ആരെങ്കിലും സഹായിച്ചില്ലെങ്കിൽ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരിച്ചു പോകാൻ സാധ്യതയുള്ള രോഗികളെ നിങ്ങൾക്കറിയാമോ? പണം ഇല്ലാത്തതുകൊണ്ട് പഠനം നിർത്തിയവരെയോ? എങ്കിൽ അവരെ ഞങ്ങൾ സഹായിക്കാം..
ഷാജൻ സ്കറിയ
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി യുകെയിൽ രജിസ്റ്റർ ചെയ്തു നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. എല്ലാ മറുനാടൻ ബ്രിട്ടീഷ് മലയാളി വായനക്കാരും ഇപ്പോൾ അർഹരായ രോഗികൾക്ക് വേണ്ടി അപേക്ഷ നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിക്കുകയും വേണ്ടത്ര പരിശോധനകൾ നടത്തുകയും ചെയ്ത ശേഷം ഏറ്റവും അർഹരായ പത്തു പേർക്ക് സഹായം നല്‍കും. പ്രധാനമായും ചികിത്സ, വിദ്യാഭ്യാസ സഹായങ്ങൾ ആണ് നൽകുന്നത്. കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ രണ്ടുകോടിയിലേറെ രൂപ ദരിദ്ര്യരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റുമായി നൽകിയിട്ടുണ്ട്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെയായി വായനക്കാർ നൽകിയ 18 അപേക്ഷകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം ലഭിക്കുന്ന അപേക്ഷ കൂടി പരിഗണിക്കുന്നതാണ് എന്ന് ഫൗണ്ടേഷൻ ചെയർമാൻ ഫ്രാൻസിസ് ആന്റണി അറിയിച്ചു. നിങ്ങളുടെ പരിചയത്തിൽ ഉള്ള തികഞ്ഞ ദാരിദ്ര്യത്തിലോ രോഗാവസ്ഥയിലോ ഉള്ള ആരും സഹായിക്കാൻ ഇല്ലാത്തവരുടെ വിവരങ്ങൾ ആണ് സമർപ്പിക്കേണ്ടത്. നമ്മുടെ സഹായം ലഭിച്ചില്ലെങ്കിൽ ജീവൻ നിലനിർത്താൻ സാധിക്കാത്തത്ര ദരിദ്ര്യരെ വേണം ശുപാർശ ചെയ്യാൻ. ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കാൻ ഇടയുള്ളവർക്ക് ബ്രിട്ടീഷ് ലമയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം ലഭിക്കുകയില്ല.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾക്ക് പൂർണമായും ഉറപ്പുള്ള സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അതിൽ പൂരിപ്പിച്ച ശേഷം സ്കാൻ ചെയ്ത് ഇമെയിലായി അയച്ചുതരിക. ഈ പ്രക്രിയ എത്രയും വേഗം ചെയ്യുക. തുടർന്ന് ഇവർ സഹായം അർഹിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന മറ്റ് രേഖകളും ഇമെയിൽ വഴി അയയ്ക്കുക. പത്രങ്ങളിൽ വായിച്ചറിഞ്ഞതോ വാട്സ് ആപിലും ഫേസ്ബുക്കിലും പ്രചരിക്കുന്നതോ ആയ് ആൾക്ക് വേണ്ടി ആരും അപേക്ഷ നൽകരുത്. നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന കേസുകൾ മാത്രം ശുപാർശ ചെയ്യുക. വേണ്ടത്ര രേഖകളുടെ പിൻബലമില്ലാതെ പത്ര കട്ടിങുകളുടെ മാത്രം അടിസ്ഥാനത്തിൽ ഉള്ള അപേക്ഷകൾ പരിഗണിക്കപ്പെടുകയില്ല.
അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പൂരിപ്പിച്ച അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ആണ് അയക്കേണ്ടത്.
