ലണ്ടനിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബത്തിന് മറുനാടൻ കുടുംബം ശേഖരിച്ചു നൽകിയത് ഇരുപത് ലക്ഷത്തിലധികം രൂപ; നിശബ്ദരായി കാരുണ്യം ഏറ്റുവാങ്ങി ഹരി ശ്രീധരൻ നായരുടെ വിധവയും പെൺമക്കളും; അവയവങ്ങൾ ദാനം ചെയ്ത് ബ്രിട്ടന്റെ നന്ദി ഏറ്റുവാങ്ങി കുടുംബം
മറുനാടൻ ഡെസ്ക്
ലണ്ടൻ: മറുനാടൻ കുടുംബത്തിന്റെ ഭാഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരിക്കൽ കൂടി ഒരു കുടുംബത്തിന് തണലായും സാന്ത്വനമായും മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ലണ്ടനിലെ ഹരി ശ്രീധരൻ നായർ എന്ന തിരുവനന്തപുരം സ്വദേശിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് ഇരുപതു ലക്ഷത്തിലധികം രൂപയാണ് സമാഹരിച്ചു നൽകിയത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ലണ്ടനിലെ വിവിധ നഴ്സിങ് ഹോമുകളിൽ കെയററായി ജോലി ചെയ്യുകയായിരുന്നു ഹരി ശ്രീധരൻ നായർ. നവംബർ 24നാണ് ഹരിക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നത്. രണ്ടാഴ്ചയോളം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് ഹരി കടന്നു പോയതും ഒടുവിൽ മരണത്തിനു കീഴടങ്ങിയതും. തലച്ചോറിന്റെ മധ്യഭാഗത്തു തന്നെ ശക്തമായ നിലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ തലയോട് പിളർന്നിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹരി ഒരിക്കലും അബോധാവസ്ഥയിൽ നിന്നും മോചനം നേടിയിരുന്നില്ല.
പ്രതീക്ഷകൾ പോലും അസ്ഥാനത്താണെന്ന് ഡോക്ടർമാർ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതിനാൽ നാട്ടിൽ കഴിയുന്ന ഭാര്യ ശോഭയേയും മക്കളായ ഹരിഷ്മാ, ഹർഷ എന്നിവരെയും എങ്ങനെയെങ്കിലും യുകെയിൽ എത്തിച്ച് അദ്ദേഹത്തെ ജീവനോടെ അവസാനമായി കാണുവാൻ അവസരമൊരുക്കുക ആയിരുന്നു ലണ്ടനിൽ ഹരിയെ അടുത്തറിയാവുന്നവർ ചെയ്തത്. കഴിഞ്ഞ 20 വർഷമായി ലണ്ടനിലെ സാധാരണ നഴ്സിങ് ഹോമിൽ കെയററായി ജോലി ചെയ്യുകയായിരുന്ന ഹരി ജീവിതത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നോളം കടവും ബാധ്യതകളും മാത്രമാണ് ബാക്കിയായിരുന്നത്. ഈ ഒറ്റക്കാരണത്താൽ മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തെ കൂടെ നിർത്തി സംരക്ഷിക്കാൻ കഴിയാതിരുന്നതും.
എല്ലാക്കാലവും തുച്ഛ ശമ്പളത്തിൽ ഉള്ള താൽക്കാലിക ജോലികൾ ചെയ്തിരുന്ന ഹരിക്ക് ആശ്രിത വിസയിൽ ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. പലവട്ടം ഹരി ഇതിനായി ശ്രമിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കണക്കിലെടുത്തു കുടുംബാംഗങ്ങൾക്ക് വിസ നൽകുവാൻ ഹോം ഓഫിസ് തയ്യാറായില്ല. ഇതോടെയാണ് ഹരിയും കുടുംബവും ലോകത്തിന്റെ രണ്ടു കോണുകളിലായി ഒറ്റപ്പെട്ടത്. പക്ഷെ ജീവിതത്തിന്റെ അവസാന നാളുകളിൽ കുറച്ചു മണിക്കൂർ നേരത്തേക്കെങ്കിലും ഈ കുടുംബത്തെ ഒന്നിച്ചാക്കാൻ സുമനസുകളുടെ പ്രവർത്തനം വഴി സാധ്യമായി.
ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഹോം ഓഫീസ് അനുവദിച്ച വിസയിലൂടെയാണ് ഹരിയുടെ ഭാര്യയും മക്കളും യുകെയിലേക്ക് എത്തിയത്. ഇവർ എത്തി കണ്ട ശേഷമാണ് ഹരിക്കു നൽകിയിരുന്ന വെന്റിലേറ്റർ ഓഫ് ചെയ്ത് മരണം സ്ഥിരീകരിച്ചത്. സ്വാൻസിയിലെ ഒരു മനുഷ്യ സ്നേഹിയുടെ വീട്ടിലാണ് ഹരിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഹരിയുടെ അകാല വിയോഗം ആകെ തളർത്തിയ കുടുംബത്തെ വൻ സാമ്പത്തിക ബാധ്യതകളുമാണ് കാത്തിരുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാളയെ പോലെ തുച്ഛ ശമ്പളത്തിന് പണിയെടുക്കുക ആണെങ്കിലും നാട്ടിലെ കുടുംബത്തെ സംരക്ഷിക്കാനും യുകെയിലെ ജീവിത ചെലവും കഴിഞ്ഞു കാര്യമായൊന്നും ഹരിയുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്നില്ല. മൂത്ത മകളുടെ വിവാഹത്തിന് വീട് പണയപ്പെടുത്തി 25 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ധാരാളം ആളുകളെ പലപ്പോഴായി സഹായിച്ചിട്ടുള്ള തനിക്ക് ഈ കടങ്ങളൊക്കെ വീട്ടാൻ ഈശ്വരൻ എന്തെങ്കിലും വഴി തെളിച്ചു തരും എന്നായിരുന്നു ഹരി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്.
വിവാഹ ശേഷം ലണ്ടനിൽ മടങ്ങി എത്തിയാൽ കൂടുതൽ സ്ഥലത്തു ജോലി ചെയ്തു കടം വേഗം വീട്ടിയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. എന്നാൽ പ്രതീക്ഷകളും അസ്ഥാനത്താക്കി ഹരി മരണത്തിനു കീഴടങ്ങുകയായിരുന്നു. ലോക് കേരള സഭാംഗം കാറൽ മിറാൻഡയെ പോലുള്ള അനേകം പേരാണ് ഹരിയുടെ കുടുംബത്തിന് സഹായവുമായി ഒപ്പമുണ്ടായത്. ഇവരുടെയും കുടുംബത്തിന്റെയും അഭ്യർത്ഥനയിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലിലൂടെ 2134751.93 രൂപ (22932.25 പൗണ്ട്) യാണ് സമാഹരിച്ചത്.
വിർജിൻ മണി അക്കൗണ്ടു വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം സമാഹരിച്ചത്. വിർജിൻ മണി വഴി 1625435.94 രൂപ (17461 പൗണ്ട്) ലഭിച്ചപ്പോൾ ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേർത്ത് ഇത് 1944383.88 രൂപ (20887.25 പൗണ്ട) യായി മാറുകയായിരുന്നു. ലഭിക്കുന്ന ഓരോ പൗണ്ടിനും ബ്രിട്ടീഷ് സർക്കാർ നൽകുന്ന തുകയാണ് ഗിഫ്റ്റ് എയ്ഡായി ലഭിക്കുന്നത്. 1625435.94 രൂപ (17461 പൗണ്ട്)യുടെ 4.5 ശതമാനം വിർജിൻ മണിക്ക് കമ്മീഷനായി നൽകേണ്ടതുണ്ട്. 73168.36 രൂപ (786 പൗണ്ട്) ആണ് കമ്മീഷൻ ഇനത്തിൽ നൽകേണ്ടത്. ഇതുകഴിച്ച് വിർജിൻ മണി വഴി ശേഖരിച്ച തുക 1871215.53 രൂപ (20101.25 പൗണ്ട്) ആണ്. ബാങ്ക് അക്കൗണ്ട് വഴി ശേഖരിച്ചത് 190368.05 രൂപ (2045 പൗണ്ട്) ആണ്. ഇങ്ങനെയാണ് ആകെ തുക 2061583.57 രൂപ (22146.25 പൗണ്ട്) യായി മാറുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറൽ ഫണ്ടിൽ നിന്നും 349.09 രൂപ (3.75 പൗണ്ട്) കൂടി ചേർത്ത് 2061932.66 രൂപ (22150 പൗണ്ട്) ആണ് ഹരിയുടെ കുടുംബത്തിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇന്നലെ കൈമാറിയത്.
