കാശി മഠാധിപതി സുധീന്ദ്ര തീർത്ഥ സ്വാമികൾ അന്തരിച്ചു; അരങ്ങൊഴിഞ്ഞത് മലയാളിയായി ജനിച്ച് സന്യാസി പരമ്പരയിലെ പരമോന്നത പദവിയിൽ എത്തിയ ആത്മീയാചാര്യൻ; അറിവിന്റെ സൂര്യ തേജസിന് എങ്ങും ആദരവിന്റെ പെരുമഴ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശിമഠാധിപതിയുമായ സ്വാമി സുധീന്ദ്രതീർത്ഥ സമാധിയായി. ഞായറാഴ്ച പുലർച്ചെ രണ്ടിന് ഹരിദ്വാറിലായിരുന്നു അന്ത്യം.
ഏറെ നാളായി മുംബൈ അന്ധേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്ക് കൊണ്ടുപോയത്. മുംബൈയിൽ നിന്ന് എയർആംബുലൻസിലായിരുന്നു യാത്ര. ഇന്നലെ രാവിലെ 6.15 ന് എയർ ആംബുലൻസിൽ ഡെറാഡൂണിൽ എത്തിച്ചു. അവിടെ നിന്നു റോഡ് മാർഗം പ്രത്യേക ആംബുലൻസിൽ കാശിമഠത്തിലെത്തിക്കുകയായിരുന്നു. അവിടെ പ്രത്യേകം തയാറാക്കിയ തീവ്രപരിചരണ മുറിയിലായിരുന്നു സ്വാമിയെ പരിചരിച്ചിരുന്നത്. ഇന്ന് പുലർച്ചെ 1.10ന് ആയിരുന്നു അന്ത്യം.
ഇന്നു രാവിലെ ഡൽഹിയിലെത്തുന്ന പട്ടശിഷ്യൻ സ്വാമി സംയമീന്ദ്ര തീർത്ഥ അവിടെനിന്ന് ഹരിദ്വാറിലത്തിയശേഷം സ്വാമിയുടെ സംസ്കാരച്ചടങ്ങുകൾ തീരുമാനിക്കും. കാശിമഠ സന്യാസപരമ്പരയിൽ ഏറ്റവുമധികം കാലം ആചാര്യസ്ഥാനത്തിരുന്ന സന്യാസിവര്യനാണ് വിടവാങ്ങുന്നത്. ഏഴു പതിറ്റാണ്ടിലേറെ കാലം ഭാരതത്തിലെ ഗൗഡസാരസ്വത സമൂഹത്തെ ആധ്യാത്മികപാതയിൽ നയിച്ച യുഗപ്രഭാവൻ ജന്മം കൊണ്ട് മലയാളിയാണ്. ഗംഗാതീരത്തുള്ള കാശി മഠത്തിന്റെ ഇരുപതാമത്തെ മഠാധിപതിയായിരുന്നു. എറണാകുളത്തു ജനിച്ച സുധീന്ദ്രതീർത്ഥ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായിരിക്കെയാണ് കാശി മഠാധിപതിയായിരുന്ന സുകൃതീന്ദ്ര സ്വാമിയുടെ ശിഷ്യനാവുന്നത്. പിന്നീട് ആത്മീയതയുടെ വഴിയെ സമൂഹത്തെ പ്രബുദ്ധനാക്കാൻ സ്വാമി തീരുമാനിക്കുകയായിരുന്നു.
എറണാകുളം നഗരമധ്യത്തിൽ ടിഡി ക്ഷേത്രത്തിനു സമീപം കപ്പശേരി വീട്ടിൽ രാമദാസ ഷേണായിയുടെയും ദ്രൗപതിയുടെയും നാലാമത്തെ മകനായി 1926 മാർച്ച് മുപ്പത്തൊന്നിനാണു ജനനം. ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരിലൊരാളായിരുന്നു അച്ഛൻ. പിതാവിനൊപ്പം പതിവായി ക്ഷേത്രദർശനത്തിനെത്തും. 11 വയസു തികഞ്ഞപ്പോൾ ഉപനയനം നടത്തി. തുടർന്നു ആധ്യാത്മികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായി. സ്കൂൾ പഠനം സെന്റ് ആൽബർട്സിലായിരുന്നു. കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സയൻസ് ആയിരുന്നു ഇഷ്ടവിഷയം. മഹാരാജാസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേരുമ്പോൾ ഉള്ളിലെ മോഹം ശാസ്ത്രജ്ഞനാകുക എന്നതായിരുന്നു.
