നർമ്മം ചാലിച്ച് എതിരാളികളെ തറപറ്റിക്കുന്ന പ്രസംഗവേദിയിലെ തീക്കാറ്റ് ഇനിയില്ല; ഇടതുപക്ഷത്തെയും വലതുപക്ഷത്തേയും നേതാക്കൾ ഒരുപോലെ പേടിച്ച വാക് ചാതുരി നിശബ്ദമായി; മണിക്കൂറുകൾ കേട്ടിരുന്നാലും ആരും എഴുന്നേറ്റു പോകാത്ത ഹാസ്യരസ വിരുന്നൊരുക്കുന്ന ഉഴവൂർ യാത്രയാവുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: രാഷ്ട്രീയ പ്രസംഗകലകയുടെ തലതൊട്ടപ്പനായിരുന്ന ഉഴവൂർ വിജയൻ എന്ന നേതാവ് യാത്രയാവുമ്പോൾ നഷ്ടമാകുന്നത് ആക്ഷേപ ഹാസ്യത്തിലൂടെ എതിരാളികളെ വിറപ്പിച്ച പ്രസംഗവേദിയുടെ ജീവനാണ്. ഏറെക്കാലമായി ഇടതുപക്ഷത്തിന്റെ സമരവേദികളിലായാലും തിരഞ്ഞെടുപ്പുവേദികളിലായാലും ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രാസംഗികനായിരുന്നു ഉഴവൂർ വിജയൻ. എത്രനേരം വേണമെങ്കിലും സദസ്സിനെ പിടിച്ചിരുന്ന നർമ്മരസം തുളുമ്പുന്ന ആ പ്രസംഗം ഇനിയില്ല.
ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രചാരണരംഗത്ത് പ്രസംഗവേദികളിൽ ഇറക്കിയ ട്രംപ്കാർഡ് ആയിരുന്നു ഉഴവൂർ വിജയൻ. എൻസിപി സംസ്ഥാന അധ്യക്ഷനായി ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വേർപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാതെ മാറിനിന്ന് എൽഡിഎഫിന്റെ വിജയത്തിന് വേണ്ടി നിർണായകമായ പ്രസംഗങ്ങളും പ്രതികരണങ്ങളും നടത്തിയ നേതാവായിരുന്നു ഉഴവൂർ.
കേൾവിക്കാരെ നർമ്മം കൊണ്ട് ത്രസിപ്പിക്കുന്ന പ്രാസംഗികൻ
മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും സർക്കാരിനെതിരെ നിശിത വിമർശനവുമായി ആ മൂർച്ചയുള്ള നാവ് കേൾവിക്കാരെ ത്രസിപ്പിച്ചു. കുറിക്കുകൊള്ളുന്ന വാക് ചാതുരിയുടെ മികവിൽ അണികൾ ആർത്തുവിളിക്കുമ്പോഴും ആവേശംചോരാതെ കത്തിക്കയറി അവരെ കൂടുതൽ രസിപ്പിച്ച നേതാവ്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു കാലങ്ങളിലെല്ലാം സ്ഥാനാർത്ഥിയല്ലാതിരുന്നിട്ടും സ്ഥാനാർത്ഥികളെക്കാൾ തിരക്കിലായിരുന്നു ഉഴവൂർ. 140 നിയമസഭാ മണ്ഡലങ്ങളിലും പ്രസംഗിക്കണമെന്ന ഇടതു സ്ഥാനാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് ഓടിയെത്തി ഉഴവൂർ അവർക്ക് വേണ്ടി വോട്ടുചോദിച്ചു. ഉമ്മൻ ചാണ്ടിമുതലുള്ള കോൺഗ്രസ് നേതാക്കളും ബിജെപിയുടെ എതിരാളികളുമെല്ലാം ആ നാവിന്റെ ചൂടറിഞ്ഞ് വിയർത്തു.
