കാർട്ടൂണുകൾ നോക്കി കോടതി കേസെടുത്തിരുന്ന വ്യക്തിത്വം; മുഖം നോക്കാതെ വരകൾ കുറിച്ച തന്റേടി: വിട പറഞ്ഞ ആർ കെ ലക്ഷ്മൺ ഇന്ത്യയെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച കാർട്ടൂണിസ്റ്റ്
ന്യൂഡൽഹി: ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ ശബ്ദിക്കുന്ന വരകളായിരുന്നു ഇന്നലെ അന്തരിച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മണിന്റേത്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി ഇന്ദിരാ ഗാന്ധി മുതൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വരെയുള്ളവർ ആർ കെ ലക്ഷ്മണിന്റെ ചാട്ടുളി പോലുള്ള കാർട്ടൂണുകൾക്ക് മുമ്പിൽ വിയർത്തിട്ടുണ്ട്. കോടതി പോലും ആർ കെ ലക്ഷമണിന്റെ കാർട്ടൂണുകൾ നോക്കി കേസെടുത്ത കാലം പോലും ഉണ്ടാടിരുന്നു. അത്രയ്ക്ക് കരുത്തുള്ളവയായിരുന്നു ആർ കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾ. സാധാരണക്കാരന്റെ പക്ഷത്ത് നിന്ന് മുഖംനോക്കാതെ എല്ലാവരെയും കാർട്ടൂണുകളിലൂടെ വിമർശിച്ചിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ കാർട്ടൂൺ(ദി കോമൺ മാൻ) എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഖ്യാതങ്ങളായ സൃഷ്ടികൾ. നിരവധി ചലനങ്ങളാണ് ഈ കാർട്ടൂണുകൾക്ക് സമൂഹത്തിൽ ഉണ്ടാക്കാൻ സാധിച്ചത്. ഒരിക്കൽ ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനെയും കേന്ദ്ര സർക്കാരിനെയും വരെ കോടതി കയറ്റാൻ വരെ കരുത്തുണ്ടായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂണുകൾക്ക്.
ക്രിക്കറ്റ് താരം സച്ചിന് ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ ഫിയറ്റ് സമ്മാനമായി നൽകിയ കാറാണ് അന്ന് വിവാദത്തിൽ പെട്ടത്. 1.13 കോടി വില വരുന്ന ആഢംബരക്കാറിന് സർക്കാർ ഇറക്കുമതിച്ചുങ്കം ഇളവുചെയ്തു നൽകി. 120 ശതമാനമാണ് ഇത്തരം കാറുകളുടെ ഇറക്കുമതി തീരുവ. ഇതു സർക്കാർ പൂർണമായും ഒഴിവാക്കി കൊടുക്കുകയായിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ലക്ഷ്മൺ ഒരു കാർട്ടൂൺ വരച്ചു. ഇതു കോടതിയുടെ ശ്രദ്ധയിൽ വരുകയും ചെയ്തു.
ടെസ്റ്റു സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ഡോൺ ബ്രാഡ്മാനെ മറികടന്നപ്പോഴാണ് ഫിയറ്റ് കമ്പനി ഫെരാരി കാർ സമ്മാനിച്ചത്. നികുതിയിളവിനായി സച്ചിൻ കേന്ദ്രസർക്കാരിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഇളവ് നൽകിയത്. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ട് ലക്ഷ്മൺ കാർട്ടൂൺ വരച്ചതോടെ കോടതിയുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നു.
സാമ്പത്തിക പ്രയാസങ്ങൾ മൂലം അർജുന അവാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെതിരെ ശാഠ്യം പിടിച്ച സർക്കാർ എങ്ങിനെയാണ് ഇത്തരം ഒരു ഇളവു നൽക്കുന്നതെന്നു വ്യക്തമാക്കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ ധാരാളിത്വം ആകുന്നത് എന്തുകൊണ്ടാണെന്നും കോടതി അന്ന് ആരാഞ്ഞിരുന്നു. ഇതിനെല്ലാം കാരണമായത് ലക്ഷ്മണിന്റെ കാർട്ടൂണായിരുന്നു. ഇങ്ങനെ കോടതിയെ പോലും ഇടപെടാൻ പ്രേരിപ്പിച്ച കാർട്ടൂണുകളുടെ സൃഷ്ടാവാണ് ഇന്നലെ മരണപ്പെട്ടത്.
