി 9.30നാണ് ദീപക് അദ്ദേഹത്തെ വിളിച്ചത്. പുറത്ത് വെടിവയ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നും താൻ സുരക്ഷിതനായി മുറിയിൽ ഒളിച്ചിരിക്കുകയാണെന്നും മാത്യു ജോർജ് പറഞ്ഞു. 10.30 ഓടെ വീണ്ടും വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതമായിരുന്നു.
ഇന്നലെ പുലർച്ചെ ഒന്നോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽനിന്ന് ദീപക്കിന് ഫോൺ കോൾ വന്നു. റെസ്റ്റ് ഹൗസിൽ വെടിവയ്പ് നടന്നുവെന്നല്ലാതെ മാത്യു ജോർജിന് എന്തെങ്കിലും സംഭവിച്ചതായി അറിയിച്ചില്ല. ഇന്നലെ ഒൻപത് മണിയോടെയാണ് മാത്യു ജോർജ് കൊല്ലപ്പെട്ട വിവരം എംബസിയിൽനിന്ന് അറിയിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ചാർട്ടേഡ് അക്കൗണ്ടന്റും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.
പരേതരായ പാലാ വെള്ളാത്തോട്ടം വർക്കിഅന്നമ്മ ദമ്പതികളുടെ 12 മക്കളിൽ ഒമ്പതാമനാണ്. അവധിക്ക് നാട്ടിലത്തെി കഴിഞ്ഞ ജനുവരിയിലാണ് അഫ്ഗാനിലേക്ക് തിരികെ പോയത്. മുമ്പ് കൊച്ചിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തിവരുകയായിരുന്നു. തൃശൂർ കിണറ്റിങ്കൽ കുടുംബാംഗം ഫിലോയാണ് ഭാര്യ. മക്കൾ: ദീപക് (എൻജിനീയർ, പുണെ), വിനോദ് (എൻജിനീയർ, അമേരിക്ക), അനിത (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: തൃശൂർ ആമാടത്ത് പെല്ലിശ്ശേരി കുടുംബാംഗം സപ്ന, ഇടുക്കി പള്ളിക്കമാലിൽ കുടുംബാംഗം ലിറ്റോ, തൊടുപുഴ ചെമ്പകത്ത് പറമ്പിൽ കുടുംബാംഗം ടോം.
മൃതദേഹം വെള്ളിയാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിൽനിന്ന് ഡൽഹിയിലത്തെിക്കും. അവിടെനിന്ന് രാത്രി 10ഓടെ കൊച്ചിയിലത്തെിക്കുമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുള്ളത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് എളംകുളം ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