പ്രമുഖ നേതാക്കളും സ്ഥാനാർത്ഥിയും എത്തുംമുമ്പ് ആളുകളെ പിടിച്ചിരുത്തുന്ന പ്രസംഗത്തിന് എല്ലാവർക്കും വിജയനെ വേണമെന്ന സ്ഥിതിയായിരുന്നു അന്ന്. എൽഡിഎഫിന്റെ സമരവേദികളിലുൾപ്പെടെ ഇതായിരുന്നു സ്ഥിതി. തലസ്ഥാനത്ത് ദിവസങ്ങൾ നീണ്ട കുടുംബശ്രീക്കാരുടെ സമരത്തിലും സെക്രട്ടേറിയറ്റ് വളഞ്ഞുള്ള ആയിരങ്ങൾ നിറഞ്ഞ സമരങ്ങളിലുമെല്ലാം ആ വാക്ധോരണി ജനങ്ങൾക്ക ഹരമായി മാറി. ഹാസ്യത്തിന്റെ മേമ്പൊടിയും ആക്ഷേപശരങ്ങളും കോർത്തുള്ള പ്രസംഗമാല മണിക്കൂറുകൾ നീളും. കേൾവിക്കാരെ ചിരിച്ചു മണ്ണു കപ്പിക്കുന്നതിനൊപ്പം ഇടിവെട്ടി മഴപെയ്തു തോർന്നതുപോലെ ഒരു സുഖം നൽകുന്ന പ്രസംഗം. ആളുകൾ കയ്യടിക്കുന്തോറും ആവേശം കൊടുമുടികയറും.
ചാനൽ ആക്ഷേപ പരിപാടികളിലെ സ്ഥിരം 'നടൻ'
വിവിധ ചാനലുകളിലെ വാർത്താധിഷ്ഠിത നർമപരിപാടികളിൽ വിജയന്റെ പ്രസംഗമില്ലാത്ത എപ്പിസോഡില്ലെന്ന സ്ഥിതിപോലും ഉണ്ടായിരുന്നു. വിജയന്റെ പത്രസമ്മേളനം ഏത് പ്രസ്ക്ലബ്ബിൽ നടന്നാലും ലേഖകരുടെ തിരക്കായിരിക്കും. ഔദ്യോഗിക തിരക്കിനിടയിൽ ടെൻഷൻ മാറ്റാൻ, മനസ് നിറഞ്ഞ് ചിരിക്കാൻ ഉഴവൂരിന്റെ പ്രസംഗത്തിന് പ്രത്യേക കഴിവുണ്ട്. പ്രസംഗത്തിന് നർമകൈരളിയുടെ അവാർഡു ലഭിച്ചിട്ടുള്ള വിജയൻ വെറും പ്രാസംഗികൻ മാത്രമല്ല നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കോൺഗ്രസ്സുകാരനായി തുടങ്ങി ഇടതുപക്ഷക്കാരനായി എൻസിപിയിൽ എത്തിയ ചരിത്രമാണ് ഉഴവൂർ വിജയനുള്ളത്. അതിനാൽതന്നെ അദ്ദേഹത്തിന്റെ നാവിന്റെ മൂർച്ചയറിഞ്ഞവർ ഇന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടെന്ന് പറയാം. 40 വർഷത്തിലേറെയായി വിജയൻ കേൾവിക്കാരെ ചിരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തുണ്ട്. കോട്ടയം എം ടി സ്കൂളിലെ മരത്തിൻ ചുവട്ടിൽ കെ.എസ്.യുവിനു വേണ്ടി തുടങ്ങിയ പ്രസംഗം ഈയടുത്ത കാലംവരെ മൂർച്ചകൂട്ടിക്കൂട്ടി വിജയൻ പ്രയോഗിച്ചു. ദീർഘകാലം ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുപ്പള്ളിയിൽ പ്രസംഗിച്ചിട്ടുണ്ട് വിജയൻ.
'മാണിസാർ പാലായ്ക്കുവേണ്ടി പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട് എനിക്കും ഒരവസരം നൽകണം'
കെ.എം. മാണിക്കെതിരെ പാലായിൽ ഒരിക്കൽ മത്സരിച്ചു. മാണിസാർ പാലായ്ക്കുവേണ്ടി പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എനിക്കും ഒരവസരം നൽകണമെന്നതായിരുന്നു പാലായിലെ വോട്ടർമാരോടുള്ള വിജയന്റെ വിനീതമായ അഭ്യർത്ഥന. വിജയന്റെ പ്രസംഗം കേട്ട് ആവേശം മൂത്ത് ഒരു ആരാധകൻ ഒരിക്കൽ സ്നേഹത്തോടെ കൈയിൽ കടിച്ചെങ്കിലും പട്ടി കടിച്ചാലുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടി വന്നുവെന്നാണ് വിജയൻ പറയുന്നത്.
