നിങ്ങൾക്കു പരിചയമുള്ള ഫീസടയ്ക്കാൻ ബുദ്ധിമുട്ടുന്ന നന്നായി പഠിക്കുന്ന നഴ്സിങ് വിദ്യാർത്ഥികളെ അറിയുമോ? 100 പേരെ സഹായിക്കാൻ മറുനാടൻ കുടുംബം രംഗത്ത്: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം
ടോമിച്ചൻ കൊഴുവനാൽ
നിങ്ങൾക്കു പരിചയമുള്ള നഴ്സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട മിടുക്കരായ നഴ്സിങ് വിദ്യാർത്ഥികളെ അറിയാമോ? എങ്കിൽ മറുനാടൻ കുടുംബം ഏർപ്പെടുത്തിയ നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ യുകെയിലെ ചാരിറ്റി സംരഭമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് 100 നഴ്സിങ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഒരുക്കുന്നത്. പഠന നിലവാരത്തിൽ ഉയർന്ന പാവപ്പെട്ട കുട്ടികൾക്കാണ് സാമ്പത്തിക സഹായം. ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത നഴ്സിങ് സ്കൂളിൽ പഠനം നടത്തുന്ന ഏതു വിദ്യാർത്ഥിക്കും അപേക്ഷിക്കാം.
രണ്ടു വർഷം മുമ്പ് 35,000 രൂപ വീതം 101 നഴ്സിങ് വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സാമ്പത്തിക സഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം അട്ടപ്പാടി, ഇടമലക്കുടി, അമ്പൂരി എന്നിവിടങ്ങളിലെ ആദിവാസികൾക്കായി ഏകദേശം 16 ലക്ഷത്തോളം രൂപ (16,000 പൗണ്ട്) വിതരണം ചെയ്യുകയായിരുന്നു. ഇക്കുറി വീണ്ടും നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവുമായി രംഗത്തു വരികയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. സെപ്റ്റംബർ 28ന് ബ്രിട്ടനിലെ സാലിസ്ബറിയിൽ വച്ചു നടത്തുന്ന സ്കൈ ഡൈംവിങ്ങിൽ പങ്കെടുത്ത് ഫണ്ട് സമാഹരിക്കുന്നതിനായി ഒരു വൈദികനുൾപ്പടെ 37 പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്.
നഴ്സിങ് പഠനത്തിന് മാത്രമായിരിക്കും പഠന സഹായം നൽകുക. പ്ലസ് ടു കഴിഞ്ഞു നഴ്സിങ് പഠിക്കാൻ അഡ്മിഷൻ ലഭിച്ചവർ, നഴ്സിങ് പഠനം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നവർ എന്നിവർക്ക് സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് അംഗീകൃത നഴ്സിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും ധനസഹായത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ ഇവർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് എന്നു ഒരു ജനപ്രതിനിധിയും കോളജ് അധികൃതരും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
കൂടാതെ വിദ്യാഭ്യാസ അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. അപേക്ഷാഫോം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ http://bmcharity.org/ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അപേക്ഷയയ്ക്കാം.
നിങ്ങളുടെ പരിചയത്തിലോ സൗഹൃദത്തിലോ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അവർക്ക് അയച്ചു നൽകുക. അപേക്ഷാഫോമിനൊപ്പം സമർപ്പിക്കേണ്ടി രേഖകളും നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിച്ചു ട്രസ്റ്റിമാർ അടങ്ങുന്ന വിദഗ്ധ സമിതിയായിരിക്കും സ്കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുക. യാതൊരുവിധ ആക്ഷേപങ്ങൾക്കും ഇട കൊടുക്കാതെ തികച്ചും സുതാര്യമായി, അർഹരായവരെ കണ്ടെത്തുന്നതിനായി ചാരിറ്റി ഫൗണ്ടേഷൻ മുൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ കൺവീനർ ആയും ചെയർമാൻ ഷാജി ലൂക്കോസ് (ചെയർമാൻ), ജോർജ് എടത്വ (സെക്രട്ടറി), സൈമൺ ജേക്കബ് (ട്രഷറർ), പ്രസന്ന ഷൈൻ (ജോയിന്റ് സെക്രട്ടറി), സാബു ചുണ്ടക്കാട്ടിൽ (മുൻ സെക്രട്ടറി), സൈമി ജോർജ് (മുൻ സെക്രട്ടറി), എന്നിവരടങ്ങിയ ഒരു സ്ക്രീനിങ് കമ്മിറ്റിയും ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.
