പോളിടെക്നിക് പഠിച്ചെത്തിയത് ആബേലച്ചന്റെ കലാഭവനിൽ; ദേ മാവേലിക്കൊമ്പത്തിലൂടെ ദിലീപിനും നാദിർഷായ്ക്കുമൊപ്പം മലയാളികളെ കുടുകുടാ ചരിപ്പിച്ചു; ഉറ്റതോഴർ സിനിമയിൽ സ്റ്റാറായപ്പോൾ ചേറായി എക്സ്പ്രസിലും ഗുഡ്മോണിങ്ഷോയിലും മലയാളി മനസിന്റെ നേർചിത്രമായി റേഡിയോ ഏഷ്യയുടെ ഗ്രാഫുയർത്തി; ശ്രോതാക്കളെ ഠക..ഠക..ഠക ചിരിപ്പിച്ച ആർജെയുടെ മരണത്തിൽ ഞെട്ടി പ്രവാസി മലയാളികൾ; അകാലത്തിൽ രാജീവ് ചെറായി യാത്രയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
റാസൽഖൈമ: ഗൾഫ് മലയാളികളുടെ പ്രിയ അവതാരകനായിരുന്നു രാജീവ് ചെറായി. ചെറായി എക്സ്പ്രസിലൂടേയും ഗുഡ് മോണിങ് ഷോയിലൂടേയും മലയാളികളെ ഗൃഹാതുരതയുടെ ഓർമകളിലേക്ക് കൊണ്ടു വന്ന പ്രതിഭ. മിമിക്രിയായിരുന്നു ഇഷ്ട വിഷയം. അതുകൊണ്ട് തന്നെ ശബ്ദാനുകരണകലയിലൂടെ ആർജ്ജിച്ച മിടുക്കും പരിചയവുമെല്ലാം റേഡിയോ അവതരണത്തിലേക്ക് രാജീവ് ആവാഹിച്ചെടുത്തു. വെറുമൊരു റേഡിയോ ജോക്കിയെന്നതിൽ അപ്പുറം മലയാളിയുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന താരവുമായി രാജീവ് ചേറായി. ആകാലത്തിൽ ഈ പ്രതിഭ വിടവാങ്ങുമ്പോൾ അത് പ്രാവാസികൾക്ക് തീരാനഷ്ടമാണ്.
ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഇനി രാജീവ് ചെറായി ഇല്ല, റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ രാജീവ് ചെറായിയുടെ മരണവും കൊച്ചയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു മരണം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവി എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യു.എ.ഇയിലെത്തിയത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഓഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. തുടർന്ന് എറണാകുളം പിവി എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദിലീപ് നാദിർഷ ടീമിനൊപ്പം ദേ മാവേലി കൊമ്പത്തു കാസറ്റ് സീരിസിലൂടെ ശ്രദ്ധേയനായിരുന്നു രാജീവ്. ഈ ടീമിനൊപ്പം മിമിക്രി വേദികളിലും സജീവമായിരുന്നു. കേരളത്തിന് പുറത്തെ ആദ്യ മലയാളം റേഡിയോ സ്റ്റേഷൻ ആയ ദുബായ് റേഡിയോ ഏഷ്യായിൽ അവതാരകനായതു മുതൽ വ്യത്യസ്തമായ പരിപാടികളുമായി രാജീവ് നിറഞ്ഞു. ഗൾഫ് ലോകത്തെ ഏറ്റവും മുതിർന്ന റേഡിയോ അവതാരകനായിരുന്നു അദ്ദേഹം. 20 കൊല്ലം മുമ്പ് ഒരു മണിക്കൂർ മലയാള പരിപാടിയുമായാണ് റേഡിയോ ഏഷ്യ എത്തിയത്. ഒപ്പമുണ്ടായിരുന്നവർ സ്ഥാപനം മാറിയപ്പോഴും തൊഴിൽ മേഖല വിട്ടപ്പോഴും രാജീവ് മാത്രം റേഡിയോ ഏഷ്യയിൽ അടിയുറച്ച് നിന്നു.
അറബ് രാജ്യങ്ങളിൽ പ്രവാസി മലയാളികൾക്കിടയിൽ വൻ ആരാധക വൃന്ദമാണ് ചെറായിക്കുള്ളത്. വിദേശരാജ്യങ്ങളിലെ സ്റ്റേജ് ഷോകളിലും മിന്നും താരമായിരുന്നു രാജീവ്. ജയറാമിനും ദിലീപിനും നാദിർഷായ്ക്കുമൊപ്പം നിരവധി വേദികളിൽ മിമിക്ര അവതരിപ്പിച്ച രാജീവ് ഈ നർമ്മാനുഭവങ്ങളെ റേഡിയോയിലൂടെ പകർന്ന് നൽകുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിലെല്ലാം സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അവതാരകനായി. ചേറായി എക്സ്പ്രസിലൂടെ സാമൂഹിക വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടി. പ്രവാസികളുടെ സുഹൃത്തായി ഈ റേഡിയോ അവതാരകൻ ശബ്ദത്തിലൂടെ മാറുകയായിരുന്നു.