മഹാരാജാസ് ലൈബ്രറിയിലെ ആധ്യാത്മിക ഗ്രന്ഥങ്ങളുമായും ഇതിഹാസ കൃതികളുമായും അടുത്തു. ഒന്നാംവർഷ പരീക്ഷകളിൽ വിജയത്തിളക്കവുമായി നിൽക്കുമ്പോഴാണ് സന്യാസ ജീവിതത്തിലേക്കു നിയോഗമുണ്ടായത്. സദാശിവ ഷേണായിയുടെ ജാതകം പരിശോധിച്ച ജ്യോതിഷികളെല്ലാം പറഞ്ഞത് ഒരേ കാര്യം: ഈ കുട്ടി ലോകമറിയുന്ന ജ്ഞാനിയും പൂർണ യോഗിയുമായിത്തീരും. മംഗളൂരുവിലെ മുൽക്കിയിൽ 1944 മെയ് 24ന് സന്യാസാശ്രമം സ്വീകരിക്കുമ്പോൾ സദാശിവ ഷേണായിക്കു 17 വയസ്. ഗുരുനിർദ്ദേശപ്രകാരം കാർക്കളയിലെ ഭുവനേന്ദ്ര സംസ്കൃത കോളജിൽ ചേർന്നു തത്വശാസ്ത്രപഠനം. ഭഗവത്ഗീത, ബ്രഹ്മസൂത്രം, ഉപനിഷത്തുക്കൾ, മാധ്വാചാര്യരുടെ ദ്വൈതസിദ്ധാന്തം എന്നിവ ഹൃദിസ്ഥമാക്കി. ഗുരു സുകൃതീന്ദ്ര തീർത്ഥ സമാധിയായതിനെത്തുടർന്ന് തുടർന്ന് 1949 ൽ കാശി മഠാധിപതിയായി സ്ഥാനമേറ്റു.
1981 ൽ കേരള ഗൗഡസ്വാരസ്വത ബ്രാഹ്മണ മഹാസഭ രൂപമെടുത്തതും സ്വാമിയുടെ ഉറച്ച മനസ്സിന്റെ പ്രതിഫലനമായിരുന്നു. ഗൗഡ സാരസ്വതബ്രാഹ്മണ മഹാസഭക്കു രൂപം നൽകി. കാവ്യരചനയിൽ തൽപരനായിരുന്ന സുധീന്ദ്രതീർത്ഥസ്വാമികൾ സംസ്കൃതത്തിൽ ഗുരുപരമ്പരസ്തവം, വേദവ്യാസ സഹസ്രനാമാവലി, വേദവ്യാസ അഷ്ടോത്തര ശതനാമാവലി, വേദവ്യാസ ശതകം, വ്യാസ ബ്രഹ്മസ്ത്രോത്രം എന്നിവ രചിച്ചു. 1989 ൽ ശിഷ്യനായ രാഘവേന്ദ്ര തീർത്ഥ ആചാര്യനും സമുദായത്തിനുമെതിരെയായതോടെ തൽസ്ഥാനത്തുനിന്നും നീക്കി. 2002 ൽ സംയമീന്ദ്ര തീർത്ഥയെ ശിഷ്യനായി തിരഞ്ഞെടുത്തു. പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി മുന്നോട്ടു കുതിക്കാൻ ഗൗഡസാരസ്വത സമൂഹത്തെ പ്രാപത്നുമാക്കിയത് സുധീന്ദ്രതീർത്ഥയാണ്.
ദാരിദ്ര്യ നിർമ്മാർജനത്തിനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആതുരശുശ്രൂഷയ്ക്കും അശരണരുടെ സംരക്ഷണത്തിനുമായും ഈ ആത്മീയാചാര്യ നിലകൊണ്ടു. ഈ സാമൂഹിക സേവനങ്ങൾക്കായി ഒട്ടേറെ സ്ഥാപനങ്ങൾ ആരംഭിച്ചു. സ്ത്രീധനം, ജാതിഭേദം പോലെ സമൂഹത്തിൽ വേരോടിയ തിന്മകൾക്കെതിരെ പ്രതികരിച്ചു. അപ്പോഴും ആചാരാനുഷ്ഠാനങ്ങളിൽ കണിശത പുലർത്തുകയും ചെയ്തു. 973 ൽ ഏകീകൃതദേവസ്വം നിയമത്തിന്റെ പരിധിയിൽ നിന്നും ഗൗഡസാരസ്വത ക്ഷേത്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കേരള ഗൗഡസാരസ്വത ദേവസ്വം ബോർഡിനു രൂപം നൽകുകയും ചെയ്തു. 1956 ഉടുപ്പിയിൽ ശ്രീകാശി മഠ് വെൽഫെയർ ഫണ്ട് രൂപീകരിച്ചത് ഇദ്ദേഹമാണ് 1960 ഭാഗ്മണ്ഡല ശ്രീ കാശിമഠം സ്ഥാപിച്ചു. 1965 ബസ്രൂരിൽ ശ്രീ ഭുവനേന്ദ്ര ബാലകാശ്രമം പണികഴിപ്പിച്ചു. 1968 സൂരത്കൽ ശ്രീ കാശിമഠവും ശ്രീവെങ്കട രമണക്ഷേത്രവും സ്ഥാപിച്ചു.
