ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്സൺ പുരസ്കാരം ബിബിസി ഷെഫ് ജോമോൻ കുര്യാക്കോസിന്; യുവപ്രതിഭാ പുരസ്കാരം സിബിബിസിയിൽ പാടിയ ഡെന്നാ ജോമോന്; സാധാരണക്കാരിയായി യുകെയിൽ എത്തി ബ്രിട്ടീഷ് സർക്കാർ ആശുപത്രിയിലെ ഉന്നത പദവിയിൽ എത്തിയ സീമാ സൈമണിന് നഴ്സിങ് പുരസ്കാരം: ബ്രിട്ടനിലെ മലയാളികളെ മറുനാടൻ കുടുംബം നിറഞ്ഞ സദസ്സിൽ ആദരിച്ചപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കവൻട്രി: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഓൺലൈൻ ദിനപത്രം വർഷം തോറും സംഘടിപ്പിക്കുന്ന ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന് ഗംഭീര സമാപനം. കവൻട്രിയിലെ വില്ലെൻഹാൾ സോഷ്യൽ ക്ലബ്ബിൽ ആണ് അവാർഡ് നൈറ്റ് അരങ്ങേറിയത്. ബ്രിട്ടീഷ് മലയാളികളെ കഴിഞ്ഞ വർഷം സ്വാധീനിച്ച മൂന്നു പേരെ ആദരിച്ചുകൊണ്ടാണ് അവാർഡ് നൈറ്റ് അരങ്ങേറിയത്. 1500ൽ അധികം കാണികളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയും പരിപാടിയിൽ പങ്കെടുത്തു.
ആഘോഷ നിറവിനിടയിൽ മൂന്നു പരിപാടികളായാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ, ബെസ്റ്റ് നഴ്സ്, യങ് ടാലന്റ് എന്നീ മൂന്നു വിഭാഗങ്ങളിലും അഞ്ചു വീതം ഫൈനലിസ്റ്റുകളെ നേരത്തെ നിശ്ചയിക്കുകയും വായനക്കാർ വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ജോമോൻ കുര്യാക്കോസ് ആണ് ന്യൂസ് പേഴ്സണായി വിജയിച്ചത്. ബിബിസിയിലെ മാസ്റ്റർ ഷെഫ് എന്ന ലോക പ്രശസ്ത പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ജോമോൻ. ആകെ പോൾ ചെയ്ത വോട്ടിന്റെ ഏതാണ്ട് 90 ശതമാനം നേടിയാണ് എന്ന ഷെഫ് വിജയിച്ചത്. ജിഎൻപിസി ഗ്രൂപ്പിൽ അടക്കം നടത്തിയ ക്യാമ്പയിന്റെ ഭാഗമായി ഏതാണ്ട് 40,000 വോട്ടുകളാണ് ജോമോൻ കുര്യാക്കോസിന് ലഭിച്ചത്. ചങ്കിടിപ്പിനൊടുവിൽ ജോമോനെ പ്രഖ്യാപിക്കുമ്പോൾ എങ്ങും കയ്യടി ആയിരുന്നു.
ബെസ്റ്റ് നഴ്സിനുള്ള പുരസ്കാരം തേടി എത്തിയത് മാഞ്ചസ്റ്ററിലെ സീമ സൈമണായിരുന്നു. സാധാരണ നഴ്സായി ജോലിയിൽ കയറി ബാൻഡ് 8 ആയി ഉയർന്ന സീമ സൈമണ് കിട്ടിയ പുരസ്കാരം യുകെയിലെ മുഴുവൻ മലയാളി നഴ്സുമാർക്കുമുള്ള അംഗീകാരമായി മാറി. കനത്ത മത്സരം നടന്ന യുവപ്രതിഭ പുരസ്കാരം നേടിയത് ബെഡ്ഫോർഡിലെ ഡെന്ന ജോമോനായിരുന്നു.