ഒരു കാര്യം അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ഒരാൾക്ക് വേണ്ടി അപേക്ഷ നൽകുന്നുണ്ടെങ്കിൽ അവർക്ക് സഹായം കിട്ടും എന്ന പ്രതീക്ഷ ഒരു കാരണവശാവും നൽകരുത്. പരമാവധി പത്ത് പേർക്കായിരിക്കും ഇക്കുറി സഹായം നൽകുക. അർഹത ഉള്ള കൂടുതൽ പേർ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞ് വീണ്ടും പരിഗണിച്ചേക്കാം. അപേക്ഷ നൽകി എന്നതുകൊണ്ടു സഹായം ലഭിക്കണമെന്ന് ഉറപ്പില്ല എന്ന് വ്യക്തമായി പറയാൻ മറക്കരുത്. ഇങ്ങനെ ഒരു ചെറിയ സാധ്യത ഉണ്ടെന്നും സഹായം കിട്ടുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞേ അപേക്ഷ സ്വീകരിക്കാവൂ. ഏറ്റവും അർഹതയുള്ളവർക്ക് മാത്രം കൊടുക്കാൻ ശ്രമിക്കുന്നതുകൊണ്ട് എല്ലാവർക്കും നൽകാൻ സാധിച്ചെന്നു വരില്ല. നിങ്ങളുടെ അറിവിൽ അർഹത ഉള്ളവരാണെങ്കിലും അതിനേക്കാൾ അർഹത ഉള്ളവർ വേറെ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഏറ്റവും അർഹതയുള്ളവർക്ക് മാത്രം സഹായം എത്തിക്കാൻ ആണ് ഇത്തവണ ശ്രമിക്കുന്നത്. ഒരു നേരം ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാത്തവരും ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ചികിത്സ തേടാത്തവരുമായ അനേകം പേർ നമുക്കു ചുറ്റും ഉണ്ട്. അവരിൽ കുറച്ചു പേരെ എങ്കിലും സഹായിക്കാൻ ആണ് മറുനാടൻ മലയാളി ശ്രമിക്കുന്നത്. ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റ് നടത്തുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്.
യുകെയിലെ ഒരു മലയാളി മരണം അടഞ്ഞാൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതിന്റെ ചെലവ് വഹിക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. മരിച്ചയാളുടെ പങ്കാളിയോ മാതാപിതാക്കളോ അവരുടെ പ്രദേശത്തെ മലയാലി അസോസിയേഷൻ ഭാരവാഹികളോ ഔദ്യോഗികമായി അപേക്ഷ നൽകിയാൽ മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നാലു ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി നൽകാറുണ്ട്. കൂടാതെ അനേകം രോഗികൾക്കു ചികിത്സയ്ക്കായി ലക്ഷക്കണക്കിനു രൂപ വായനക്കാരിൽ നിന്നും ശേഖരിച്ച് സുതാര്യമായി ഇതിനോടകം ഫൗണ്ടേഷൻ നൽകി കഴിഞ്ഞു. സമൂഹത്തിനു വേണ്ടാത്തവരെ പരിപാലിക്കുന്ന പത്തനാപുരത്തെ ഗാന്ധിഭവന് ഏതാനും മാസങ്ങൾക്ക് മുമ്പ് 11 ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി നൽകിയിരുന്നു. ഭൂകമ്പത്തിൽ തകർന്ന നേപ്പാളിലെ സമരിഗാവ് ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിന് 19 ലക്ഷം നേപ്പാളി രൂപയാണ് ബ്രിട്ടീഷ് മലയാളി നൽകിയത്. അത് ഉപയോഗിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുകയാണ്.
കഴിഞ്ഞ ഓണത്തിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലിൽ 12 ലക്ഷം രൂപയാണ് ശേഖരിച്ചു നൽകിയത്. ക്രിസ്തുമസിനു നടത്തിയ അപ്പീലിൽ 28 ലക്ഷം രൂപയും വിതരണം ചെയ്തു. അതേ സമയം കിഡ്നി അപ്പീൽ എന്ന പേരിൽ രണ്ടു വർഷം മുമ്പ് നടത്തിയ കിഡ്നി രോഗികൾക്ക് വേണ്ടി മാത്രം നടത്തിയ അപ്പീലിൽ ലഭിച്ചത് 27 ലക്ഷം രൂപയായിരുന്നു. ഇതു കൂടാതെ മിക്ക മാസങ്ങളിലും അഞ്ചു മുതൽ പത്തു ലക്ഷം വരെ രൂപ വിതരണം ചെയ്തിട്ടുണ്ട്. ലഭിക്കുന്നത്രയും തുക അർഹത അനുസരിച്ച് അപേക്ഷകർക്ക് വീതിച്ചു നൽകുകയാണ് പതിവ്. കുറഞ്ഞത് പത്തു പേർക്കെങ്കിലും ഇക്കുറി സഹായം എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
- ഇതുവരെയുള്ള ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- ചാരിറ്റി ഫൗണ്ടേഷൻ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 13 അംഗ ട്രസ്റ്റിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ഫ്രാൻസിസ് ആന്റണി ചെയർമാനും സാബു ചുണ്ടക്കാട്ടിൽ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ വൈസ് ചെയർമാൻ സോണി ചാക്കോ, ട്രഷറർ ഷാജി ലൂക്കോസ്, ജോയിന്റ് സെക്രട്ടറി മനോജ് മാത്യു എന്നിവരാണ്. സൈമി ജോർജ്, ഷൈനു ക്ലെയർ മാത്യുസ്, സിബി തോമസ്, കെആർ ഷൈജുമോൻ, കെഡി ഷാജിമോൻ, സാം തിരുവാതിലിൽ, ടോമിച്ചൻ കൊഴുവനാൽ, ഷാജൻ സ്കറിയ എന്നിവരാണ് ഫൗണ്ടേഷനിലെ മറ്റു അംഗങ്ങൾ.
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