ട്രസ്റ്റിലെ എല്ലാ അംഗങ്ങളും അഡൈ്വസറി കമ്മറ്റി അംഗങ്ങളും നേരിട്ട് അന്വേക്ഷണം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അർഹരായവരെ കണ്ടെത്തുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റു ജീവിത സാഹചര്യങ്ങളും പരിഗണിച്ചു മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ചാരിറ്റി ഫൗണ്ടേഷന് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ചതും അനുബന്ധ രേഖകളുമെല്ലാം ചേർത്തുള്ള അപേക്ഷ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 ആയിരിക്കും.
01 - നഴ്സിങ് പഠനത്തിന് മാത്രമായിരിക്കും സഹായം നൽകുന്നത്. നിലവിൽ നഴ്സിങ് പഠിക്കുന്നവർക്കോ, പഠിക്കാൻ അഡ്മിഷൻ ലഭിച്ചതോ ആയ മലയാളികൾക്ക് അപേക്ഷിക്കാവുന്നതാണ്.
02- സമൂഹത്തിലെ പാവപ്പെട്ടവരെയും ആലംബഹീനരെയും സഹായിക്കുക എന്ന ചാരിറ്റി ഫൗണ്ടേഷന്റെ പ്രഖ്യാപിതലക്ഷ്യം മുൻനിർത്തി കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാവും അടിസ്ഥാന മാനദണ്ഡം.
03- അപേക്ഷകരുടെ ബാഹുല്യം കുറച്ച് കൂടുതൽ അർഹരായവരെ മാത്രം കണ്ടെത്തുന്നതിന് അപേക്ഷക/അപേക്ഷകന്റെ പഠനത്തിലുള്ള മികവും (കുറഞ്ഞത് പ്ലസ് 2 വിന് 75% മാർക്ക്) മറ്റൊരു മാനദണ്ഡമായി പരിഗണിക്കുന്നതാണ്.
04- അപേക്ഷകരുടെയോ കുടുംബാംഗങ്ങളുടെയും രോഗം, സാമ്പത്തിക സ്ഥിതി, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, വീട്/ സ്ഥലമില്ലത്തവർ തുടങ്ങിയ കുട്ടികളുടെ മാർക്കിന്റെ കാര്യത്തിൽ ഇളവു വരുത്തി സഹായം നൽകുന്നതാണ്. പ്രളയം/ഉരുൾപൊട്ടൽ തുടങ്ങിയവയിൽ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ്.
05- അപേക്ഷകരുടെ കൈവശമുള്ള വസ്തു വിവരങ്ങളും വിലയുമോക്കെ അതാത് പ്രദേശമനുസരിച്ച് വിലയിരുത്തുന്നതാണ്.. ഉദാ. ഉൾനാടൻ പ്രദേശങ്ങളിലെ 10 സെന്റിന് ഉള്ള വിലയായിരിക്കില്ല ടൗണിൽ 10 സെന്റ്ന് ഉള്ളത്.
06- ജാതി, മത, പ്രായ, ലിംഗ, രാഷ്ട്രീയ, ദേശ വ്യത്യാസമില്ലാതെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അപേക്ഷകർക്ക് പരിഗണന നൽകേണ്ടതാണ്. ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽക്കൂടുതൽ അപേക്ഷകൾ പരിഗണിക്കുന്നതല്ല
07- സ്കൈഡൈവേഴ്സ്, ട്രസ്റ്റി / അഡൈ്വസറി കമ്മറ്റി, ബി.എം.സി.എഫ് സപ്പോർട്ടേഴ്സ്/പ്രമോട്ടേഴ്സ്/സ്പോൺസേഴ്സ്, ബി.എം,/എം.എം വായനക്കാർ തുടങ്ങിയവർ റഫർ ചെയ്യുന്നവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.
08- അപേക്ഷകൾ സമർപ്പിക്കുന്നതിനായി അപേക്ഷാ ഫോമും സപ്പോർട്ടിങ് ഡോക്യൂമെന്റുകളും അപേക്ഷാർത്ഥി ഒപ്പിട്ട് നൽകേണ്ടതാണ്. ബിഎം സി എഫ് ന്റെ അപേക്ഷാ ഫോമിലെ എല്ലാ ചോദ്യങ്ങൾക്കും പൂർണമായ വിവരങ്ങൾ നൽകിയ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക.