ബിബിസിയിൽ തിളങ്ങിയ ജോമോന് വോട്ടു ചെയ്ത് ഫേസ്ബുക്ക് കൂട്ടായ്മയും
യുകെ മലയാളികളുടെയും സായിപ്പിന്റെയും അടക്കം മുന്നിലെത്തുന്നവരുടെ എല്ലാം നാവിൽ തുമ്പിലേക്ക് രുചിയുടെ കൈപ്പുണ്യം വിളമ്പിയാണ് ജോമോൻ കുര്യാക്കോസ് യുകെ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്. ബിബിസിയിലെ മാസ്റ്റർ ഷെഫിലൂടെ ലോകമെമ്പാടും പ്രശസ്തി നേടിയ ജോമോൻ കുര്യാക്കോസിനെ കൃത്യമായി വിജയിയായി കണ്ടെത്തിയതിന്റെ തെളിവായിരുന്നു ഇന്നലെ ജനശതങ്ങളെ സാക്ഷിയാക്കി നടന്ന ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കർ അവാർഡ് പ്രഖ്യാപനം. ഏറ്റവും അവസാനമാണ് ന്യൂസ് മേക്കർ പുരസ്കാരം പ്രഖ്യാപിച്ചത്. കാണികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന വിജയിക്ക് പ്രശസ്ത ഗായകൻ ജി വേണു ഗോപാൽ ആണ് പുരസ്കാരം സമ്മാനിച്ചത്. ന്യൂസ് മേക്കർ പുരസ്കാരത്തിനായി മത്സരിച്ച മറ്റുള്ളവരും വേദിയിൽ എത്തിയിരുന്നു.
അഞ്ചു പേരാണ് ബെസ്റ്റ് ന്യൂസ് പേഴ്സൺ അവാർഡിലേക്ക് മത്സരിച്ചത്. ഒന്നിനൊന്നു മികച്ച മത്സരാർത്ഥികളായിരുന്നു ഇത്തവണത്തേത്. ടാക്സി ഡ്രൈവിങ്ങിനിടയിൽ ഹരം കയറി സിഎ പരീക്ഷ പാസായി ചാർട്ടേർഡ് അക്കൗണ്ടന്റായി മാറിയ ഹള്ളിലെ രൂപേഷ് മാത്യു, ബ്രിട്ടനിലെ ഏറ്റവും അറിയപ്പെടുന്ന മലയാളി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന പിയാനോ സംഗീത പ്രതിഭയും ഐടിവിയുടെ ദി വോയ്സിലൂടെ ബ്രിട്ടീഷ് ഗായക ലോകത്തെത്തി ഏറ്റവും കൂടുതൽ ആൽബങ്ങൾ വിൽക്കപ്പെടുന്ന ശബ്ദത്തിന്റെ ഉടമയായ മലയാളി പെൺകുട്ടി ഗായത്രി നായർ, ബിബിസി പ്രൈം ടൈം സീരിയൽ നായിക വരദ സേതു, നാടൻ പച്ചക്കറികൾ ബ്രിട്ടീഷ് മണ്ണിൽ വിളവെടുത്തു നൂറുകണക്കിനാളുകളെ അടുക്കള കൃഷിയിലേക്കു തിരിയാൻ പ്രേരിപ്പിച്ച ജിനേഷ് പോൾ എന്നിവരാണ് ജോമോൻ കുര്യാക്കോസിനൊപ്പം വാർത്താ താരമാകാൻ മത്സരിച്ചത്. ഇതിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടു നേടിയാണ് വാർത്താ താരമായി ജോമോൻ തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരിച്ച അഞ്ചുപേരും ഒരു പോലെ കഴിവുറ്റവർ ആയിരുന്നെങ്കിലും ജോമോന്റെ കൈപ്പുണ്യത്തിന്റെ രുചി അറിഞ്ഞ സായിപ്പന്മാരും ഫേസ്ബുക്ക് കൂട്ടായ്മ വഴി വോട്ട് അഭ്യർത്ഥിച്ചതും അതു ഫലം കണ്ടതുമാണ് അന്തിമവിധി ജോമോന് അനുകൂലമായത്. പരിചയക്കാരും സുഹൃത്തുക്കളുമായി നിരവധി പേരാണ് പിന്തുണയേകിയതെന്ന് ജോമോൻ തന്നെ പറയുന്നു. മൂന്നു പുരസ്കാരങ്ങളിലും കൂടി ജോമോൻ തന്നെയാണ് ഏറ്റവും അധികം വോട്ട് നേടിയത്. 26342 പേരാണ് ഇത്തവണ ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നിന്നും അറുപതു ശതമാനത്തോളം വോട്ടാണ് ജോമോൻ നേടിയത്.
