സാധാരണ വീടിനെ ആഡംബരവീടെന്ന് വിളിച്ച് അധിക്ഷേപിച്ചു; ഔദ്യോഗിക വിദേശയാത്രയെ വിനോദസഞ്ചാരം എന്നു പറഞ്ഞ് നാറ്റിച്ചു; മറുനാടൻ മലയാളിക്കെതിരെ പരാതിയുമായി കൊച്ചി മേയർ; ചരട് വലിക്കുന്നത് പ്രസ് ക്ലബ് വിവാദത്തിന്റെ സൂത്രധാരനായ പൊലീസ് ഓഫീസർ
നഗരത്തിൽ പ്രധാന പരിപാടികൾ നടക്കുമ്പോൾ മേയർ നാടുവിട്ടാൽ അത് വാർത്തയാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഒരു മാദ്ധ്യമത്തിന്റെ ചുമതലയല്ലേ? കൊച്ചി മേയർ ഇങ്ങനെ നാടുവിട്ടത് ഒരു തവണയല്ല, പലതവണയാണെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപതിലധികം തവണയാണ് കൊച്ചി മേയർ വിദേശയാത്ര നടത്തിയതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ ചിലതൊക്കെ ഔദ്യോഗിക ആവശ്യത്തിന് വേണ്ടിയായിരുന്നു. എന്നാൽ ചിലതാകട്ടെ, വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയും. ഇതിന് പിന്നാലെയാണ് മേയർ കൊച്ചിയിൽ ആഡംബരമാളിക പണിതതായി മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ രണ്ട് വാർത്തകളും നിഷേധിക്കാൻ മേയർ ടോണി ചമ്മണി ഇന്നേവരെ ശ്രമിച്ചിട്ടുമുണ്ടായിരുന്നില്ല.
എന്നാൽ പെട്ടെന്നൊരു ദിവസം മറുനാടൻ മലയാളിക്കെതിരെ പരാതിയുമായി മേയർ രംഗത്തെത്തിയിരിക്കുകയാണ്. മേയറെ അപമാനിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മറുനാടൻ അടക്കം മൂന്ന് ഓൺലൈൻ പോർട്ടലുകൾക്കെതിരെയും ഈ വാർത്തകൾ ഷെയർ ചെയ്ത ആയിരത്തോളം വായനക്കാർക്കെതിരെയുമാണ് മേയർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. വിദേശ സന്ദർശനം നടത്തിയിട്ടില്ലെന്ന് പറയുകയോ വീട് പണിതില്ലെന്ന് പറയുകയോ ചെയ്യാതെയാണ് ഈ രണ്ട് ആരോപണങ്ങളും അപമാനകരം എന്നുകാട്ടി മേയർ കഴിഞ്ഞ ദിവസം എറണാകുളം റേഞ്ച് ഐജി, സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് മേയർ പത്രങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ നൽകിയിട്ടുണ്ട്. ആ പരാതിയാണ് ഈ വാർത്തയിൽ ചേർക്കുന്നത്.
മേയറുടെ വിദേശയാത്രയെക്കുറിച്ചും ആഡംബരവീടിന്റെ നിർമ്മാണത്തെക്കുറിച്ചും വിവിധ മാദ്ധ്യമങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ മേയർക്കെതിരായി പലവട്ടം പരാതികളും ഉയർന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് കോൺഗ്രസിന്റെ കൊച്ചിയിലെ നേതാക്കൾ പരാതി പറയുകയും ചെയ്തു. ഈ വിവരമെല്ലാം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ദേശാഭിമാനി അടക്കമുള്ള മാദ്ധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 25നാണ് കൊച്ചി മേയറുടെ മണിമാളികയെക്കുറിച്ചും ഇതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചതിനെക്കുറിച്ചും വാർത്ത പ്രസിദ്ധീരിച്ചത്.
മേയറായ ശേഷമാണ് ടോണി ചമ്മണി ഉദയ നഗറിൽ എട്ട് സെന്റ് സ്ഥലം വാങ്ങിയതെന്നും ഒരു വർഷത്തിനകം കോടികൾ മുടക്കി ഈ ഭൂമിയിൽ മാളിക പണിയാൻ വരുമാനം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയിൽ പറയുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മണിമാളിക പണിയാൻ കെപിസിസിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ചോദ്യമുയർന്നിരുന്നു. പരാതിയും വിവാദങ്ങളും ഭയന്ന് ഗൃഹപ്രവേശന ചടങ്ങിൽ കൗൺസിലർമാരെയും മുതിർന്ന നേതാക്കളെയും നഗരസഭയിലെ കരാറുകാരെയും മാത്രമേ ക്ഷണിച്ചുള്ളുവെന്നും ദേശാഭിമാനി വാർത്തയിലുണ്ട്. കലൂരിലെ റസിഡൻഷ്യൽ ഏരിയയിൽ 3300ൽ പരം ചതുരശ്ര അടിയിൽ നിർമ്മിച്ച മൂന്നുനില വീടിന്റെ കുടിയിരിക്കൽ ചടങ്ങ് കഴിഞ്ഞതോടെ സംഭവം വിവാദമായി. മൂന്ന് നിലകളുള്ള വീട്ടിൽ 5 കിടപ്പുമുറികളും, ലിഫ്റ്റും, മിനി തിയേറ്ററും ഉണ്ടെന്നാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പ് ആരോപിച്ചത്.
