അമ്മച്ചിപ്ലാവ്: മാക്സിം ഗോർക്കിയുടെ 'മദർ' എന്ന് ഉപമിച്ച പത്മിനി വർക്കിയെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്
സഖാവ് പത്മിനി വർക്കിക്ക് സ്മാരകങ്ങളുണ്ടാവുമോ? അതോ യു ഡി എഫ് നേതാവ് 'സി പി ജോണിന്റെ ഭാര്യാമാതാവ് ' (79) അന്തരിച്ചു' എന്ന പത്രത്തലക്കെട്ടിന്റെ നിസ്സാരചെപ്പേടിൽ പ്രയത്നഭരിതമായ ആ ആയുഷ്ക്കാലം അടക്കം ചെയ്യപ്പെടുമോ ? സഖാവ് പത്മിനിവർക്കിയുടെ ജീവചരിത്രം ആരെങ്കിലും പുസ്തകമാക്കുമോ? മറ്റൊരു ക്രിസ്തീയസഭാംഗമായ സഖാവ് വർക്കിച്ചനെ വിവാഹം കഴിച്ച കാലത്ത്, ചില തിരുചർച്ചകളിൽ തീരുമാനമായ ആ തെമ്മാടിക്കുഴിയുടെ കഥ ആരെങ്കിലും ഓർക്കുമോ? വിവാഹം എങ്ങിനെയും ബന്ധുക്കളുടെ സമ്മതത്തോടെ നടത്തിക്കിട്ടാൻ ശ്രമിച്ച കാലത്ത് ചമച്ച ഒരു കള്ളഗർഭത്തിന്റെ കുസൃതിക്കഥ ആരെങ്കിലും എഡിറ്റു ചെയ്തു നീക്കം ചെയ്യുമോ?
ഒപ്പം താമസിച്ചു പഠിക്കാൻ, ഒപ്പം താമസിച്ചു ചികിത്സ നേടാൻ ദൂരദേശങ്ങളിൽ നിന്ന് സഖാക്കളുടെ ഒരു ഡോൺനദി നിരന്തരം ഒഴുകി വീട്ടിലേയ്ക്ക്. ആണ്ടുതോറും വീട് മാറാനുള്ള യോഗമുണ്ടായി അതിഥിസമ്പന്നരായ ആ എട്ടംഗ കുടുംബത്തിന്. തങ്ങളുടെ അടുക്കള വാടകയ്ക്ക് കൊടുക്കുന്നത് ഒരു സർവാണിക്കുള്ള കമ്യൂണിറ്റി കിച്ചനാക്കാനാണ് എന്ന് പരാതിപ്പെട്ട് വീടൊഴിയാൻ നോട്ടീസ് നല്കുന്ന വീടുടമകൾ തന്നെ ഒരു സംസ്ഥാനസമ്മേളനത്തിനുള്ള ആളുണ്ടാവുമായിരുന്നു.
ഒരു സഖാവിന്റെ വീട്ടുകാരി മാത്രമായിരുന്നില്ല സഖാവ് പത്മിനി. ഔദ്യോഗികചുമതലകളിൽ ഒരു നീക്കുപോക്കും സ്വയം അനുവദിക്കാത്ത ഓഫീസറായിരുന്നു അവർ. ക്ളീഷേഭാഷയിൽ പറഞ്ഞാൽ, മരുന്നുകമ്പനികൾ സ്രാവുകളാണെങ്കിൽ, പിടിച്ചാൽ കിട്ടാത്ത ഒന്നാന്തരം വരാലായിരുന്നു ഡ്രഗ് കണ്ട്രോളർ ഓഫീസിലെ ഈ ചീഫ് സൂപ്രണ്ട്. ചീഫ് ഡ്രഗ് കണ്‍ട്രോളറായിരുന്ന സഖാവ് വർക്കിച്ചനെ പോലെ പത്മിനി ഒരിക്കലും വെട്ടിത്തിളങ്ങുന്ന പ്രലോഭനങ്ങളുടെ മുമ്പിൽ വെട്ടിനിരത്ത്തലുകാരൻ ആയില്ല. 'സ്വാധീനിക്കലുകാരെ' കണ്ടാൽ പതുക്കെ ചിരിച്ച് ഒഴിഞ്ഞു മാറാറെയുള്ളൂ അവർ.