സുരേഷ് പിള്ളയ്ക്കു ശേഷം രണ്ടാം വട്ടവും ബിബിസി മാസ്റ്റർ ഷെഫിന്റെ അടുക്കള പരിസരത്തു മലയാളി സാന്നിധ്യം ഉണ്ടാക്കിയ വ്യക്തിയാണ് ഈസ്റ്റ് ആംഗ്ലിയയിലെ ബസിൽഡൺ എന്ന സ്ഥലത്തെ മലയാളി പാചക വിദഗ്ധൻ ആയ ജോമോൻ കുര്യാക്കോസ്. മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ സെലിബ്രിറ്റികളെ ഇന്ത്യൻ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയാണ് ഇന്ത്യൻ മണം ബിബിസി മാസ്റ്റർ ഷെഫിൽ ഒരുക്കിയത്. പാചകത്തെ പ്രൊഫഷണൽ സമീപനത്തിൽ സ്വീകരിച്ചു, കച്ചവട ഫോർമുലകളെ രണ്ടാം സ്ഥാനത്തു നിർത്തി, സ്നേഹപൂർവ്വം ഉണ്ടാക്കി വിളമ്പിയാണ് ജോമോൻ നേട്ടങ്ങൾ സ്വന്തമാക്കിയത്.
എൻഎച്ച്എസിന്റെ കണ്ണിലുണ്ണിയാക്കിയ ഗവേഷണം; തൊട്ടതെല്ലാം പൊന്നാക്കി ബ്രിട്ടീഷ് മലയാളി നഴ്സിങ് താരവും
ബെസ്റ്റ് നഴ്സ് പുരസ്കാരത്തെ കാണികൾ ആകാംഷയോടെയാണ് കാത്തിരുന്നത്. ഒടുവിൽ ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും അറുതി വരുത്തി മാഞ്ചസ്റ്ററിലെ സീമാ സൈമൺ വാർത്താ താരമാകുകയായിരുന്നു. അവാർഡ് പ്രഖ്യാപനങ്ങൾ ആദ്യത്തേത് ആയിരുന്നു നഴ്സിങ് പുരസ്കാരം. ഒരു മാസത്തോളം നീണ്ടു നിന്ന ഓൺലൈൻ വോട്ടെടുപ്പിന്റെ അന്തിമ ഫലം എന്തെന്നറിയുവാനുള്ള ആകാംക്ഷ കാണികളിലും ഇരച്ചു കയറിയിരുന്നു. ഈ ആകാംക്ഷയെ കൊടുമുടിയിൽ എത്തിച്ചുകൊണ്ടാണ് നഴ്സിങ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പെരിഓപ്പറേറ്റീവ് നഴ്സസ് വേൾഡ് പ്രസിഡന്റ് മോനാ ഗെകൈൻ ഫിഷർ ആണ് സീമയ്ക്ക് അവാർഡ് കൈമാറിയത്. മുൻ ബ്രിട്ടീഷ് മലയാളി അവാർഡ് ജേതാവ് മിനിജാ ജോസഫും നഴ്സിങ് പുരസ്കാരത്തിനായി മത്സരിച്ചവരും വേദിയിൽ എത്തിയിരുന്നു.