എന്നാൽ ദേശാഭിമാനിക്കെതിരെ ചെറുവിരലനക്കാതെ മറുനാടൻ മലയാളിക്കെതിരെ പരാതി നൽക്കാൻ തയ്യാറായതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളാണുള്ളത്. ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട, ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ഭരണാധികാരി ജനങ്ങളുടെ കാര്യങ്ങളെല്ലാം മറന്ന് സ്വന്തം കാര്യങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കുന്നത് കണ്ടെത്തിയാൽ അത് പൊതുശ്രദ്ധയിൽപെടുത്തേണ്ടത് ഉത്തരവാദിത്തമുള്ള മാദ്ധ്യമങ്ങളുടെ ധർമമാണ്. ജനപക്ഷത്ത് നിലകൊള്ളുന്ന മാദ്ധ്യമന്നെ നിലയിൽ ഈ ധർമം നിറവേറ്റുകയാണ് മറുനാടൻ മലയാളി ചെയ്തത്.
കോൺഗ്രസ് നേതൃത്വത്തിന്റെയാകെ ശ്രദ്ധയിൽ ഈ വിഷയം വന്നിട്ടും ദേശാഭിമാനി ഉൾപ്പെടെ ഇത് റിപ്പോർട്ട് ചെയ്തിട്ടും കൊച്ചി മേയർ മൗനം പാലിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ പരാതി നൽകിയിരിക്കുന്നതിന് പിന്നിൽ മറുനാടൻ മലയാളിക്കെതിരായ ഗൂഢാലോചനയുടെ മറ്റൊരു മുഖമാണ് വെളിപ്പെടുന്നത്. പ്രസ് ക്ലബ് ബാർ വിവാദത്തിൽ മറുനാടൻ മലയാളിക്കെതിരായി നിലപാടെടുത്ത ചില മാദ്ധ്യമപ്രവർത്തകർക്ക് പിന്തുണയേകിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിൽ. മേയർക്കെതിരായി വ്യാജവാർത്ത ചമച്ചുവെന്നാരോപിച്ച് മറുനാടൻ മലയാളിയെ കുടുക്കാനുള്ള തന്ത്രമാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടക്കുന്നത്. പ്രസ് ക്ലബ്ബ് ബാറിനെതിരെ നിലപാടെടുത്ത മാദ്ധ്യമ പ്രവർത്തനകൻ അജയകുമാറിനെ കള്ളക്കേസിൽ കുടുക്കാൻ നേതൃത്വം നൽകിയ പൊലീസ് ഓഫീസർ പ്രസ്ക്ലബ്ബ് വിവാദത്തിന്റെ പേരിൽ മറുനാടനോട് പകവീട്ടാനായി ഉണ്ടാക്കിയതാണ് ഈ കേസ് എന്നാണ് റിപ്പോർട്ട്.
ഈ പൊലീസ് ഉദ്യോഗസ്ഥനും കൊച്ചി മേയറുമായി ചർച്ച ചെയ്ത സമയത്ത് തന്നെ മറുനാടന്‍ സൂചന ലഭിച്ചിരുന്നു. മേയറെ പരാതിക്കായി നിർബന്ധിച്ചത് ഈ പൊലീസ് ഓഫീസർ തന്നെയാണ്. ഇങ്ങനെ ഒരു പരാതി നൽകിയാൽ മറുനാടൻ എഡിറ്റർ അറസ്റ്റ് ചെയ്യുന്ന കാര്യം ഞാൻ ഏറ്റു എന്നാണ് ഉദ്യോഗസ്ഥൻ മേയർക്ക് വാക്ക്കൊടുത്തിരിക്കുന്നത് എന്നാണ് സൂചന. അതുകൊണ്ടാണ് ഇതേവാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിയെ പരാതിയിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വാർത്ത പിൻവലിക്കാനോ ക്ഷമ പറയാനോ ഉദ്ദേശമില്ലെന്നാണ് മറുനാടൻ മലയാളി എഡിറ്ററുടെ നിലപാട്. എന്നു മാത്രമല്ല ഐടി ആക്ട് ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിൽ കമന്റ് ഇട്ടവരെ വരെ പ്രതിചേർക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും എഡിറ്റർ അറിയിച്ചു.
നഗരത്തിൽ വിവിധ കാര്യങ്ങൾക്കായി വകുപ്പ് മന്ത്രിമാർ വരെ എത്തുമ്പോഴാണ് കൊച്ചി നഗരസഭാധ്യക്ഷൻ വിദേശയാത്രകൾക്ക് പോകുന്നതെന്നത് വൻ വിവാദമാണ് സൃഷ്ടിച്ചത്. നഗരവികസനവുമായി ബന്ധപ്പെട്ട് മന്ത്രി മഞ്ഞളാംകുഴി അലി കൊച്ചിയിൽ യോഗം വിളിച്ച അവസരത്തിലാണ് മേയർ നേരത്തെ വിദേശത്തേക്ക് പോയത്. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ അടയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഓഗസ്റ്റിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോഗം വിളിച്ചപ്പോഴും കൊച്ചി മേയർ വിദേശ പര്യടനത്തിലായിരുന്നു. മേയറുടെ ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും മറുനാടൻ മലയാളി എഡിറ്റർ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