09- സ്ഥലം എം പി / മന്ത്രി/ എം എൽ എ /ജില്ലാ കൗൺസിൽ /ബ്ളോക്/ പഞ്ചായത്തു/ പ്രസിഡന്റ് / അംഗങ്ങൾ / മറ്റു ഔദ്യോഗിക സാമൂഹിക ആധ്യാത്മിക നേതാക്കൾ എന്നിവരിൽ ആരെങ്കിലും അപേക്ഷാഫാറം സാക്ഷ്യപ്പെടുത്തിയിരിക്കണം. രേഖപ്പെടുത്തിയിരിക്കുന്ന മാർക്കിന്റെ നിജസ്ഥിതിക്കായി പ്ലസ് 2 വ്ദ്യാലയത്തിലെ പ്രിൻസിപ്പൽ/ഹെഡ് ടീച്ചറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം .
10- ബ്രിട്ടീഷ് മലയാളിയിലും , മറുനാടൻ മലയാളിയിലും, ചാരിറ്റി വെബ്സൈറ്റിലും സോഷ്യൽ മീഡിയാ, മറ്റു കേരളത്തിലെ പ്രിന്റഡ് / ചാനൽ ഉൾപ്പടെയുള്ള മാധ്യമങ്ങൾ വഴി വാർത്തകൾ നൽകി ആയിരിക്കും അപേക്ഷകരെ കണ്ടെത്തുന്നത്. അപേക്ഷകരുടെ ഫോട്ടോ /കുടുംബ ഫോട്ടോ ഉൾപ്പടെയുള്ള കുടുംബ/സാമ്പത്തിക/ആരോഗ്യവിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സമ്മതപത്രം അപേക്ഷയിലുണ്ടായിരിക്കുന്നതാണ്.
11- അപേക്ഷയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നവരെ കൂടാതെ ഒരാളെയെങ്കിലും അന്വേഷണ ചുമതല ഏർപ്പിച്ചിരിക്കുന്നവർ സ്വതന്ത്രമായി മറ്റു മാർഗ്ഗങ്ങളിലൂടെ അന്വേഷണങ്ങൾ നടത്തി അപേക്ഷകരുടെ വിവരങ്ങളും അർഹതയും ഉറപ്പു വരുത്തും
12- അപേക്ഷകരുടെ വിവരങ്ങങൾ ശേഖരിച്ച് അന്വേഷണം നടത്തി ട്രസ്റ്റിനെ യഥാർത്ഥ വിവരങ്ങൾ എൻക്വയറി ഫോം പൂരിപ്പിച്ച് ധരിപ്പിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം അന്വേഷണം ഏൽപിച്ചിരിക്കുന്ന ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗം എന്നിവർക്കായിരിക്കും. അന്വേക്ഷണം നടത്തുന്ന വ്യക്തി നൽകുന്ന എൻക്വയറി റിപ്പോർട്ട് ആയിരിക്കും സെലക്ഷന്റെ പ്രധാനപ്പെട്ട മാനദണ്ഡം.
13- നിബന്ധനകളിൽ ഇളവു വരുത്തി അർഹരായവരെ കണ്ടെത്തി സഹായം ചെയ്യുവാനുള്ള ഉത്തരവാദിത്വം ട്രസ്റ്റിലും സ്ക്രീനിങ് കമ്മിറ്റിയിലും നിക്ഷിപ്തമായിരിക്കും. 2019 സെപ്റ്റംബർ 25 ആയിരിക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബർ 31നു മുൻപായി അന്വേഷണം പൂർത്തിയാക്കി ലിസ്റ്റ് അനൗൺസ് ചെയ്യേണ്ടതാണ്.
14- അപേക്ഷകരുടെ അവസാന സെലക്ഷനും അന്വേക്ഷണവും സ്ക്രീനിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലും ട്രസ്റ്റിന്റെ പൂർണ ചുമതലയിലായിരിക്കും.
2012ൽ ആരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നാളിതുവരെ ആറു കോടിയോളം രൂപ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി വിതരണം ചെയ്തിട്ടുണ്ട്. യുകെയിലെ നല്ലവരായ മലയാളി സഹോദരങ്ങൾ നിർലോഭം നൽകുന്ന പിന്തുണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കരുത്തും പ്രചോദനവും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
07877731744, 07809491206, 07828704378 (യുകെ)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്