ജോലിസ്ഥലത്തെ ഉച്ചയിടവേളകളിൽ, ഉണ്ണാൻ വിട്ടു പോയാലും, കാലാകാലങ്ങളിൽ ആശുപത്രിയിൽ കിടക്കുന്ന ഏതോ ഒരു സഖാവിനും കൂട്ടിരിപ്പുകാരനുമുള്ള ചൂടുകഞ്ഞി, ഒരടി പൊക്കമുള്ള തൂക്കുപാത്രത്തിൽ കോരി നിറച്ച് വീട്ടില്‍ നിന്ന് എത്തിക്കാനുള്ള ഒരു പാച്ചിൽ വിട്ടു പോവാറില്ല. കിതച്ചു മടങ്ങി വന്നു ഓഫീസ് കസേരയിൽ ഇരിക്കുമ്പോൾ ഉത്തമസഭാവിശ്വാസിയായ ഒരു സഹപ്രവർത്തക, തെല്ല് അവിശ്വാസത്തോടെ ചോദിക്കും 'പത്മിനിക്ക് കാല്മുട്ടോളം വരുന്ന ഈ തലമുടിയൊക്കെ പരിചരിക്കാൻ എവിടെ നിന്ന് സമയം കിട്ടുന്നു? ' എനിക്ക് ഞായറാഴ്ച കുര്‍ബാനയ്ക്ക് പോവണ്ടല്ലോ, കുട്ടികളെ ബൈബിൾ പഠനത്തിനു കൊണ്ട് പോവണ്ടല്ലോ 'എന്ന കമ്യൂണിസ്റ്റ് തമാശ നിത്യേനെയെന്നോണം തിരിച്ചു വീശാൻ അവര്‍ക്ക് അവസരം കിട്ടി കൊണ്ടിരുന്നു.
പരിചരണമില്ലാതെ തലമുടി മാത്രമല്ല കുട്ടികളും വളർന്നു. ട്യൂഷനും ഗൈഡും പോയിട്ട്, സ്വസ്ഥമായിരുന്നു പഠിക്കാനുള്ള അന്തരീക്ഷം പോലും ഉണ്ടായിരുന്നില്ല ആ കൊച്ചുവീട്ടിൽ. എങ്കിലും അവിടെ നിന്ന് ഡോക്ടർമാരും ഓഫീസർമാരും പഠിച്ചിറങ്ങി. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചാൽ, അല്ലെങ്കിൽ , മക്കൾ വളർന്ന് നല്ല നിലയിലായിക്കഴിഞ്ഞാൽ, അല്ലെങ്കിൽ പങ്കാളി എന്ന പിന്തുണ നഷ്ടമായാൽ, 'ഇനി ചാരുകസേരയും ടിവിസീരിയലും' എന്ന പതിവുപാത റിട്ടയർ ചെയ്ത പത്മിനി സഖാവിന് സമ്മതമായിരുന്നില്ല.
എല്‍ എം എസിന് അരികിലുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെയും ദേവകീവാര്യർ സ്മാരകലൈബ്രറിയുടെയും ചുക്കാൻ തിരിക്കുന്നത് തന്നെ വേണ്ടത്ര തലവേദന നൽകാനുള്ള വകയുണ്ടായിരുന്നു.
ആവശ്യമെന്ന് തോന്നുന്ന സാമൂഹ്യ സൗകര്യങ്ങൾക്കായി വേണ്ടപ്പെട്ടവരിൽ നിന്നു പണം പിരിക്കാൻ സഖാവ് പത്മിനിക്ക് വിശേഷപ്പെട്ട വൈഭവം തന്നെയുണ്ടായിരുന്നു എന്ന് കൂട്ടുകാര്‍ കണ്ടുപിടിച്ചു. കാൻസർരോഗികളെ പരിചരിക്കാനുള്ള സഹായ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പല വിഷയങ്ങളാൽ വഴിയാധാരമാവുന്ന സ്ത്രീകള്‍ക്ക് ഷോര്‍ട്ട് സ്റ്റേ ഹോം തീര്‍ക്കുക തുടങ്ങി നീണ്ട ലിസ്റ്റ്മായി രാവിലെ വീട്ടിൽ നിന്നിറങ്ങി നടന്നാൽ ഈ 79 കാരി മടങ്ങുന്നത് പണ്ട് ഓഫീസിൽ നിന്നു വീട്ടിലെത്തിയിരുന്നതിലും വൈകിയാണ്.
മാക്സിം ഗോര്‍ക്കിയുടെ 'മദർ ' എന്ന നോവലിലെ അമ്മയോടൊക്കെ സഖാവ് പത്മിനിയെ ഉപമിച്ചു കണ്ടു. ഗോര്‍ക്കിയുടെ പാവേലിന്റെ അമ്മയായ പെലാഗ്യ ഏറെക്കുറെ നിരക്ഷരയായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറത്ത് മറ്റൊരു ജനപദത്തിൽ ജീവിതം ചെലവഴിച്ച പത്മിനിയമ്മച്ചിയാകട്ടെ, ഉന്നതവിദ്യാഭ്യാസത്തിന്റെ ആനുകൂല്യത്ത്തോടെ, ഉറച്ച ഉത്തമബോദ്ധ്യത്തോടെ, സുഖസൗകര്യങ്ങളിൽ നിന്നു പുതിയൊരു ആദര്‍ശത്തിന്റെ വെയിലിലേയ്ക്ക് ഇറങ്ങിനടന്ന ഒരാളാണ്.
ഫിക്ഷനിൽ ഗോര്‍ക്കി വരച്ചതിലും കടുത്ത നിറങ്ങളിൽ ജീവിതം വരച്ചിട്ട കര്മ്മനായികയായിരുന്നു അവർ. ആകെയുള്ള സാമ്യം അവസാനദിവസം വരെ സ്വയം നിര്‍ദ്ദേശിച്ച ജോലികളിൽ വ്യാവൃതറായിരുന്നു ഇരുവരും എന്ന് മാത്രമാണ് .
ഈ വേര്‍പാട് എല്ലാവര്ക്കും അപ്രതീക്ഷിതപ്രഹരമായത്തിന് അത് കൂടിയാണ് കാരണം. മിനിഞ്ഞാന്നു അമ്മച്ചിയുടെ ഒപ്പം ഏതോ സാമൂഹചടങ്ങിൽ ഉണ്ടവരുണ്ട്. ഇന്നലെ ഫോണ്‍ ചെയ്ത്, ഇന്ന് ഷോര്‍ട്ട് സ്റ്റേ ഹോമിന്റെ ഫണ്ടിങ്ങിൽ തീര്‍പ്പാക്കാനായി കാണാം എന്ന് അമ്മച്ചിയുടെ ഉറപ്പു കിട്ടിയവരുണ്ട്. അതിനിടയ്ക്കാണ്, മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിൽ ആ ഹൃദയം പണി മുടക്കിയത്.
ഒരു കാലത്ത് , യുണിവേര്സിറ്റി കോളജിനു മുമ്പിൽ നിന്ന് ലാത്തിയേറ്റ് ചതഞ്ഞു സ്റ്റാച്യു വഴി പടിഞ്ഞാറോട്ട് ഓടി എത്തുന്ന എസ് എഫ് ഐ ക്കുട്ടികൾക്ക് അഭയസ്ഥാനമായിരുന്നു അന്ന് പാറ്റൂരിലുള്ള ഈ അമ്മച്ചിപ്ളാവ്.
വീടുകൾ മാറി. വീട്ടിലുള്ള രാഷ്ട്രീയക്കാർ മാറി. അങ്ങിനെ അര നൂറ്റാണ്ടു മുമ്പോട്ട് പോയി. എന്നിട്ടും അവസാനനാൾ വരെ, ഹൃദയമുള്ള കല്പതരു പോലെ, അമ്മച്ചി എല്ലാവരെയും സല്ക്കരിച്ചു കൊണ്ടിരുന്നു.
കനപ്പെട്ട ആ ജീവചരിത്രം എഴുതിക്കാൻ ഏതെങ്കിലും പാര്ട്ടിപോഷകസംഘടനകൾ മുൻകൈ എടുക്കുമോ? അവർ എവിടെയെങ്കിലും ജാഥ നയിച്ചിട്ടുള്ളതായോ അധികാരനിയമസംഹിതപ്രകാരമുള്ള ഏതെങ്കിലും പ്രധാനപ്പെട്ട പാര്ട്ടികമ്മിറ്റിയിൽ അംഗമായിട്ടുള്ളതായും അറിവില്ല. സഖാവിന്റെ ഭാര്യ എന്നൊരു സ്മാരകം ഉണ്ടാവുമോ ? ഒരടിയോളം പൊക്കമുള്ള ആ പഴയ കഞ്ഞിപ്പാത്രം ഓർമ്മയുള്ളവർക്ക്, വേണ്ടി വരില്ല അങ്ങിനെയൊരു സ്മാരകം.
അമ്മച്ചീ, നിങ്ങൾ നോവറിയാതെ പടിയിറങ്ങി പോയി. വീട്ടിൽ, സ്വർണ്ണനിറമുള്ള തടിച്ചുരുണ്ട ഒരു പൂച്ച, വാലുയര്‍ത്തി നിലവിളിച്ചു കൊണ്ട് കട്ടിൽക്കാലുകൾക്ക് ചുറ്റും വെപ്രാളം പിടിച്ചു നടക്കുന്നത് കണ്ടു. സ്നേഹിച്ചും വാത്സല്ലിക്കപ്പെട്ടും മതിയായിരുന്നില്ല ഞങ്ങള്‍ക്കും. വിമുഖതയോടെ വിട. സ്നേഹാഭിവാദ്യങ്ങൾ!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