നഴ്സിങ് വിഭാഗത്തിലും ഒന്നിനൊന്നു മികച്ചവർ തന്നെയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. യുകെയിലെ നഴ്സിങ് സമൂഹത്തിന്റെ ശമ്പള വർദ്ധനയടക്കമുള്ള അവകാശ പോരാട്ടത്തിന് ആർ സി എൻ ന്റെ മുൻനിരയിൽ നിന്നും പ്രവർത്തിക്കുന്ന എബ്രഹാം പൊന്നും പുരയിടത്തിൽ, അമേരിക്കൻ നഴ്സിങ് പുരസ്കാരമായ ഡെയ്സി അവാർഡ് നേടിയ നോട്ടിൻഹാമിലെ നിഷ തോമസ്, യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ രൂപം നൽകിയ നഴ്സിങ് അസോസിയേറ്റഡ് പ്രോഗ്രാമിലെ ആദ്യ വിജയികളായ സ്റ്റോക് ഓൺ ട്രെന്റിലെ ജ്യോതിയും റെജുവും, ഒരൊറ്റ പ്രസവത്തിലെ നാല് കുട്ടികളിൽ മൂന്നു പേരും നഴ്സിങ് തിരഞ്ഞെടുത്ത സാഫോക് യൂണിവേഴ്സിറ്റി നഴ്സിങ് വിദ്യാർത്ഥികളായ അൻജെൽ, അലീറ്റ, അലീന എന്നിവരാണ് ഈ വർഷത്തെ നഴ്സിങ് പുരസ്കാരത്തിന് മത്സരിച്ചത്.
9948 പേരാണ് നഴ്സിങ് വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നിന്നും 40 ശതമാനത്തോളം വോട്ടാണ് സീമയ്ക്ക് ലഭിച്ചത്. അസുഖ അവധി എടുക്കാതെ ജോലിക്കെത്തിയാൽ പോലും പ്രത്യേക പരിഗണന ലഭിക്കുന്ന നാളുകളിൽ വൃദ്ധ ജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും നേരത്തെ വാർധക്യ ജന്യ രോഗം പിടികൂടുന്നത് തടയാനും ഉള്ള ഗവേഷണത്തിലാണ് മാഞ്ചസ്റ്ററിലെ മലയാളി നഴ്സ് സീമ ജിജു സൈമൺ.
നിലവിൽ ജെറിയാട്രിക് ആൻഡ് അക്യൂട്ട് മെഡിസിനിൽ ബാൻഡ് 8 എ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന സീമ സൈമൺ തൊഴിൽ രംഗത്ത് ഇനിയും കയ്യെത്തി പിടിക്കാൻ അധികം പടവുകൾ ബാക്കിയില്ലെന്ന നിലയിലാണ്. മാഞ്ചസ്റ്റർ മെട്രോ പൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് ഫെല്ലോ ട്യൂട്ടറുമാണ് സീമ. ഇതിനൊപ്പം രോഗികളിൽ കിടക്കയിൽ നിന്നും ഉള്ള വീഴ്ച തടയുന്നതിനുള്ള പ്രത്യേക പദ്ധതിക്കുള്ള നിർദ്ദേശങ്ങൾ നൽകിയതോടെ മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ട്രസ്റ്റ് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചപ്പോൾ യുകെയിലെ മലയാളി നഴ്സുമാരുടെ സേവന മികവിനുള്ള മറ്റൊരു കയ്യൊപ്പായി അതു മാറുക ആയിരുന്നു.