വിജയന്റെ പ്രസംഗത്തിന്റെ ചില വെടിക്കെട്ട് പരാമർശങ്ങൾ ഇങ്ങനെ: കോൺഗ്രസുകാർ പാർലമെന്റിൽ കാണിക്കുന്നത്ര കോമഡി ഇന്നസെന്റ് സിനിമയിൽ കാണിച്ചിട്ടില്ല. ഇടതു മുന്നണിയുടെ എല്ലാ സ്ഥാനാർത്ഥികളും ഇന്നസെന്റാണ്. കളങ്കിതരല്ലാത്തവർ....സുധീരനാണ് 15 വർഷമായി കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റ്....ബിഷപ്പിനെ കാണാൻ ഡീൻ കുര്യാക്കോസ് വീട്ടിൽ ചെന്നു. ബിഷപ്പ് കതകടച്ചു. മുറിക്കു പുറത്ത് അയ്യോ എന്ന ശബ്ദമാണ് പിന്നെ കേട്ടത്....തിരുമേനി മാന്യനാണ്. തല്ലുമെന്നോ ചീത്തവിളിക്കുമെന്നോ എനിക്ക് അഭിപ്രായമില്ല. പി.ടി. തോമസാകട്ടെ ബിഷപ്പിനെ വിളിക്കാൻ പുതിയ തെറി കണ്ടുപിടിക്കാൻ തമിഴ്നാട്ടിൽ പോയിരിക്കുകയാണ്....
അബ്ദുള്ളക്കുട്ടി 'കുട്ടിയല്ലെന്ന് സരിതക്കറിയാം'.. നെല്ലിന്റെ ശത്രു മുഞ്ഞ... കർഷകരുടെ ശത്രു മാണി..
അബ്ദുള്ളക്കുട്ടി 'കുട്ടിയല്ലെന്ന്' സരിത പറഞ്ഞപ്പോഴാണ് മനസിലായത്...നെല്ലിന്റെ ശത്രു മുഞ്ഞ. കർഷകരുടെ ശത്രു മാണി.... വി.എസും പിണറായിയും ഒന്നല്ല.രണ്ടു പേരുടെയും ഒറ്റക്കരളാ...ഇത്തരത്തിൽ ജനം നിറഞ്ഞുചിരിച്ച നിരവധി പ്രയോഗങ്ങൾ. പ്രസംഗത്തിലെ ആവേശം മൂത്ത് അടുത്ത കാലത്ത് വിജയന്റെ വെപ്പുപല്ല് പുറത്തേയ്ക്ക് തെറിച്ചു.ഇതു കൃത്യമായി ഒരു ചാനൽ ക്യാമറ പകർത്തി കാണിച്ചതിന് വിജയന്റെ കമന്റ് ഇങ്ങനെയായിരുന്നു .എന്റെ പല്ല് പോകുന്ന വഴിവരെനോക്കി ഇരിക്കുന്ന ക്യാമറാക്കാർക്ക് എന്നോടുള്ള ഒരു സ്നേഹമേ.....
മലയാള മനോരമയിൽ ഉമ്മൻ ചാണ്ടിക്ക് പ്രാധാന്യം കൂടുകയും തനിക്ക് പ്രാധാന്യം കുറയുകയും ചെയ്തതിനെ പറ്റി അദ്ദേഹത്തിന്റെ രസകരമായ കമന്റ് ഇങ്ങനെയായിരുന്നു. 'ഉ' എന്ന അക്ഷരം ഉമ്മൻ ചാണ്ടിക്കുവേണ്ടി കൂടുതൽ ഉപയോഗിച്ച് തേഞ്ഞു പോയതിനാലാകാം ഉഴവൂർ വിജയൻ എന്ന പേര് കൊടുക്കാത്തത് എന്നായിരുന്നു പരിഹാസം. ആ വാക്സാമർത്ഥ്യം ഇല്ലാതാകുമ്പോൾ ഇടതുപക്ഷത്തിന് മാത്രമല്ല, കേരളക്കരയ്ക്ക് ആകെ നഷ്ടമാകുകയാണ് വാക്കുകൾ കോർക്കുന്ന സമർത്ഥനായ വാഗ്മിയെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