94കാരനായ അദ്ദേഹം വാദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പൂണെയിലെ ദീനാനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു ലക്ഷ്മൺ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു.
മുംബൈയിലെ 'ഫ്രീ പ്രസ് ജേർണലി'ലാണ് മുഴുസമയ കാർട്ടൂണിസ്റ്റായി ലക്ഷ്മൺ ജോലി തുടങ്ങിയത്. ബാൽ താക്കറെ അടക്കമുള്ള കാർട്ടൂണിസ്റ്റുകൾക്കൊപ്പം ജോലി ചെയ്തു. പിന്നീടാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ ചേർന്നത്. ടൈംസിനൊപ്പമുള്ള യാത്ര 50 വർഷത്തിലേറെ തുടർന്നു. അദ്ദേഹത്തിന്റെ 'കോമൺ മാൻ' എന്ന പോക്കറ്റ് കാർട്ടൂൺ ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ നേർചിത്രങ്ങളായി.
ഒന്നും സംസാരിച്ചില്ലെങ്കിലും നൂറുവാക്കുകളെക്കാൾ മൂർച്ഛയുണ്ടായിരുന്നു ആർ ലക്ഷ്ണമണിന്റെ കോമൺമാന്. അതിലൂടെ വന്ന വിമർശനങ്ങൾ പലപ്പോളും കുറിക്കുകൊള്ളുന്ന യാഥാർഥ്യങ്ങളായി. ബജറ്റ് എയർലൈനായ എയർ ഡെക്കാന്റെ ചിഹ്നമായും ഈ കോമൺമാൻ അവതരിപ്പിക്കപ്പെട്ടു.
രാസിപുരം കൃഷ്ണസ്വാമി ലക്ഷ്മൺ എന്ന ആർ.കെ ലക്ഷ്മൺ 1921 ഒക്ടോബർ 24ന് മൈസൂരിലാണ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ ചില പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി അദ്ദേഹം ചിത്രങ്ങൾ വരച്ചിരുന്നു. ദി സ്ട്രാന്റ് മാഗസിൻ, പഞ്ച് തുടങ്ങിയവയിലായിരുന്നു ലക്ഷ്മണിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സ്കൂൾ പഠനകാലത്ത് അദ്ധ്യാപകർ പ്രോത്സാഹിപ്പിച്ചതോടെയാണ് വര കാര്യമായെടുക്കാൻ ലക്ഷ്മൺ തീരുമാനിച്ചത്.
മൈസൂർ യൂണിവേഴ്സിറ്റിയിൽ ബി.എ പഠനസമയത്ത് ഫ്രീലാൻസായി സ്വരാജ്യ, ബ്ളിറ്റ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്ക് ചിത്രങ്ങളും കാർട്ടൂണുകളും വരച്ചു. പിന്നീട് അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനും പ്രഗത്ഭ ഇന്ത്യൻ ഇംഗ്ളീഷ് സാഹിത്യകാരനുമായ ആർ.കെ നാരായണിന്റെ രചനകൾക്ക് 'ദി ഹിന്ദു' പത്രത്തിൽ ചിത്രാവിഷ്കാരം നൽകി. ഈ സമയത്ത് 'സ്വതന്ത്ര' എന്ന പത്രത്തിനുവേണ്ടി അദ്ദേഹം രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ അനാഛാദനം നിർവഹിച്ച 'കോമൺമാന്റെ' ഒരു വെങ്കല പ്രതിമ പൂണെയിലുണ്ട്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കാർട്ടൂണിസ്റ്റിന്റെ കഥാപാത്രം പ്രതിമരൂപത്തിൽ ജനങ്ങളുടെ ഇടയിൽ നില്‍ക്കുന്നത്.
പത്മഭൂഷൺ (2005), പത്രപ്രവർത്തനത്തിനുള്ള റാമോൺ മാഗ്സാസെ അവാർഡ് (1984), സി.എൻ.എൻഫഐ.ബി.എന്നിന്റെ സമഗ്ര സംഭാവന നൽകിയ പത്രപ്രവർത്തകനുള്ള പുരസ്കാരം (2008), പൂണെ പണ്ഡിറ്റ് അവാർഡ് (2012) എന്നിവ നേടിയിട്ടുണ്ട്.
രണ്ട് തവണ വിവാഹം ചെയ്തെങ്കിലും ബന്ധം വേർപെടുത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