1969 കോഴിക്കോട് ശ്രീ വിഠോബ രുക്മായ് പ്രതിഷ്ഠാകർമം. 1971 ആലപ്പുഴ ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നിർവ്വഹിച്ചതും അദ്ദേഹമാണ്. 1971 കൊച്ചിയിൽ കൊങ്കണി ഭാഷാ പ്രചാരസഭാമന്ദിരത്തിനു തറക്കല്ലിട്ടു. 1971 കൊച്ചിയിൽ സുധീന്ദ്ര മെഡിക്കൽ മിഷനും 1972 ഗോവയിലെ പോണ്ടിയിൽ ശ്രീകാശിമഠ് സ്ഥാപിച്ചു. 1971മുംബൈ കുർലയിൽ ശ്രീ ബാലാജി ക്ഷേത്രപ്രതിഷ്ഠയും നടത്തി. 1988 ഹരിദ്വാറിൽ ശ്രീ വ്യാസാശ്രമവും വ്യാസമന്ദിരവും സ്ഥാപിച്ചു. 2015 പ്രയാഗിൽ കാശിമഠം സ്ഥാപിച്ചതും സൂധീന്ദ്ര തീർത്ഥയാണ്. അമ്പതിലേറെ മഠങ്ങളുടെ പരമാധികാരിയായിരുന്നു അദ്ദേഹം. കണക്കില്ലാത്ത സമ്പത്തിന്റെ ഉടമ. ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന കോടിക്കണക്കിനു ഭക്തർ. എന്നിട്ടും വിനയത്തിന്റെയും ലാളിത്യത്തിന്റെയും വഴിയെ മാത്രമായിരുന്നു യാത്ര.
ലളിതമായ മേൽമുണ്ടുമാത്രമേ ധരിച്ചിരുന്നുള്ളൂ. വാച്ചില്ല, ടിവിയില്ല, കംപ്യൂട്ടറില്ല. ഒപ്പമുള്ളത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന പഴയൊരു റേഡിയോ മാത്രം. വില കൂടിയ കാറുകളിലൊന്നും സ്വാമി സഞ്ചരിച്ചിട്ടില്ല. പഴയ കാറിൽ തന്നെയാണ് യാത്ര. മുന്നിൽ 'കാശിമഠം' എന്ന ബോർഡു മാത്രമായിരുന്നു നിർബന്ധം. വ്യാസജന്മസ്ഥലമായ യുപിയിലെ കൽപിയിൽ യമുനയുടെ കരയിൽ സ്വാമി സാഹസികമായി വ്യാസക്ഷേത്രം നിർമ്മിച്ചു. ാക്കൂർ വംശജരായിരുന്നു അവിടം വാണിരുന്നത്. കൂടാതെ കുറച്ചു വനവാസികളും. തോക്കുധാരികൾ മാത്രമുണ്ടായിരുന്ന സ്ഥലം. അവിടെ നേരിട്ടുചെന്ന് സ്വാമി നിർമ്മാണത്തിനു നേതൃത്വം നൽകി. ക്ഷേത്രം ഉയർന്നതോടെ നാടിന്റെ കഥ മാറി. തോക്കുധാരികൾ ആയുധം താഴെവച്ച് ക്ഷേത്രകർമങ്ങളിൽ സംബന്ധിച്ചു. വനവാസികൾക്കു വിദ്യ പകർന്നു. അങ്ങനെ അവിടെ സാമൂഹിക മാറ്റം ഉണ്ടാക്കിയ സന്യാസി വര്യനാണ് അദ്ദേഹം.
ഗൗഡസാരസ്വതർക്കിടയിലെ ദാരിദ്ര്യവും സാമ്പത്തിക പിന്നാക്കാവസ്ഥയും നീക്കി മുന്നോട്ടു കുതിക്കാൻ കരുത്തായത് സുധീന്ദ്രതീർത്ഥ പകർന്നു നൽകിയ ഇച്ഛാശക്തി. സമുദായാംഗങ്ങളുടെ ക്ഷേമത്തിനായി 1956ൽ ആരംഭിച്ച ശ്രീകാശീമഠ സംസ്ഥാൻ വെൽഫെയർ ഫണ്ട് വിജയമായി. ആധ്യാത്മിക ഭൗതിക മേഖലകളിൽ സമുദായം ഒരുപോലെ മുന്നേറണമെന്നു നിർദ്ദേശം നല്കി. ധാർമിക പുരോഗതിയുടെ ചുമതല പുരോഹിതർക്കും ആർഥിക പുരോഗതിയുടെ ചുമതല ഗൃഹസ്ഥർക്കും ആണെന്നും സമൂഹത്തെ പഠിപ്പിച്ച വ്യക്തിയാണ് ഓർമ്മയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