സാധാരണ തൊഴിലുമായി ബന്ധപ്പെട്ട് ഉയരങ്ങൾ തേടുന്നവർക്കിടയിലും സീമക്ക് വേറിട്ട മുഖമാണ്. ജോലിയുടെ പ്രാരാബ്ധങ്ങളിൽ കുടുംബത്തെ പോലും വേണ്ട വിധം പരിചരിക്കാൻ സാധിക്കില്ലെന്ന പരാതികൾക്കിടയിലാണ് സീമ തന്റെയും ഭർത്താവിന്റെയും ജീവകാരുണ്യ പ്രവർത്തികളിലും സാമൂഹിക പ്രവർത്തനങ്ങളിലും മുഴുവൻ സമയവും സജീവമാകുന്നത്. ബ്രിട്ടീഷ് മലയാളിയുടേത് ഉൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക പരിപാടികളുടെ നിറ സാന്നിധ്യമായ സീമ മാഞ്ചസ്റ്റർ കേന്ദ്രമാക്കി മലയാളികളുടെ നേതൃത്വത്തിൽ പിറവി എടുത്ത ഉപഹാർ എന്ന ജീവകാരുണ്യ സംഘടനയുടെയും നിഴലായി പ്രവർത്തിക്കുകയാണ്.
വഴിത്തിരിവായത് സിബിബിസി തന്നെ; പിന്നാലെ ഡെന്നയെ തേടിയെത്തിയത് പാശ്ചാത്യ സംഗീത വേദികൾ
ആകാംക്ഷയുടെ മുന ഒടിച്ചുകൊണ്ടാണ് യുവ പ്രതിഭ പുരസ്ക്കാരം പ്രഖ്യാപിച്ചത്. നോമിനേഷൻ റൗണ്ടിലെ വാശിയെല്ലാം പ്രകടമാക്കുന്നതായിരുന്നു അവാർഡ് പ്രഖ്യാപന വേദി. നോമിനേഷൻ റൗണ്ടിലെ വാശിയെല്ലാം പ്രകടമാക്കുന്നതായിരുന്നു അവാർഡ് പ്രഖ്യാപന വേദി. ഒന്നിനൊന്നു മികച്ച പോരാട്ടം കാഴ്ച വച്ച കുട്ടികളിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടു നേടി വിജയിച്ചത് ഡെന്നാ ആൻ ജോമോൻ ആണ്. ജി വേണു ഗോപാൽ ആണ് ഡെന്നയ്ക്ക് അവാർഡ് കൈമാറിയത്. യംഗ് ടാലന്റ് പുരസ്കാരത്തിനായി മത്സരിച്ച മറ്റു കുട്ടികളും വേദിയിൽ എത്തിയിരുന്നു.
മുതിർന്നവരുടെ മത്സരത്തിനൊപ്പം തന്നെ കിടപിടിക്കുന്നതായിരുന്നു യംഗ് ടാലന്റ് അവാർഡിനുള്ള പോരാട്ടം. യുക്മ കലാതിലകം ശ്രുതി അനിലും ചെറുപ്രായത്തിൽ തന്നെ മികച്ച പാട്ടുകാരിയായി ടെസ്സ ജോൺ എന്നിവരും ജിസിഎസ്ഇ പരീക്ഷ ജേതാവ് നിമിഷാ നോബിയും അധികമാരും കയ്യെത്തിപിടിക്കാത്ത മികവിന് ഉദാഹരണമായി യുവ പൈലറ്റിന്റെ വേഷമിടാൻ തയ്യാറെടുക്കുന്ന അലൻ ജോബിയും ആണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഇവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് ബെഡ്ഫോർഡിലെ ഒൻപാതം ക്ലാസുകാരിയായ ഡെന്നാ ജോമോൻ ബ്രിട്ടീഷ് അവാർഡ് നൈറ്റിന്റെ യംഗ് ടാലന്റ് പുരസ്കാരം നേടിയത്. 14661 പേരാണ് യംഗ് ടാലന്റ് വിഭാഗത്തിലേക്ക് വോട്ട് ചെയ്തത്. വാർത്താ താരം മത്സരം കഴിഞ്ഞാൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് യംഗ് ടാലന്റ് പുരസ്കാരത്തിനാണ്. അൻപത് ശതമാനത്തോളം വോട്ടാണ് ഡെന്ന നേടിയത്.
ചെറുപ്പത്തിലേ പാട്ടു പഠിക്കാൻ ആരംഭിച്ച ഡെന്ന ഏറെ ശ്രമപ്പെട്ടാണ് മലയാളത്തെ തന്റെ കൈകളിൽ ഒതുക്കിയത്. കൂടെ പിന്തുണയുമായി അച്ഛൻ ജോമോൻ മാമ്മൂട്ടിലും 'അമ്മ ജിൻസിയും കൂടെ നിന്നു. പിതാവ് നയിക്കുന്ന സെവൻ ബീറ്റ്സ് മ്യൂസിക് ടീമിന് ഒപ്പമാണ് ആദ്യ അരങ്ങേറ്റം നടത്തിയത്. എന്നാൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ബ്രിട്ടനിലെ ടീൻ സ്റ്റാർ എന്ന പരിപാടിയിലൂടെയാണ്. ഇതു വഴിയാണ് ചാനൽ സിബിബിസിയിൽ എത്തിയത്. സിബിബിസിക്ക് വേണ്ടി ''ഗോട്ട് വാട്ട് ഇറ്റ് ടെക്സ്'' എന്ന മ്യൂസിക്കൽ ഷോയുടെ ഓഡിഷനിൽ മൂന്നു പ്രാവശ്യം തിളങ്ങിയ പ്രശസ്തിയും ഡെന്നക്ക് ഒപ്പമുണ്ട്.
കർണാടിക് സംഗീതത്തിൽ ലെവൽ ഒന്നും രണ്ടും മൂന്നും ഡിസ്റ്റിങ്ഷനും നേടിയിട്ടുണ്ട്. പാട്ടിനൊപ്പം നല്ല സുന്ദരമായി ശാസ്ത്രീയ നൃത്തം വേദിയിൽ അവതരിപ്പിക്കാനും ഡെന്ന മിടുക്കിയാണ്. ബെഡ്ഫോർഡ്ഷയറിലെ മ്യൂസിക് ഫെസ്റ്റിൽ ഏഷ്യൻ വിഭാഗത്തിൽ വിജയി ആയതും ബർമിങ്ഹാം അരീനയിൽ നടന്ന ടീൻ സ്റ്റാർ പരിപാടിയിൽ ഫൈനലിൽ എത്തിയതും ഡെന്ന എന്ന പാട്ടുകാരിയുടെ കരിയർ ഗ്രാഫ് ഉയരങ്ങൾ തേടുകയാണ് എന്നാണ് തെളിയിക്കുന്നത്.
ബെഡ്ഫോർഡ് കൗൺസിൽ നടത്തിയ തിരഞ്ഞെടുപ്പിൽ 2017ലെ മികച്ച പാട്ടുകാരിയായും ഡെന്ന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം നടക്കുന്ന ലീഗലി ബ്ലോണ്ട് മ്യൂസിക്കൽ എന്ന പരിപാടിയിലും ഓഡിഷൻ പൂർത്തിയാക്കി ഡെന്ന ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. രണ്ടു വർഷം മുൻപ് പുറത്തിറങ്ങിയ ആത്മഭോജ്യം, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ദി ഗ്ലോറി റ്റു ഗോഡ് എന്നീ സംഗീത ആൽബങ്ങളിൽ ഡെന്ന പാടിയ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഗായകൻ വിജയ് യേശുദാസിനൊപ്പം പാടിയ ഡെന്ന സിങ് വിത് സ്റ്റീഫൻ ദേവസി പരിപാടിയിൽ റണ്ണർ അപ് ആയിരുന്നു. ഫ്ളവേഴ്സ് ടിവിയിലെ ഓണരഥം എന്ന പരിപാടിയിലും ഏതാനും വർഷം മുൻപ് ഡെന്ന പങ്കെടുത്തിട്ടുണ്ട്. യുകെയിലെ ബൈബിൾ കലോത്സവ വേദികളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ വീട്ടിൽ എത്തിക്കാനും ഡെന്നയ്ക്കു പാട്ടിലൂടെ കഴിഞ്ഞിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്