ജാതി മത രാഷ്ട്രീയ ഭേദമെന്യേ നല്ല മനസുള്ള മനുഷ്യർ ഒന്നിച്ചപ്പോൾ ലഭിച്ച 22150 പൗണ്ടിന്റെ ചെക്കാണ് ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ സൈമി ജോർജും അഫ്സൽ അലിയും ചേർന്ന് അപ്പീലിന് തുടക്കം മുതൽ പ്രയത്നിച്ച ലോക് കേരള സഭ അംഗം കാറൽ മിറാൻഡയുടെ സാന്നിധ്യത്തിൽ ഹരിയുടെ ഭാര്യ ശോഭയെ ഏൽപ്പിച്ചത്. അപ്പീലിൽ സജീവ പങ്കാളിത്തം നൽകിയ സമസ്ത ലണ്ടൻ പ്രതിനിധി മുജീബ് റഹ്മാൻ, സൗത്താൽ മലയാളി രാജേഷ് സഹദേവൻ എന്നിവരും സാന്നിധ്യമായി. ഒരു ഡസനിലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് അപ്പീലിലേക്കു പണം എത്തിയത്.
ഹരിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിൽ സംസ്കരിച്ചത്. ജീവിച്ചിരുന്നപ്പോൾ ഉറ്റ സുഹൃത്തുക്കൾ മാത്രം അറിഞ്ഞിരുന്ന, നന്മയുള്ള ഹൃദയത്തിന്റെ ഉടമ മാത്രമായിരുന്നു ഹരി. എന്നാൽ മരണത്തിലൂടെ ബ്രിട്ടനു മുഴുവൻ അഭിമാനമാകുകയാണ് ജീവിതം തേടിയെത്തിയ ഈ നിർഭാഗ്യവാൻ. അദ്ദേഹം ജീവിതത്തിൽ ചെയ്ത നന്മകളുടെ ബാക്കി എന്നോണം ജീവിതത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന നാലു രോഗികളെ തേടിയാണ് ഹരിയുടെ അവയവങ്ങൾ എത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തിലെ തുടിപ്പുകളുമായി നാലു പേരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഈ അപൂർവ്വ നന്മയ്ക്കു തീരുമാനം എടുത്ത ഹരിയുടെ ഭാര്യക്കും മക്കൾക്കും രാജ്യത്തിന്റെ നന്ദിയും കടപ്പാടും വാക്കുകൾ എഴുതിയാണ് ബ്രിട്ടനിലെ സർക്കാർ ആശുപത്രിയായ എൻഎച്ച്എസ് ഓർഗൻ ഡൊണേഷൻ ടീം തങ്ങളുടെ ദൗത്യവും പൂർത്തിയാക്കിയത്.
ഹരിയുടെ ചിതാഭസ്മം അടങ്ങിയ പേടകത്തിനൊപ്പം അപൂർവമായ ഈ കത്തും ഓർമ്മയ്ക്കായി നെഞ്ചിൽ ഏറ്റുവാങ്ങിയാകും ശോഭയും മക്കളും നാട്ടിൽ എത്തുക. ലണ്ടനിലെ റസ്ലിപ് ക്രിമറ്റോറിയത്തിൽ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംസ്കാരം.
ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്മെന്റ് ചുവടെ:
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