എറണാകുളം ജില്ലയിലെ ചെറായിയിൽ രവീന്ദ്രൻ വിശാലം ദമ്പതികളുടെ മകനാണ്. അദ്ധ്യാപികയായ സംഗീതയാണ് ഭാര്യ. മകൻ: ആദിത്യ. 1999 മുതൽ ദുബായിലെ റേഡിയോ ഏഷ്യയിൽ വിവിധ ജനപ്രിയ പരിപാടികൾ അവതരിപ്പിക്കുന്ന രാജീവ് ചെറായി റേഡിയോ ഏഷ്യയുടെ വിജയ മന്ത്രമായിരുന്നു. പറവൂർ ബോയ്സ് ഹൈസ്കൂൾ, എസ്.എൻ.എം മലയിങ്കര, കളമശേരി പോളിടെക്നിക് എന്നിവടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജീവ് മിമിക്രിയുടെ മാസ്മരിക ലോകത്തേക്കാണ് തുടക്കത്തിൽ എത്തിയത്. ആബേലച്ചന്റെ കലാഭവനിൽ ദിലീപിനും നാദിർഷായ്ക്കുമൊപ്പം നിറഞ്ഞു. ജയറാമുമായും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ദേ മാവേലിക്കൊമ്പത്ത് വലിയ ഹിറ്റയാതോടെ രാജീവും താരമായി. പിന്നീട് ദിലീപും നാദിർഷായും സിനിമയിലേക്ക് ചുവടുമാറി.
ആത്മമിത്രങ്ങൾ സിനിമയിൽ നേട്ടമുണ്ടാക്കുമ്പോൾ ദുബായിൽ റേഡിയോ ലോകത്ത് നിറസാന്നിധ്യമായി രാജീവ്. 1999 മുതൽ റേഡിയോ ഏഷ്യയിൽ നിറഞ്ഞ രാജീവിനെ തേടി നിരവധി അവസരങ്ങളുമെത്തി. എന്നാൽ അതിനോടെല്ലാം നോ പറഞ്ഞ് ഠക...ഠക.. ഠക.. എന്ന പഞ്ച് ഡയലോഗുമായി പ്രേക്ഷകരെ രാജീവ് ചിരിപ്പിച്ചു. ചരിക്കിടയിലും ഠക..ഠക..ഠകയെന്ന് ആവർത്തിച്ച് മലയാളിയെ പലതും ഓർമിപ്പിച്ചു. സ്റ്റേജ് ഷോകളും റോഡ് ഷോകളും നടത്തി. ഇതെല്ലാം റേഡിയോ ഏഷ്യയുടെ പ്രചാരം കൂട്ടി. അങ്ങനെ ഗൾഫ് റേഡിയോ രംഗത്തെ നിറസാന്നിധ്യമാണ് കൊച്ചിയിൽ വിടവാങ്ങുന്നത്.
സ്വന്തമായി ഫാൻ ക്ലബ്ബുകളും സോഷ്യൽ മീഡിയയിൽ രാജീവിനുണ്ടായിരുന്നു. രണ്ട് മണിക്കൂർ നീളുന്ന ചെറായി എക്സ്പ്രസിന് നിരവധി പ്രേക്ഷരേയും കിട്ടി. ഗൾഫിലെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും രാജീവിനെ തേടിയെത്തി. കൈയടിയോടെയാണ് സ്റ്റേജുകളിലെ രാജീവിന്റെ അവതരണത്തെ പ്രേക്ഷകർ വരവേറ്റിരുന്നത്. അങ്ങനെ പ്രവാസി മലയാളിക്ക് എന്തുകൊണ്ടും പ്രിയങ്കരനായ റേഡിയോ അവതാരകനാണ് വിടവാങ്ങുന്നത്.
വാർത്തകളിലൂടെയല്ല മറിച്ച് പ്രോഗ്രാമുകളിലൂടെയാണ് മലയാളിയുടെ പൊതുബോധത്തെ തൊട്ടുണർത്തുന്ന സാസ്കാരികത നിറച്ച പരിപാടികളുമായി രാജീവ് ഗൾഫ് റേഡിയോ രംഗത്തെ സജീവ സാന്നിധ്യമായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